മേഘങ്ങള്‍ രൂപം മാറുന്നു; മണ്സൂണിെൻറ സ്വഭാവവും
text_fieldsമേഘങ്ങള്ക്കുണ്ടായ രൂപമാറ്റമാണ് പ്രവചനാതീതമായ മഴക്ക് പിന്നിലെന്ന് കാലാവസ്ഥ വ്യ തിയാന ഗവേഷകര്‍. കാര്‍മേഘങ്ങളിലേക്ക് ആവാഹിക്കാവുന്നതിനേക്കാളും അപ്പുറം നീരാവി ശേഖരിക്കപ്പെടുകയാണ്. കൂടുതല്‍ ജലനിബിഡമായ കാര്‍മേഘം കട്ടികൂടുന്നതും അനുകൂല സാ ഹചര്യത്തിൽ തിമിര്ക്കുന്നതുമാണ് അതിത്രീവ മഴയുടെ കാരണങ്ങളിലൊന്നായി ഗണിക്കുന് നത്. കേരളത്തില്‍ തെക്ക് മുതല്‍ വടക്ക് വരെ അത്തരം രൂപമാറ്റ സാധ്യത പരിശോധിക്കണമെന്ന് കലാവസ്ഥ വ്യതിയാന ഗവേഷകന് ഡോ.സി.എസ്. ഗോപകുമാര്‍ ചൂണ്ടിക്കാട്ടി.
അതിനപ്പുറം, അന്തരീക്ഷത്തിലേക്ക് ഉയര്‍ന്നുപൊങ്ങുന്ന കൂമ്പാരമേഘങ്ങള്‍ക്ക് കട്ടികൂടുന്നതും കനത്ത മഴയുടെ കാരണമായി വിലയിരുത്തുന്നുണ്ട്. എന്നാല്‍, മണ്‍സൂണില്‍ അത്യപൂർവമായി കൂമ്പാരമേഘങ്ങളുടെ സാന്നിധ്യം നിരീക്ഷപ്പെടുന്നുണ്ട്. പല ഭാഗത്തും ഇടിമിന്നലിെന്െ അകമ്പടിയോടെയുള്ള മഴയാണ് ഇൗ സാധ്യതക്കുള്ള പിന്‍ബലം. ആഗോള താപനകാലത്ത് അസംഭവ്യമായ പല കാര്യങ്ങളും മണ്‍സൂണില്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍, കനത്ത മഴക്ക് പിന്നില്‍ മേഘവിസ്ഫോടനമാണെന്ന് ഗണിക്കാനാവില്ല. ഒരു മണിക്കൂറില്‍ 100 മി.മീയിൽ കൂടുതല്‍ പെയ്യുന്ന പേമാരിയാണ് മേഘവിസ്ഫോടനം. മേഘവിസ്ഫോടനം കുറഞ്ഞ സമയമേ ഉണ്ടാകൂ. നിലവില്‍ ദുര്ബലപാദത്തില് കനത്തമഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. പത്ത് വര്‍ഷത്തിനിടെ പ്രകടമായ രൂപമാറ്റം കഴിഞ്ഞ രണ്ട് വര്‍ഷമായി തീവ്രമാവുകയാണ്. ചെറിയ കാലത്തിനുള്ളിലെ അതിതീവ്ര മഴയാണ് ഭീകരത സൃഷ്ടിക്കുന്നത്. അനവസരത്തിലെ അതിതീവ്ര മഴയാണ് നിലവില്‍ കേരളത്തെ ദുരന്തത്തിലേക്ക് നയിക്കുന്നത്.
അതിനിടെ, ഞായറാഴ്ചയോടെ മഴക്ക് ശമനമാവുമെന്നാണ് പ്രതീക്ഷ. ശാന്തസമുദ്രത്തില്‍ ഉണ്ടായ രണ്ട് ചുഴലികള്‍ വടക്കന്‍ കേരളത്തിലെ മഴ കുറക്കുന്നതിന് അനുഗുണമാണ്. പുതുതായി രൂപപ്പെടുന്ന ന്യൂനമർദം അത്രമേല്‍ കേരളത്തെ ബാധിക്കാനുമിടയില്ല.
അതേസമയം, അതിതീവ്ര മഴയില്‍ കേരളം അധികമഴയിലേക്ക് കുതിക്കുകയാണ്. ഞായറാഴ്ച മഴക്കണക്ക് വരുന്നതോടെ ശരാശരിയില്‍ നിന്ന് അധികമഴയില്‍ എത്താനുള്ള സാധ്യതയാണുള്ളത്. നിലവില്‍ അധികമഴക്ക് എട്ട് ശതമാനത്തിെൻറ കുറവ് മാത്രമാണുള്ളത്.
ശനിയാഴ്ച വരെ 1406 മി.മീ മഴ ലഭിച്ചു. ഇടുക്കിയില്‍ മാത്രമാണ് മഴക്കമ്മി (26). 1894ന് പകരം 1409 മി.മീ മഴയാണ് ലഭിച്ചത്. കണ്ണൂര്‍ ജില്ലയില്‍ രണ്ട് ശതമാനം അധികമഴ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.