നിയന്ത്രണങ്ങളിലും നിലക്കുന്നില്ല, സർഗാത്മകതയിൽ മുഴങ്ങുന്ന ഹോങ്കോങ് പ്രക്ഷോഭം
text_fieldsസ്വതന്ത്ര ഭരണത്തിനായി ജനാധിപത്യ പ്രക്ഷോഭം ശക്തമാകുന്ന ഹോങ്കോങ്ങിൽ, ഭരണകൂട നിയമങ്ങളെ മറികടക്കാൻ വ്യത്യസ്ത രീതികളുമായി ഒരുമിച്ചിരിക്കുകയാണ് തെരുവ് കീഴടക്കിയ പ്രക്ഷോഭകാരികൾ. ഒരറ്റത്തു നിന്ന് രാഷ്ട്രീയ മുദ്രാവാക്യങ്ങൾ ഭരണകൂടം നിരോധിക്കുേമ്പാൾ, മറുവഴികൾ തേടിയിരിക്കുകയാണവർ. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അപ്രമാദിത്വം ചോദ്യചെയ്യുന്ന ഇവിടത്തുകാരെ നിരോധിത മുദ്രാവാക്യങ്ങൾ ഉയർത്തിയെന്ന് കാണിച്ച് അറസ്റ്റ് ചെയ്ത് തുറങ്കിലടക്കുേമ്പാൾ, നിയമം മൂലം നിരോധിക്കാനാവാത്ത വിചിത്രമായ വാക്കുകൾ കണ്ടെത്തി ക്രിയാത്മക പ്രതികരണങ്ങൾ ഇപ്പോൾ തെരുവിൽ നിറയുകയാണ്. ജനാധിപത്യ അനുകൂല പുസ്തകങ്ങൾ ലൈബ്രറിയിൽനിന്ന് പിൻവലിച്ച് സാഹിത്യ സെൻസർഷിപ്പ് ചൈനീസ് ഭരണകൂടം കടുപ്പിക്കുേമ്പാഴാണ് മറ്റു വഴികൾ ഇവർ തേടുന്നത്.
സ്വാതന്ത്ര്യ പ്രക്ഷോഭകർ ഉയർത്തിയിരുന്ന ‘സ്വതന്ത്രമാക്കൂ ഹോങ്കോങ്ങിനെ, ഇതു നമുക്കായുള്ള വിപ്ലവം’ എന്ന മുദ്രാവാക്യം ഇപ്പോൾ നഗരങ്ങളിൽ നിയമ വിരുദ്ധമാണ്. ഈ മുദ്രാവാക്യമോ ഇതിനോട് സാമ്യമുള്ള പദങ്ങളോ പ്രതിഷേധങ്ങളിൽ ഉയർത്തുന്നവർക്ക് ജയിൽവാസം നിർബന്ധിതമാവും. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്ക് ഈ പ്രക്ഷോഭങ്ങൾ വിഘടനവാദവും ഭീകര പ്രവർത്തനങ്ങളുമാവുേമ്പാൾ, ഹോങ്കോങ് ജനതക്ക് കമ്യൂണിസ്റ്റ് ചൈന ഭരണത്തിനെതിരായ ആത്മാഭിമാന സ്വാതന്ത്ര്യ പ്രക്ഷോഭമാണിത്. അതുകൊണ്ടുതന്നെ പ്രക്ഷോഭം തണുക്കാതിരിക്കാൻ അവർ കോഡ് ഭാഷകൾ കണ്ടെത്തി അതേറ്റ് ചൊല്ലുകയാണ്. ഇംഗ്ലീഷ് അക്ഷരമാലയിലെ ജി-എഫ്-എച്ച്-ജി, എസ്-ഡി-ജി-എം എന്നിവയും ‘ 3-2-9-0-2-4-6 എന്നീ അക്കങ്ങളും അവർ ഉച്ചത്തിൽ ഏറ്റുവിളിക്കുന്നു. ഇതെല്ലാം അവർ നേരത്തെ മുഴക്കിയിരുന്ന പ്രക്ഷോഭ മുദ്രാവാക്യങ്ങളുടെ കോഡ് ഭാഷയാണ്. ഒരേ സ്വരത്തിൽ ഒരേ ഈണത്തിൽ കോഡ് മുദ്രാവാക്യങ്ങൾ മുഴങ്ങുേമ്പാൾ, ചൈനീസ് പൊലീസ് സന്നാഹത്തിന് പൊരുൾ മനസ്സിലാവില്ല.
പ്രാദേശിക ഭാഷയിലെ പ്രയോഗവാക്യമായ ‘പഴം തിരികെ വാങ്ങൂ’ എന്നതും ഇപ്പോൾ ഉയർന്നുകേൾക്കുന്ന മുദ്രാവാക്യമാണ്. ഒപ്പം, അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ചിരുന്ന ‘ മെയ്ക് അമേരിക്ക ഗ്രേയ്റ്റർ’ എന്ന മുദ്രാവാക്യത്തിെൻറ സമാനമായ രൂപത്തിൽ ‘മെയ്ക് ഹോങ്കോങ് ഗ്രേറ്റർ’ എന്ന മുദ്രവാക്യവും ഉപയോഗിക്കുന്നു. പ്രത്യക്ഷത്തിൽ ഈ മുദ്രാവാക്യങ്ങളിലൊന്നും കുഴപ്പമില്ലെന്ന് തോന്നുമെങ്കിലും ഇതെല്ലാം ചൈനീസ് സർക്കാറിനെ ഉന്നംെവച്ചുള്ളതാണ്. ‘ദേശീയ സുരക്ഷ നിയമ’ പ്രകാരമാണ് പ്രക്ഷോഭകാരികളുടെ സ്വാതന്ത്ര്യത്തിനായുള്ള മൂർച്ചയേറിയ മുദ്രാവാക്യങ്ങൾ വിലക്കിയത്. ‘ഹോങ്കോങ്ങിന് സ്വാതന്ത്ര്യം’ എന്ന ബാനർ ഉയർത്തിയ ഒരാളെ കഴിഞ്ഞ ദിവസം പൊലീസ് തടങ്കലിലാക്കിയതും ഈ നിയമത്തിലൂടെയായിരുന്നു.
നഗരങ്ങളിലെ ചുവരുകളിൽ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയ കുറിപ്പ് വർണക്കടലാസിൽ എഴുതി ഒട്ടിച്ചുെവച്ച് ‘ലിനൻ വാൾ’ രീതികളും നിറഞ്ഞുനിൽക്കുന്നത് കാണാം. ഇതിൽ ചിലത് പൊലീസ് നീക്കിട്ടുണ്ട്. രാഷ്ട്രീയ വിമർശന പ്രവർത്തനങ്ങൾക്ക് ചൈനയിൽ ഉപയോഗിക്കുന്ന പ്രയോഗമായ ‘വൈറ്റ് ടററർ’ എന്ന പദം സർഗാത്മക പ്രതിഷേധമായി ഉപയോഗിച്ച് വെള്ള പേജുകൾ കടകൾക്കും സ്ഥാപനങ്ങൾക്കും മുന്നിൽ പ്രദർശിപ്പിക്കുന്നുണ്ട് ചിലർ. ചൈനീസ് നേതാവ് മാവോയുടെ പ്രശസ്തമായ വാക്യമായ ‘വിദ്യാർഥി പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നവർക്ക് നല്ല പര്യവസാനമായിരിക്കില്ല’ എന്ന പ്രസിദ്ധ വാക്യവും പ്രക്ഷോഭകാരികൾ സമൂഹ മാധ്യമങ്ങളിൽ വൈറലാക്കിയതും ലോകം ചർച്ചചെയ്യുന്നു.
ചൈനീസ് ഭരണകൂടത്തിെൻറ നോമിനിയായ കാരി ലാമാണ് നിലവിൽ ഹോം കോങ്ങിെൻറ ചീഫ് എക്സിക്യൂട്ടിവ്. ഈ സ്ഥാനത്തെത്തുന്ന ആദ്യ സ്ത്രീയും ഇവരാണ്. കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ മാസങ്ങൾ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിൽ, ബില്ല് ഔദ്യോഗികമായി പിൻവലിക്കുന്നുവെന്ന് കാരി ലാം പ്രഖ്യാപിച്ചിരുന്നെങ്കിലും ചൈന ഇക്കാര്യം ഇതുവരെ അംഗീകരിച്ചിട്ടില്ല.
ജില്ല കൗൺസിൽ അംഗങ്ങളെ തെരഞ്ഞെടുക്കാനല്ലാതെ മറ്റൊന്നിലും ഹോങ്കോങ്ങുകാർക്ക് സാർവത്രിക വോട്ടവകാശമില്ല. മാലിന്യ നിർമാർജനം, പൊതുനിരത്ത് പരിപാലനം തുടങ്ങി ചില്ലറ ചുമതലകളേ ജില്ല കൗൺസിലിനുള്ളൂ. അതുകൊണ്ടുതന്നെ കൗൺസിൽ തെരഞ്ഞെടുപ്പിന് ഹോങ്കോങ് വാസികൾ പോലും അത്ര പ്രാധാന്യം നൽകാറില്ല.
എന്നാൽ, കഴിഞ്ഞ വർഷം നടന്ന ജില്ല കൗൺസിൽ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര്യ പോരാളികൾ ഉത്സാഹപൂർവം പങ്കെടുത്തു. തെരഞ്ഞെടുപ്പിന് ഹോങ്കോങ്ങുകാർ നൽകിയ പ്രാധാന്യം സ്വാതന്ത്ര്യ പോരാട്ടമായി ചരിത്രത്തിൽ അടയാളപ്പെടുത്തുകയും ചെയ്തു. 18 ജില്ല കൗൺസിലുകളിൽ 17ഉം ജനാധിപത്യവാദികൾ സ്വന്തമാക്കിയിരുന്നു. 452 സീറ്റിൽ 392ലും അവർ ജയിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് 292 സീറ്റ് കൈവശംവെച്ചിരുന്ന ചൈന അനുകൂലികൾ 60ലേക്കൊതുങ്ങുകയും ചെയ്തു.
പ്രതിഷേധം ദേശീയ സുരക്ഷ നിയമ ഭീകരതക്കെതിരെ
1997ലാണ് ഹോങ്കോകോങ്ങിനെ ബ്രിട്ടൻ ചൈനക്ക് കൈമാറുന്നത്. അന്ന് മുതൽ ചൈനക്ക് കീഴിലേക്കു തിരിച്ചുവന്നെങ്കിലും ഭാഗിക സ്വയംഭരണം നിലനിൽക്കുന്ന രാജ്യമാണിത്. അന്നത്തെ പ്രതിഷേധങ്ങൾക്കുശേഷം പിന്നീട് രാജ്യം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം അരങ്ങേറിയത് കഴിഞ്ഞ വർഷമാണ്. കഴിഞ്ഞവർഷം ഏപ്രിൽ 28ന് കുറ്റവാളി കൈമാറ്റ ബിൽ പാസാക്കിയതിനെ തുടർന്നായിരുന്നു തെരുവുകൾ പ്രതിഷേധക്കാരുടെ അരങ്ങായത്. ഈ ബിൽ പ്രകാരം ഹോങ്കോങ്ങിലെ കുറ്റവാളികളെ (രാഷ്ട്രീയ വിമർശകരടക്കം) ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലേക്ക് കൈമാറാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. അന്ന് ക്രമേണ തണുത്തെങ്കിലും വീണ്ടും ശക്തിയാർജിച്ചത് ആഴ്ചകൾക്ക് മുമ്പ് ദേശീയ സുരക്ഷ നിയമത്തിെൻറ കരട് പ്രഖ്യാപിക്കുന്നതോടെയാണ്.
ഹോേങ്കാങ്ങിെൻറ രാഷ്ട്രീയ സ്വാതന്ത്ര്യം അവസാനിപ്പിച്ചും നഗരത്തിൽ ചൈനയുടെ പരമാധികാരമുറപ്പിച്ചും കൊണ്ടുവന്ന നിയമം ചൈനീസ് നിയമനിർമാണസഭയായ നാഷനൽ പീപ്ൾസ് കോൺഗ്രസ് പാസാക്കുകയും പിറകെ പ്രസിഡൻറ് ഷി ജിൻ പിങ് ഒപ്പുവെക്കുകയും ചെയ്തതോടെ അടിയന്തരപ്രാധാന്യത്തോടെയാണ് നിയമം നടപ്പായത്.
1997ൽ ബ്രിട്ടൻ കൈമാറുേമ്പാൾ ചൈന ഉറപ്പുനൽകിയ ‘ഒരു രാജ്യം, രണ്ടു സംവിധാനം’ എന്ന സമീപനം അവസാനിപ്പിക്കുന്നതാണ് പുതിയ നിയമം. ചൈനയിൽനിന്ന് ഭിന്നമായി സ്വതന്ത്രമായ മാധ്യമങ്ങൾ, കോടതികൾ, നിയമനിർമാണസഭകൾ എന്നിവയായിരുന്നു ഹോങ്കോങ്ങിെൻറ സവിശേഷത. പ്രതിഷേധിക്കാനും തെരുവിലിറങ്ങാനും സ്വാതന്ത്ര്യം നിലനിന്നു. 50 വർഷം ഈ സ്വാതന്ത്ര്യം അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം. ഇവയെല്ലാം സമ്പൂർണമായി അവസാനിപ്പിക്കുന്നതാണ് ദേശീയ സുരക്ഷ നിയമം.
നിയമം പ്രാബല്യത്തിലായതോടെ നഗരത്തിൽ പ്രക്ഷോഭമുഖത്തുണ്ടായിരുന്ന ആയിരക്കണക്കിനു പേർ ജയിലിലടക്കപ്പെടുമെന്ന ഭീതി പടർന്നിട്ടുണ്ട്. ഇതുവരെയും സമരം നയിച്ച ‘ഡിമോസിസ്റ്റോ’ ഉൾപ്പെടെ കക്ഷികൾ പിരിച്ചുവിട്ടു. തെരുവുകൾ വിജനമായി. പലരുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾ സ്വയം അടച്ചുപൂട്ടി. സമരങ്ങളെ അനുകൂലിച്ച വൻകിട വ്യവസായ സ്ഥാപനങ്ങൾ ഹോങ്കോങ് വിടുകയാണെന്ന് പ്രഖ്യാപിച്ചു. അതിനിടെ, നിയമം ചുമത്തി കഴിഞ്ഞ ദിവസം ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ജീവപര്യന്തം തടവു വരെ ലഭിക്കുന്നതിനു പുറമെ ചിലരെ ചൈനയിലെത്തിച്ച് വിചാരണ നടത്താനും നിയമം അനുവദിക്കുന്നുവെന്ന് സൂചനയുണ്ട്. നിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ ഹോങ്കാങ്ങിൽ ചൈന നേരിട്ട് ദേശീയ സുരക്ഷ ഏജൻസിയെ നിയമിച്ചുകഴിഞ്ഞു. ഹോങ്കോങ് ഭരണകൂടത്തിെൻറ ഇടപെടൽ മതിയായില്ലെന്നു വന്നാൽ ചൈന നേരിട്ട് നിയന്ത്രണം കൈയടക്കും.
ഹോങ്കോങ്ങിന് സ്വയം ഭരണാവകാശം 2047 വരെ
ചൈനയുടെ തെക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന രാജ്യത്തിെൻറ രണ്ട് പ്രത്യേക ഭരണ പ്രദേശങ്ങളിൽ ഒന്നാണ് ഹോങ്കോങ്ങ്. പേൾ നദി ഡെൽറ്റയിൽ ചൈനയുടെ തെക്കുകിഴക്കൻ തീരത്ത് തെക്കൻ ചൈനക്കടലിന് അഭിമുഖമായി കിടക്കുന്ന പ്രദേശം. 1842 മുതൽ ബ്രിട്ടൻ കോളനി ആക്കിയ ഹോങ്കോങ് 1997ൽ ചൈനക്ക് തിരികെകിട്ടി. ചൈനയും ബ്രിട്ടനും ചേർന്ന് നടപ്പാക്കിയ പ്രഖ്യാപനമനുസരിച്ച് 2047 വരെ ഹോങ്കോങ്ങിന് സ്വയംഭരണാവകാശം ഉണ്ടാകും. ‘ഒറ്റരാജ്യം - രണ്ട് വ്യവസ്ഥ’ സമ്പ്രദായമനുസരിച്ച് ഹോങ്കോങ്ങിന് സ്വന്തം നിയമവ്യവസ്ഥ, നാണയം, കസ്റ്റംസ് നയം, സാംസ്കാരിക സംഘം, കായിക സംഘം, കുടിയേറ്റ നിയമം എന്നിവ നിലനിർത്താം.
ഹോങ്കോങ്ങിൽ എത്തിയ ആദ്യ യൂറോപ്യന്മാർ പോർചുഗീസുകാർ (1513ൽ) ആയിരുന്നു. ചൈനീസ് പട്ടാളവുമായി ഏറ്റുമുട്ടി ഒടുവിൽ ഈ പ്രദേശത്തുനിന്ന് അവർ പുറത്തായി. 1699ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ആദ്യമായി ചൈനയിൽ പ്രവേശിച്ചു. 1800കളുടെ മധ്യത്തിൽ ചൈനയും ബ്രിട്ടനും തമ്മിലെ ആദ്യ ഓപിയം യുദ്ധം നടക്കുകയും 1841ൽ ബ്രിട്ടീഷ് സൈന്യം ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. 1842ൽ ഈ ദ്വീപ് നാൻകിങ് ഉടമ്പടി പ്രകാരം യു.കെയിലേക്ക് മാറ്റപ്പെട്ടു.
രണ്ടാം ലോകമഹായുദ്ധ സമയത്ത് ജാപ്പനീസ് സാമ്രാജ്യം ഹോങ്കോങ്ങിനെ ആക്രമിക്കുകയായിരുന്നു. ഹോങ്കോങ്ങിന് ശേഷം ബ്രിട്ടൻ ഈ പ്രദേശത്തിെൻറ നിയന്ത്രണം കീഴടക്കി. 1945ൽ ബ്രിട്ടൻ കോളനിയുടെ നിയന്ത്രണം തിരിച്ചുപിടിച്ചു. ഒടുവിൽ 1997ൽ ഹോങ്കോങ്ങ് ബ്രിട്ടനിൽനിന്ന് ചൈനയിലേക്ക് ഔദ്യോഗികമായി മാറ്റി.
ഹോങ്കോങ് ചൈനയുടെ ഒരു പ്രത്യേക ഭരണാധികാരി പ്രദേശമായി ഇപ്പോഴും നിലനിൽക്കുന്നു. ഒരു സംസ്ഥാന തലവൻ, ഒരു സർക്കാർ തലവൻ (ചീഫ് എക്സിക്യൂട്ടീവ്) എന്നിവരുടെ നിയന്ത്രണത്തിലാണ്. നിയമവ്യവസ്ഥ ഇംഗ്ലീഷ് നിയമങ്ങളും ചൈനീസ് നിയമങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര സാമ്പത്തിക കേന്ദ്രങ്ങളിലൊന്നാണ് ഹോങ്കോങ്. കുറഞ്ഞ നികുതിയും സ്വതന്ത്ര വ്യാപാരവുമുള്ള ഒരു ശക്തമായ സമ്പദ് വ്യവസ്ഥയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.