Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകശ്മീർ പൊലീസിലെ...

കശ്മീർ പൊലീസിലെ ‘ഖൽനായക്’

text_fields
bookmark_border
കശ്മീർ പൊലീസിലെ ‘ഖൽനായക്’
cancel

’നായക് നഹി, ഖൽനായക് ഹൂൻ മേം’ (നായകനല്ല, വില്ലനാണ് ഞാൻ)... 1993ൽ സഞ്ജയ് ദത്ത് നായകനായിറങ്ങിയ ‘ഖൽനായക്’ എന്ന സ ിനിമയിലെ ഗാനം പോലെയായി ഒറ്റനാൾ കൊണ്ട് ദേവിന്ദർ സിങിെൻറ ജീവിതം. ജമ്മു-കശ്മീർ പൊലീസിലെ ഉയർന്ന ഉദ്യോഗ സ്ഥനിൽ നിന്ന് ഭീകര സംഘടനയായ ഹിസ്ബുൽ മുജാഹീദീനിെൻറ വിശ്വസ്ത സഹായിയിലേക്കുള്ള ദേവിന്ദറിെൻറ മാറ ്റം പക്ഷേ, അത്ര പെട്ടെന്ന് ആയിരുന്നില്ല. മുമ്പും സംശയത്തിെൻറ നിഴലിൽ പലവട്ടം നിന്നിട്ടുള്ള പൊലീസ് ഡപ ്യൂട്ടി സൂപ്രണ്ട് ദേവിന്ദർ നാളുകൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് വലയിലാകുന്നത്.

2001ലെ പാർലമെൻറ് ആക ്രമണകേസിൽ വധശിക്ഷക്ക് വിധേയനായ അഫ്സൽ ഗുരു 2013ൽ അഭിഭാഷകന് എഴുതിയ കത്തിൽ ദേവിന്ദറിെൻറ തീവ്രവാദബന്ധം വെ ളിപ്പെടുത്തിയിരുന്നെങ്കിലും അന്വേഷണം അദ്ദേഹത്തിലേക്ക് നീണ്ടിരുന്നില്ല. അന്ന് സ്പെഷൽ ഓപറേഷൻസ് ഗ്രൂപ് ( എസ്.ഒ.ജി) ഡി.എസ്.പി ആയിരുന്നു ദേവിന്ദർ. പാർലമെൻറ് ആക്രമണത്തിൽ പ്രതിയായ (സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിവെ പ്പിൽ കൊല്ലപ്പെട്ട) മുഹമ്മദിനെ കശ്മീരിൽ നിന്ന് ഡൽഹിക്ക് കൊണ്ടുപോകാനും അവിടെ താമസിക്കാൻ ഫ്ലാറ്റ് എടു ത്തുകൊടുക്കാനും കാർ വാങ്ങി നൽകാനും തന്നോട് നിർദേശിച്ചത് ദേവിന്ദർ ആണെന്ന അഫ്സൽ ഗുരുവിെൻറ വെളിപ്പെ ടുത്തൽ അന്ന് വേണ്ടത്ര ഗൗനിക്കപ്പെട്ടില്ലെങ്കിലും പിടിച്ചുപറി-അഴിമതി ആരോപണങ്ങൾ ഉയർന്നതോടെ എസ്.ഒ.ജിയുടെ പ്രൗഢിയിൽനിന്ന് പിന്നീട് അദ്ദേഹം ഒഴിവാക്കപ്പെട്ടു. ഇതാദ്യമായല്ല ദേവിന്ദർ ‘കുഴപ്പക്കാരൻ’ എന്ന നിലയിൽ വാർത്തകളിൽ നിറയുന്നതെങ്കിലും, ആട്ടിൻതോലിൽ നിന്ന് ചെന്നായ പുറത്തുവരാൻ ജനുവരി 11 വരെ കാത്തുനിൽക്കേണ്ടി വന്നു.

ഇടക്ക് സസ്പെൻഷനിലായ ശേഷം ശ്രീനഗർ പൊലീസ് കൺട്രോൾ റൂമിലായിരുന്ന ഈ 57കാരൻ ശ്രീനഗർ വിമാനത്താവളത്തിലെ ആൻറി ഹൈജാക്കിങ് യൂനിറ്റിെൻറ ഡി.എസ്.പി ആയിരിക്കേ ഇൗമാസം 11നാണ് രണ്ട് ഹിസ്ബ് ഭീകരവാദികൾക്കും ഒരു അഭിഭാഷകനുമൊപ്പം പിടിയിലാകുന്നത്. കുൽഗാം ജില്ലയിലെ മിർ ബസാറിൽ വെച്ച് ദേവിന്ദർ പിടിയിലാകുേമ്പാൾ നവീദ് ബാബ, അൽതാഫ് എന്നീ ഹിസ്ബ് ഭീകരർ ആണ് ഒപ്പമുണ്ടായിരുന്നത്. ഇവരെ കശ്മീരിൽ നിന്ന് ഛണ്ഡിഗഡ് വഴി സുരക്ഷിതരായി ഡൽഹിയിൽ എത്തിക്കുകയായിരുന്നു ദേവിന്ദറിെൻറ ‘ദൗത്യം’. ഇതിന് പ്രതിഫലമായി 12 ലക്ഷം രൂപയാണ് ദേവിന്ദർ കൈപ്പറ്റിയത്. ജമ്മുവിലും ത്രാളിലുമുള്ള വസതികളിൽ ഭീകരരെ ദേവിന്ദർ ഒളിവിൽ പാർപ്പിച്ചിരുന്നെന്നും അന്വേഷണത്തിൽ തെളിഞ്ഞതോടെ ആസൂത്രിത ഭീകരാക്രമണങ്ങളെ കുറിച്ചുയർന്ന് വന്നിരുന്ന സംശയങ്ങൾ ബലപ്പെടുകയാണ്. അറസ്റ്റിലായ ശേഷം സസ്പെൻഷനിലായ ദേവിന്ദറിെൻറ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ എ.കെ. 47ഉം ഗ്രനേഡും അടക്കമുള്ള ആയുധങ്ങൾ കണ്ടെത്തുകയും ചെയ്തിരുന്നു.

ദേവിന്ദർ സിങ് താമസിച്ചിരുന്ന വീട് (കടപ്പാട്: ഇന്ത്യ ടുഡേ)

ആ മെഡൽ രാഷ്ട്രപതിയുടേതല്ല

പുൽവാമ ജില്ലയിലെ ത്രാൾ സ്വദേശിയായ ദേവിന്ദർ ശ്രീനഗറിലെ അമർ സിങ് കോളജിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് പൊലീസിൽ ചേരുന്നത്. 1994ൽ സബ് ഇൻസ്പെക്ടർ ആയ ദേവിന്ദർ പിന്നീട് എസ്.ഒ.ജിയുടെ ഭാഗമായി. എസ്.ഒ.ജിയിലെ മിന്നുന്ന പ്രകടനത്തിലൂടെ പേരെടുത്ത ദേവിന്ദർ 2003ൽ കൊസവോയിൽ നടന്ന യു.എൻ സമാധാന ദൗത്യത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

കശ്മീർ പൊലീസിലെ മികച്ച ഉദ്യോഗസ്ഥനെന്ന് പേരെടുത്ത് നിൽക്കും കാലത്താണ് പാർലമെൻറ് ആക്രമണത്തിൽ ദേവിന്ദറിന് പങ്കുണ്ടെന്ന അഫ്സൽ ഗുരുവിെൻറ വെളിപ്പെടുത്തൽ വിവാദമാകുന്നത്. അന്ന് അന്വേഷണം ബലപ്പെടാതെ കാത്തവർ ദേവിന്ദർ ഒരിക്കലും പിടിക്കപ്പെടില്ലയെന്ന ആത്മവിശ്വാസത്തിലായിരുന്നിരിക്കാം. ഇപ്പോൾ അന്വേഷണം പുരോഗമിക്കുംതോറും ആരുടെയൊക്കെ പേരുകൾ പുറത്തുവരുമെന്ന നെഞ്ചിടിപ്പുകൾ ഉന്നതങ്ങളിൽ ഉയരുന്നുണ്ടെന്നും വ്യക്തം.

2006ൽ ഡി.എസ്.പി ആയി സ്ഥാനക്കയറ്റം ലഭിച്ച ദേവിന്ദർ ഈ മാസമവസാനം സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിക്കുന്നതിെൻറ പടിവാതിൽക്കൽ വെച്ചാണ് പൊലീസ് വലയിൽ കുടുങ്ങുന്നത്. അഫ്സൽ ഗുരുവിെൻറ വെളിപ്പെടുത്തലും പിടിച്ചുപറി-അഴിമതി ആരോപണങ്ങളും ഇടക്കുണ്ടായ തരംതാഴ്ത്തൽ-സസ്പെൻഷൻ നടപടികളുമെല്ലാം മൂലം സംശയത്തിെൻറ നിഴലിലായിരുന്ന ദേവിന്ദർ കുറച്ചുനാളായി പൊലീസിെൻറ നിരീക്ഷണത്തിലായിരുന്നു. അറസ്റ്റിലായ 11ന് (ശനിയാഴ്ച) ദേവിന്ദർ ഡ്യൂട്ടിക്ക് ഹാജരായിരുന്നില്ല. പിറ്റേന്ന് മുതൽ വ്യാഴാഴ്ച വരെ അവധിക്ക് അപേക്ഷിച്ചിരുന്നു.

മുൻ പൊലീസുകാരനും ഹിസ്ബുൽ മുജാഹിദീെൻറ പുൽവാമ ജില്ല കമാൻഡറുമായ നവീദ് ബാബയുമായി ദേവിന്ദർ നടത്തിയ ടെലിേഫാൺ സംഭാഷണം ചോർന്നതോടെയാണ് കെണി മുറുകിയത്. സംഭാഷണം ലഭിച്ചയുടൻ ഷോപിയാൻ എസ്.പി സന്ദീപ് ചൗധരി മേലധികാരികളെ വിവരമറിയിച്ചു. തുടർന്ന് ദക്ഷിണ കശ്മീർ ഡി.ഐ.ജി അതുൽ ഗോയലിെൻറ മേൽനോട്ടത്തിലായിരുന്നു അതിരഹസ്യമായ നീക്കങ്ങൾ. ദേവിന്ദറും ഭീകരരും സഞ്ചരിച്ചിരുന്ന ഐ-ടെൻ കാർ പിടികൂടിയ കുൽഗാമിലെ ചെക്പോസ്റ്റിൽ അദ്ദേഹം നേരിട്ട് എത്തുകയും ചെയ്തു. ‘റോങ് സൈഡി’ലൂടെ ഓടിച്ചെത്തി പിടിയിലായപ്പോൾ ഭീകരവാദികളുടെ വിശ്വാസം പിടിച്ചുപറ്റി അവരെ തകർക്കുകയായിരുന്നു തെൻറ ലക്ഷ്യമെന്ന് വരെ പറഞ്ഞു ദേവിന്ദർ.

അത്തരം രഹസ്യ നീക്കങ്ങളിൽ പാലിക്കപ്പെടേണ്ട പ്രോട്ടോകോൾ പാലിക്കാത്തതിന് തക്കതായ കാരണങ്ങൾ വിശദീകരിക്കാൻ കഴിയാഞ്ഞതോടെ ആ ‘നുണബോംബ്’ തുടക്കത്തിലേ പൊട്ടി. ദിവസങ്ങൾക്ക് മുമ്പ് കശ്മീർ താഴ്വര സന്ദർശിച്ച 16 അംഗ വിദേശ സ്ഥാനപതികളുടെ സംഘത്തെ വരവേൽക്കാൻ നിയോഗിക്കപ്പെട്ട ഉന്നത ഉദ്യോഗസ്ഥനാണ് ഈ ഗതികേടിലെത്തിയതെന്നോർക്കണം. 2018ൽ മികച്ച സേവനത്തിന് സംസ്ഥാന ഗാലൻററി മെഡൽ നേടിയിരുന്നു ദേവിന്ദർ. രാഷ്ട്രപതിയുടെ മെഡൽ ദേവിന്ദറിന് ലഭിച്ചു എന്ന നിലക്ക് മാധ്യമങ്ങളിൽ വന്ന വാർത്തകൾ തെറ്റാണെന്നും ജമ്മു-കശ്മീർ പൊലീസ് വ്യക്തമാക്കുന്നു. ‘2018ലെ സ്വതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്തിെൻറ പൊലീസ് മെഡലാണ് ദേവിന്ദറിന് ലഭിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ ഒരു മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല’ എന്നായിരുന്നു ജമ്മു-കശ്മീർ പൊലീസിെൻറ ട്വിറ്റർ സന്ദേശം. ഈ മെഡൽ അധികൃതർ തിരിച്ചുവാങ്ങുകയും ചെയ്തു.

ഇന്ദിര നഗറിൽ ദേവിന്ദർ സിങ് പണിയുന്ന വീട് (കടപ്പാട്: ഇന്ത്യടുഡേ)

‘വിടുപണി’ക്ക് അടിത്തറ ശക്തമാക്കാൻ വീടുപണി?

ശ്രീനഗറിലെ ഏറ്റവും സുരക്ഷിത മേഖലയെന്ന് പേരുകേട്ട ഇന്ദിര നഗറിൽ ദേവിന്ദർ സിങ് പണിയുന്ന ബഹുനില വീടും ദുരൂഹതയുണർത്തുകയാണ്. ൈസനിക ക്യാമ്പിെൻറ തൊട്ടടുത്ത് 2017ലാണ് വീടിെൻറ നിർമാണം ആരംഭിച്ചത്. വീടിെൻറ അവസാനഘട്ട നിർമാണം പുരോഗമിക്കുന്നതിനിടെയാണ് അറസ്റ്റുണ്ടായത്. 15 കോർപ്സിെൻറ ആസ്ഥാനവുമായി മതിൽ പങ്കിടുന്ന വീട് ഭീകരപ്രവർത്തകരുടെ താവളമാകാനുള്ള സാധ്യത ദേവിന്ദറിെൻറ അറസ്റ്റോടെ തടയപ്പെട്ടു എന്നാണ് പൊലീസിെൻറ വിലയിരുത്തൽ.

സൈനിക ക്യാമ്പിനോട് ചേർന്ന് തന്നെ ദേവിന്ദർ വീടുപണിക്കായി തെരഞ്ഞെടുത്തതിനെ സംശയദൃഷ്ടിയോടെയാണ് അന്വേഷണസംഘം വീക്ഷിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി ഒരു ബന്ധുവിെൻറ വീട്ടിൽ വാടകക്കാണ് ദേവിന്ദർ കഴിയുന്നത്. ഈ വീട്ടിൽ നിന്നാണ് എ.കെ. 47ഉം ഗ്രനേഡുമൊക്കെ കണ്ടെത്തിയത്. കുടുംബാംഗങ്ങളും ബന്ധുക്കളുമെല്ലാം സ്ഥലംവിട്ടതോടെ ഈ വീട് പൂട്ടിയിട്ടിരിക്കുകയാണ്. രണ്ട് മക്കളാണ് ദേവിന്ദറിനുള്ളത്. ബംഗ്ലാദേശിൽ എം.ബി.ബി.എസിന് പഠിക്കുന്ന മകളും കശ്മീരിലെ പ്രമുഖമായ ബേൺ ഹാൾ സ്കൂളിൽ പഠിക്കുന്ന മകനും. പൊലീസ് ദേവിന്ദറും അടുത്ത ബന്ധുക്കളും സ്വന്തമാക്കിയ ആസ്തികളുടെ വിവരങ്ങൾ ശേഖരിച്ച് വരികയാണ്. തീവ്രവാദികളുമായുള്ള ദേവിന്ദറിെൻറ ബന്ധം നവീദ് ബാബുവിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് ചോദ്യം ചെയ്യലിൽ അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്. പാർലമെൻറ് ആക്രമണത്തിന് ശേഷം നല്ല പ്രതിഫലം ലക്ഷ്യമിട്ട് ദേവിന്ദർ നിരവധി തീവ്രവാദികളെ രക്ഷപ്പെടാൻ സഹായിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.

തീവ്രവാദികളുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ചുള്ള അന്വേഷണവും െപാലീസ് ശക്തമാക്കിയിട്ടുണ്ട്. ആർട്ടിക്ൾ 370 റദ്ദാക്കിയതോടെ വിഘടന പ്രവർത്തനങ്ങൾക്കായി ഹിസ്ബുൽ മുജാഹിദീനും മറ്റും നാട്ടുകാരിൽ നിന്ന് ധാരാളമായി പണം പിരിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ഛണ്ഡിഗഡ് വരെ ഹിസ്ബ് ഭീകരരെ എത്തിക്കാൻ 12 ലക്ഷമാണ് ദേവിന്ദറിന് പ്രതിഫലമായി നൽകിയത്. ഇൗ തുകയുടെ സ്രോതസ്സ് അന്വേഷിക്കുകയാണെന്ന് ജമ്മു-കശ്മീർ ഡി.ജി.പി ദിൽബാഗ് സിങ് പറയുന്നു. ദേവിന്ദർ കേസിെൻറ അേന്വഷണത്തിൽ ഇതുവരെ പാകിസ്താെൻറ പങ്കിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എൻ.െഎ.ഐ കേസ് ഏറ്റെടുത്ത് അന്വേഷണം നടത്തുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

കശ്മീർ തീവ്രവാദികൾ പതിവായി പഞ്ചാബിലേക്കും ഛണ്ഡിഗഡിലേക്കും ഷാൾ-പഴം കച്ചവടക്കാരെന്ന വ്യാജേന കടക്കാറുണ്ടെന്ന് നവീദ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഇങ്ങനെ പലരെയും കടത്താൻ ദേവിന്ദർ സിങ് സഹായിച്ചിട്ടുണ്ടോയെന്നത് അന്വേഷിച്ച് വരികയാണ്. നവീദിെനയും കൂട്ടരെയും ഛണ്ഡിഗഡിലേക്കും അവിടെ നിന്ന് ഡൽഹിയിലേക്കും കടക്കാൻ സഹായിക്കലായിരുന്നു ദേവിന്ദറിെൻറ ‘ദൗത്യ’മെന്ന നിഗമനത്തിലാണ് പൊലീസ്. അറസ്റ്റിലായവർക്ക് ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണത്തിന് പദ്ധതി ഉണ്ടായിരുന്നെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കൊപ്പം മറ്റ് ചില ഭീകരർ കൂടി ചേരാൻ പദ്ധതിയിട്ടിരുന്നെന്നും പൊലീസ് പറയുന്നു. നവീദിനെയും മറ്റും ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ചിടത്ത് പരിശോധനകൾ നടത്തിയെങ്കിലും ആരെയും അറസ്റ്റ് ചെയ്യാനായില്ലെന്ന് ദിൽബാഗ് സിങ് വ്യക്തമാക്കി. ഒന്നുരണ്ട് താവളങ്ങൾ തകർത്തെങ്കിലും ഒരു തീവ്രവാദിയെയും കണ്ടെത്താനായില്ല. ദേവിന്ദർ സിങ് തീവ്രവാദികൾക്ക് ആയുധങ്ങൾ വിറ്റിരുന്നോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:devinder singh arrest
News Summary - Devinder singh: "khalnayak" of J&K police -open forum
Next Story