അസം എൻ.ആർ.സി നൽകിയ പാഠങ്ങൾ
text_fieldsഅസമിലെ എൻ.ആർ.സി കോ–ഒാഡിനേറ്റർ പ്രതീക് ഹലേജ പറഞ്ഞതനുസരിച്ചാണ് ഗുവാഹതിയിലെ ഒാഫിസിൽ പോയി പ്രോജക്ട് മാനേജര്‍ യജുപി ബറുവയെ കാണുന്നത്. പൗരത്വ പട്ടികക്കായി മൂന്നര കോടിയോളം മനുഷ്യര്‍ സമര്‍പ്പിച്ച മുഴുവന്‍ രേഖകളും പരിശോധിക്കുകയും ആധികാരികത ഉറപ്പുവരുത്തുകയും ചെയ്തതെങ്ങനെയെന്ന് അറിയുകയായിരുന്നു ലക്ഷ്യം. എൻ.ആർ.സിക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വികസിപ്പിച്ച സോഫ്റ്റ്വെയറിെൻറ കാര്യക്ഷമതയും പ്രവർത്തനരീതിയും അവർ വിവരിച്ചു.
ലോകം മുഴുവന്‍ കുടിയേറ്റം വലിയ ചര്‍ച്ചയാകുമ്പോള്‍ അസമിെൻറ പാത ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്കും പിന്തുടരേണ്ടിവരുമെന്നും ഇൗ സോഫ്റ്റ്വെയർ ഉപയോഗിക്കേണ്ടിവരുമെന്നും യജുപി അന്ന് പറഞ്ഞിരുന്നു. എന്നാൽ അസമിെൻറ വിവിധ ഭാഗങ്ങളിൽ പട്ടികയിൽ നിന്നു പുറത്തായവരെ കണ്ടതും പൗരത്വത്തിനുള്ള രേഖകൾ അവർ കാണിച്ചുതന്നതും അവരുമായി പങ്കുവെച്ചു. ആ രേഖകളിൽ പലതും കാണിച്ചുകൊടുത്തു. പലരുടെ കാര്യത്തിലും തെറ്റുപറ്റിയേക്കാമെന്ന് യജുപി ബറുവ സമ്മതിച്ചു. അപ്പോഴും ഇത്രയും ലക്ഷം പേർ പൗരത്വപ്പട്ടികക്ക് പുറത്തായതില്‍ അവർ പുലർത്തിയ നിസ്സംഗത അമ്പരപ്പിച്ചു.
എൻ.ആർ.സി സോഫ്റ്റ്വെയറിെൻറ ആധികാരികത വിശദീകരിച്ചപ്പോൾ, എന്നിട്ടും ഇന്ത്യക്കാർ കുറെ പുറത്തായതിന് മറുപടി തേടി. സ്ഥിതിവിവരങ്ങൾ സമാഹരിക്കുന്ന പണി മാത്രമേ ആളുകൾ ചെയ്യുന്നുള്ളൂ എന്നും തള്ളുന്നതും കൊള്ളുന്നതും ആഭ്യന്തരമന്ത്രാലയത്തിെൻറ ഇൗ സോഫ്റ്റ്വെയർ ആണെന്നുമായിരുന്നു മറുപടി. ഒരക്ഷരം മാറിയതുകൊേണ്ടാ വിവരങ്ങൾ ശേഖരിക്കുന്ന ആൾ വരുത്തുന്ന പിഴവുകൊണ്ടോ ഒരാൾ പട്ടികയിൽനിന്ന് പുറത്താകില്ലേ എന്ന ചോദ്യത്തിന് അതേ, എന്നായിരുന്നു മറുപടി.
പൗരത്വം തള്ളുന്നതും കൊള്ളുന്നതും
അവിശ്വസനീയമായ സാങ്കേതികതകളില്‍ പിടിച്ച് ആസൂത്രിതമായി സര്‍ക്കാറും ഏജന്‍സികളും ചേര്‍ന്ന് ബംഗ്ലാദേശി പൗരന്മാരെ ഉണ്ടാക്കിയതിെൻറ നിരവധി ഉദാഹരണങ്ങൾ അഡ്വ. മുജീവുദ്ദീന് തന്നിരുന്നു. പേരിലുള്ള അക്ഷരത്തെറ്റുകള്‍ ചൂണ്ടി സ്വാതന്ത്ര്യത്തിനുമുേമ്പ അസമിലെത്തിയ മുസ്ലിംകളെ വോട്ടര്‍പട്ടികയില്‍ നിന്നു പുറന്തള്ളി. മുസ്ലിം ജനസംഖ്യ ഉയര്‍ന്നതിന് നിരവധി സാമൂഹിക കാരണങ്ങളുണ്ട്. ഒരുകാലത്ത് 34 മുസ്ലിം എം.എല്‍.എമാരുണ്ടായിരുന്ന സംസ്ഥാനമാണ് അസം. മുന്‍ രാഷ്ട്രപതി ഫഖ്റുദ്ദീന്‍ അലി അഹ്മദ് അസമില്നിന്നുയര്ന്നുവന്ന കോണ്‍ഗ്രസ് നേതാവാണ്. അസമിന് പ്രധാനമന്ത്രിയും (അങ്ങനെയായിരുന്നു നേരത്തേ പറഞ്ഞിരുന്നത്) മുഖ്യമന്ത്രിയും മുസ്ലിം സമുദായത്തില്നിന്നുണ്ടായിട്ടുണ്ട്.
ഇൗ വസ്തുതകളെല്ലാം മറച്ചുപിടിച്ചാണ് ബംഗ്ലാദേശി നുഴഞ്ഞുകയറ്റത്തിെൻറ പേരിൽ മുസ്ലിം സമുദായത്തെ അപരന്മാരാക്കിയത്; പാതിരാവിൽ വാതിലിൽ മുട്ടിവിളിച്ച് അസം ബോര്‍ഡര്‍ പൊലീസ് ഭാര്യയെ ഭര്‍ത്താവില്‍നിന്നും മക്കളെ മാതാപിതാക്കളില്‍നിന്നും വേര്‍പെടുത്തി വിദേശികൾക്ക് മാത്രമായി ഒരുക്കിയ തടവുകേന്ദ്രങ്ങളില്‍ തള്ളിയത്്. കൊള്ളയും കൊലയും നടത്തുന്ന കൊടും ക്രിമിനലുകള്‍ക്കുള്ള ജയില്ശിക്ഷയേക്കാള് ഭീകരമാണത്. കാരണം, ഏത് കൊടുംകുറ്റവാളിയുടെയും ജയില്‍ശിക്ഷക്ക് ഒരു കാലാവധിയുണ്ട്. അതും കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കു ശേഷമെങ്കിലും തിരിച്ച് സ്വന്തം കുടുംബ മിത്രാദികളിലേക്ക് ചെന്നുചേരാം. എന്നാൽ, വിദേശിയായി ട്രൈബ്യൂണൽ പ്രഖ്യാപിച്ചുകഴിഞ്ഞാൽ അങ്ങനെത്തന്നെ ആ മനുഷ്യനും അയാളുടെ പിന്മുറക്കാരും മരിച്ചുപോകണം.
പൗരത്വമില്ലാതാകുന്ന സ്ത്രീകളും കുഞ്ഞുങ്ങളും
മാതാപിതാക്കളുടെ പേരുണ്ടായിട്ടും പ്രായപൂര്‍ത്തിയാകാത്ത അവരുടെ മക്കള്‍ ഒഴിവായ സംഭവങ്ങളായിരുന്നു അസമിൽ കണ്ടതിൽ കൂടുതലും. സ്വകാര്യ സ്കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഇമ്യൂണൈസേഷന് കാര്‍ഡുകള്‍ തുടങ്ങി കുട്ടികളുടെ മാതാപിതാക്കളുമായുള്ള ബന്ധം തെളിയിക്കാനുള്ള നിരവധി രേഖകൾ അസാധുവാക്കിയതാണ് കുട്ടികള്‍ പുറത്താകാൻ കാരണം. മാതാപിതാക്കളുടെ പക്കലില്ലാത്ത ജനന സർട്ടിഫിക്കറ്റുകൾക്കു വേണ്ടിത്തെന്ന അധികൃതർ വാശിപിടിച്ചു. കിട്ടാത്ത രേഖകൾ ചോദിച്ചാൽ അത്രയും പേരെ പുറത്താക്കാമെന്നു കണ്ടായിരുന്നു അത്. കുഞ്ഞുങ്ങളെപ്പോലെ ഇരകളായത് അമ്മമാരും വിവാഹിതരുമായ സ്ത്രീകളായിരുന്നു. ഒാരോ നാട്ടിലേക്കും വിവാഹിതരായി വന്ന സ്ത്രീകൾ പലരും പിതാക്കന്മാരുടെ വിലാസങ്ങളിലുള്ള രേഖകൾ ഭർത്താക്കന്മാരുടെ വിലാസങ്ങളിലേക്ക് മാറ്റാത്തവരായിരുന്നു.
10നും 15നുമിടയില്‍ പ്രായത്തിലാണ് ദരിദ്രരും നിരക്ഷരരുമായ മുസ്ലിം കുടുംബങ്ങള്‍ പെണ്മക്കളെ അസമിൽ വിവാഹം കഴിച്ചുവിട്ടിരുന്നത്. 25നും 30നുമിടയില്‍ മറ്റു സമുദായത്തിലെ സ്ത്രീ വിവാഹിതരാകുമ്പോള്‍ അതേ പ്രായത്തിലുള്ള മുസ്ലിം സ്ത്രീകള്‍ക്ക് നാലും അഞ്ചും മക്കളായിട്ടുണ്ടാകും. മക്കളുടെ രേഖകളല്ലാതെ ഭർതൃവീടുകളിലെ വിലാസത്തിൽ പലരും സ്വന്തമായി രേഖകളുണ്ടാക്കിയിരുന്നില്ല. വീട്ടിൽനിന്ന് സ്കൂളുകളിലേക്ക് വിടാത്ത സ്ത്രീകളുടെ പക്കൽ സ്കൂൾ പ്രവേശനം വഴിയുണ്ടാകുന്ന രേഖകളുമുണ്ടാവില്ല. എന്നാൽ, അത്തരമാളുകൾക്ക് ഇവർ ആ പഞ്ചായത്ത് പരിധിയിലേക്ക് വിവാഹം ചെയ്യപ്പെട്ട് വന്നവരാണെന്ന പഞ്ചായത്ത് സെക്രട്ടറി കൊടുക്കുന്ന രേഖ മതിയെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും പല ഉദ്യോഗസ്ഥരും അത് സ്വീകരിച്ചില്ല. അതോടെ വലിയൊരു പങ്ക് സ്ത്രീകൾ പൗരത്വത്തിന് പുറത്തായി. ഉദ്യോഗസ്ഥര്‍ മുന്‍വിധിയോടെ ചെയ്തതായിരുന്നു ഇത്.
നെട്ടോട്ടം രേഖകൾക്കല്ല;പദ്ധതി ഇല്ലാതാക്കാൻ
കരട് പൗരത്വപ്പട്ടികയിൽനിന്ന് പുറത്തായവരെ ഉൾെപ്പടുത്താനായി പ്രവർത്തിച്ചിരുന്ന ക്രിഷക് മുക്തി സംഗ്രാം സമിതി വിട്ടുപോയവരുടെയെല്ലാം വിവരങ്ങള്‍ ശേഖരിച്ചു. ഇൗ പേരുകള്‍ അന്തിമ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിന് മറ്റു നൂറുകണക്കിന് സന്നദ്ധ സാമൂഹിക പ്രവർത്തകരെപ്പോലെ അവർ എല്ലാ സഹായവും ചെയ്തു. പതിറ്റാണ്ടുകളായി വിദേശിയെന്നും ബംഗ്ലാദേശിയെന്നും വിളിച്ച് രണ്ടാംതരം പൗരന്മാരായി അസമിലെ ഒരു വിഭാഗത്തെ കാണുന്നതിന് അറുതിവരുത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഇതെല്ലാം. എന്നാൽ, അന്തിമപട്ടിക വന്നപ്പോൾ അവരുടെ പ്രതീക്ഷകൾ തെറ്റി. രേഖകളുള്ളവരെ വീണ്ടും പുറത്തുനിർത്തി 19 ലക്ഷത്തിൽ പരം പേരെ പൗരത്വമില്ലാത്തവരാക്കി.
അതുകൊണ്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച പാർലമെൻറ് പള്ളിയിൽ എൻ.ആർ.സിയെക്കുറിച്ച് സംസാരിച്ച പ്രമുഖ അഭിഭാഷകൻ മഹ്മൂദ് പ്രാച രേഖകളുണ്ടാക്കാനല്ല, എൻ.ആർ.സിതന്നെ നടപ്പാക്കാതിരിക്കാനാണ് പണിയെടുക്കേണ്ടത് എന്ന് മുസ്ലിംകളോട് പറഞ്ഞത്.
പുതിയ പൗരത്വ ഭേദഗതി നിയമം വരാനിരിക്കുന്ന പൗരത്വപ്പട്ടികക്കുവേണ്ടിയാണെന്നും അതിനാൽ, രണ്ടും ചേർത്തുപറഞ്ഞ് വേണം സമരരംഗത്തിറങ്ങാനുമെന്നാണ് പ്രാച പറഞ്ഞത്. സോഫ്റ്റ്വെയർ കൊണ്ട് വികസിപ്പിച്ച ഒരു പൗരത്വപരിശോധന പ്രക്രിയയിൽ ഒരു കുടുംബത്തിലെ ഒരു അംഗത്തിെൻറയെങ്കിലും രേഖകളിൽ അക്ഷരത്തെറ്റുകളുള്ളവരായിരിക്കും 99 ശതമാനവും. അതിനാൽ, രേഖകളെല്ലാം ശരിയാണെന്ന ആത്മവിശ്വാസത്തിൽ പൗരത്വപ്പട്ടികയിൽ തെൻറയും കുടുംബത്തിെൻറയും നില ഭദ്രമാക്കാമെന്ന കണക്കുകൂട്ടലിൽ ആരും ഇരിക്കേണ്ട. സ്വന്തം രേഖകൾ സംബന്ധിച്ച് ജാഗ്രത പാലിക്കേണ്ട എന്നല്ല, അവ പരിശോധിച്ച് പൗരത്വം നിർണയിക്കാനുള്ള അപ്രായോഗികമായ പദ്ധതി നടപ്പാകാതിരിക്കാനാണ് അതിലേറെ ജാഗ്രത പാലിക്കേണ്ടത്. അതിന് സമരമുഖത്തിറങ്ങുകയല്ലാതെ മറ്റൊരു പരിഹാരമില്ലെന്നാണ് ഡൽഹിയിൽ ദലിതരുടെ രവിദാസ് മന്ദിർ പൊളിച്ചതിനെതിരെ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനൊപ്പം പോരാട്ടത്തിനിറങ്ങി നീതി നേടിയെടുത്ത അനുഭവമുള്ള പ്രാച ഒാർമിപ്പിക്കുന്നത്.
വികാരം അറിയിക്കാതെ അനുകൂല വിധി കിട്ടില്ല
ദലിതുകളുടെ ഒരു ക്ഷേത്രം പൊളിച്ചാൽ ആരുണ്ട് ചോദിക്കാനെന്ന ലാഘവത്തിൽ അത് പൊളിക്കാൻ സുപ്രീംകോടതിയിൽ പോയ കേന്ദ്ര സർക്കാറിനും പൊളിച്ചുനീക്കാൻ ഉത്തരവിട്ട സുപ്രീംകോടതിക്കും തിരുത്താൻ ഡൽഹിയിൽ ഒരു ദിവസത്തെ ദലിത് പ്രക്ഷോഭമേ വേണ്ടിവന്നുള്ളൂ. ഉത്തരേന്ത്യയിലെ ലക്ഷക്കണക്കിന് ദലിതുകളെ ഇറക്കി ഒരുനാൾ ഡൽഹി സ്തംഭിപ്പിച്ച പ്രക്ഷോഭം കണ്ട് പേടിച്ച സർക്കാർ പൊളിച്ച മന്ദിരം അതേ സ്ഥാനത്ത് നിർമിക്കണമെന്ന് അതേ സുപ്രീംകോടതി ബെഞ്ചിനെക്കൊണ്ട് ഉത്തരവിറക്കിച്ചു.
ആ സമരം നയിച്ച ചന്ദ്രശേഖർ ആസാദിനെ ഇൗ സമരവുമായി സഹകരിപ്പിക്കാനുള്ള ചർച്ച നടന്നുവെന്നും പ്രാച പറഞ്ഞു. നിയമത്തിനും തെളിവിനുമപ്പുറത്ത് വിശ്വാസത്തിനും വികാരത്തിനുമാണ് പ്രഥമപരിഗണന എന്ന് സുപ്രീംകോടതി വ്യക്തമാക്കിയത് രവിദാസ് മന്ദിർ കേസിൽ മാത്രമല്ല, അതിനുശേഷം വന്ന അയോധ്യ, ശബരിമല കേസുകളിൽ കൂടിയാണ്. സർക്കാറിനെ മാത്രമല്ല, സുപ്രീംകോടതിയെ പോലും ജനവികാരം ബോധ്യപ്പെടുത്തിയെങ്കിൽ മാത്രമേ ഇതിനകം സുപ്രീംകോടതിയിൽ സമർപ്പിച്ച പൗരത്വ നിയമത്തിനെതിരായ ഹരജികളിലും നീതി പ്രതീക്ഷിക്കാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.