രാജ്യം മുസ്ലിംകളുടേതല്ലാതാകുകയോ?
text_fieldsപുള്ളിപ്പുലി അതിെൻറ പുള്ളികൾ മായ്ക്കുമെന്ന് കരുതുന്നുണ്ടോ? മുസ്ലിംവിരുദ്ധതയിൽ കെട്ടിപ്പടുത്ത അജണ്ടകളും ആശയങ്ങളും ബി.െജ.പിയും ആർ.എസ്.എസും നേതൃത്വം നൽകുന്ന കാവി സംഘം മാറ്റുമെന്നാണോ വിശ്വസിക്കുന്നത്? രണ്ടാം മൻമോഹൻ സിങ് സർക്കാറിെൻറ കാലത്തുതന്നെ സംഘ്പരിവാറും കോർപറേറ്റുകളും മാധ്യമങ്ങളും ചേർന്ന് നരേന്ദ്ര മോദിയെ ഗുജറാത്തിൽനിന്ന് ഡൽഹിയിലേക്ക് എത്തിക്കുന്നതിന് വിപുലമായ ശ്രമങ്ങൾ നടത്തിയിരുന്നു. ഈ സമയം തന്നെ രാജ്യവും, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങളും നേരിടാൻ പോകുന്ന വിപത്തുകളെ കുറിച്ച് നിരവധി പേർ തുടർച്ചയായി മുന്നറിയിപ്പുകൾ നൽകിയിരുന്നു. ആറ് വർഷത്തിലധികമായി നരേന്ദ്ര മോദിയും ഗൂഢാലോചന സംഘവും ചേർന്ന് ആ ആശങ്കകൾ ശരിവെക്കുന്ന സമീപനമാണ് ഇന്ത്യയിലെ ഏറ്റവും ദുർബലരായ സമൂഹങ്ങൾക്ക് പ്രത്യേകിച്ച് 200 ദശലക്ഷം വരുന്ന മുസ്ലിംകൾക്കു നേരെ കൈക്കൊണ്ടത്. രാജ്യെത്ത ഏറ്റവും വലിയ ന്യൂനപക്ഷത്തിനെതിരെ തുറന്ന ആക്രമണത്തിനുള്ള അവസരമാണ് ഫലത്തിൽ ഭരണകൂടം തുറന്നിട്ടത്.
കഴിഞ്ഞ ബുധനാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകരിക്കുകയും ലോക്സഭ പാസാക്കുകയും ചെയ്ത പൗരത്വ ഭേദഗതി ബിൽ രാജ്യത്തെ ഏറ്റവും ദുർബലരും അവകാശം കവർന്നെടുക്കപ്പെട്ടവരുമായ മുസ്ലിംകളെ പീഡിപ്പിക്കുന്നതിനുള്ള ബി.ജെ.പിയുടെ സമീപനത്തിെൻറ മറ്റൊരു തെളിവാണ്. പാർലമെൻറിെൻറ കഴിഞ്ഞ സെഷനിൽ ബി.ജെ.പിയുടെ സഖ്യകക്ഷികൾ അടക്കം എതിർത്ത് തള്ളിക്കളഞ്ഞതാണെന്ന വസ്തുത അവഗണിച്ചാണ് മോദി സർക്കാർ വീണ്ടും വിവാദ ബില്ലുമായി രംഗത്തെത്തിയത്. മുസ്ലിംകളെ മാത്രം പൗരത്വത്തിൽനിന്ന് അകറ്റിനിർത്തുന്ന ബിൽ തീർത്തും വിചിത്രവും പ്രകോപനപരവുമാണ്. ഇന്ത്യയുെട മുസ്ലിം അയൽരാജ്യങ്ങളിലെ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യൻ, പാർസി വിഭാഗങ്ങളിൽനിന്നുള്ള അഭയാർഥികൾക്ക് പൗരത്വത്തിന് അവസരമൊരുക്കുേമ്പാൾ മുസ്ലിംകളെ മാത്രമാണ് ഒഴിവാക്കുന്നത്.
ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ ചാർട്ടറിനും ജനാധിപത്യത്തിെൻറയും നീതിയുടെയും ആഗോള തത്ത്വങ്ങൾക്കും ഈ ബിൽ എതിരാണെന്ന് മാത്രമല്ല, ഇന്ത്യൻ ഭരണഘടനയിലെ ജനാധിപത്യ, മതേതര സ്വഭാവത്തെ തീർത്തും ഇല്ലാതാക്കുന്നതുമാണ്. തുല്യനീതി എല്ലാവർക്കും ഉറപ്പാക്കി രാജ്യത്തിെൻറ സ്ഥാപകർ ഉയർത്തിപ്പിടിച്ച ഇന്ത്യ എന്ന ആശയത്തിന് മേലുള്ള ശക്തമായ പ്രഹരംകൂടിയാണ് ഈ ബിൽ. ഇന്ത്യൻ പൗരൻമാർക്ക് മതം, ജാതി, വർഗം, ലിംഗം, ജനനസ്ഥലം എന്നിവയിലൊന്നും മുൻവിധി കൂടാതെ തുല്യനീതി ഉറപ്പുവരുത്തുന്ന ഇന്ത്യൻ ഭരണഘടനയുടെ അഞ്ച്, 10, 14, 15 വകുപ്പുകൾക്ക് എതിരാണ് 1955ലെ പൗരത്വം ഭേദഗതി ചെയ്തുണ്ടാക്കുന്ന പുതിയ നിയമം. ഭരണഘടനയുടെ 11ാം വകുപ്പു പ്രകാരം പാർലമെൻറിന് പൗരത്വം സംബന്ധിച്ച് നിയമനിർമാണത്തിന് അധികാരം നൽകുന്നുണ്ടെങ്കിലും 13ാം വകുപ്പിന് വിധേയമായിരിക്കണം. മൗലികാവകാശങ്ങളെ വെട്ടിക്കുറക്കാനോ അവക്ക് എതിരാകാനോ പാടില്ലെന്നാണ് 13ാം വകുപ്പ് പറയുന്നത്. വിശ്വാസത്തിെൻറ പേരിൽ മാത്രം ഒരു സമൂഹത്തെ മാറ്റിനിർത്തി മുസ്ലിംകളെ മാത്രം ബോധപൂർവം ലക്ഷ്യമിട്ട് നടത്തുന്ന പൗരത്വ ഭേദഗതിബിൽ ഭരണഘടനയുടെ മതേതര തത്ത്വങ്ങളുമായി നേരിട്ട് ഏറ്റുമുട്ടുന്നതുമാണ്.
ഇന്ത്യയെന്ന അടിസ്ഥാന ആശയത്തിനുതന്നെ എതിരായതിനാൽ ബിൽ അടിസ്ഥാനപരമായിതന്നെ ഭരണഘടന വിരുദ്ധമാണെന്നാണ് കോൺഗ്രസ് നേതാവ് ശശി തരൂർ വ്യക്തമാക്കുന്നത്. മതമാണ് ദേശീയതെയ നിർണയിക്കുന്നതെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ അതാണ് പാകിസ്താൻ എന്ന ആശയമെന്നും അവരാണ് പാകിസ്താൻ സൃഷ്ടിച്ചതെന്നുമാണ് തരൂർ പറഞ്ഞത്. അസമിൽ മുസ്ലിംകളെ മാത്രം ലക്ഷ്യമിട്ട് നടപ്പാക്കിയ വിനാശകരമായ ദേശീയ പൗരത്വപ്പട്ടികയുടെ (എൻ.ആർ.സി) പശ്ചാത്തലംകൂടി പരിഗണിച്ചുവേണം പൗരത്വ ഭേദഗതി ബില്ലിെൻറ മുസ്ലിം വിരുദ്ധത ചർച്ചചെയ്യാൻ. സർക്കാറിനായി മാധ്യമങ്ങളിൽ നിരന്തരം വാദിക്കുന്നവർ പോലും പൗരത്വ ഭേദഗതി ബില്ലിനെ പ്രതിരോധിക്കാൻ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
മുസ്ലിംകളെ മാത്രം ഇന്ത്യയിലേക്ക് വരാൻ അനുവദിക്കാതിരിക്കുന്നതും മറ്റ് മതസ്ഥരെ സ്വാഗതം ചെയ്യുന്നതുമായ പൗരത്വ ഭേദഗതി ബിൽ വളരെയധികം അസ്വസ്ഥതയുളവാക്കുന്നതാണെന്നാണ് ‘ഇന്ത്യ ടുഡേ’ ഗ്രൂപ് എഡിറ്റർ രാഹുൽ കൻവാൽ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത്. പീഡനങ്ങൾക്ക് ഇരയാകുന്നതാണ് പൗരത്വത്തിനുള്ള മാനദണ്ഡമെങ്കിൽ മതങ്ങൾക്ക് അതീതമായി എല്ലാവരെയും പരിഗണിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വപ്പട്ടികയും മതത്തിെൻറ അടിസ്ഥാനത്തിലാണ് പൗരത്വം എന്നത് നിയമാനുസൃതമാക്കുകയാണെന്ന് കോളമിസ്റ്റ് മിതാലി ശരൺ ട്വിറ്ററിൽ കുറിച്ചു. ഈ ബിൽ പാർലമെൻറ് പാസാക്കിയാൽ സ്വാതന്ത്ര്യം നേടിയത് മുതൽ ഭരണഘടനാനുസൃത ജനാധിപത്യം ഇല്ലാതാകുമെന്നും അവർ പറയുന്നു. യുക്തിയുടെയും വിവേകത്തിെൻറയും ഇത്തരം ഒറ്റപ്പട്ട ശബ്ദങ്ങൾ ഏറെ ആശ്വാസം പകരുന്നതാണെങ്കിലും ബി.ജെ.പിയുമായി സൗഹൃദം പുലർത്തുന്ന വൻകിട ബിസിനസ്സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന ഇന്ത്യൻ മാധ്യമങ്ങളുടെ പ്രളയം അത്തരം ശബ്ദങ്ങളെ ഇല്ലാതാക്കും.
മതിയായ അംഗസംഖ്യയില്ലാത്തതിനാൽ രാജ്യസഭയിൽ ഈ ബിൽ പാസാക്കാൻ ബി.ജെ.പിക്ക് പ്രയാസമാണെന്ന് കരുതുന്നുണ്ടെങ്കിൽ തന്ത്രവും കൗശലവും നിറഞ്ഞ ഈ ഭരണത്തെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ലെന്നാണ് മനസ്സിലാക്കേണ്ടത്. മുത്തലാഖ് കുറ്റകരമാക്കുക, ജമ്മു-കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ് അധികാരമില്ലാത്ത കേന്ദ്രഭരണ പ്രദേശമാക്കി മാറ്റുക തുടങ്ങിയ സംഭവങ്ങളിലെല്ലാം പ്രതിപക്ഷ പാർട്ടികളെപ്പോലും ഒപ്പംനിർത്താനും ഒട്ടും പ്രതീക്ഷിക്കാത്തവരെ വരെ സഖ്യകക്ഷികളാക്കി മാറ്റാനും ബി.ജെ.പിക്ക് സാധിച്ചിട്ടുണ്ട്.
പാർലെമൻറിൽ ബിൽ പാസായാൽ പോലും ഭരണഘടനവിരുദ്ധമാണെന്നതിനാൽ കോടതിയിൽ നിലനിൽക്കില്ലെന്ന് നിരവധി നിയമ വിദഗ്ധർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലും സ്വന്തം സഖ്യകക്ഷികളെ അടക്കം പ്രകോപിപ്പിച്ച് ഈ തെറ്റായ നിയമ നിർമാണത്തിനായി മുന്നോട്ടുപോകാൻ ബി.ജെ.പിയെ പ്രേരിപ്പിക്കുന്നത് മുസ്ലിംകളോടുള്ള ചരിത്രപരവും ബുദ്ധിശൂന്യവുമായ ശത്രുത മാത്രമാണ്. ദേശീയ പൗരത്വപ്പട്ടിക, മുത്തലാഖ്, കശ്മീരിനെ അംഗഭംഗം വരുത്തി ജനങ്ങളെ തടവിലാക്കൽ തുടങ്ങി വിവിധ വിഷയങ്ങളിൽ സർക്കാർനയം നിശ്ചയിക്കപ്പെടുന്നത് അതേ പ്രതികാര മനോഭാവത്തോടെയാണ്. ശബ്ദമില്ലാത്ത ന്യൂനപക്ഷത്തോട് സംഘ്പരിവാറും അതിെൻറ അസംഖ്യം സംഘടനകളും പുലർത്തുന്ന വെറുപ്പിെൻറ അതേ മനഃശാസ്ത്രമാണ് സർക്കാറും പിന്തുടരുന്നത്.
2024ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് പൗരത്വപ്പട്ടിക ദേശവ്യാപകമായി നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി പ്രസിഡൻറുമായ അമിത് ഷായുടെ ഭീഷണി രാജ്യത്തുടനീളമുള്ള മുസ്ലിംകളിൽ ഭീതി സൃഷ്ടിച്ചുകഴിഞ്ഞു. ബംഗ്ലാദേശുമായി അതിർത്തി പിന്നിടുന്ന വടക്കുകിഴക്കൻ സംസ്ഥാനമായ അസമിൽ നടപ്പാക്കിയ പൗരത്വപ്പട്ടിക 19 ലക്ഷത്തിലധികം പേരെയാണ് രാജ്യമില്ലാത്തവരാക്കിയത്. ബംഗ്ലാദേശിെൻറ പിറവിക്കുമുമ്പുതന്നെ തലമുറകളായി ഇന്ത്യയിൽ ജീവിക്കുന്ന ദരിദ്രരും നിരക്ഷരരുമായ മുസ്ലിംകളാണ് ഇവരിൽ ഭൂരിപക്ഷവും. രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളിലേക്ക് ഈ വിനാശകരമായ ഫാഷിസ്റ്റ് മാതൃക വ്യാപിപ്പിക്കുകയാണ് ബി.െജ.പി ഇപ്പോൾ ചെയ്യുന്നത്. ഇതുവഴി മ്യാന്മറിലെ റോഹിങ്ക്യകളെപ്പോലെ ജനങ്ങളെ രാജ്യമില്ലാത്തവരായി മാറ്റാനാണ് ശ്രമം. സാമുദായികതയെ ഊതിക്കത്തിച്ച് ദേശീയതാൽപര്യം അഥവാ ഹിന്ദുതാൽപര്യത്തിെൻറ ഏക സംരക്ഷകരാണെന്ന് നടിച്ച് ബി.ജെ.പി ഓരോ തെരഞ്ഞെടുപ്പിലും വിജയിക്കുേമ്പാൾ, ആനുകൂല്യങ്ങളും അവകാശങ്ങളും ഇല്ലാതെ ഇരുണ്ട ചേരികളിൽ ജീവിക്കാൻ വിധിക്കപ്പെടുകയാണ് ഇരകൾ. ഇത് ബി.ജെ.പിയുടെ നിഘണ്ടുവിലെ ‘പുതിയ ഇന്ത്യ’തന്നെയാണ്.
പൗരത്വ ഭേദഗതി ബില്ലിനോടുള്ള പ്രതികരണമായി തടവിലാക്കപ്പെട്ട കശ്മീർ മുൻ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയുടെ മകൾ സനാ ഇൽതിജാ മുഫ്തി ട്വീറ്റ് ചെയ്തത് ‘ഇന്ത്യ- മുസ്ലിംകൾക്ക് ഇനി രാജ്യമില്ല’ എന്നാണ്. ഇത് കടുത്ത വിരോധാഭാസമായി തോന്നാമെങ്കിലും സനായുടെ പ്രവചനം അധികം അകലെയല്ല. ബി.ജെ.പിയുടെ ചില എം.പിമാർ പാർലെമൻറിൽ വരെ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യ ഇതുവരെ ഹിന്ദു രാഷ്ട്രമായിട്ടില്ല. എന്നാൽ, നമ്മൾ അതിലേക്കാണ് പോകുന്നത്. സാവധാനത്തിൽ ഉറച്ച ചുവടുവെപ്പുകളോടെ ഹിന്ദു രാഷ്ട്രത്തിലേക്കാണ് ഇൗ പോക്ക്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോദ്സെക്കായി ബി.ജെ.പി അംഗങ്ങൾ പാർലമെൻറിൽ ജയ് വിളിക്കുന്നു. പാർലമെൻറിൽ എന്തും നടക്കുമെന്ന സ്ഥിതിവിശേഷമാണ്.
ഭിന്നിപ്പിക്കൽ അജണ്ടയുമായി മുന്നോട്ടുപോകുന്നതിന് ബി.ജെ.പിക്ക് ഒരുപാട് കാരണങ്ങളുണ്ട്. സമ്പദ്വ്യവസ്ഥ തകർന്നുകൊണ്ടിരിക്കുകയും തൊഴിലില്ലായ്മ വർധിക്കുകയും കർഷക ആത്മഹത്യകൾ പെരുകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബി.ജെ.പി ഈ അജണ്ട ശക്തമാക്കുന്നത്. കശ്മീരും അയോധ്യയും ദേശീയ പൗരത്വപ്പട്ടികയും അടങ്ങിയ പ്രധാന അജണ്ടയുമായി ബി.ജെ.പി മുന്നോട്ടുപോകുേമ്പാൾ സാധാരണ ജനങ്ങൾ സമ്പദ്വ്യവസ്ഥയെക്കുറിച്ചോ രാജ്യത്തെക്കുറിച്ചോ ആശങ്കപ്പെടില്ല.
(ലേഖകൻ ‘ഖലീജ് ടൈംസ്’ മുൻ പത്രാധിപരും കോളമിസ്റ്റുമാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.