Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightശബരിമലയിൽ പുലിവാൽ...

ശബരിമലയിൽ പുലിവാൽ പിടിച്ച് ബി.ജെ.പി

text_fields
bookmark_border
ശബരിമലയിൽ പുലിവാൽ പിടിച്ച് ബി.ജെ.പി
cancel

ബി.ജെ.പി വെട്ടിലാണ്. ശബരിമല സ്ത്രീപ്രവേശന പ്രശ്നത്തിൽ എന്തു ചെയ്യണമെന്നു വ്യക്തതയുണ്ടാക്കാനാകാതെ പരസ്പരവിരുദ്ധ നിലപാടുകളുമായി കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ കുഴയുന്നു. ശബരിമല വഴി കേരളത്തിൽ ഏറ്റവും നല്ലൊരു രാഷ്ട്രീയ കാലാവസ്ഥ ഉണ്ടായിട്ടും അതുമുതലെടുക്കാൻ അവർക്കാകാത്തത്, മാതൃസംഘടനയായ ആർ.എസ്.എസിെൻറ നിലപാടു മൂലമാണ്. കേരളത്തിലെ നേതാക്കളെ കുഴക്കുന്ന ഇൗ പ്രശ്നത്തിൽ ആർ.എസ്.എസിെൻറ നേതാക്കളെ വിഷയം ബോധ്യപ്പെടുത്തി രംഗത്തിറക്കാനായി ഇന്നലെയും ഡൽഹിയിൽ കേരളത്തിെൻറ വക്താക്കൾ എത്തിയെന്നാണ് വിവരം.

ആർ.എസ്.എസിന് ഇൗ പ്രശ്നത്തിലുള്ള നിലപാട് േനരത്തേയുള്ളതുതെന്ന. അവർ പാർലമെൻററി രാഷ്ട്രീയത്തിനായി നിയോഗിച്ച പരിവാർ സംഘടനയാണ് ബി.ജെ.പി. അവർക്ക് സ്വതന്ത്രമായ രാഷ്ട്രീയനയം മാതൃസംഘടനയുടെ അനുവാദത്തോടെ എടുക്കാവുന്നതാണ്. പലകാര്യങ്ങളിലും അതുണ്ടായിട്ടുണ്ട്. എന്നാൽ, അന്തിമമായ ഫലം ആർ.എസ്.എസിെൻറ നയത്തിൽനിന്നു വ്യതിചലിക്കാത്തതാകണമെന്നാണ് നിലപാട്. ആ നിലക്ക് ശബരിമലയിൽ ബി.ജെ.പി കേന്ദ്രേനതൃത്വത്തിെൻറ സഹകരണം പ്രതീക്ഷിച്ചിരുന്ന സംസ്ഥാന നേതാക്കൾക്ക് ശബരിമല വിധി വന്നശേഷം ഹിന്ദുത്വം അവകാശപ്പെട്ട് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണുണ്ടായത്. കഴിഞ്ഞ ദിവസം സുബ്രമണ്യൻ സ്വാമിയുടെ പ്രതികരണം സംസ്ഥാന നേതാക്കൾക്ക് ഇടിത്തീപോലെയാണ് അനുഭവപ്പെട്ടത്. ഇതേതുടർന്നാണ് അവർ കേന്ദ്ര േനതൃത്വത്തിനു മുന്നിൽ പുതിയ അഭ്യർഥനയുമായി എത്തിയത്.

ആർ.എസ്.എസിന് നിലപാടു മാറ്റാൻ ബുദ്ധിമുട്ടുണ്ട്. അവരുടെ അജണ്ട വേറെയാണ്. എന്തിലും ഏതിലും ഏകത അഥവാ യൂനിഫോമിറ്റി ആവശ്യപ്പെടുന്നവരാണവർ -യൂനിഫോം സിവിൽ കോഡ് ഉൾപ്പെടെ. ഹിറ്റ്ലർക്കു മുന്നിൽ സ്വരാജ്യത്തെ ആരാധിക്കുക എന്നതായിരുന്നു മുദ്രാവാക്യമെന്നതുപോലെ, ആർ.എസ്.എസിനു ‘ഭാരത’മാണ് ആരാധനാപാത്രം. ഭാരതമാതാവ് എന്നതാണ് മുദ്രാവാക്യം. ‘ആരാധ്യമായ ദേശീയത’ ഫാഷിസത്തിെൻറ മുഖമുദ്രയാണേല്ലാ. അതുപോലെ രാജ്യത്തിെൻറ എല്ലാ തലവും ഏകീകൃതമാകണമെന്നതാണ് അവരുടെ നയം. അതിൽ ഹൈന്ദവ ക്ഷേത്രങ്ങളിലെ ആചാരങ്ങളും ഉൾപ്പെടും. ഹൈന്ദവ ആചാരങ്ങൾക്ക് െഎകരൂപ്യമില്ലെങ്കിൽ മറ്റു വിശ്വാസികളോട് െഎകരൂപ്യം ആവശ്യെപ്പടാൻ എന്തവകാശമെന്ന് ചോദ്യം ഉയരും. അതിനാൽ, ഇന്ത്യയിലെ എല്ലാ ആചാരാനുഷ്ഠാനങ്ങളും ഒരുപോലെ ആവണമെന്നാഗ്രഹിക്കുന്ന അവർക്ക് ശബരിമലക്കാര്യത്തിൽ മെറ്റാരു നിലപാട് എടുക്കാനാകില്ല.

ഇനി ബി.ജെ.പിയിലെത്തുേമ്പാഴോ? കേന്ദ്രനേതൃത്വത്തിന് കൊച്ചുകേരളം വലിയ സംഭവമല്ല. കേന്ദ്രഭരണവും സാമ്പത്തികനയവും ജനങ്ങളിൽ അപ്രീതി വളർത്തി, രൂക്ഷമായിരിക്കുന്ന അവസ്ഥയിൽ അടുത്ത തെരഞ്ഞെടുപ്പിലേക്കു പോകുേമ്പാൾ സാമുദായിക കാർഡ് അഖിലേന്ത്യ തലത്തിൽ ഇറക്കാതെ പിടിച്ചുനിൽക്കാനുമാകില്ല. അതിനായി വീണ്ടും യൂനിഫോം സിവിൽ കോഡും ഏകീകൃത ഭാരതീയതയുമൊക്കെയായിട്ടാകും അവർ രംഗത്തിറങ്ങുക. ശബരിമല, ദക്ഷിണേന്ത്യയിലെ പ്രശസ്തമായ ഹൈന്ദവ തീർഥാടന കേന്ദ്രമാണെങ്കിൽ കൂടി, ‘ഏകീകൃത’ നയനിലപാടുകൾ ചോദ്യംചെയ്യപ്പെടാതിരിക്കാൻ അവർക്ക് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇതാണ് കേന്ദ്ര നേതൃത്വവും കേരള നേതൃത്വവും രണ്ടു തട്ടിലാകാൻ കാരണം. കുടുംബമാണ് പ്രധാനമെന്നും സ്ത്രീയാണ് അതിെൻറ അടിത്തറയെന്നും സ്ത്രീശാക്തീകരണമാണ് പ്രധാനമെന്നും ഭാരതം ആരാധ്യയായ മാതാവാണെന്നും പറയുന്ന ആർ.എസ്.എസിന് നിലപാടു മാറ്റാൻ ബുദ്ധിമുട്ടുണ്ടാകുക സ്വാഭാവികം.

അതേസമയം, ‘ഏകീകരണ’ത്തിെൻറ പേരിൽ സാമുദായിക ചേരിതിരിവുണ്ടാക്കി, രാഷ്ട്രീയ മുതലെടുപ്പു നടത്താനാഗ്രഹിക്കുന്ന ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തിനും സംസ്ഥാന ഘടകത്തിെൻറ താൽപര്യങ്ങൾക്കനുസൃതമായി നിൽക്കാനാകാതെ വന്നിരിക്കുന്നു. കേരളത്തിലാണെങ്കിൽ ബി.ജെ.പിയുടെയും ആർ.എസ്.എസിെൻറയും വളർച്ചക്കു വളമിട്ടുകൊടുത്ത ‘നിലക്കൽ സമര’മുൾപ്പെടെയുള്ളവ ശബരിമലയുടെ ആചാരങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുകയും ചെയ്യുന്നു. നിലക്കൽ സമരനേതാവായാണ്, ഇപ്പോൾ മിസോറം ഗവർണറായ കുമ്മനം രാജശേഖരൻ ഉയർന്നുവന്നത്. അത്ര പ്രാധാന്യമുള്ളതിനാൽ അയ്യപ്പ േസവാസമാജം എന്ന പേരിൽ ഒരു സംഘടനയും ആർ.എസ്.എസിനുണ്ട്. ആ സംഘടനയെ മുന്നിൽനിർത്തിയാണ് കേന്ദ്ര നേതൃത്വവുമായി ബി.ജെ.പി സംസ്ഥാന നേതൃത്വം സമവായ ചർച്ച നടത്തുന്നത്. കേരളത്തിൽ ഇൗ വിഷയത്തിെൻറ മുന്നിൽ നിന്നാൽ വൻ രാഷ്ട്രീയ ലാഭമുണ്ടാകുമെന്നിരിക്കിലും സംസ്ഥാന നേതൃത്വത്തിന് ഉറച്ച നിലപാടെടുക്കാനാകാത്തത് മേൽപറഞ്ഞ പശ്ചാത്തലത്തിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlesabarimala women entrymalayalam newsBJP
News Summary - BJP On Sabarimala Women Entry - Article
Next Story