Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമുസ്ലിം...

മുസ്ലിം പുരുഷന്മാരെ ക്രിമിനൽവത്കരിക്കാൻ എന്തിന് ഇൗ ധിറുതി? 

text_fields
bookmark_border
മുസ്ലിം പുരുഷന്മാരെ ക്രിമിനൽവത്കരിക്കാൻ എന്തിന് ഇൗ ധിറുതി? 
cancel

മുത്തലാഖ് ബിൽ അവതരിപ്പിച്ചതിനെ തുടർന്ന് ലോക്സഭയിൽ അരങ്ങേറിയ പുകിലുകളിൽനിന്ന് ഒരു നേട്ടമുണ്ടായി എന്നുപറയാം. പ്രതിപക്ഷത്തിന് പ്രത്യേകിച്ച് കോൺഗ്രസിന് ചെറിയതോതിലെങ്കിലും വിവേകം വീണ്ടെടുക്കാൻ സാധിച്ചിരിക്കുന്നു. മുത്തലാഖിെന കുറ്റകൃത്യമായി പ്രഖ്യാപിക്കുന്ന ബില്ലിെൻറ ചർച്ചയിൽ അന്ധാളിപ്പാർന്ന പ്രകടനമായിരുന്നു കോൺഗ്രസ് കാഴ്ചവെച്ചിരുന്നത്. രാജ്യത്തെ വലിയൊരു സമുദായവുമായി ബന്ധപ്പെട്ട സുപ്രധാനമായ ബിൽ ഇത്ര ലാഘവത്തിൽ, ധിറുതിപിടിച്ച് ചർച്ചക്കിടുന്നതും പാസാക്കുന്നതും ഇതാദ്യമായിരിക്കും. ആധാർ രഞ്ജൻ ചൗധരി, അസദുദ്ദീൻ ഉവൈസി, സുഷ്മിത ദേവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ഗൗരവാവഹമായ വിമർശനങ്ങൾ ഉന്നയിച്ചുവെങ്കിലും അത്തരം വിയോജിപ്പുകൾ ഫലപ്രദമായ രീതിയിൽ അവതരിപ്പിക്കുന്നതിൽ പ്രതിപക്ഷം അേമ്പ പരാജയപ്പെടുകയായിരുന്നു. തികഞ്ഞ ആശയക്കുഴപ്പത്തിലായിരുന്നു പ്രതിപക്ഷ ബെഞ്ച്.

പാവപ്പെട്ട മുസ്ലിം സ്ത്രീകളുടെ വിമോചനമാണ് ബിൽ ലക്ഷ്യമിടുന്നതെന്ന സർക്കാറിെൻറ അവകാശവാദം കണ്ണുമടച്ച് വിശ്വസിക്കാൻ അപക്വമതികൾക്കേ കഴിയൂ. രാഷ്ട്രീയമല്ല (സിയാസത്ത്) മനുഷ്യത്വമാണ് (ഇൻസാനിയത്ത്) ബില്ലിെൻറ പ്രേരണയെന്ന നിയമമന്ത്രിയുടെ വിശദീകരണം പരിഗണിച്ചാൽ രാഷ്ട്രീയത്തിൽനിന്ന് അേദ്ദഹം മാനവികതയെ മാറ്റിനിർത്തിവരുകയാണെന്ന് ബോധ്യമാകും. ഭരണകക്ഷി വർഷങ്ങളായി പയറ്റുന്ന രാഷ്ട്രീയത്തിെൻറ അന്തഃസാരശൂന്യതയും അനായാസം സ്പഷ്ടമാകും. അഥവാ, മനുഷ്യത്വം മറന്ന് സമൂഹത്തെ ശിഥിലീകരിക്കുകയും ധ്രുവീകരിക്കുകയും ചെയ്യുന്നതിനു പിന്നിലെ വിദ്വേഷത്തിെൻറ രഹസ്യത്തിലേക്കും മന്ത്രിയുടെ വാക്കുകൾ സൂചന നൽകുന്നു. നാനാർഥങ്ങൾ നിറഞ്ഞ രൂപകങ്ങൾ പ്രയോഗിച്ചുകൊണ്ട് മുസ്ലിം സ്വത്വത്തെ ചിത്രീകരിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിെൻറ പൊരുളും നമുക്ക് വെളിപ്പെടുന്നു.

ഇൗയിടെ നടന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിെൻറ പ്രചാരണവേളയിൽ പ്രധാനമന്ത്രി സാക്ഷാൽ നരേന്ദ്ര മോദി തന്നെ മുസ്ലിം സ്വത്വത്തെ ക്രിമിനലിസത്തിെൻറ പ്രതീകമായി ചിത്രീകരിച്ചത് ഒാർമിക്കുക. ഗുജറാത്ത് മുഖ്യമ്ന്ത്രി സ്ഥാനാർഥിയായി അഹ്മദ് പേട്ടലിനെയാണ് കോൺഗ്രസ് പ്രതിഷ്ഠിച്ചിരിക്കുന്നത് എന്ന ‘മഹാരഹസ്യം’ ആയിരുന്നു മോദി വോട്ടർമാർക്ക് മുമ്പാകെ വെളിപ്പെടുത്തിയത്. മുസ്ലിമായ ഒരാൾ മുഖ്യമന്ത്രിയാകുന്നത് ഭരണഘടനാവിരുദ്ധമാകുമോ? അല്ലെങ്കിൽ അത് ദേശദ്രോഹനീക്കമായി തീരുമോ?

വിരോധാഭാസമെന്ന് പറയാം, മുസ്ലിം വം ശജനെ മുഖ്യമന്ത്രിയാക്കുന്ന പ്രശ്നമില്ലെന്ന വാദത്തോടെയായിരുന്നു കോൺഗ്രസ് ഇൗ പ്രചാരണത്തെ നേരിട്ടത്. രാജ്യത്തെ ഏത് പൗരന്മാരെയും പോലെ തുല്യാവകാശങ്ങൾക്ക് അർഹരായ വിഭാഗമാണ് മുസ്ലിംകൾ എന്ന വസ്തുത അഭ്യസ്തവിദ്യനായ നിയമമന്ത്രി പോലും മറന്നുകളയുന്നു എന്നത് ആശങ്കയുളവാക്കുന്നു. അഹ്മദ് പേട്ടലിനു പകരം ഒരു മുസ്ലിം വനിതയെ ആയിരുന്നു മുഖ്യമന്ത്രി പദവിയിലേക്ക് നിർദേശിക്കപ്പെട്ടിരുന്നതെങ്കിൽ എന്ന് സങ്കൽപിക്കുക. സ്ത്രീവിമോചനം ഉയർത്തിപ്പിടിക്കുന്ന ബി.ജെ.പിയിൽ അക്കാര്യവും  അസ്വാസ്ഥ്യം സൃഷ്ടിക്കുമായിരുന്നു. സോണിയ ഗാന്ധിയെ പ്രധാനമന്ത്രി പദത്തിലേക്ക് നാമനിർദേശം ചെയ്ത ഘട്ടത്തിൽ ബി.ജെ.പിയിലെ മാന്യമഹതികൾ പോലും മുഴക്കിയ ഭീഷണി നമ്മുടെ സ്മരണകളിൽ ഇപ്പോഴുമുണ്ട്. സോണിയ അധികാരത്തിൽ വന്നാൽ ശിരോമുണ്ഡനം ചെയ്ത് വെറും തറയിൽ കിടന്നുറങ്ങുമെന്നായിരുന്നു ആ ഭീഷണി.

രക്ഷകവേഷം
മുസ്ലിംകളെയും ക്രൈസ്തവരേയും പ്രാന്തവത്കരിക്കുകയും അതോടൊപ്പം തങ്ങൾ അവരുടെ രക്ഷകരാണെന്ന അവകാശവാദം ഉന്നയിക്കുകയും ചെയ്യുന്ന കപട രാഷ്ട്രീയമാണ് ബി.ജെ.പി പയറ്റുന്നതെന്ന് സാരം. ഇൗ വികല രാഷ്ട്രീയത്തിെൻറ തലത്തിൽനിന്നുകൊണ്ടേ മുത്തലാഖിനെ കുറ്റകരമായി പ്രഖ്യാപിക്കുന്ന ബില്ലിനെയും വിലയിരുത്താനാകൂ. മുസ്ലിം സ്ത്രീകളുടെ വിമോചനം ലക്ഷ്യമിടുന്നു എന്ന വാദത്തിൽ ആത്മാർഥത ഉണ്ടെങ്കിൽ  പാർലമെൻറിലും ഇതരസഭകളിലും മതിയായ സ്ത്രീ സംവരണം ഉറപ്പുവരുത്തുന്ന ബിൽ പാസാക്കാൻ സർക്കാർ എന്തുകൊണ്ട്നിഷ്കർഷിക്കുന്നില്ല എന്ന ചോദ്യം നിരവധി പേർ ഇതിനകം ഉന്നയിച്ചുകഴിഞ്ഞു. യഥാർഥ ഇൻസാനിയത്ത് പ്രകടിപ്പിക്കണമെന്ന മോഹം കലശലാണെങ്കിൽ തീർത്തും വിവേചനരഹിതമായ വനിത സംവരണബിൽ എത്രയും ധിറുതിയിൽ പ്രയോഗവത്കരിക്കാനാകണം ഭരണകക്ഷി ശ്രമിക്കേണ്ടത്. എന്നാൽ, മുസ്ലിം സ്ത്രീകളുടെ മനുഷ്യാവകാശങ്ങളെ സംബന്ധിച്ച് മാത്രമാണ് സർക്കാറിെൻറ ആശങ്കകൾ. അവരെ മർദകരും ക്രൂരന്മാരും യാഥാസ്ഥിതികരുമായ പുരുഷന്മാരിൽനിന്ന് സംരക്ഷിക്കണമെന്ന് ഗവൺമെൻറ് ആഗ്രഹിക്കുന്നു! മൊഴിചൊല്ലി വീട്ടിൽനിന്ന് ഇറക്കിവിടുന്ന മുസ്ലിം സ്ത്രീകൾക്കു മാത്രം മോചനം!

ചില ന്യായാധിപന്മാരും മുത്തലാഖിെൻറ നിഷ്ഠുരതയെക്കുറിച്ച്  സംസാരിക്കുന്നു. മുത്തലാഖിനെ തലാഖായി ഗണിക്കാനാകില്ലെന്നാണ് സുപ്രീംകോടതിയുടെയും നിലപാട്. മുസ്ലിം പുരുഷന്മാരെ എന്തിന് ഇത്ര ധിറുതിയിൽ ക്രിമിനലുകളാക്കി മാറ്റണം? ഹൈന്ദവ മണ്ഡലത്തിൽ നിലയുറപ്പിച്ചുകൊണ്ട് നടത്തുന്ന നീക്കങ്ങൾ മാത്രമാണത്. ബീഫ് ആഹരിക്കുന്നതിനെതിരായ പ്രചാരണങ്ങളും മുസ്ലിംകൾ ഹിന്ദു പെൺകുട്ടികളെ റാഞ്ചുന്നു, മുസ്ലിം ജനസംഖ്യ ഹിന്ദു ജനസംഖ്യയെ മറികടക്കും തുടങ്ങിയ ഭീതി വളർത്തുന്ന സൂത്രങ്ങളും പ്രയോഗവത്കരിക്കപ്പെട്ടത് സമാനരീതിയിലായിരുന്നു.

മുസ്ലിം പുരുഷന്മാർ ഹിന്ദുക്കൾക്ക് തുല്യരല്ലെന്നും അവർ ജന്മനാ ക്രൂരതയുള്ളവരാണെന്നും സ്ഥാപിക്കുക എന്നതാണ് മുത്തലാഖ് ബില്ലിന് പിന്നിലെ ലാക്ക്. ഗാന്ധിജിയുടെ ‘മതേതര പാപം’ നിലനിൽക്കുന്നതിനാൽ മുസ്ലിം പുരുഷന്മാരെ ആട്ടിയോടിക്കാൻ വയ്യ. കുറഞ്ഞപക്ഷം അവരെ അച്ചടക്കം പഠിപ്പിക്കാം. മുസ്ലിം സ്ത്രീകളുടെ രക്ഷകനും വിമോചകനുമായി ചമഞ്ഞ് സർക്കാർ ഇൗ വശീകരണതന്ത്രം തന്നെയാണ് പയറ്റുന്നത്. ഇൗയിടെ മറ്റൊരു ഉപായം കൂടി പ്രയോഗവത്കരിക്കപ്പെട്ടു. മുസ്ലിം സ്ത്രീകൾക്ക് ഒറ്റക്ക് ഹജ്ജ് യാത്ര നടത്താനുള്ള അനുമതിയാണത്. യഥാർഥത്തിൽ ആതിഥേയ രാജ്യമായ സൗദി അറേബ്യ നയപരിഷ്കരണങ്ങളുടെ ഭാഗമായി അത്തരമൊരു ഇളവ് പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ടു മാത്രമാണ് ഇൗ അനുമതി പ്രഖ്യാപിക്കാൻ മോദി സർക്കാറിന് സാധ്യമായത്.

കുടുംബബന്ധങ്ങളുടെ ബന്ധനങ്ങളിൽനിന്ന് മുക്തരായി മാറണം മുസ്ലിം സ്ത്രീകൾ എന്നാഗ്രഹിക്കുന്ന ഭരണകൂടം ഹിന്ദുവനിതകൾക്ക് ഇത്തരം നിർദേശങ്ങൾ നൽകുന്നില്ല. അവർ കുട്ടികളെ പരിചരിച്ചും കുടുംബദൗത്യങ്ങൾ നിർവഹിച്ചും ശാലീനരായി പുലരെട്ട എന്നു മാത്രമാണ് സർക്കാറിന് ഒാർമിപ്പിക്കാനുള്ളത്.
(ഡൽഹി സർവകലാശാലയിലെ പ്രഫസറാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muslim menCriminalizationOpen Forum News
News Summary - Criminalization of Muslim Men's -Open Forum News
Next Story