വ്യവസായം തിന്നുതീർത്ത ഗ്രാമങ്ങൾ
text_fieldsഒരു പ്രദേശം ദിനംതോറും അലിഞ്ഞില്ലാതാകുന്നത് കാണണമെങ്കിൽ കൊല്ലം, ആലപ്പുഴ ജില ്ലകൾ അതിർത്തി പങ്കിടുന്ന ആലപ്പാട് എത്തണം. കടലെടുത്ത പ്രദേശങ്ങൾ കേരളത്തിെൻറ പ ല തീരങ്ങളിലുമുണ്ട്. പക്ഷേ, വ്യവസായത്തിെൻറ പേരുപറഞ്ഞ്, ഒരു പ്രദേശം പതുക്കെപ്പതുക് കെ കടലിന് നക്കിത്തുടക്കാൻ വിട്ടുകൊടുക്കുന്നത് ആദ്യമാണ്.
കടൽ മത്സ്യംക ൊണ്ട് ഉപജീവനം നടത്തിയ ആലപ്പാട് സ്വദേശികൾ ഇന്ന് കടലിൽ നിന്ന് ദൂരേക്ക് പലായന ം ചെയ്യുകയാണ്. ജന്മനാടിെൻറ നിലനിൽപിനായി ഇൗ പ്രദേശത്തുകാർ പോരാട്ട പാതയിലാണി ന്ന്. രാഷ്ടീയം, ജാതി, മതം ഒന്നും നോക്കാതെ അതിജീവന പോരാട്ടം. ഇനിയും നിസ്സംഗത പുലർത്ത ിയാൽ കേരളത്തിെൻറ ഭൂപടം വരയ്ക്കുേമ്പാൾ കൊല്ലം ജില്ല ചുരുക്കിവരയ്ക്കേണ്ടി വരു മെന്ന തിരിച്ചറിവിലാണിത്. നോക്കിനിൽക്കെ തീരത്തെ മണൽതിട്ടകൾ കടെലടുക്കുകയാണി വിടെ. ആലപ്പാടിനും സമീപ ഗ്രാമങ്ങൾക്കുമായി ഇനിയും നമ്മൾ െെകകോർത്തില്ലെങ്കിൽ ഇവർ വേരോടെ പിഴുതെറിയപ്പെേട്ടക്കാം. പ്രകൃതിരമണീയമായ കടലോരഗ്രാമങ്ങൾ ശവപ്പറമ്പാ യതിെൻറ പിന്നാമ്പുറ കഥകളുമായി ‘മാധ്യമം’ തയാറാക്കിയ പരമ്പര ഇന്നുമുതൽ.
പ ണ്ട് ആലപ്പാട്ടുകാർക്ക് കടൽ കാണാനോ കടലിരമ്പം കേൾക്കാനോ തീരത്തെ പഞ്ചാരമണലിലൂ ടെയും ഇടതൂർന്ന തെങ്ങിൻ തോപ്പുകളിലൂടെയും നാലു കിലോമീറ്ററോളം നടക്കണമായിരുന്ന ു. ഇന്ന് അവർക്ക് വീട്ടിലിരുന്നാൽ കടൽ ഇരമ്പിയാർക്കുന്നത് കേൾക്കാം. ആലപ്പാട് പഞ ്ചായത്തിലെ 90 ശതമാനം ഭൂമിയും അറബിക്കടൽ നക്കിത്തുടച്ചിരിക്കുന്നു. നോക്കിനിൽക്കെ തീ രത്തെ മണൽതിട്ടകൾ കടെലടുക്കുകയാണ്. നാട്ടിൻപുറത്തെ കൂടിച്ചേരലുകൾകൊണ്ട് സായ ാഹ്നങ്ങളെ കോൾമയിർകൊള്ളിച്ച കടൽതീരമിന്ന് മരവിപ്പിലാണ്. ദിനംപ്രതി ഇവിടെത്ത ജനങ്ങൾ പലായനം ചെയ്യുകയാണ്. കരിമണൽ ഖനനമേഖലയായ വെള്ളനാതുരുത്തിൽ നിന്നാണ് പലായനം കൂടുതലും.
ആലപ്പാടിനെക്കുറിച്ച് പറയുേമ്പാൾ സമീപപഞ്ചായത്തായ പന്മനയെക്കുറിച്ചും പറയണം. എല്ലാറ്റിലുമുപരി ഇന്ത്യൻ റെയർ എർത്ത്സ്(െഎ.ആർ.ഇ), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ) എന്നീ കമ്പനികളെ കുറിച്ചറിയണം.
പന്മന പഞ്ചായത്തിലെ പൊന്മനയിലെ തൊഴിലാളികൾ കയറിന് ഭാരം കൂട്ടാൻ ചകിരിയിൽ കരിമണ്ണ് കലർത്തിയാണ് പിരിച്ചിരുന്നത്. 1909ൽ ലണ്ടൻ ആസ്ഥാനമായ കോസ്മോ പൊളിറ്റൻ മൈനിങ് സിൻഡിക്കേറ്റ് കമ്പനിയിലെ ഷോബർഗ് എന്ന ഉേദ്യാഗസ്ഥനാണ് കയറിൽ തിളങ്ങുന്ന വസ്തു കണ്ടത്. പരിശോധനയിൽ മോണോൈസറ്റിെൻറ സാന്നിധ്യം തിരിച്ചറിഞ്ഞു. തുടർന്ന് ഷോബർഗ് 1910ൽ മണവാളക്കുറിച്ചിയിൽ ഇന്ത്യയിലെ ആദ്യത്തെ മണ്ണുകമ്പനി സ്ഥാപിച്ചു. വെഡ്ത് എന്ന ജർമൻകാരൻ ഇക്കാലയളവിൽ നീണ്ടകരയിൽ മറ്റൊരു മണ്ണുകമ്പനിയും സ്ഥാപിച്ചു. ഒന്നാം ലോക യുദ്ധാരംഭകാലത്ത് ജർമനിക്കുവേണ്ടി ചാരവൃത്തി ചെയ്തെന്നാരോപിച്ച് ഷോബർഗിനെ അറസ്റ്റ് ചെയ്തതോടെ ജർമൻകാർ തിരുവിതാംകൂർ തീരത്തെ മണൽ വ്യവസായം അവസാനിപ്പിച്ചു.
പിന്നീട് വ്യാപാരികൾ ചെറിയ തോതിൽ മണവാളക്കുറിച്ചിയിലും നീണ്ടകരയിലും വ്യവസായം ആരംഭിച്ചു. വിദേശത്ത് ഇൽമനൈറ്റിന് പ്രിയമേറിയതോടെ മണൽവ്യവസായികൾ ഇൽമനൈറ്റ് കയറ്റുമതിയിലേക്ക് തിരിഞ്ഞു. ആധുനികരീതിയിലുള്ള മണൽവ്യവസായം ആദ്യമായി തുടങ്ങിയത് 1932ൽ സ്ഥാപിതമായ എഫ്.എക്സ് പെരേര ആൻഡ് സൺസ് കമ്പനിയാണ്.
തുടർന്ന് ട്രാവൻകൂർ മിനറൽ കമ്പനി, അസോസിയേറ്റ് മിനറൽ കമ്പനി, ഹോപ്കിൻ ആൻഡ് വില്യംസ് കമ്പനി എന്നിവ ചവറയിലെത്തി. ട്രാവൻകൂർ മിനറൽ കമ്പനി, അസോസിയേറ്റ് മിനറൽ കമ്പനി എന്നിവ ലയിച്ച് ട്രാവൻകൂർ മിനറൽ ലിമിറ്റഡായി. കേന്ദ്ര സർക്കാറായിരുന്നു പ്രധാന ഒാഹരിയുടമ.
1960ൽ ഹോപ്കിൻ ആൻഡ് വില്യംസ് പൂട്ടി. ട്രാവൻകൂർ മിനറൽ ലിമിറ്റഡും എഫ്. എക്സ് പെരേര ആൻഡ് സൺസും മാത്രമായി പിന്നീട് രംഗത്ത്. 1965ൽ ചവറയിലെയും മണവാളക്കുറിച്ചിയിലെയും ട്രാവൻകൂർ മിനറൽ ലിമിറ്റഡിെൻറ സ്ഥാപനങ്ങൾ ഇന്ത്യൻ റെയർ എർത്ത്സ്(െഎ.ആർ.ഇ) ഏെറ്റടുത്തു. 1955 ഒാെട നികുതിയായും രാജഭോഗമായും സർക്കാറിലേക്ക് അടക്കേണ്ട തുക കുടിശ്ശികയായതിനാൽ പെരേരയുടെ കമ്പനി സാമ്പത്തികതകർച്ച നേരിട്ടു. 1956 ജനുവരിയിൽ കമ്പനി സർക്കാർ ഏറ്റെടുത്തു. ഡിസംബറിൽ പെരേര മരിച്ചു. അദ്ദേഹത്തിെൻറ പിൻഗാമികൾ 1971 കമ്പനിയുടെ ഒാഹരികൾ സർക്കാറിന് വിറ്റു. 1972ൽ സംസ്ഥാന സർക്കാർ ഉടമയിലുള്ള കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എം.എൽ) സ്ഥാപിതമായത് അങ്ങനെയാണ്.
പൊതു ഉടമസ്ഥതയിൽ ടൈറ്റാനിയം കോംപ്ലക്സ് സ്ഥാപിക്കാൻ 1972ൽ നിയമസഭ െഎകകണ്േഠ്യന സർക്കാറിനോട് ആവശ്യപ്പെട്ടു. സർക്കാർ ടൈറ്റാനിയം കോംപ്ലക്സ് സ്ഥാപിക്കാനുള്ള ചുമതല കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിനെ (കെ.എം.എം.എൽ) ഏൽപിച്ചു.
മിനറൽ സെപ്പറേഷൻ പ്ലാൻറിനായി േപ്രാജക്ട് റിപ്പോർട്ട് തയാറാക്കാൻ കെ.എം.എം.എൽ ആസ്ട്രേലിയൻ കമ്പനിയായ ആസ്ട്രേലിയൻ മിനറൽസ് െഡവലപ്മെൻറ് ലബോറട്ടറീസിനെയും. വിശദ പഠനത്തിന് ശേഷം 1977ൽ റിപ്പോർട്ട് സമർപ്പിച്ചു. കടലാക്രമണം തടയാൻ വേണ്ട മുൻകരുതലുകളെടുത്ത ശേഷം തീരപ്രദേശം ആഴത്തിൽ ഖനനം ചെയ്യാനും അസംസ്കൃത വസ്തുക്കൾ സംസ്കരിക്കാനുമാണ് റിപ്പോർട്ടിൽ നിർദേശിച്ചത്.
ഇതിെൻറ അടിസ്ഥാനത്തിൽ ശങ്കരമംഗലത്ത് അന്ന് രാഷ്ട്രപതി കമ്പനിക്ക് ശിലാസ്ഥാപനം നടത്തി. 1980 ൽ നിർമാണം പൂർത്തിയാക്കി കെ.എം.എം.എൽ മണൽ ഖനനം ആരംഭിക്കുകയും ചെയ്തു. രണ്ട് കമ്പനികളും ലാഭക്കൊതിയോടെ മത്സരിച്ച് മണൽഖനനം ആരംഭിച്ചതോടെ തീരദേശവാസികളുടെ ദുരിതവും തുടങ്ങി. മണ്ണുമാന്തിയന്ത്രങ്ങൾ ഗ്രാമഹൃദയത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു.
‘ലോകത്തിലെ ഏറ്റവും സമ്പന്നമായ മണ്ണിെൻറ ഉടമകൾ’ കുടിയിറക്ക് ഭീഷണിയിലായി. പൊന്മനയിൽ നിന്ന് ഇതിനകം 900ത്തോളം കുടുംബങ്ങളാണ് ഒഴിഞ്ഞുപോയത്. പൊന്മനയുടെ അതേ ദുരിതവഴിയിലൂടെയാണ് ആലപ്പാടും നീങ്ങുന്നത്.
നിയമസഭസമിതിയുടെ ശിപാർശകൾ കാറ്റിൽപറത്തി
കൊല്ലം: ആലപ്പാട് മേഖലയിൽ കരിമണൽ ഖനനം നടക്കുന്നത് നിയമസഭസമിതിയുടെ ശിപാർശകൾ പാേട അവഗണിച്ച്. മുല്ലക്കര രത്നാകരൻ അധ്യക്ഷനായ പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി കഴിഞ്ഞവർഷം ഫെബ്രുവരി രണ്ടിനാണ് 11 ശിപാർശകൾ അടങ്ങിയ എട്ടാമത് റിപ്പോർട്ട് സഭയിൽ സമർപ്പിച്ചത്. ഖനനം കാരണം 80 ചതുരശ്ര കിലോമീറ്റർപ്രദേശം ഇല്ലാതായെന്ന പ്രദേശവാസികളുടെ പരാതി ശരിയാണെന്ന് സമിതി വിലയിരുത്തുകയും ചെയ്തിരുന്നു. തീരനിയന്ത്രണ മേഖലയിൽ (സി.ആർ. ഇസഡ്) നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന വ്യവസ്ഥ ഉണ്ടായിട്ടും ആലപ്പാട് മേഖലയിൽ െഎ.ആർ.ഇ ഗോഡൗൺ നിർമിെച്ചന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. മണൽ വാരുന്നതിനനുസരിച്ച് മറ്റിടങ്ങളിലെ മണൽത്തിട്ടകൾ ഇവിടെ വന്നടിയുന്നുണ്ട്. അത് വീണ്ടും കോരിയെടുക്കുന്നത് അശാസ്ത്രീയമാണെന്ന് നിയമസഭ സമിതി വിലയിരുത്തിയിരുന്നു. ഖനനം മൂലം പ്രദേശത്തെ പ്രകൃതിദത്ത മണൽക്കൂനകൾ ഇല്ലാതായതിനാൽ കടലാക്രമണ പ്രതിേരാധശേഷി നഷ്ടെപ്പട്ടതായും സമിതി കണ്ടെത്തിയിട്ടുണ്ട്. സമിതി റിപ്പോർട്ട് സമർപ്പിച്ച് വർഷം തികയാറായിട്ടും ശിപാർശകളിൽ ഒന്നുപോലും നടപ്പാക്കാൻ ഖനനം നടത്തുന്ന കമ്പനികൾക്കോ സർക്കാറിനോ സാധിച്ചിട്ടില്ല.
സമിതിയുടെ പ്രധാന ശിപാർശകളും അവയിൽ സ്വീകരിച്ച നടപടികളും:
- സീവാഷിങ്ങിന് ആറുമാസത്തിൽ കുറയാതെയുള്ള ഇടവേളകൾ നൽകണം. -ഇതുവരെയും അങ്ങനെയൊരു ഇടവേള നൽകാൻ ഖനനം നടത്തുന്ന െഎ.ആർ.ഇ യും െഎ.എം.എം.എല്ലും തയാറായിട്ടില്ല. ഖനനപ്രദേശത്തെ ഭൂവിസ്തൃതി കുറയുന്നത് ഒഴിവാക്കാനാണ് സീവാഷിങ്ങിന് ആറുമാസത്തെ ഇടവേളയെന്ന നിർേദശം സമിതി മുന്നോട്ടുവെച്ചത്.
- ഖനനം കാരണം ഭൂമി, തൊഴിൽ, വാസസ്ഥലം എന്നിവ നഷ്ടപ്പെട്ട ആലപ്പാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിന് സമഗ്രമായ മാസ്റ്റർപ്ലാൻ തയാറാക്കണം. -പുനരധിവാസ പദ്ധതികൾ നടന്നിട്ടില്ല.
- ഖനനപ്രവർത്തനം നിരീക്ഷിക്കുന്നതിന് ഭൂജല വകുപ്പിന് കീഴിൽ ജില്ല കലക്ടറുടെ നേതൃത്വത്തിൽ മേൽനോട്ടസമിതിക്ക് രൂപം നൽകുകയും കൃത്യമായ ഇടവേളകളിൽ ഖനനം സംബന്ധിച്ച് അവലോകനം നടത്തി വ്യവസ്ഥാലംഘനങ്ങൾ ഉെണ്ടങ്കിൽ തിരുത്തണം. -മേൽനോട്ടസമിതി പോലും രൂപവത്കരിച്ചിട്ടില്ല.
- കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നിർേദശിച്ച ഖനനാനുമതി വ്യവസ്ഥകൾ കമ്പനികൾ പാലിക്കുന്നുേണ്ടാ എന്ന് ബന്ധെപ്പട്ട വകുപ്പുകൾ നിരീക്ഷിക്കണം. -കമ്പനികൾ വ്യവസ്ഥകൾ പാേട അവഗണിച്ചിട്ടും വകുപ്പുകൾ അനങ്ങിയിട്ടില്ല.
- കടലാക്രമണം ഒഴിവാക്കാൻ പ്രദേശത്ത് പുലിമുട്ട് നിർമിക്കണം. -ഇൗ ശിപാർശ മാത്രമാണ് ഭാഗികമായെങ്കിലും നടപ്പായത്. ഖനനത്തിനുവേണ്ട മണൽ അടിഞ്ഞുകൂടാൻ പുലിമുട്ടുകൾ സഹായകമാകുമെന്ന് കണ്ടാണ് ഏതാനും പുലിമുട്ടുകൾ നിർമിക്കാൻ കമ്പനികൾ തയാറായത്.
- ജനങ്ങളുടെ ജീവനും സ്വത്തിനും തൊഴിലവസരങ്ങൾക്കും ഹാനിവരാത്തവിധം മാത്രമേ ഖനനം പാടുള്ളൂ. -ആലപ്പാട് മേഖലയിൽ ഇത് പാേട അവഗണിക്കപ്പെട്ടു.
- ഖനനത്തിെൻറ ഫലമായി ഉണ്ടായ കുഴികൾ മണ്ണിട്ട് നികത്തി ഉടമസ്ഥർക്ക് മടക്കി നൽകണം. ഏറ്റെടുത്ത സ്ഥലത്തിന് ഉചിതമായ നഷ്ടപരിഹാരം ലഭിക്കാത്തവർക്ക് എത്രയുംവേഗം നൽകണം. -ഇൗ നിർേദശങ്ങളും നടപ്പായിട്ടില്ല.
- പ്രദേശത്ത് പരിസ്ഥിതി നാശം സംഭവിച്ചിടങ്ങളിൽ കണ്ടൽവനങ്ങളും ജലസ്രോതസ്സുകളും പുനഃസൃഷ്ടിക്കണം. -ഇൗ നിർേദശം നടപ്പാക്കാനും നടപടിയൊന്നുമുണ്ടായില്ല.
- ഖനനം നടത്തുന്ന കമ്പനികൾക്ക് ലഭിക്കുന്ന ലാഭത്തിെൻറ ഒരു വിഹിതം പ്രദേശത്തെ ജനങ്ങളുടെ ഉന്നമനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾക്കുമായി ചെലവഴിക്കണം. -അത്തരത്തിൽ ഒരു നടപടിയും ഇതേവരെ ഉണ്ടായിട്ടില്ല.
തയാറാക്കിയത്:
ആസിഫ് എ. പണയിൽ
ജോൺ പി. തോമസ്
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.