Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇത്തവണ എം.പി...

ഇത്തവണ എം.പി ഉണ്ടാകും

text_fields
bookmark_border
ഇത്തവണ എം.പി ഉണ്ടാകും
cancel

? 2014നെ അപേക്ഷിച്ച് ഏറ്റവും പ്രതികൂല സാഹചര്യമാണ് ബി.ജെ.പിക്ക് ഇപ്പോൾ. എങ്ങനെ അതിജീ വിക്കാൻ കഴിയും
ഏറ്റവും സുഗമമായ കാലഘട്ടമാണ് ബി.ജെ.പിക്ക്. വെല്ലുവിളികൾ കുറവാ ണ്. സംഘടിത പ്രതിപക്ഷമില്ല. 40നു മുകളിൽ ലോക്സഭ സീറ്റുകളുള്ള ഏഴു സംസ്ഥാനങ്ങളിൽ കോൺഗ് രസ് രണ്ടാം സ്ഥാനത്തുപോലുമില്ല. ഭരണനേട്ടങ്ങൾ ചൂണ്ടിക്കാട്ടി മോദി സർക്കാർ തുടർച്ച നേ ടും. കേന്ദ്രത്തിൽ ഒരു മന്ത്രിക്കെതിരെപ്പോലും ഒരു രൂപയുടെ അഴിമതിയാരോപണം ഇതുവരെ ഉ യർന്നിട്ടില്ല. കഴിഞ്ഞ നാലര വർഷമായി ഭീകരാക്രമണങ്ങളും വർഗീയ കലാപങ്ങളും നടക്കു ന്നില്ല.

? നോട്ടുനിരോധനവും ജി.എസ്.ടിയും നടപ്പാക്കി തകർന്ന സമ്പദ്വ്യവസ്ഥയിൽ എന്തു നേട്ടമാണ് പറയാനുള്ളത്
ബി.ജെ.പി വിരുദ്ധതയുടെ തടവറയിൽ കഴിയുന്ന മാധ്യമ ങ്ങളുടെ വ്യാജ പ്രചാരണമാണിത്. നിരോധിത നോട്ടുകളിൽ 97 ശതമാനം തിരിച്ചെത്തി എന്നതിനർഥ ം അത്രയും പണം അക്കൗണ്ടഡ് ആയി എന്നാണ്. ജി.എസ്.ടി നടപ്പാക്കിയതോടെ സമ്പദ്വ്യവസ്ഥയിൽ ക ുതിച്ചുചാട്ടം ഉണ്ടായി. സാമ്പത്തിക വളർച്ചയിലും വിദേശ നിക്ഷേപത്തിലും ഇന്ത്യ ചൈനയെ കട ത്തിവെട്ടി. മാധ്യമങ്ങൾ ഇതൊന്നും കാണുന്നില്ല. പെട്രോളിനു 10 രൂപക്കടുത്തു കുറഞ്ഞപ്പോൾ അ താരെങ്കിലും പറഞ്ഞോ?

? കേരളത്തിൽ ബി.ജെ.പി വലിയ പ്രതീക്ഷയും അവകാശവാദവുമാണ് നി രത്തുന്നത്. ഇതിന് അടിസ്ഥാനമുണ്ടോ
കേരളം ബി.ജെ.പിക്ക് പാകമായി എന്ന് ആദ്യം അംഗീ കരിക്കുക. ഞങ്ങൾക്ക് ഇവിടെ 25 ശതമാനം വോട്ടുണ്ട്. രണ്ടു ലക്ഷത്തിനു മുകളിൽ വോട്ടുള്ള ഏഴു മണ്ഡലങ്ങളുണ്ട്. ഇവിടെനിന്ന് ഇത്തവണ ഡൽഹിക്ക് പോകാൻ എം.പി ഉണ്ടാകും.

? ശബരിമലയാണോ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രധാന അജണ്ട
നിരീശ്വരവാദികൾ ഈശ്വരസങ്കൽപത്തെ അടിച്ചമർത്തി ഇല്ലാതാക്കുന്നതു തടയാനാണ് ഞങ്ങൾ ശബരിമലയിൽ ഇടപെട്ടത്. കോടതിവിധി വന്നതിെൻറ മൂന്നാം ദിവസം ഞങ്ങൾ സമരം പ്രഖ്യാപിച്ചു. കോൺഗ്രസുകാർ സമരത്തിൽ ഉണ്ടായിരുന്നെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. സ്ത്രീകൾ പ്രവേശിക്കാൻ ശ്രമിച്ചാൽ തടയുമെന്നു പറഞ്ഞ കെ. സുധാകരനെ പിന്നീട് അതുവഴി കണ്ടില്ല. ഞങ്ങളുടെ 35,000 പ്രവർത്തകരെയാണ് കേസിൽ കുടുക്കിയത്.

? ശബരിമല സുവർണാവസരം ആണെന്ന താങ്കളുടെ പ്രസംഗം പാർട്ടിക്കുതന്നെ പ്രയാസമായില്ലേ
ജനങ്ങൾക്ക് സേവനം ഉറപ്പുവരുത്താനുള്ള സുവർണാവസരം എന്നാണ് ഞാൻ ഉദ്ദേശിച്ചത്. മാധ്യമങ്ങൾ അതിനെ തെറ്റായി പ്രചരിപ്പിച്ചതാണ്. ഞങ്ങളോട് ശത്രുതാമനോഭാവമാണ് മാധ്യമങ്ങൾക്ക്. കേരളത്തിലെ മാധ്യമങ്ങളിൽ സി.പി.എം ഫ്രാക്ഷൻ പ്രവർത്തിക്കുന്നുണ്ട്. ബി.ജെ.പിയെ ബഹിഷ്കരിക്കാൻവരെ മാധ്യമങ്ങൾ തയാറായി. പിണറായി വിജയൻ കടക്കു പുറത്ത് എന്നു പറഞ്ഞപ്പോൾ അനുസരണയോടെ തലകുനിച്ചു കടന്നുപോയി. അതിനെതിരെ ആരെങ്കിലും പ്രതിഷേധിച്ചോ? സ്വതന്ത്ര പത്രപ്രവർത്തനമല്ല കേരളത്തിൽ നടക്കുന്നത്. അതിനാൽ, ചാനൽചർച്ചയിൽ ഞങ്ങളുടെ നേതാക്കന്മാർ പങ്കെടുക്കേണ്ടെന്നു തീരുമാനിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ വളർച്ചക്ക് തടയിടാനാണ് കേരളത്തിലെ മാധ്യമങ്ങൾ ശ്രമിക്കുന്നത്.

? ശബരിമല സംഭവത്തോടെ എൻ.എസ്.എസ് സമദൂരം ഉപേക്ഷിച്ച് ബി.ജെ.പിയുമായി അടുത്തോ
എൻ.എസ്.എസ് മാത്രമല്ല, എസ്.എൻ.ഡി.പിയും ഞങ്ങളുമായി സൗഹൃദത്തിലാണ്. കാലഘട്ടത്തിെൻറ ആവശ്യകത അവർ ഉൾക്കൊള്ളും.

? വെള്ളാപ്പള്ളി നടേശൻ പിണറായി സർക്കാറുമായി നല്ല ബന്ധത്തിലാണല്ലോ
നാലു ദിവസം മുമ്പ് അദ്ദേഹവുമായി മൂന്നു മണിക്കൂർ ഞാൻ സംസാരിച്ചു. അദ്ദേഹത്തിെൻറ മനസ്സ് ഒരിക്കലും ബി.ജെ.പിക്ക് എതിരല്ല. തുഷാർ അമിത് ഷായെ കാണുന്നുണ്ട്.

? വ്യക്തിപരമായി സൗഹൃദ പ്രതിച്ഛായ ഉണ്ടായിരുന്ന ആളാണ് താങ്കൾ. എന്നാൽ, ഇത്തവണ ബി.ജെ.പി പ്രസിഡൻറായശേഷം അതു നഷ്ടപ്പെട്ട പ്രതീതിയാണ്
ഇതും മാധ്യമങ്ങളുടെ കുപ്രചാരണമാണ്. എല്ലാ വിഭാഗം ജനങ്ങളുമായി സൗഹൃദം പുലർത്തുന്ന ആളാണ് ഞാൻ. ചെങ്ങന്നൂരിൽ മത്സരിച്ചപ്പോൾ ഏതെങ്കിലും ഒരു വിഭാഗമല്ല എനിക്ക് വോട്ടു ചെയ്തത്. സർവ ധർമ സമഭാവമാണ് എെൻറ ആശയം.

? ശബരിമല വിഷയത്തിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ താങ്കൾ മതപരമായ പരാമർശം നടത്തിയതായി ആക്ഷേപം ഉയർന്നിരുന്നു
വിശ്വാസികളല്ലാത്ത സ്ത്രീകളെ ശബരിമലയിൽ കയറ്റാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടായിരുന്നു അത്. ശബരിമലയിൽ പ്രധാന ചുമതല നൽകേണ്ട ഉദ്യോഗസ്ഥർ വിശ്വാസികളായിരിക്കണം. ഹജ്ജ് വളൻറിയർമാരെ നിയമിക്കുമ്പോൾ തീർഥാടകരുമായി ഇഴുകിച്ചേരാൻ സന്നദ്ധരായവരെയാണ് തെരഞ്ഞെടുക്കുക.

? ബി.ജെ.പിയെ മുമ്പില്ലാത്തവണ്ണം ആർ.എസ്.എസ് നിയന്ത്രിക്കുന്നുണ്ടോ
തെറ്റായ വിലയിരുത്തലാണത്. ബി.ജെ.പി രാഷ്ട്രീയത്തെ ആർ.എസ്.എസ് നിയന്ത്രിക്കുന്നില്ല. അതേസമയം, ആശയപരമായി ബി.ജെ.പിക്ക് ആർ.എസ്.എസുമായി പൊക്കിൾകൊടി ബന്ധമാണുള്ളത്.

? ആർ.എസ്.എസ് അന്നും ഇന്നും ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് അനുകൂലമാണ്
അതേക്കുറിച്ച് അഭിപ്രായം പറയുന്നില്ല.

? ലോക്സഭ തെരഞ്ഞെടുപ്പിൽ എത്ര സീറ്റു കിട്ടുമെന്നാണ് പ്രതീക്ഷ
20 സീറ്റിലും എൻ.ഡി.എ മത്സരിക്കും. എല്ലാ സീറ്റിലും ജയിക്കാനാണ് നിൽക്കുന്നത്.

? താങ്കൾ മത്സരരംഗത്തുണ്ടാകുമോ
മത്സരിക്കേണ്ടെന്നാണ് തീരുമാനം.

? സിനിമാനടന്മാർ അടക്കം പ്രമുഖരെ ബി.ജെ.പി സമീപിക്കുന്നതായി വാർത്തകളുണ്ട്
ഞങ്ങളാരും പറഞ്ഞിട്ടില്ല. മോഹൻലാലിെൻറയും മറ്റും പേരുകൾ പത്രങ്ങൾ എഴുതുന്നതല്ലേ?

? വനിതാമതിലിനുശേഷം നവോത്ഥാന സമിതി ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയാണ്. ഇത് സി.പി.എമ്മിന് രാഷ്ട്രീയമായി ഗുണം ചെയ്യുമോ
നവോത്ഥാന നായകെൻറ കുപ്പായം ഇടാൻ മോഹിച്ചിറങ്ങിയിരിക്കുകയാണ് പിണറായി വിജയൻ. യഥാർഥത്തിൽ നവോത്ഥാനത്തിൽ ഒരു പങ്കുമില്ലാത്ത പാർട്ടിയാണ് സി.പി.എം. കേരളത്തിലും അഖിലേന്ത്യ തലത്തിലും സി.പി.എം തകരാൻ പോകുകയാണ്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ ദേശീയ രാഷ്ട്രീയത്തിൽനിന്ന് അവർ അപ്രത്യക്ഷമാകും. ദേശീയ പാർട്ടി എന്ന പദവി നഷ്ടപ്പെടും. സി.പി.എമ്മും സി.പി.ഐയും പ്രാദേശിക പാർട്ടികളായി മാറും. അവരുടെ ചിഹ്നം നഷ്ടപ്പെടും. പ്രാദേശിക പാർട്ടികളായി രജിസ്റ്റർ ചെയ്ത ശേഷം പിന്നീട് അവർ ചിഹ്നത്തിന് അപേക്ഷിക്കേണ്ടി വരും. പരമ്പരാഗത ചിഹ്നത്തിൽ അവർ മത്സരിക്കുന്ന അവസാന തെരഞ്ഞെടുപ്പാണിത്.

? കേരളത്തിൽ കോൺഗ്രസിനു കൂടുതൽ സീറ്റുകൾ കിട്ടുമെന്നാണ് സർവേകൾ പ്രവചിക്കുന്നത്
കോൺഗ്രസ് അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ്. അവർ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നില്ല. ജനങ്ങളിൽനിന്ന് അകന്നുകഴിഞ്ഞു. അവർക്കിപ്പോൾ യുവാക്കളെയും വിദ്യാർഥികളെയും കിട്ടുന്നില്ല. പ്രളയകാലത്ത് കോൺഗ്രസ് എവിടെയായിരുന്നു? ആയിരം വീടുകൾ ഉണ്ടാക്കിക്കൊടുക്കുമെന്ന് അവർ പറഞ്ഞല്ലോ? ഒരു വീടെങ്കിലും കാണിച്ചുതരാമോ? ആയിരക്കണക്കിനു പ്രവർത്തകർ കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. സി.പി.എമ്മിെൻറ 26 ലോക്കൽ കമ്മിറ്റി മെംബർമാർ ഇതിനകം ബി.ജെ.പിയിൽ എത്തി.

? ബി.ജെ.പിയുടെ ജില്ല പ്രസിഡൻറായിരുന്ന ആൾ സി.പി.എമ്മിൽ പോയത് കാണാതിരിക്കരുത്
അത് മലബാർ ദേവസ്വം പ്രസിഡൻറ് സ്ഥാനം കണ്ടിട്ടു പോയതല്ലേ?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsSreedharan PillaiBJPLok Sabha Electon 2019
News Summary - BJP Hopes In Kerala - Article
Next Story