Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightസംഘ്പരിവാറിന്‍റെ...

സംഘ്പരിവാറിന്‍റെ സ്വന്തം സർപ്പസന്തതി

text_fields
bookmark_border
സംഘ്പരിവാറിന്‍റെ സ്വന്തം സർപ്പസന്തതി
cancel

രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിക്കാനും അതിൽ മത, ജാതി, വംശീയപരിഗണനക ൾ കടന്നുകൂടാതിരിക്കാനും തുടങ്ങിവെച്ച സെൻസസ് അടക്കമുള്ള യജ്ഞങ്ങളെ ജനത്തെ തമ്മിലകറ്റാനും അടിപ്പിക്കാനുമുള് ള ഉപാധിയാക്കി ഭരണകൂടംതന്നെ മാറ്റുന്ന ദുരവസ്ഥയാണ് ഇപ്പോൾ രാജ്യം നേരിടുന്നത്. ജനങ്ങളിലൊരു വിഭാഗത്തെ ആഭ്യ ന്തരശത്രുക്കളായി പ്രഖ്യാപിച്ച് അവരെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢപദ്ധതികൾ ആരായുകയാണ് നാടുഭരിക്കുന്നവരുടെ മുഖ ്യജോലി. അതിന് രാജ്യസുരക്ഷപോലെ ജനപിന്തുണയാർജിക്കാവുന്ന ന്യായങ്ങൾ ചമച്ച് പാർലമെൻറ് ഭൂരിപക്ഷത്തി െൻറ ബലത്തിൽ നിയമങ്ങളുണ്ടാക്കുകയും ഉള്ളത് അട്ടിമറിക്കുകയുമാണിപ്പോൾ സംഘ്പരിവാർ ഭരണകൂടം ചെയ്തുകൊണ ്ടിരിക്കുന്നത്. അതിെൻറ ഏറ്റവും പ്രകടമായ ഉദാഹരണമാണ് പൗരത്വഭേദഗതി നിയമം (സി.എ.എ), രാജ്യവ്യാപകമായി നടപ്പാക ്കുമെന്ന് പേടിപ്പിക്കുന്ന ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി), ഇപ്പോൾ നടപ്പാക്കാൻ നിർദേശിച്ചിരിക്കുന്ന ദേശീയ ജനസംഖ്യ പട്ടിക (എൻ.പി.ആർ) എന്നിവ.


സെൻസസ് അല്ല, എൻ.പി.ആർ
2021ലെ സെൻസസ് നടത്താനും ദേശീയ ജനസംഖ്യ പട്ടിക(നാഷനൽ പോപുലേഷൻ രജിസ്റ്റർ)യിലെ സ്ഥിതിവിവരങ്ങൾ പുതുക്കാനും ഡിസംബർ 24ന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 8,754.23 കോടി രൂപ സെൻസസിനും 3,941 കോടി എൻ.പി.ആർ അപ്ഡേറ്റ് ചെയ്യാനുമായി വകയിരുത്തിയിട്ടുണ്ട്. ജനങ്ങളെ സമീപിച്ച് സ്ഥിതിവിവരം ആരായുന്ന പ്രക്രിയയായതിനാൽ ഒരേ ഏജൻസിയായി രജിസ്ട്രാർ ജനറൽ ഒാഫ് ഇന്ത്യയെയാണ് രണ്ടു ദൗത്യവും ഏൽപിച്ചിരിക്കുന്നതെങ്കിലും ബജറ്റുവിഹിതം മുതൽ രണ്ടും വ്യത്യസ്തമായ രണ്ടു പ്രക്രിയകളാണ്. എൻ.പി.ആർ ഇന്ത്യൻ നിയമത്തിൽ ഇടംപിടിക്കുന്നത് 2003ൽ എ.ബി. വാജ്പേയിയുടെ എൻ.ഡി.എ ഗവൺമെൻറ് പൗരത്വനിയമം ഭേദഗതി ചെയ്തപ്പോഴാണ്.

കാർഗിൽ വഴി ഒളിച്ചുകടത്തിയത്
1999ലെ കാർഗിൽ യുദ്ധത്തിനിടയാക്കിയത്, പാകിസ്താൻ നുഴഞ്ഞുകയറ്റം നിരീക്ഷിക്കുന്നതിലും മുൻകൂട്ടിക്കാണുന്നതിലും സൈനിക ഇൻറലിജൻസ് അടക്കമുള്ള രഹസ്യാന്വേഷണവിഭാഗത്തിെൻറ വീഴ്ചയായിരുന്നുവെന്ന് 8 മൗണ്ടൻ ബറ്റാലിയനെ നയിച്ച ലഫ്.ജനറൽ മഹിന്ദർ പുരിയടക്കമുള്ളവർ വെളിപ്പെടുത്തിയിട്ടുണ്ട്. പാകിസ്താനെ തുരത്തി നേടിയ യുദ്ധവിജയത്തിനു ശേഷം സ്ഥിതിഗതികൾ അനാവരണം ചെയ്ത് റിപ്പോർട്ട് സമർപ്പിക്കാൻ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രഗവൺമെൻറ് 1999 ജൂലൈ 29ന് ഒരു സമിതിയെ നിയോഗിച്ചു. പ്രതിരോധവിദഗ്ധൻ കെ. സുബ്രഹ്മണ്യം ചെയർമാനും കെ.കെ ഹസാരി, ബി.ജി. വർഗീസ്, സതീഷ്ചന്ദ്ര എന്നിവർ അംഗങ്ങളുമായ സമിതി 1999 ഡിസംബർ 15ന് റിപ്പോർട്ട് സമർപ്പിച്ചു. അതിർത്തി മാനേജ്മെൻറിന് വിശദമായ പഠനം വേണമെന്നും മയക്കുമരുന്ന്, അനധികൃത കുടിയേറ്റക്കാർ, ഭീകരന്മാർ,ആയുധങ്ങൾ എന്നിവയുടെ ഒഴുക്ക് നിർമൂലനം ചെയ്യാനായില്ലെങ്കിൽ കുറക്കാനെങ്കിലുമുള്ള നടപടികൾ വേണമെന്നും സമിതിയുടെ ശിപാർശകളിൽ ഉണ്ടായിരുന്നു.

അദ്വാനിയുടെ മുൻകൈ
ഇതേത്തുടർന്ന് ദേശീയ സുരക്ഷസംവിധാനം സമ്പൂർണമായി അവലോകനംചെയ്യാനും കാർഗിൽ അവലോകനസമിതിയുടെ ശിപാർശകൾ പരിഗണിച്ച് അത് നടപ്പിൽവരുത്താനുള്ള കൃത്യമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിനുമായി പ്രധാനമന്ത്രി എ.ബി. വാജ്പേയി 2000 ഏപ്രിൽ 17ന് നാലംഗ മന്ത്രിതല സമിതിയെ നിയമിച്ചു. ആഭ്യന്തരമന്ത്രി എൽ.കെ അദ്വാനി, പ്രതിരോധമന്ത്രി ജോർജ് ഫെർണാണ്ടസ്, വിദേശകാര്യമന്ത്രി ജസ്വന്ത്സിങ്, ധനമന്ത്രി യശ്വന്ത് സിൻഹ എന്നിവരടങ്ങിയ സമിതിയുടെ പഠനസമീപനം 2001ഫെബ്രുവരി 26ന് സമർപ്പിച്ച റിപ്പോർട്ടിൽ രേഖപ്പെടുത്തുന്നത് ഇങ്ങനെ: കാർഗിൽ സമിതി, കാർഗിൽ ജില്ലയിലെ പാകിസ്താനി ആക്രമണത്തിലേക്ക് നയിച്ച സംഭവവികാസങ്ങൾ അവലോകനം ചെയ്ത് അത്തരം സായുധാക്രമണത്തിനെതിരായ ദേശീയസുരക്ഷ സംവിധാനം ഭദ്രമാക്കുന്നതിനെക്കുറിച്ചാണ് ശിപാർശ സമർപ്പിച്ചത്. എന്നാൽ, മന്ത്രിതലസമിതി ദേശീയ സുരക്ഷസംവിധാനത്തെ സമ്പൂർണമായി പരിശോധിച്ച് കൃത്യമായ നടപടിക്രമങ്ങൾ നിർദേശിക്കാനാണ് മുതിർന്നത്. അത്തരമൊരു കൃത്യത്തിെൻറ സാധ്യതയും സമഗ്രസ്വഭാവവും സംബന്ധിച്ച ഉത്തമബോധ്യത്തിൽ, ബാഹ്യഭീഷണികൾക്കൊപ്പം ആഭ്യന്തര ഭീഷണികൾകൂടി നേരിടാൻ ദേശീയസുരക്ഷസംവിധാനം പരിശോധിക്കാനുള്ള ചരിത്രപരമായ അവസരമായാണ് സമിതി വിഷയം കൈയിലെടുത്തത്. ഇൗ ദൗത്യനിർവഹണത്തിനായി നാല് ടാസ്ക് ഫോഴ്സുകൾക്ക് രൂപം നൽകി. ഇൻറലിജൻസ് സംവിധാനം, ആഭ്യന്തരസുരക്ഷ, അതിർത്തി മാനേജ്മെൻറ്, പ്രതിരോധ മാനേജ്മെൻറ് എന്നിവക്കായി പ്രത്യേക ടാസ്ക് ഫോഴ്സുകൾക്ക് രൂപം നൽകി. ഇങ്ങനെ തയാറാക്കിയ മന്ത്രിതല സമിതിയുടെ റിപ്പോർട്ടിലാണ് ഇന്ത്യയിൽ താമസിക്കുന്ന പൗരന്മാരുടെയും പൗരന്മാരല്ലാത്തവരുടെയും രേഖപ്പെടുത്തൽ നിർബന്ധമാക്കാൻ നിർദേശിക്കുന്നത്. റിപ്പോർട്ടിലെ ‘ബോർഡർ മാനേജ്മെൻറ്’ എന്ന അഞ്ചാംഅധ്യായത്തിൽ പറയുന്നു: ‘ഇൗ രേഖ ഒരു ദേശീയ പൗരപ്പട്ടിക (എൻ.ആർ.സി) തയാറാക്കുന്നതിനു സൗകര്യമൊരുക്കും. എല്ലാ പൗരന്മാർക്കും വിവിധോദ്ദേശ്യ ദേശീയ തിരിച്ചറിയൽ കാർഡ് (മൾട്ടി പർപ്പസ് നാഷനൽ െഎഡൻറിറ്റി കാർഡ്-എം.പി.എൻ.െഎ.സി) നൽകണം. പൗരന്മാരല്ലാത്തവർക്ക് വ്യത്യസ്ത നിറത്തിലും ഡിസൈനിലുമുള്ള െഎഡൻറിറ്റി കാർഡുകൾ നൽകണം. ഇത് ആദ്യം അതിർത്തി ജില്ലകളിലോ അതിർത്തി ബെൽറ്റിലെ 20 കിലോമീറ്റർ പരിധിയിലോ നടപ്പിലാക്കണം. തുടർന്ന് അത് ഉൾനാടുകളിലേക്ക് ക്രമേണ വ്യാപിപ്പിക്കാം. ഇൗ കാർഡ് പദ്ധതിയുടെ ചെലവ് കേന്ദ്രം വഹിക്കണം. അതിർത്തിരാജ്യങ്ങളിൽ നിന്ന് നിരവധി പേർ തൊഴിൽ തേടി ഇന്ത്യയിലേക്ക് വരുന്നുണ്ട്. ഭാവിയിൽ അനധികൃത കുടിയേറ്റം തടയാൻ ‘വിദേശികൾക്ക് വർക് പെർമിറ്റ്’ പദ്ധതി നടപ്പാക്കണം’. വിവിധോദ്ദേശ്യ െഎഡൻറിറ്റി കാർഡുകൾ എല്ലാ പൗരന്മാർക്കും നൽകാനും എല്ലാ പൗരന്മാരുടെയും അല്ലാത്തവരുടെയും നിർബന്ധ രജിസ്ട്രേഷനുമുള്ള നിർദേശം കേന്ദ്ര ഗവൺമെൻറിെൻറ പരിഗണനയിൽ നിലവിലുണ്ടെന്നും തുടർന്നു പറയുന്നു. അഥവാ, കാർഗിൽ സമിതി ശിപാർശകളുടെ അടിസ്ഥാനത്തിലാണ് എൻ.ആർ.സിക്കായുള്ള എൻ.പി.ആർ പദ്ധതി തുടങ്ങിയതെന്ന വാദത്തിൽ കഴമ്പില്ലെന്നർഥം.

എൻ.ആർ.സിവരെ എൻ.പി.ആർ
അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടി ഫലപ്രദമാക്കാൻ അതിർത്തിജില്ലകളിലെ താമസരേഖകൾ തയാറാക്കുകയും പതിവായി പുതുക്കുകയും വേണമെന്നും എൻ.ആർ.സി നിലവിൽവരുന്നതുവരെ അനധികൃതരെ തിരിച്ചറിയാനുള്ള എളുപ്പമാർഗം ഇതാണെന്നും സമിതി നിർദേശിക്കുന്നു.
ഇൗ താമസരേഖ പുതുക്കുന്ന ദൗത്യമാണ് കഴിഞ്ഞതവണ മുതൽ സെൻസസ് ജോലികൾക്കൊപ്പം തുടങ്ങിയ എൻ.പി.ആർ. സെൻസസ് പ്രാഥമികവിവരങ്ങൾ ഇതിനായി ഉപയോഗപ്പെടുത്താമായിരുന്നുവെങ്കിലും അതിെൻറ വിശദാംശങ്ങൾ പരമരഹസ്യസ്വഭാവമുള്ളതായതിനാൽ രജിസ്ട്രാർ ജനറൽ ഒാഫ് ഇന്ത്യയുമായും നിയമമന്ത്രാലയവുമായും കൂടിയാലോചിച്ച് ഇതിന് വഴികണ്ടെത്തണമെന്ന് മന്ത്രിസമിതി നിർദേശിച്ചിരുന്നു. അതാണ് 2010ൽ എൻ.പി.ആർ ആയി പ്രത്യക്ഷപ്പെട്ടത്. 1955ലെ പൗരത്വനിയമത്തിൽ ഭേദഗതി വരുത്താനുള്ള നിർദേശവും സമിതി നൽകി.
അനധികൃത കുടിയേറ്റക്കാർക്ക് ഇന്ത്യയിൽ ജനിക്കുന്ന മക്കൾ പൗരത്വത്തിന് അർഹരാണെന്ന നിയമം ഭേദഗതിചെയ്ത് 1987 ആഗസ്റ്റ് ഒന്നിനു മുമ്പ് ജനിച്ച കുഞ്ഞുങ്ങൾക്ക് ഇൗ അവകാശം തടയാനായിരുന്നു സമിതി നിർദേശം.
അഭയാർഥികൾക്കായി പ്രത്യേക നിയമമുണ്ടാക്കുന്നതിനെക്കുറിച്ച് നിയമ കമീഷൻ, ദേശീയ മനുഷ്യാവകാശ കമീഷൻ, സംസ്ഥാനസർക്കാറുകൾ, ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, സുരക്ഷ ഏജൻസികൾ, വിഷയവിശാരദർ എന്നിവരുമായൊക്കെ സമഗ്രമായ ചർച്ച നടത്തണമെന്നും സമിതി നിർദേശിച്ചിരുന്നു.
സാഹചര്യം അനുകൂലമായിവരുേമ്പാൾ ഇന്ത്യയിൽ താമസിക്കുന്ന എല്ലാ തദ്ദേശീയരുടെയും അല്ലാത്തവരുടെയും നിർബന്ധപൂർവമുള്ള രജിസ്ട്രേഷനുള്ള നിയമം കൊണ്ടുവരണമെന്നും ഇത് ദേശീയ പൗരത്വപ്പട്ടിക (അന്ന് നാഷനൽ രജിസ്റ്റർ ഒാഫ് ഇന്ത്യൻ സിറ്റിസൺസ്-എൻ.ആർ.െഎ.സി, ഇപ്പോൾ എൻ.ആർ.സി) തയാറാക്കാൻ സഹായിക്കുമെന്നും സമിതി വ്യക്തമാക്കി.


പകർപ്പവകാശം പരിവാറിന് സ്വന്തം
2001ൽ സമിതി സമർപ്പിച്ച റിപ്പോർട്ടിലെ നിർദേശങ്ങളുൾക്കൊണ്ടാണ് 2003ൽ പൗരത്വനിയമം ഭേദഗതിചെയ്ത് എൻ.പി.ആർ നടപ്പാക്കിയത്. എൻ.പി.ആർ വഴി വിവരംശേഖരിച്ച് പൗരത്വനിയമമുപയോഗിച്ച് വെരിഫിക്കേഷൻ നടത്തി, ദേശീയ പൗരത്വപ്പട്ടിക തയാറാക്കാനും അതിനൊടുവിൽ എല്ലാവർക്കും തിരിച്ചറിയൽ കാർഡ് നൽകാനുമായിരുന്നു പരിപാടി. എന്നാൽ വാജ്പേയി സർക്കാർ 2004ൽ പുറത്തുപോയി മൻമോഹൻസിങ്ങിെൻറ യു.പി.എ ഗവൺമെൻറ് അധികാരത്തിലേറി. എൻ.പി.ആർ തുടരാൻ തീരുമാനിച്ച സർക്കാർ, പൗരന്മാർക്ക് വിവിധ സേവനങ്ങൾ ലഭ്യമാക്കാനെന്ന ലക്ഷ്യം പറയപ്പെട്ട എൻ.പി.ആർ കാർഡ് ഒഴിവാക്കി പുതിയ ആധാർ കാർഡ് നടപ്പാക്കി. ജനസേവനങ്ങൾക്കുള്ള ഉപാധിയായി ആധാർ മാറി. എന്നാൽ അത് നിർബന്ധമാക്കാനുള്ള ശ്രമം സുപ്രീംകോടതി ഇടപെട്ട് തടഞ്ഞതോടെ ആധാർ െഎച്ഛികമായി. മോദി ഗവൺമെൻറ് അധികാരത്തിൽ വന്നതിൽപിന്നെ ആധാർ വ്യക്തിനിഷ്ഠവിവരങ്ങൾ മുഴുവൻ സമാഹരിക്കാനുള്ള ഉപാധിയായി മാറ്റി നിർബന്ധമാക്കാനുള്ള ശ്രമം പലവുരു നടത്തിയെങ്കിലും സഫലമായില്ല. തുടർന്നാണ് രണ്ടാം ഉൗഴത്തിൽ അധികാരമേറ്റ ഉടനെത്തന്നെ എൻ.ആർ.സി പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം. അതുതന്നെയാണ് അമിത് ഷായുടെ വൈറലായിക്കഴിഞ്ഞ ‘ക്രണോളജി ദേഖിയേ’ (അനുക്രമണിക ശ്രദ്ധിക്കൂ) പരാമർശം. കൊൽക്കത്തയിൽ നടന്ന പരിപാടിയിൽ അദ്ദേഹം ആദ്യം പൗരത്വഭേദഗതി, പിന്നെ നുഴഞ്ഞുകയറ്റക്കാരെ പിടിക്കാൻ രാജ്യമാകെ എൻ.ആർ.സി എന്നിങ്ങനെയാണ് ക്രമമെന്നു വെട്ടിത്തുറന്നു പറഞ്ഞു. ആ എൻ.ആർ.സിയിലേക്കുള്ള ആദ്യപടിയാണ് എൻ.പി.ആർ എന്ന് അതിെൻറ ഉത്തരവുകളിലും പറയുന്നു. അപ്പോൾ എൻ.പി.ആർ, സെൻസസ്പോലെ ജനോപകാരപ്രദമോ നിർദോഷകരമോ ആയ കണക്കെടുപ്പല്ലെന്നും ആഭ്യന്തരഭീഷണിയായി തങ്ങൾ കാണുന്നവരെ രേഖകൾ പരിശോധിച്ച് തരംപോലെ നുഴഞ്ഞുകയറ്റ മുദ്രയടിച്ച് പുറന്തള്ളാനുള്ള ഗൂഢാലോചനയുടെ ആദ്യപടിയാണെന്നും ഇത് മറ്റാർക്കും പകർപ്പവകാശമില്ലാത്ത സംഘ്പരിവാറിെൻറ സ്വന്തം സർപ്പസന്തതിയാണെന്നും വ്യക്തമാവുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NRCnprCitizenship Amendment ActCAA protest
News Summary - caa protest in india-malayalam article
Next Story