Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകോൺഗ്രസ് അധ്യക്ഷ...

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: പ്രവചനീയം, എന്നിട്ടും...

text_fields
bookmark_border
Kharge, Tharoor
cancel
camera_alt

മല്ലികാർജുൻ ഖാർഗേ, ശശി തരൂർ 

ഇന്ത്യൻ നാഷനൽ കോൺഗ്രസ് പാർട്ടിയെ രാജ്യവും സംഘടനയും കടന്നുപോകുന്ന അതിസങ്കീർണ കാലത്ത് ശക്തിപ്പെടുത്തുവാനുള്ള നേതൃദൗത്യം ആർക്കായിരിക്കും എന്ന് തീരുമാനിക്കുന്ന എ.ഐ.സി.സി അധ്യക്ഷ തെരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. പാർട്ടിയിലെ രണ്ട് ആശയധാരകളെയും രണ്ട് തലമുറകളെയും പ്രതിനിധാനം ചെയ്യുന്ന എം. മല്ലികാർജുൻ ഖാർഗെയും ഡോ. ശശി തരൂരും തമ്മിലെ മത്സരം നിരവധി ഘടകങ്ങളാൽ സവിശേഷ ശ്രദ്ധ നേടിക്കഴിഞ്ഞു. ആൻഡമാനിൽ ഒഴികെ, മറ്റെല്ലായിടത്തു നിന്നും നാമനിർദേശകരായി പി.സി.സി അംഗങ്ങളായവരാണ് വോട്ടർമാർ. അതുകൊണ്ടു തന്നെ ഈ അധ്യക്ഷ തെരഞ്ഞെടുപ്പ് കോൺഗ്രസിലെ തലമുറ മാറ്റത്തിന് വഴിയൊരുക്കുമോ എന്ന് കണ്ടറിയണം.

ഗാന്ധി കുടുംബത്തിൽ നിന്ന് മൂന്നുപേർ രാഷ്ട്രീയ രംഗത്ത് സജീവമായി നിൽക്കുമ്പോഴാണ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസിനെ ഏറ്റവും കൂടുതൽ കാലം നയിച്ച സോണിയ ഗാന്ധി നിലവിൽ താൽക്കാലിക അധ്യക്ഷയാണ്. മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എം പി ഭാരത് ജോഡോ യാത്ര എന്ന കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ നീക്കത്തിലാണ്.

പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി സജീവമായി തുടരുന്നു. കാൽ നൂറ്റാണ്ടിനിടെ ഗാന്ധി കുടുംബത്തിൽ നിന്നല്ലാതെ കോൺഗ്രസിനൊരു അധ്യക്ഷൻ വരുന്നതോടെ ബി.ജെ.പി അടക്കമുള്ള പാർട്ടികളുടെ കുടുംബാധിപത്യ വിമർശനത്തിന് അറുതിയാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. അപ്പോഴും പാർട്ടി വിട്ടവരെ തിരിച്ചെത്തിച്ചും ഇനിയുമൊരു ഒഴുക്കിന് തടയിട്ടും കോൺഗ്രസിനെ ഒരു പാർട്ടിയായി നിലനിർത്തുക എന്ന കഠിനദൗത്യം പുതിയ അധ്യക്ഷനെ കാത്തിരിക്കുന്നു.

പഴയ സുവർണകാലത്തിലേക്ക് എന്നതു പോയിട്ട് 2004 ലേയോ 2009 ലേയോ സ്ഥിതിയിലേക്ക് പാർട്ടിയെ എത്തിക്കൽ പോലും നിലവിലെ സാഹചര്യത്തിൽ ഒട്ടും എളുപ്പമല്ല. ഉദയ്പുർ പ്രഖ്യാപനത്തിന്റെ പിൻപറ്റിയാണ് ഖാർഗെ പാർട്ടി ഭാവിയെപ്പറ്റി പറയുന്നത്. അതേസമയം, പ്രകടന പത്രികയുമായാണ് തരൂരിന്റെ വരവ്. പാർട്ടി വിഭാവനം ചെയ്ത രീതിയിൽ താഴേ തട്ടുമുതൽ തെരഞ്ഞെടുപ്പ് നടത്തി പ്രദേശ് കോൺഗ്രസ് കമ്മിറ്റി അംഗങ്ങളായവരാണ് ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാൻ വോട്ടു ചെയ്യുന്നതെങ്കിൽ പ്രവചനാതീതമാകുമായിരുന്നു തെരഞ്ഞെടുപ്പ് ഫലം.

തെരഞ്ഞെടുപ്പ് ചരിത്രം

50 വര്‍ഷത്തിനിടെ എല്ലാ മാര്‍ഗനിര്‍ദേശവും പാലിച്ച് അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നത് രണ്ട് തവണ മാത്രം. 1997ലും 2000ത്തിലും. 1997ലെ തെരഞ്ഞെടുപ്പിൽ സീതാറാം കേസരിയും ശരദ് പവാറും രാജേഷ് പൈലറ്റും തമ്മിലായിരുന്നു മത്സരം. സീതാറാം കേസരി അധ്യക്ഷനായി. പത്രിക നൽകാൻ എ.ഐ.സി.സി ആസ്ഥാനത്ത് എത്താതെയാണ് അധ്യക്ഷ കസേരയിൽ സീതാറാം കേസരിയെത്തിയത്. അന്ന് അദ്ദേഹത്തിനായി 67 സെറ്റ് നാമനിർദേശ പത്രികകളാണ് വിവിധ പി.സി.സികൾ സമർപ്പിച്ചത്. എതിരാളികളായ ശരദ് പവാറും രാജേഷ് പൈലറ്റും മൂന്ന് സെറ്റ് വീതം പത്രിക നൽകി. 7,460 വോട്ടുകളാണ് പോൾ ചെയ്തത്. 6,224 വോട്ടുനേടി സീതാറാം കേസരി അനായാസ ജയം സ്വന്തമാക്കി. 354 വോട്ടുകൾ രാജേഷ് പൈലറ്റും 888 വോട്ടുകൾ ശരത് പവാറും നേടി.

സോണിയാ ഗാന്ധിയും ജിതേന്ദ്ര പ്രസാദയും തമ്മിലായിരുന്നു 2000 നവംബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടിയത്. 7542 വോട്ടുകൾ പോൾ ചെയ്തതിൽ സോണിയ 7,448 വോട്ടുകള്‍ നേടി. ജിതേന്ദ്ര പ്രസാദക്ക് കിട്ടിയത് 94 വോട്ട്. 1998 മുതൽ രാഹുല്‍ ഗാന്ധി അധ്യക്ഷ ചുമതലയേറ്റെടുത്ത രണ്ടുവര്‍ഷം (2017-19 ) ഒഴിച്ചുനിര്‍ത്തിയാല്‍ ഏറ്റവും കൂടുതൽ കാലം കോണ്‍ഗ്രസ് അധ്യക്ഷയായത് സോണിയയാണ്.

വോട്ടെടുപ്പ് നാളെ
ഒക്ടോബർ 17ന് രാവിലെ പത്തു മുതൽ നാലു വരെ വിവിധ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫിസുകളിൽ ഒരുക്കുന്ന പോളിങ് ബൂത്തുകളിലാണ് വോട്ടെടുപ്പ്.
രഹസ്യ പേപ്പർ ബാലറ്റിലാണ് വോട്ട് ചെയ്യുക. ബാലറ്റിൽ ആദ്യപേര് ഖാർഗെയുടേതാണ്. രണ്ടാമത് തരൂർ. വോട്ട് ചെയ്യാനുള്ള കളത്തിൽ സീൽ ചെയ്തശേഷം മടക്കിയ ബാലറ്റ് പേപ്പർ ബോക്സിൽ നിക്ഷേപിക്കണം. പേരെഴുതി ഒപ്പിട്ടശേഷം മുറിച്ചെടുത്ത സ്ലിപ്പുകൾ ബാലറ്റ് പെട്ടിക്കൊപ്പം പ്രത്യേകം അയക്കും. സ്ലിപ്പുകളുടെ എണ്ണവും പോൾ ചെയ്ത വോട്ടുകളുടെ എണ്ണവും വോട്ടെണ്ണുംമുമ്പ് തിട്ടപ്പെടുത്തും.

വിവാദത്തിനുമില്ല പഞ്ഞം

ഏതൊരു തെരഞ്ഞെടുപ്പിലും വിവാദത്തിൽ പെടാൻ പാടില്ലാത്ത ഔദ്യോഗിക രേഖ വോട്ടർ പട്ടികയാണ്. തെരഞ്ഞെടുപ്പിന്റെ സാധുത പോലും റദ്ദു ചെയ്യുന്നതാണ് പട്ടികയുടെ ആധികാരികതക്കുറവ്. കേവലം ഒമ്പതിനായിരം പേരുള്ള വോട്ടർ പട്ടിക വിശ്വാസ്യതയോടെ തയാറാക്കാനായില്ലെന്നതാണ് വോട്ടെടുപ്പിന് മുമ്പുള്ള വിവാദം.

തോൽവിയറിയാത്ത പോരാളി

''തോൽവിയറിയാത്ത നേതാവ്'' -കർണാടക രാഷ്ട്രീയത്തിൽ എം. മല്ലികാർജുന ഖാർഗെ വിശേഷിപ്പിക്കപ്പെടുന്നത് ഇങ്ങനെയാണ്. അരനൂറ്റാണ്ടായി രാഷ്ട്രീയരംഗത്ത് തിളങ്ങിനിൽക്കുന്ന ഈ 80കാരൻ എക്കാലത്തും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ്,അതിലേറെ വർഗീയതാവിരുദ്ധ പോരാട്ടത്തിലെ മുൻനിരക്കാരനുമാണ്. ഗുൽബർഗ ജില്ലയിലെ (ഇന്ന് കലബുറഗി) യൂനിയൻ നേതാവായി തുടങ്ങി രാജ്യസഭയുടെ പ്രതിപക്ഷനേതാവിലേക്കുള്ള വളർച്ച അദ്ദേഹത്തിന്റെ രാഷ്ട്രീയ സ്വാധീനത്തിന്റെ തെളിവാണ്. 1969ൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹം ഗുർമിത്കൽ നിയമസഭ മണ്ഡലത്തിൽനിന്ന് തുടർച്ചയായി ഒമ്പതുതവണ ജയിച്ചാണ് തോൽവിയറിയാത്ത നേതാവ് എന്ന വിശേഷണത്തിന് അർഹനായത്. രണ്ടുതവണ ഗുൽബർഗ മണ്ഡലത്തിൽനിന്ന് പാർലമെന്റിലും എത്തി. മോദിതരംഗം ആഞ്ഞടിച്ച 2014ലെ തെരഞ്ഞെടുപ്പിൽ 74,000 വോട്ടുകൾക്കാണ് ഖാർഗെ ഗുൽബർഗയിൽനിന്ന് ജയിച്ച് പാർലമെന്റിലെത്തിയത്. എന്നാൽ, 2019ൽ ബി.ജെ.പിയുടെ ഉമേഷ് യാദവിനോട് 95,452 വോട്ടുകൾക്ക് തോറ്റു. കർണാടക പ്രദേശ് കോൺഗ്രസ് അധ്യക്ഷൻ, പ്രതിപക്ഷനേതാവ്, ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് (2014-2019) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മൻമോഹൻ സിങ് നയിച്ച യു.പി.എ സർക്കാറിൽ തൊഴിൽ, റെയിൽവേ, സാമൂഹികനീതി വകുപ്പ് മന്ത്രിയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ടാൽ എസ്. നിജലിങ്കപ്പക്കുശേഷം കോൺഗ്രസ് അധ്യക്ഷനാകുന്ന രണ്ടാമത്തെ കർണാടകക്കാരനാകും ഖാർഗെ. ജഗ്ജീവൻ റാമിനു ശേഷം എ.ഐ.സി.സി പ്രസിഡന്റ് ആകുന്ന രണ്ടാമത്തെ ദലിത് നേതാവും.

അവകാശവാദങ്ങൾ
കോണ്‍ഗ്രസില്‍ വലിയ മാറ്റത്തിന് വഴിതെളിക്കാനുള്ള പോരാട്ടമാണിത്. പാർട്ടി പദവികളിൽ 50 ശതമാനം പേർ 50 വയസ്സിൽ താഴെയുള്ളവരാകും. ഭാരവാഹിത്തം ഒരു പദവിയിൽ പരമാവധി അഞ്ച് വർഷം എന്നത് കൃത്യമായി നടപ്പാക്കും.

പുതുദൗത്യത്തിൽ 'വേർഡ്സ്മിത്ത്'

കോൺഗ്രസിന്റെ ചരിത്രം മാറ്റിയെഴുതാനുള്ള വാക്കുകൾ അണിയറയിലൊരുക്കുകയാണ് ഇന്ത്യൻ 'വേർഡ്സ്മിത്ത്' എന്ന വിശേഷണംപേറുന്ന ശശി തരൂർ. 53ാം വയസ്സിലാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ 'പുതുമുഖ'മായെത്തിയത്. മുൻ യു.എൻ നയതന്ത്രജ്ഞൻ, എഴുത്തുകാരൻ, 83 ലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നീ നിലകളിൽ രാഷ്ട്രീയ എതിരാളികളുടെ പോലും ആരാധനാപാത്രമാണ് ഈ 66കാരൻ. പദപ്രയോഗങ്ങളിലൂടെയും ഭാര്യ സുനന്ദ പുഷ്കറിന്റെ മരണമുണ്ടാക്കിയ വിവാദങ്ങളിലൂടെയും പലപ്പോഴും 'പ്രതിനായക' സ്ഥാനത്ത് എത്തിയെങ്കിലും അതെല്ലാം മറികടക്കാൻ തരൂരിന് കഴിഞ്ഞിട്ടുണ്ട്.

2009ൽ തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽനിന്ന് ആദ്യം മത്സരിക്കുമ്പോൾ 'പുറംനാട്ടുകാരൻ' എന്ന് എതിർപക്ഷം പ്രചരിപ്പിച്ചിട്ടും 2014ലും 2019ലും ജയം ആവർത്തിച്ച് 'ഇന്നാട്ടുകാരൻ' തന്നെയെന്ന് തെളിയിച്ചു. 'ഞാൻ ഒറ്റക്ക് ലക്ഷ്യത്തിലേക്ക് നടന്നുനീങ്ങി, ആളുകൾ ഒപ്പം ചേർന്നു, ഒരാൾക്കൂട്ടമായി മാറി' എന്ന ഉർദു കവി മജ്റൂഹ് സുൽത്താൻപുരിയുടെ വരികളാണ് പാർട്ടിയിൽ തന്റെ പിന്തുണ വർധിക്കുന്നുവെന്ന് സൂചിപ്പിച്ച് തരൂർ അടുത്തിടെ ഫേസ്ബുക്കിൽ കുറിച്ചത്. യു.എൻ കാലത്ത് നിരവധി ദൗത്യങ്ങൾ ഏറ്റെടുത്ത് വിജയിപ്പിച്ച തരൂർ പുതിയ ദൗത്യത്തിന് യോഗ്യത നേടുമോയെന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയ നിരീക്ഷകർ.

അവകാശവാദങ്ങൾ
കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. കോണ്‍ഗ്രസില്‍ അധികാര വികേന്ദ്രീകരണം കൊണ്ടുവരും. കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുക, യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാർട്ടിയുടെ പങ്കാളിത്തം ഉറപ്പാക്കുക, നേതൃത്വത്തെ പുനര്‍നിര്‍മിക്കുക, പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക, സാമൂഹിക പ്രവര്‍ത്തനത്തിലൂന്നിയ രാഷ്ട്രീയത്തിലേക്ക് മടങ്ങുക

വോട്ടെണ്ണൽ 19ന്

ഒക്ടോബർ 19ന് രാവിലെ 10 മുതൽ ന്യൂഡൽഹി യിലെ എ.ഐ.സി.സി ആസ്ഥാനത്താണ് വോട്ടെണ്ണൽ. പോൾ ചെയ്ത വോട്ടുകൾ അടങ്ങിയ ബാലറ്റു പെട്ടികൾ സീൽ ചെയ്ത് വിമാനമാർഗം ഡൽഹിയിലെത്തിക്കും. 19ന് രാവിലെ പോളിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ ബാലറ്റു പെട്ടികൾ തുറക്കും. വോട്ടുകൾ കൂട്ടി കലർത്തിയാണ് എണ്ണൽ. വോട്ടെണ്ണൽ തീരുന്ന മുറക്ക് ഫലം പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായ മധുസൂദൻ മിസ്ത്രിയാണ് റിട്ടേണിങ് ഓഫിസര്‍

28 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പി.സി.സി.) അംഗങ്ങൾ ഉൾപ്പെടെ 9370 പേരാണ് വോട്ടവകാശം വിനിയോഗിക്കുക. എല്ലാ പി.സി.സി അംഗങ്ങള്‍ക്കും വോട്ടവകാശമുണ്ട്. സംസ്ഥാനാധ്യക്ഷ സ്ഥാനത്ത് ഒരു വർഷം പൂര്‍ത്തിയാക്കിയ മുന്‍ പി.സി.സി അധ്യക്ഷന്മാരും വോട്ടർമാരാണ്. എം.എല്‍.എമാരിൽ ചിലർക്ക് പാർലമെന്ററി പാർട്ടി പ്രതിനിധികൾ എന്ന നിലക്ക് വോട്ടു ചെയ്യാം. പി.സി.സി അംഗങ്ങളുടെ എണ്ണത്തിന്റെ അഞ്ച് ശതമാനമോ അല്ലെങ്കില്‍ പരമാവധി 15 പേരോ എന്നതാണ് പാർലമെന്ററി പാർട്ടി പ്രതിനിധികളുടെ എണ്ണം. കേരളത്തിൽ തിരുവനന്തപുരത്തെ കെ.പി.സി സി ആസ്ഥാനമാണ് വോട്ടെടുപ്പ് കേന്ദ്രം. 310 പേർക്കാണ് വോട്ടവകാശമുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoormallikarjun khargeCongress President Election
News Summary - Congress President Election Review
Next Story