Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമുൻവിധിയുടെ...

മുൻവിധിയുടെ രജിസ്റ്ററിൽ അമ്പരപ്പില്ലാതെ അസമി

text_fields
bookmark_border
മുൻവിധിയുടെ രജിസ്റ്ററിൽ അമ്പരപ്പില്ലാതെ അസമി
cancel

അസമിലെ യാത്രക്കിടയില്‍ കേട്ട പരാതികളുടെ നിജഃസ്ഥിതി അറിയാനായിരുന്നു ഗുവാഹതിയിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) ആസ്ഥാനത്ത് ചെന്നത്. എന്‍.ആര്‍.സി സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയെ കാണുകയായിരുന്നു ലക്ഷ്യം. അവിടെയെത്തുേമ്പാൾ കേസില്‍ സുപ്രീംകോടതിയില്‍ ഹാജരാകാനായി ഹജേല ഡല്‍ഹിയിലാണ്. അദ്ദേഹം പറഞ്ഞതനുസരിച്ച് എന്‍.ആര്‍.സി പ്രോജക്റ്റ് മാനേജര്‍ യജു പി ബറുവയെ കണ്ടു.

അസമിലേക്കുള്ള ബംഗ്ലാദേശി കുടിയേറ്റം അവസാനിപ്പിക്കാനുള്ള ഹിമാലയന്‍ ദൗത്യത്തെക്കുറിച്ച് യജുപി രണ്ടര മണിക്കൂറാണ് ‘മാധ്യമ’ത്തോട് വിശദീകരിച്ചത്. മൂന്നേകാൽ കോടിയിലധികം പേരുടെ മുഴുവന്‍ രേഖകളും പരിശോധിച്ച് ആധികാരികത ഉറപ്പുവരുത്താൻ വികസിപ്പിച്ച സോഫ്റ്റ്വെയറിെൻറ കാര്യക്ഷമതയും പ്രവർത്തനരീതിയും വിവരിച്ച അവര്‍ അസമിെൻറ പാത, കുടിയേറ്റം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന സംസ്ഥാനങ്ങള്‍ക്കും മറ്റു രാജ്യങ്ങൾക്കും സമീപഭാവിയില്‍ പിന്തുടരേണ്ടിവരുമെന്നു പ്രവചിച്ചു. 

3.3 കോടിയാളുകളുടെ പൗരത്വ രജിസ്ട്രേഷൻ പ്രക്രിയക്കായി 2500 എൻ.ആർ.സി സേവാ കേന്ദ്രങ്ങളുണ്ടാക്കി. ഒാരോ സേവാകേന്ദ്രത്തിലും ‘ലോക്കൽ രജിസ്ട്രാർ ഒാഫ് സിറ്റിസൺസ് രജിസ്ട്രേഷൻ’(എൽ.ആർ.സി.ആർ) എന്ന പേരിൽ ഉദ്യോഗസ്ഥനെയും അസിസ്റ്റൻറിനെയും നിയമിച്ചു. സെൻസസ് പോലെ വീടുവീടാന്തരം കയറിയിറങ്ങിയിട്ടില്ല. അങ്ങനെ പോകേണ്ട കാര്യം അസമിലില്ല എന്ന് യജുപി. പകരം1971 മാർച്ച് 24ന് മുമ്പ് അസമിലേക്ക് വന്നവരാണ് തങ്ങളെന്ന് ഒാേരാ കുടുംബവും സേവാകേന്ദ്രത്തിൽ രേഖകളുമായി ചെന്ന്  ബോധിപ്പിക്കുകയാണ് വേണ്ടത്. സംശയങ്ങളുള്ളവയിൽ മാത്രമാണ് അപേക്ഷകരെ നേരിട്ട് വിളിപ്പിച്ചത്. 

പൂർവികർ ഇന്ത്യക്കാരാണെന്ന് തെളിയിക്കുന്നതിനുള്ള രേഖയായി 1951ലെ സെൻസസ് റിപ്പോർട്ടും 1971വരെയുള്ള വോട്ടർപട്ടികകളും നിശ്ചയിച്ചിരുന്നതിനാൽ അവ ജനങ്ങൾക്ക് ലഭ്യമാക്കുമെന്നായിരുന്നു എൻ.ആർ.സി സുപ്രീംകോടതിയെ അറിയിച്ചിരുന്നത്. എല്ലാ ജില്ല കലക്ടറേറ്റുകളിലുമുണ്ടാകുന്ന വോട്ടർ പട്ടികകളുടെ അതത് കാലത്തെ പകർപ്പ് എൻ.ആർ.സി സേവാകേന്ദ്രങ്ങളിൽ എത്തിക്കണമെന്ന നിർദേശം അധികൃതർ പാലിച്ചിരുന്നില്ല. എന്തു കൊണ്ട് എന്ന ചോദ്യത്തിന് അത് ഒാൺലൈനിലുണ്ടല്ലോ, ഒാരോരുത്തരും സ്വന്തം നിലക്ക് തിരഞ്ഞു കണ്ടുപിടിക്കേണ്ടതല്ലേ എന്നായിരുന്നു യജുപിയുടെ ഉത്തരം. ജനസംഖ്യയിൽ പകുതിയിലേറെയും നിരക്ഷരരരും ദരിദ്രരുമായ അസം പോലൊരു ഒരു സംസ്ഥാനത്ത് ഇത് പ്രായോഗികമാണോ എന്ന് ചോദിച്ചപ്പോൾ ഒാരോ പൗരനും അപേക്ഷ നൽകൽ നിർബന്ധമാണല്ലോ എന്ന് ഉത്തരം.

ഇതിെൻറയെല്ലാം ഹാർഡ് കോപ്പി വെക്കണമെന്ന തീരുമാനത്തിന് പകരം ഒരു സോഫ്റ്റ്വെയർ വികസിപ്പിച്ച് എല്ലാം ഡിജിറ്റലൈസ് ചെയ്ത് കംപ്യൂട്ടർ പരിേശാധന നടത്തുകയാണ് ചെയ്തത്. വെബ്സൈറ്റിൽ ഒരാളുെട പേര് അടിക്കുേമ്പാൾ അയാളുടെ പിതാവിെൻറയും പിതാമഹെൻറയും പേരുകൾ താനേ തെളിയുന്ന തരത്തിൽ ഡിജിറ്റലൈസ്ഡ് ലെഗസി ഡാറ്റ വികസിപ്പിച്ചെടുത്തു. അസമീസിലും ബംഗാളിയിലും ഇംഗ്ലീഷിലും അത് ലഭ്യമാക്കി. 1971ലെ വോട്ടർപട്ടികയിലെ ഒാരോ ആൾക്കും ഒാരോ ലെഗസി ഡാറ്റ കോഡ് നമ്പറുണ്ടാക്കി. ആ നമ്പർ അടിച്ചാൽ അയാളുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെയും മക്കളുടെയും വിവരങ്ങൾ ലഭ്യമാകും. ഒാരോ കുടുംബവും 1971ന് മുമ്പുള്ള അവരുടെ അസമിലെ കുടുംബ പാരമ്പര്യം തെളിയിക്കുന്നതിനുള്ള ‘ഫാമിലി ട്രീ’ അപേക്ഷക്കൊപ്പം നൽകേണ്ടത് നിർബന്ധമാക്കിയത് ഇൗ വിവരങ്ങൾക്കായിരുന്നു. 

പൂർവികെൻറ അസമി അസ്തിത്വം സ്ഥാപിക്കാൻ 1971ന് മുമ്പുള്ള മുഴുവൻ വോട്ടർപട്ടികകളും ആധാരമാക്കാൻ സുപ്രീംകോടതി പറഞ്ഞിടത്ത് 1971ലെ പട്ടികമാത്രം അടിസ്ഥാനമാക്കുകയാണ് എൻ.ആർ.സി ചെയ്തെന്ന് യജുപിയും സമ്മതിക്കുന്നുണ്ട്. അതായത് മുമ്പുള്ള വോട്ടർപട്ടികയിൽ പേരുണ്ടായിരുന്നെങ്കിലും 1971െല വോട്ടർപട്ടികയിൽ ഒരാളുടെ പേരില്ലെങ്കിലും പൗരത്വം നിഷേധിക്കെപ്പടും. അപേക്ഷകരുെട രേഖകളും അതത് ഡിപ്പാർട്ടുമെൻറിലേക്ക് അയച്ച് പരിശോധിക്കുന്നതിനു പകരം ഒാരോ ഡിപ്പാർട്ടുമെൻറും സർട്ടിഫിക്കറ്റുകൾ കൊടുത്തവരുടെ രജിസ്റ്ററിലെ വിവരങ്ങൾ ഡിജിറ്റൽ ഡാറ്റയാക്കി ശേഖരിക്കുകയാണ് ചെയ്തത്. ഡിജിറ്റൽ വെരിഫിക്കേഷൻ മാത്രമേ എല്ലാ രേഖകളുടെ കാര്യത്തിലും നടന്നിട്ടുള്ളൂ എന്നും അവർ പറഞ്ഞു.

ഉയർന്ന വിദ്യാഭ്യാസമുള്ളവർക്ക് പോലും മനസ്സിലാകാത്ത സങ്കീർണമായ എൻ.ആർ.സി ഡിജിറ്റൽ പ്രക്രിയ കുഗ്രാമങ്ങളിലെ അക്ഷരാഭ്യാസമില്ലാത്ത മനുഷ്യർക്ക് എങ്ങനെ മനസ്സിലാകുമെന്ന് ചോദിച്ചപ്പോൾ അതിനു മാത്രം കാമ്പയിൻ നടത്തിയെന്ന് അവർ പറഞ്ഞു. ഡാറ്റ എൻട്രി ചെയ്ത ഒാരോ കരാർ പണിക്കാരനും വരുത്തിയ ഒാരോ അക്ഷരത്തെറ്റിനും ഒാരോ പൗരത്വം വീതം നിേഷധിക്കെപ്പട്ടുവെന്നതാണ് വസ്തുത. ഫീൽഡിൽ പോയ ഉദ്യോഗസ്ഥർ മുൻവിധിയോടെ പ്രവർത്തിച്ച പരാതികളെ കുറിച്ച് ചോദിച്ചപ്പോൾ ശക്തമായ ഡിജിറ്റൽ സംവിധാനത്തിലായതിനാൽ ആ തരത്തിൽ കൃത്രിമവും പക്ഷപാതവും കാണിക്കാനാവില്ലെന്നായിരുന്നു പ്രതികരണം. മതപരമായോ ഭാഷാപരമായോ വിവേചനം കാണിച്ചിട്ടില്ല. രേഖകൾ സമർപ്പിക്കാനുള്ള മതിയായ അവസരം നൽകിയിട്ടും മുഴുവൻ മാധ്യമങ്ങളും തങ്ങൾക്കെതിരായ വാർത്തകളുമായിട്ടാണ് വരുന്നതെന്ന് യജുപി പരിഭവം പറഞ്ഞു.

സുപ്രീംകോടതിയിൽ 35ലേറെ തവണ വാദം കേട്ട കേസാണിതെന്നും എൻ.ആർ.സിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടെങ്കിൽ സുപ്രീംകോടതി ഇടപെടേണ്ടതല്ലേ എന്നുമാണ് അവരുടെ ചോദ്യം. സുപ്രീംകോടതി മാർഗനിർദേശങ്ങൾ നടപ്പാക്കാത്തതിന് എൻ.ആർ.സി സംസ്ഥാന കോ ഒാർഡിനേറ്റർ പ്രതീക് ഹജേലക്കെതിരെ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതിക്ക് മുമ്പാകെ തന്നെ വന്ന കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ അത് തള്ളിയത് എൻ.ആർ.സിയുടെ വിശ്വാസ്യതക്കുള്ള തെളിവായിട്ടാണ് യജുപി ഉയർത്തിക്കാട്ടിയത്. എന്‍.ആര്‍.സി പ്രക്രിയക്ക് മേല്‍നോട്ടം വഹിക്കുന്ന സുപ്രീംകോടതി ബെഞ്ചിലെ അധ്യക്ഷനായ ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയും എന്‍.ആര്‍.സിക്ക് നേതൃത്വം നല്‍കുന്ന സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയും പദ്ധതി പ്രായോഗികമായി നടപ്പാക്കുന്ന പ്രോജക്റ്റ് മാനേജറായ താനുമെല്ലാം അസമീസ് വംശജരായതിനാൽ സംസ്ഥാനത്തെ ബംഗ്ലാദേശി കുടിയേറ്റത്തെ കുറിച്ച് കൃത്യമായ ധാരണയുള്ളവരാണെന്നുകൂടി യജുപി ഒാർമിപ്പിച്ചു. 

പൗരത്വ പട്ടികയിൽ നിസ്സാര തെറ്റുപറ്റി കുറേപേർ പുറത്തായേക്കാമെന്ന് സമ്മതിക്കുമ്പോഴും 40 ലക്ഷത്തിലേറെ പേർ പുറത്തായതില്‍ യജുപിക്ക് മാത്രമല്ല മാധ്യമങ്ങേളാട് പിന്നീട് സംസാരിച്ച പ്രതീക് ഹജേലക്കും ഒട്ടും അമ്പരപ്പില്ല. ഇത്രയും േപർ പൗരത്വ പട്ടികക്ക് പുറത്താണെന്ന വിവരം സുപ്രീംകോടതിയിലെത്തിയ പ്രതീക് ഹലേജയിൽനിന്ന് അറിഞ്ഞപ്പോൾ ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചും അമ്പരപ്പൊന്നും പ്രകടിപ്പിച്ചില്ല. ഹജേല റിപ്പോർട്ട് നൽകിയ ശേഷം ഭിന്നലിംഗക്കാരായ 20,000 പേർക്ക് അപേക്ഷ നൽകാനായിട്ടില്ലെന്നും അവസരം നൽകണമെന്നും അവരുടെ സംഘടന ബോധിപ്പിച്ചപ്പോൾ ബസ് പോയി കഴിഞ്ഞല്ലോ എന്നായിരുന്നു സുപ്രീംകോടതി ബെഞ്ചിെൻറ മറുപടി.  

അസമി ബുദ്ധിജീവികളും അക്കാദമിക് പണ്ഡിതരും പ്രമുഖ മാധ്യമപ്രവര്‍ത്തകരുമെല്ലാം പൗരത്വപട്ടിക ഇറങ്ങും മുമ്പെ സ്വകാര്യ സംഭാഷണങ്ങളില്‍ പറഞ്ഞു നടന്നിരുന്ന കണക്കിനോട് ചേര്‍ന്നു നില്‍ക്കുന്നതുകൊണ്ടാണ് ലോകം ഞെട്ടിയിട്ടും അവർക്കാർക്കും ഒരമ്പരപ്പുമില്ലാത്തത്.  എൻ.ആർ.സി രജിസ്റ്റർ പുറത്തുവിടുന്നതിനു മുമ്പ് മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ അസമീസ് മാധ്യമപ്രവർത്തകരെ മാത്രം വിളിച്ചുചേർത്ത ഒരു യോഗത്തെ കുറിച്ച് ‘മാധ്യമ’ത്തോട് പറഞ്ഞത് ഏറ്റവും പ്രചാരമുള്ള ചാനലിെൻറ മേധാവിയാണ്. അന്നത്തെ യോഗത്തിൽ അന്തിമ പട്ടികയിൽ ഏറ്റവും ചുരുങ്ങിയത് 20 ലക്ഷം പേരെങ്കിലും പുറത്തായാലേ തങ്ങൾ തൃപ്തരാകൂ എന്ന വികാരമാണ് തങ്ങൾ പ്രകടിപ്പിച്ചതെന്ന് അേദ്ദഹം പറഞ്ഞു. അന്തിമ പട്ടികയിൽ 10 ലക്ഷത്തിലും താഴ്ന്നാൽ അസമീസ് വംശജർക്കിടയിൽ ഉറപ്പായും പ്രതിഷേധമുയരുമെന്നും ഇക്കാര്യം മുഖ്യമന്ത്രിയും അംഗീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്തിമ പട്ടികയിലില്ലാതായാലും കോടതിയിൽ കേസ് നടത്തി പൗരത്വം തിരിച്ചുപിടിക്കാനും അവസരമുണ്ടാകുമല്ലോ എന്ന് എൻ.ആർ.സി കോ ഒാർഡിനേറ്റർ പ്രതീക് ഹലേജ പറയുന്നതും ഇതിേനാട് ചേർത്തുവായിക്കണം. 
(അവസാനിച്ചു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleAssam NRCYajupi Barua
News Summary - Assam NRC Yajupi Barua -Malayalam Article
Next Story