Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightനഷ്ടദശകം ഏത്?

നഷ്ടദശകം ഏത്?

text_fields
bookmark_border
നഷ്ടദശകം ഏത്?
cancel
ഫെബ്രുവരി എട്ടിന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ ധവളപത്രം അവതരിപ്പിക്കുന്നതിനിടെ 2004-14ലെ യു.പി.എ ഭരണകാലത്തെ നഷ്ടദശകം എന്നാണ് വിശേഷിപ്പിച്ചത്. അതിന് മണിക്കൂറുകൾക്കുമുന്നേത്തന്നെ, കരിമ്പത്രത്തിലൂടെ പ്രതിപക്ഷം മോദി സർക്കാറിന്റെ 10വർഷത്തെ തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും ദശകമായിഅവതരിപ്പിക്കുകയുണ്ടായി. കഴിഞ്ഞ 20 വർഷങ്ങൾ ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥയുടെ ദിശയെങ്ങോട്ടായിരുന്നു? പൗരജനങ്ങളുടെവീക്ഷണകോണിൽ രാഷ്ട്രത്തെ സംബന്ധിച്ച് ഏതു കാലമാണ്യഥാർഥ നഷ്ടദശകം? -ഇരുപക്ഷവും മുന്നോട്ടുവെച്ച രേഖകളുടെ അടിസ്ഥാനത്തിലുള്ള വസ്തുതാന്വേഷണം.

രാജ്യം അതിനിർണായകമായ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ, കേട്ടുകേൾവിയില്ലാത്ത നടപടിക്രമങ്ങളാണ് കേന്ദ്രഭരണകൂടത്തിന്റെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നത്. 1950 മുതൽ കേന്ദ്ര ബജറ്റിനൊപ്പവും 1964 മുതൽ ബജറ്റിനു മുന്നോടിയായും സാമ്പത്തിക സർവേ റിപ്പോർട്ടുകൾ സർക്കാർ പുറത്തുവിടാറുണ്ട്. തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷത്തെ നേട്ടങ്ങളും കോട്ടങ്ങളും വിശദീകരിക്കുന്ന ഈ റിപ്പോർട്ടാണ് യഥാർഥത്തിൽ രാജ്യത്തിന്റെ വികസനത്തെ കൃത്യമായി അടയാളപ്പെടുത്താറുള്ളത്. ചരിത്രത്തിലാദ്യമായി സാമ്പത്തിക സർവേ റിപ്പോർട്ടിന്റെ അഭാവത്തിൽ ഒരു ബജറ്റ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നു: രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റ്.

ഇടക്കാല ബജറ്റായതിനാലാണ് ഇങ്ങനെ ചെയ്തതെന്നാണ് ന്യായമെങ്കിലും ഇതിനുമുന്നേയുള്ള മുഴുവൻ ഇടക്കാല ബജറ്റുകൾക്കു മുന്നോടിയായും (17 എണ്ണം) സാമ്പത്തിക സർവേ റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുണ്ട്. ഈ റിപ്പോർട്ടിനുപകരം, ‘ഇന്ത്യൻ ഇക്കോണമി: എ ഗ്രോത്ത്’ എന്ന പേരിൽ 74 പേജുള്ള മറ്റൊരു പഠനമാണ് ധനമന്ത്രാലയം പുറത്തുവിട്ടത്. മോദി സർക്കാറിന്റെ 10 വർഷക്കാലത്തെ ‘നേട്ട’ങ്ങളെക്കുറിച്ച അവകാശവാദങ്ങളാണ് ഈ റിപ്പോർട്ടിന്റെ വലിയൊരു ഭാഗവും. മുൻകാലങ്ങളിൽനിന്ന് തീർത്തും വിഭിന്നമായി രാജ്യത്തിന് മോദി ഭരണം ‘നല്ലകാലം’ സമ്മാനിച്ചുവെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെട്ടപ്പോഴാണ്, മൻമോഹൻ സിങ് കാലത്തെ രാജ്യത്തെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ധവള പത്രമിറക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചത്.

ഒരാഴ്ചക്കുള്ളിൽ, അവർ അത് പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കി. സമാന്തരമായി പ്രതിപക്ഷം, മോദി സർക്കാറിനെതിരെ പാർലമെന്റിനു പുറത്ത് കരിമ്പത്രം അവതരിപ്പിച്ചു. രണ്ടും പരസ്പര കുറ്റപത്രങ്ങളായി വിലയിരുത്താം. ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കപ്പെട്ട മൂന്നു രേഖകളിലെയും ആരോപണങ്ങളും അവകാശവാദങ്ങളുമിപ്പോൾ പുതിയൊരു രാഷ്ട്രീയസംവാദമായി ഉയർന്നു കഴിഞ്ഞു.

മോദി ധവളപത്രത്തിലെ യു.പി.എ കാലം

1. 10 വർഷം മുരടിച്ചുനിന്ന ദുർബല സമ്പദ്വ്യവസ്ഥ. സാമ്പത്തിക അച്ചടക്കമില്ലായ്മ, അഴിമതി, കള്ളപ്പണം തുടങ്ങിയവയിൽ ഭരണം മുങ്ങി.

2. 1991ലെ സാമ്പത്തിക ഉദാരീകരണ തത്ത്വങ്ങൾ ഉപേക്ഷിച്ച് പ്രവർത്തിച്ചു. നിക്ഷേപക വിശ്വാസം ചോർത്തി. വൻതോതിൽ കടം വാങ്ങി ഉൽപാദനക്ഷമമല്ലാത്ത രീതിയിൽ ചെലവാക്കി.

3. അടിസ്ഥാനസൗകര്യ വികസനവും സാമൂഹികക്ഷേമ പദ്ധതികളും മറന്നു.

4. ബാങ്കിങ് രംഗം പ്രതിസന്ധിയിലാഴ്ത്തി. കിട്ടാക്കടം പെരുകി. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധി ഫലപ്രദമായി കൈകാര്യംചെയ്യുന്നതിൽ പിഴച്ചു.

5. ഡിജിറ്റൽ ശാക്തീകരണത്തിൽ പ്രധാനമായ ആധാർ പദ്ധതിയും യു.പി.എ സർക്കാർ മൂലം അവതാളത്തിലായി.

മോദി സർക്കാറിന്റെ അവകാശവാദങ്ങൾ

1. സാമ്പത്തിക വളർച്ച ഏഴു ശതമാനത്തിലെത്തിക്കാൻ സാധിച്ചു. കോവിഡ് കാലത്ത് ജി.ഡി.പി 5.8 ശതമാനത്തിലേക്കു താഴ്ന്നതിനെയാണ് ഇവ്വിധം തിരിച്ചുപിടിച്ചത്. ഇതോടൊപ്പം, മുൻവർഷങ്ങളിൽ രൂക്ഷമായിരുന്ന തൊഴിലില്ലായ്മ നിരക്ക് പിടിച്ചുനിർത്തുകയും ചെയ്തു. 2028 വരെ പ്രധാനമന്ത്രി കല്യാൺ യോജന വഴി 80 കോടി ജനങ്ങൾക്ക് സൗജന്യ അരി നൽകാനുള്ള ഫണ്ടും നീക്കിയിരിപ്പായുണ്ട്.

2. റോഡുകളും റെയിൽ നെറ്റ്‍വർക്കുകളും വ്യാപിപ്പിച്ചു. 2014 വരെ രാജ്യത്ത് 74 വിമാനത്താവളങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 150ലധികമായി. 10 വർഷത്തിനിടെ, 400ലധികം സർവകലാശാലകൾ സ്ഥാപിച്ചു. ഉന്നതവിദ്യാഭ്യാസ മേഖലയിൽ പെൺകുട്ടികളുടെ സാന്നിധ്യം രണ്ടര മടങ്ങായി.

3. റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടയിലും ഇന്ധനവില പിടിച്ചുനിർത്താനായി. ഒന്നരവർഷമായി ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു.

4. സംസ്ഥാനങ്ങൾക്കുള്ള പ്രത്യേക വിഹിതമായി കഴിഞ്ഞവർഷം ലക്ഷം കോടി രൂപ നൽകി. ഈ വർഷം അത് 1.3 ലക്ഷം കോടിയായി ഉയർത്തി.

5. ജി.എസ്.ടി ഉൾപ്പെടെ വിവിധ സാമ്പത്തിക പരിഷ്കാരങ്ങൾ; റിയൽ എസ്റ്റേറ്റ് ആക്ട് ഉൾപ്പെടെ നിരവധി നിയമനിർമാണങ്ങൾ.

6. സ്വകാര്യ മേഖലയുമായി ചേർന്നുള്ള വിവിധ വികസന പദ്ധതികൾ.

7. കാർഷികരംഗത്ത് വാർഷിക വളർച്ചനിരക്ക് 3.4ൽനിന്ന് 4.0ലേക്ക് ഉയർന്നു. ഭക്ഷ്യോൽപാദന നിരക്കിലും ഗണ്യമായ വർധന. 23 കോടി ടൺ ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിച്ചിരുന്നത് 33 കോടി ടണ്ണിലേക്ക് ഉയർത്താൻ സാധിച്ചു.

8. വിവിധ പദ്ധതികളിലൂടെ കർഷകക്ഷേമം ഉറപ്പാക്കി; 2.8 ലക്ഷം കോടിയുടെ സാമ്പത്തികസഹായം.

9. വ്യവസായിക വളർച്ച രണ്ടു ശതമാനം. ‘മേക് ഇൻ ഇന്ത്യ’ വൻ വിജയം.

10. ഡിജിറ്റൽ സാങ്കേതികവിദ്യയിലുണ്ടായ മാറ്റങ്ങളെ വിവിധ മേഖലകളിൽ ക്രയാത്മകമായി ഉപയോഗപ്പെടുത്തി.

നികുതി വരുമാനവും കോർപറേറ്റുകളും

യു.പി.എ കാലത്തെ നികുതി വരുമാനം മൂന്ന് ലക്ഷം കോടിയിൽനിന്ന് 11.5 ലക്ഷം കോടിയായി ഉയർന്നു. ഇതിൽ 40 ശതമാനവും കോർപറേറ്റ് നികുതിയായിരുന്നു. 25 ശതമാനം മാത്രമാണ് സാധാരണക്കാരിൽനിന്ന് പരോക്ഷ നികുതിയായി പിരിച്ചത്. മോദി സർക്കാറിന്റെ ഒമ്പത് വർഷക്കാലത്തിനുള്ളിൽ നികുതി വരുമാനം 35 ലക്ഷം കോടിയിലെത്തി.

എന്നാൽ, ഇതിൽ മുക്കാൽ ഭാഗവും പിരിച്ചത് മധ്യവർഗ വിഭാഗക്കാരിൽനിന്ന് ആദായനികുതിയായും സാധാരണക്കാരിൽനിന്ന് ജി.എസ്.ടി മുഖേനയുമാണ്. കോർപറേറ്റുകളിൽനിന്നുള്ള നികുതി വരുമാനം 25 ശതമാനത്തിനും താഴെയായി. കോർപറേറ്റ് നികുതി നിരക്ക് ഇക്കാലത്ത് ഗണ്യമായി കുറയുകയും ചെയ്തു.

കണക്കിലെ കളികളും നിർവചനത്തിലെ കൃത്രിമത്വവും

തങ്ങളുടെ അവകാശവാദങ്ങൾ സ്ഥാപിക്കാൻ കണക്കുകൾ പലപ്പോഴും ഊതിപ്പെരുപ്പിക്കുന്നതായി മോദി സർക്കാറിനെക്കുറിച്ച് ആക്ഷേപമുയർന്നിട്ടുണ്ട്. സാമ്പത്തിക വളർച്ചയുടെ കണക്കുതന്നെ നോക്കാം. മൻമോഹൻ കാലത്തിലേതിൽനിന്നും കാര്യമായ സാമ്പത്തിക വളർച്ചനേടി എന്നു സ്ഥാപിക്കാൻ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ (ജി.ഡി.പി) തന്നെ നിർവചനവും മാനദണ്ഡവും മാറ്റുകയായിരുന്നു.

പ്രധാനമായും മൂന്നു മാറ്റങ്ങളാണ് വരുത്തിയത്: ഒന്ന്, ജി.ഡി.പി കണക്കാക്കാൻ ഫാക്ടറിവിലകളുടെ സ്ഥാനത്ത് മാർക്കറ്റ് വില ഉപയോഗിച്ചു. സ്വാഭാവികമായും അവിടെ വളർച്ചയാണല്ലോ ഉണ്ടാവുക. രണ്ട്, അടിസ്ഥാന വർഷം 2004-2005 എന്നത് മാറ്റി 2011-12 ആക്കി. മൂന്ന്, അടിസ്ഥാന വിലക്കൊപ്പം ജി.വി.എ (ഗ്രോസ് വാല്യൂ) കൂട്ടിച്ചേർത്ത് ജി.ഡി.പി കണക്കാക്കുന്ന പുതിയ രീതി തുടങ്ങി.

ദാരിദ്ര്യമുക്തിയുടെ കാര്യത്തിലും കാണാം ഈ കൃത്രിമത്വം. പരമ്പരാഗതമായി ദാരിദ്ര്യത്തെ നിർവചിക്കുന്നത് ഒരു വ്യക്തിയുടെ/കുടുംബത്തിന്റെ സാമ്പത്തിക വരുമാനം കണക്കാക്കിയാണ്. വരുമാനം മാത്രമായി അളക്കുമ്പോൾ ദാരിദ്ര്യം കണക്കാക്കാനാവില്ലെന്നതിനാൽ ബഹുമുഖ ദാരിദ്ര്യ സൂചിക (എം.പി.ഐ) ആണ് അവലംബിക്കാറുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നീ മൂന്ന് മേഖലകളിലായി പത്ത് സൂചകങ്ങൾ കണക്കിലെടുത്താണിത്. ഇതിൽ തീർച്ചയായും വ്യക്തിയുടെയും കുടുംബത്തിന്റെയും വരുമാനവും കണക്കാക്കും.

എന്നാൽ, നിതി ആയോഗിന്റെ നിർവചനത്തിൽ മേൽസൂചിപ്പിച്ച പത്ത് സൂചകങ്ങൾക്ക് പുറമെ രണ്ടെണ്ണംകൂടി ചേർത്തിട്ടുണ്ട് -മാതൃ ആരോഗ്യവും ബാങ്ക് അക്കൗണ്ടും. രാജ്യത്ത് 30 വർഷത്തിലധികമായി മാതൃ ആരോഗ്യത്തിൽ കാര്യമായ പുരോഗതിയുണ്ട്; മോദിയുടെ ‘സാമ്പത്തിക പരിഷ്കരണ’ങ്ങളുടെ ഭാഗമായി ഓരോ പൗരനും ബാങ്ക് അക്കൗണ്ടുമുണ്ടാകും. ഇത് രണ്ടും എം.പി.ഐ മാനദണ്ഡങ്ങളുടെ ഭാഗമാകുന്നതോടെ ദാരിദ്ര്യമുക്തിയുടെ സൂചിക കുത്തനെ ഉയരും.

രണ്ട് കാലം; ചില താരതമ്യങ്ങൾ

55.8 ലക്ഷം കോടി  പൊതുകടം  172.4 ലക്ഷം കോടി

58.63  ഡോളർ നിരക്ക്  83.12

66  പെട്രോൾ  108

52  ഡീസൽ  99

5.44  തൊഴിലില്ലായ്മ നിരക്ക്  8.70

63  ശതകോടീശ്വരന്മാരുടെ എണ്ണം  259

ധവള പത്രത്തിൽ ഇല്ലാത്തത്

2008ൽ ലോകത്താകമാനം അലയടിച്ച സാമ്പത്തിക പ്രതിസന്ധി ഇന്ത്യയിൽ ബാധിക്കാത്തിന് പിന്നിൽ മൻമോഹനോമിക്സ് ആണെന്ന് ആഗോള സാമ്പത്തിക വിദഗ്ധർ വിലയിരുത്തിയ കാര്യമാണ്. 2016ലെ നോട്ട് നിരോധനം ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയെ വല്ലാതെ പിന്നോട്ടടിച്ചെന്നും പൊതുവിൽ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ വസ്തുത സാമ്പത്തിക അവലോകന റിപ്പോർട്ടിലോ ധവളപത്രത്തിലോ പരാമർശിക്കുന്നില്ല.

കരിമ്പത്രത്തിലെ വിമർശനങ്ങൾ

1. പ്രതിവർഷം രണ്ടു കോടി തൊഴിൽ, കർഷക വരുമാനം ഇരട്ടിയാക്കും, കാർഷിക ഉൽപന്നങ്ങൾക്ക് മിനിമം താങ്ങുവില നിയമപരമായ അവകാശമാക്കും തുടങ്ങിയ വാഗ്ദാനങ്ങൾ നടപ്പാക്കിയില്ല.

2. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവ മുമ്പെന്നത്തേക്കാൾ വർധിച്ചു. പെട്രോൾ, ഡീസൽ വില സർവകാല റെക്കോഡിൽ.

3. വ്യവസായികൾക്ക് ഒത്താശ ചെയ്ത് അവരിൽനിന്ന് ഫണ്ട് സമാഹരിക്കുന്നു.

4. ഇലക്ടറൽ ബോണ്ട് വഴിയുള്ള ഫണ്ട് സമാഹരണത്തിന് ഇ.ഡി, സി.ബി.ഐ തുടങ്ങിയ അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ചു.

5. പ്രതിപക്ഷ സംസ്ഥാനങ്ങൾക്കുനേരെ ‘സാമ്പത്തിക ഉപരോധം’.

6. ന്യൂനപക്ഷങ്ങൾ അരക്ഷിതാവസ്ഥയിൽ; ഭീകരമായി വേട്ടയാടപ്പെട്ടു.

7. പൊതുമേഖല സ്ഥാപനങ്ങൾ തകർത്തു. തൊഴിലുറപ്പ് പദ്ധതി ദുർബലമാക്കി.

8. നോട്ടുനിരോധനവും ജി.എസ്.ടിയും സാമ്പത്തിക അരക്ഷിതാവസ്ഥ സൃഷ്ടിച്ചു. കോവിഡ് കാല മാനേജ്മെന്റ് തികഞ്ഞ പരാജയം.

9. ചൈനയുമായുള്ള ബന്ധം വഷളായതും മറ്റും നയതന്ത്ര പരാജയം.

10. ഭരണകൂട ഒത്താശയോടെ വർഗീയ കലാപങ്ങൾ

ദാരിദ്ര്യമുക്തിയുടെ നിജസ്ഥിതി

10 വർഷംകൊണ്ട് രാജ്യത്തെ 24.82 കോടി ആളുകളെ ദാരിദ്ര്യത്തിൽനിന്ന് കരകയറ്റിയെന്നാണ് നിതി ആയോഗ് റിപ്പോർട്ടും സാമ്പത്തിക അവലോകന റിപ്പോർട്ടും അവകാശപ്പെടുന്നത്. മോദി അധികാരത്തിൽ വരുമ്പോൾ ദാരിദ്ര്യനിരക്ക് 29.11 ശതമാനമായിരുന്നു; അത് 11.28 ശതമാനമായി കുറഞ്ഞിരിക്കുന്നു. ഇക്കാലത്തിനിടയിൽ സർക്കാർ കൊണ്ടുവന്ന വിവിധ പദ്ധതികൾ ദാരിദ്ര്യമുക്തിക്ക് കാരണമായെന്നുമാണ് സർക്കാറിന്റെ അവകാശവാദം. പ്രധാനമായും ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ടിലെ കണക്കിനെ ആസ്പദമാക്കിയാണ് സർക്കാർ ദാരിദ്ര്യമുക്തിയുടെ കണക്ക് അവതരിപ്പിച്ചിരിക്കുന്നത്.

എന്നാൽ, ഇതേ റിപ്പോർട്ട് മാനദണ്ഡമാക്കുമ്പോൾ യു.പി.എ ഭരണകാലത്ത് 27.1 കോടി ആളുകൾ ദാരിദ്ര്യത്തിൽനിന്ന് കരകയറി. അഥവാ, 2.28 കോടി അധികം ജനങ്ങൾ മൻമോഹൻ കാലത്ത് ദാരിദ്ര്യമുക്തി നേടി. ആരോഗ്യ മിഷൻ, തൊഴിലുറപ്പ് നിയമം, വിദ്യാഭ്യാസ നിയമം, രാജീവ് ആവാസ് യോജന, ഭക്ഷ്യസുരക്ഷ നിയമം തുടങ്ങിയ പദ്ധതികളിലൂടെയാണ് ഇത് സാധ്യമാക്കിയത്. എന്നാൽ, പദ്ധതികളൊന്നും കൃത്യതയോടെ തുടരാൻ മോദി സർക്കാറിനായിട്ടില്ലെന്ന് നിതി ആയോഗ് റിപ്പോർട്ടുതന്നെ വ്യക്തമാക്കുന്നുണ്ട്.

ഉദാഹരണത്തിന്, മൻമോഹൻ അധികാരത്തിൽ വരുമ്പോൾ ഭവനരഹിതർ 55 ശതമാനമായിരുന്നു; 10 വർഷത്തിനുള്ളിൽ 45 ശതമാനമായി. എന്നാൽ, മോദികാലത്ത് അത് നാലു ശതമാനം മാത്രമാണ് താഴ്ന്നത്. അഥവാ, യു.പി.എ സർക്കാർ 10 ശതമാനം ദാരിദ്ര്യം കുറച്ചപ്പോൾ മോദി സർക്കാറിന് അതിന്റെ പകുതിപോലും കുറക്കാനായില്ല. ഈ നിരക്കുതന്നെ സാധിച്ചത് ‘ദാരിദ്ര്യമുക്തി’യുടെ നിർവചനത്തിൽ കൃത്രിമം സൃഷ്ടിച്ചതുമാണ്.

രാജ്യം ഇതുവരെ കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ചെറുപ്പക്കാർ കടുത്ത തൊഴിലില്ലായ്മ നേരിട്ടുകൊണ്ടിരിക്കുകയാണ്. രാജ്യത്തിനകത്തെ ആഭ്യന്തര വിൽപനയും കുറവാണ്, ആഭ്യന്തര നിക്ഷേപങ്ങളും വളരെയധികം കുറഞ്ഞുവരുകയാണ്. ഇന്ന് ഇന്ത്യയുടെ നിക്ഷേപത്തിന്റെ തോത് 19 ശതമാനമായി കുറഞ്ഞിരിക്കുന്നു. രാജ്യത്ത് നിക്ഷേപം നടത്താൻ നിക്ഷേപകർ താൽപര്യപ്പെടുന്നില്ല. വലിയതോതിൽ ആസ്തിയുള്ള സമ്പന്നർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശരാജ്യങ്ങളിൽ പോകുന്ന പ്രവണത വർധിക്കുകയാണ്. ഇതെല്ലാം വ്യക്തമാക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴമാണ്.- പരകാല പ്രഭാകർ

(സാമ്പത്തിക ശാസ്ത്രജ്ഞനും ധനകാര്യ മന്ത്രി നിർമല സീതാരാമന്റെ ഭർത്താവുമാണ് പരകാല പ്രഭാകർ. മാധ്യമം ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തിൽനിന്ന്. അഭിമുഖത്തിന്റെ പൂർണരൂപം തിങ്കളാഴ്ച ഇറങ്ങുന്ന ആഴ്ചപ്പതിപ്പിൽ വായിക്കാം.)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiManmohan SinghUPA GovtIndia NewsEconomic Survey Reports
News Summary - Economic Survey Reports
Next Story