കോൺഗ്രസിനെ തോൽപിക്കുന്ന രാഹുൽ
text_fieldsതെരഞ്ഞെടുപ്പിൽ തകർന്നടിഞ്ഞ കോൺഗ്രസിനോട് രാഹുൽ ഗാന്ധി പകയും വാശിയും തീർക്കുക യാണ്. കോൺഗ്രസ് ഇനി രക്ഷെപ്പടാൻ പോകുന്നില്ലെന്ന് വിളിച്ചു പറയുകയാണ്. പഴയ പ്രതാപം വീ ണ്ടെടുക്കാൻ കഴിയില്ലെന്നു മാത്രമല്ല, കോൺഗ്രസിനു മുന്നിൽ വഴികൾ അടഞ്ഞു പോയിരിക്ക ുന്നുവെന്നു കൂടിയുള്ള പേടിയിലാണ് അദ്ദേഹം. കോൺഗ്രസും പ്രതിപക്ഷവും ഇനിയുള്ള പല വർഷ ങ്ങൾ ബി.ജെ.പിയുടെയും മോദിയുടെയും കാൽക്കീഴിൽ ഞെരിഞ്ഞു കിടക്കേണ്ടി വരുമെന്ന ഉത്കണ് ഠ പങ്കുവെക്കുകയാണ്.
അതല്ലെങ്കിൽ തെരഞ്ഞെടുപ്പിൽ തോറ്റതിെൻറപേരിൽ രാജി പ്രഖ്യാപ ിച്ച് പാർട്ടി നേതാക്കളിൽനിന്നൊഴിഞ്ഞ് മുറിയിൽ കയറി വാതിലടച്ചു കഴിയാൻ ഒരു പാർട്ടി നേതാവിന് പറ്റില്ല. നാലര ലക്ഷം ഭൂരിപക്ഷം തന്നതിന് നന്ദിപറയാൻ ബാധ്യസ്ഥനായതുകൊണ്ട് വ യനാട്ടിൽ പോയി. പാർലമെൻററി പാർട്ടി യോഗത്തിൽ പെങ്കടുത്തു. തെരഞ്ഞെടുപ്പു തോൽവിക ്കു ശേഷം ചേർന്ന പ്രവർത്തകസമിതി യോഗത്തിൽ രാജി പ്രഖ്യാപിച്ച ശേഷം രണ്ടാഴ്ചക്കിടയിൽ രാ ഹുൽ ഗാന്ധി പൊതുജനം അറിഞ്ഞുചെയ്ത രണ്ടു കാര്യങ്ങൾ ഇവ മാത്രമാണ്. ബി.ജെ.പിയുടെ ജയത്തെക് കുറിച്ച്, തുടർന്നങ്ങോട്ടുള്ള പ്രതിപക്ഷ രാഷ്ട്രീയത്തെക്കുറിച്ച്, ഒന്നും പറയാനില്ല ാതെ പാർട്ടി വക്താക്കളുടെ വായ മൂടിക്കെട്ടി കോൺഗ്രസ് ഒതുങ്ങിക്കഴിയുന്നു.
ജയവും തേ ാൽവിയും തെരഞ്ഞെടുപ്പിൽ സ്വാഭാവികം. ജനാധിപത്യത്തിൽ ഭൂരിപക്ഷത്തിനാണ് സ്ഥാനം. ഇൗ രണ ്ടു യാഥാർഥ്യങ്ങളും നേരിട്ടു മുന്നോട്ടുപോകുന്ന നെഞ്ചുറപ്പ് കാണിക്കാൻ പ്രധാന പ്രതിപ ക്ഷ പാർട്ടിയുടെ നേതാവിന് സാധിച്ചില്ല. അതാണ് പരമാർഥം. എന്നാൽ, അത് ശരിയായ നടപടിയല് ല. പാർട്ടിയും സഖ്യങ്ങളും കെട്ടിപ്പടുക്കുന്നതിന് ചെയ്യേണ്ടതു ചെയ്തില്ലെങ്കിലും, തെരഞ്ഞെടുപ്പു കളത്തിൽ വീറോടെ നിന്ന നേതാവാണ് രാഹുൽ. അത്രക്കു വീറുകാട്ടിയിട്ടും കോൺഗ്രസിന് കഴിഞ്ഞ തവണത്തേക്കാൾ എട്ടു സീറ്റു മാത്രമാണ് കൂടുതൽ കിട്ടിയതെന്ന യാഥാർഥ്യത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല.
രാഹുൽ ഗാന്ധി രാഷ്ട്രീയത്തിൽ സ്വാഭാവികമായി ഉയർന്നുവന്ന നേതാവല്ല. കോൺഗ്രസുകാർ അനിവാര്യതകൊണ്ട് വളർത്തിയെടുത്ത നേതാവാണ്. നേരെചൊവ്വേ ആളുകളെ അഭിമുഖീകരിക്കാൻ മടിച്ച് ‘പപ്പു’വിളി കേൾക്കേണ്ടി വന്നതിനൊടുവിൽ കാലക്രമേണ മാത്രമാണ് നെഹ്റു കുടുംബത്തിലെ കോൺഗ്രസിെൻറ അനന്തരാവകാശിയാകാൻ സാധിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിന്നിൽ നിന്നുകൊണ്ടും, ഇൗ തെരഞ്ഞെടുപ്പിൽ മുന്നിൽ നിന്നുകൊണ്ടും കോൺഗ്രസിനെ നയിച്ച രാഹുൽ തോൽവി ആവർത്തിച്ചേതാടെ പൊടുന്നനെ അന്തർമുഖത്വം വീണ്ടെടുത്തു കളഞ്ഞു.
തോൽവി രാഹുൽ
പ്രതീക്ഷിച്ചില്ലെന്നോ?
ഇതുപോലൊരു വീഴ്ച രാഹുൽ മാത്രമല്ല, പ്രതിപക്ഷ പാർട്ടികളിൽ ആരും പ്രതീക്ഷിച്ചില്ല, അവർക്ക് വോട്ടുചെയ്തവരും പ്രതീക്ഷിച്ചില്ല എന്നതാണ് യാഥാർഥ്യം. ഇന്ത്യൻ ജനാധിപത്യത്തിെൻറ രാഷ്ട്രീയാഖ്യാനം തന്നെ മാറ്റിക്കളഞ്ഞ തെരഞ്ഞെടുപ്പാണ് 2014നു പിന്നാലെ 2019ലും നടന്നത്. പണം, അധികാരം, സംഘടനാ ശേഷി, സർവോപരി വർഗീയത എന്നിവ ബി.ജെ.പി ദുരുപയോഗിച്ച തെരഞ്ഞെടുപ്പാണ് നടന്നത്. പരമ്പരാഗത രാഷ്ട്രീയരീതികൾക്ക് അതിനു മുന്നിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. മോദി^അമിത് ഷാമാരുടെ രാഷ്ട്രീയത്തോട് ഏറ്റുമുട്ടിയ എല്ലാവരുടെയും കൈയിൽ മുറിച്ചുരിക മാത്രമായി ബാക്കി.
അതിനർഥം പ്രതിപക്ഷ പാർട്ടികളെല്ലാം പണി മതിയാക്കി വാതിലടച്ചു കഴിയണമെന്നാണോ? മറ്റാരും അതു ചെയ്തില്ലെങ്കിലും രാഹുൽ ഗാന്ധി ചെയ്തത് അതാണ്. ഏകകക്ഷി ഭരണത്തിെൻറ തുടർച്ചയെന്നല്ല, സ്വേച്ഛാധിപത്യം അടിയുറച്ചുവെന്ന് തെളിയിച്ച തെരഞ്ഞെടുപ്പാണ് കഴിഞ്ഞതെന്നിരിക്കേ, പ്രതിപക്ഷത്തിെൻറ ശക്തമായ സാന്നിധ്യം ഇന്ത്യ ആവശ്യപ്പെടുന്ന ഘട്ടമാണിത്. അന്നേരം മുറിയിൽ കയറി വാതിലടച്ചിരിക്കാൻ കോൺഗ്രസ് നെഹ്റു കുടുംബത്തിെൻറ തറവാട്ടു സ്വത്തല്ല. പാർട്ടി പ്രസിഡൻറ് എന്ന ഉത്തരവാദിത്തം തോന്നുംപടി വെച്ചൊഴിയാനുള്ളതല്ല. കുടുംബവാഴ്ചയുടെ ദുർമേദസ്സിനെക്കുറിച്ച്, അതിെൻറ ഭാഗ്യവും നിർഭാഗ്യവും ഏറ്റുവാങ്ങിയ കുടുംബത്തിെൻറ അനന്തരാവകാശിയോ കോൺഗ്രസുകാരോ ആ പാർട്ടിക്ക് വോട്ടു ചെയ്യുന്നവരോ ഇരുത്തിച്ചിന്തിക്കേണ്ട സന്ദർഭവും ഇതല്ല.
കോൺഗ്രസിെൻറ ഇതുവരെയുള്ള നേതാവ് ഉത്തരവാദിത്ത ബോധത്തോടെ ആ പാർട്ടിയെ വഴി നടത്തുകയും പ്രതിപക്ഷധർമം നിർവഹിക്കുകയും ചെയ്യേണ്ട ഘട്ടമാണിത്. രാഹുൽ മാറണമെന്ന് കോൺഗ്രസുകാർ ആവശ്യപ്പെട്ടിട്ടില്ല. അവർ തനിക്കൊപ്പം പണിയെടുത്തില്ലെന്നാണ് പരാതിയെങ്കിൽ, ആ പിഴവും പോരായ്മയും പരിഹരിക്കേണ്ട ഉത്തരവാദിത്തവും അധികാരവും പാർട്ടി അധ്യക്ഷനുണ്ട്. എന്നാൽ, വോെട്ടണ്ണലിെൻറ പിറ്റേന്ന് സ്വന്തം സൈന്യത്തോട് ഉടക്കി പടച്ചട്ടയഴിച്ച് സ്ഥലംവിട്ട നേതാവായി രാഹുലിെൻറ പ്രതിച്ഛായ മാറിപ്പോയിരിക്കുന്നു. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ വീണുപോയ പടനായകൻ അടുത്ത തെരഞ്ഞെടുപ്പിൽ പടക്കളത്തിൽ ഇറങ്ങിയിട്ടു കാര്യമുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. എന്നാൽ, ഏതു മാറ്റങ്ങൾക്കും സമയം ആവശ്യമാണ്. അത് വേണ്ടതുണ്ടെങ്കിൽ അതുവരെ നായക റോളിൽ നിന്ന് പ്രവർത്തിക്കേണ്ട ഉത്തരവാദിത്തം ഇന്ന് രാഹുലിനാണ്. അങ്ങനെ ചെയ്യാത്തത് യഥാർഥത്തിൽ ഒളിച്ചോട്ടമാണ്.
അതുകണ്ട് ഭരണചേരിയിലുള്ളവർ പൊട്ടിച്ചിരിക്കുന്നു. കോൺഗ്രസിലോ? ഹൈകമാൻഡ് പിൻവാങ്ങി നിൽക്കുന്ന കോൺഗ്രസ് നേരിടുന്ന അരാജകത്വം വിവിധ സംസ്ഥാനങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. 18ൽ 12 എം.എൽ.എമാർ ടി.ആർ.എസിലേക്ക് കാലുമാറിയത് ഏറ്റവുമൊടുവിലത്തെ സംഭവം. പഞ്ചാബിൽ, മധ്യപ്രദേശിൽ, രാജസ്ഥാനിലെല്ലാം തെരഞ്ഞെടുപ്പിനു ശേഷം വലിയ കലഹമാണ് നടക്കുന്നത്. എവിടെയും ഹൈകമാൻഡിെൻറ ഇടപെടലില്ല. അടി കൊണ്ടവനും കൊടുത്തവനും നിലവിളിക്കുേമ്പാൾ, അച്ചടക്കം പുനഃസ്ഥാപിക്കേണ്ട ഗൃഹനാഥൻ കുടുംബത്തോട് മൊത്തം കലഹിച്ചു നിൽപാണ്.
കോൺഗ്രസിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തം കെടുതി നേരിടുന്ന വോട്ടർമാരുടേതാണെന്ന മട്ടിൽ ഖദർധാരി നേതാക്കൾക്ക് എ.സി മുറികളിൽ, കണ്ണാടിക്കൂട്ടിൽ കഴിയാമായിരുന്ന കാലം അസ്തമിച്ചു. നെഹ്റു കുടുംബത്തിെൻറ തണലിൽ, അവരുടെ ഇമേജിെൻറ ബലത്തിൽ പാർട്ടി നിലനിന്നു പോകുന്ന കാലവും കഴിഞ്ഞു. വികസന പ്രശ്നങ്ങളും അഴിമതിയുമൊക്കെ വോെട്ടടുപ്പിൽ ജനവികാരത്തെ സ്വാധീനിച്ചിരുന്ന കാലം പോയി. വർഗീയതയുടെയും വെറുപ്പിെൻറയും അധമ രാഷ്ട്രീയമാണ് ദേശഭക്തിയുടെയും ദേശസുരക്ഷയുടെയും ചെല്ലപ്പേരിട്ട് ഇന്ത്യയിൽ ഇപ്പോൾ സ്ഥാപിച്ചു നടത്തുന്നത്.
അഞ്ചു കൊല്ലം മുമ്പ് അത് സംഭവിച്ചു കഴിഞ്ഞിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവു സ്ഥാനം പോലും കിട്ടാതെ 44 സീറ്റിലേക്ക് ഒതുങ്ങിയപ്പോൾ പക്ഷേ, ആ ഗുരുതര സാഹചര്യം മറികടക്കാൻ കോൺഗ്രസ് എന്തു ചെയ്തു? ഇടക്കാല പ്രതിഭാസം മാത്രമാണെന്ന് വിശദീകരിച്ചു. അതു മറികടക്കാൻ നെഹ്റു കുടുംബത്തിലെ പുതിയ നേതാവിനെ പടച്ചട്ടയണിയിച്ച് കളത്തിലിറക്കി. അതല്ലാതെ ഒന്നും സംഭവിച്ചില്ല. പ്രാദേശിക സാഹചര്യങ്ങളും ഏച്ചുകെട്ടിയ പ്രതിപക്ഷ സഖ്യങ്ങളും കൊണ്ട് ചിലേടത്തൊക്കെ ജയം നേടിയതിെൻറ അമിത ആത്മവിശ്വാസത്തിൽ മോദി^അമിത് ഷാമാരെയും സംഘ്പരിവാർ, കോർപറേറ്റ് സന്നാഹങ്ങളെയും നേരിട്ടപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പിൽ മൂക്കുകുത്തി വീണു.
ബഹുസ്വര ജനതയെ ചേർത്തുനിർത്തുന്ന ഭരണഘടനാ മൂല്യങ്ങൾ എടുത്തെറിഞ്ഞ അധമ രാഷ്ട്രീയത്തെ നേരിടാനുള്ള വഴി കണ്ടെത്താൻ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് ഇനി എത്രത്തോളം സാധിക്കും? മറ്റു പ്രതിപക്ഷ പാർട്ടികളെയും അലട്ടുന്ന പ്രധാന വിഷയം അതു തന്നെ. ഇന്ത്യയിൽ മോദി^അമിത് ഷാമാരുടെ മേൽനോട്ടത്തിൽ സംഘ്പരിവാർ സ്ഥാപിച്ചു നടത്തുന്ന കാവിരാഷ്ട്രീയത്തെ അട്ടിമറിക്കാൻ തക്ക ബദൽ രാഷ്ട്രീയമാണ് കണ്ടെടുക്കേണ്ടിയിരിക്കുന്നത്. സാമുദായിക ചേരിതിരിവ് സൃഷ്ടിക്കപ്പെട്ട ഒരു സമൂഹത്തിെൻറ ജനാധിപത്യ, മതനിരേപക്ഷ സ്വഭാവമാണ് തിരിച്ചുപിടിക്കേണ്ടത്. അതിനു തക്ക ആശയസമ്പന്നതയും പ്രായോഗിക വഴിയും ഉൗർജസ്വലതയുമാണ് ഉണ്ടായിത്തീരേണ്ടത്.
വെറുപ്പിെൻറ രാഷ്ട്രീയം മേൽക്കൈ നേടിയ ഇന്ത്യയിൽ വികസനത്തിനും ദേശീയതക്കും ബദൽ വീക്ഷണം മുന്നോട്ടുവെക്കാനും അതുവഴി യുവാക്കളെ ആകർഷിക്കാനും സാധിക്കുന്നിടത്താണ് ഇനി കോൺഗ്രസിെൻറ ഭാവി. ബി.ജെ.പിയിൽനിന്ന്, വിവിധ പ്രാദേശിക പാർട്ടികളിൽനിന്ന് കോൺഗ്രസ് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നേതൃത്വം ഇന്ത്യൻ വോട്ടർമാരെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. വർഗീയ ധ്രുവീകരണം നടന്നിരിക്കുന്ന ഒരു സമൂഹത്തിൽ, കോൺഗ്രസിെൻറ ആശയ സ്വഭാവം വ്യക്തമാക്കപ്പെടണം. മുന്നോട്ടുള്ള വഴിക്ക് പ്രായോഗികമായ വ്യക്തത ഉണ്ടാകണം. അതനുസരിച്ച് എല്ലാ തലത്തിലും പ്രവർത്തകർക്ക് ഉത്തേജനം നൽകാൻ സാധിക്കണം. സംഘടന സംവിധാനം ശക്തിപ്പെടണം. സംസ്ഥാന, ദേശീയ തലത്തിൽ ശക്തരായ ജനകീയ നേതാക്കൾ ഉയർന്നു വരണം. പക്ഷേ, ചർച്ച വർക്കിങ് പ്രസിഡൻറിനെ വെക്കുന്നതിനെക്കുറിച്ചും മറ്റുമാണ്.
തൽക്കാലത്തേക്കെങ്കിലും നെഹ്റു കുടുംബം നയിക്കാത്ത കോൺഗ്രസിന് എവിടെയും എത്താനാകില്ല. ഒരു രാഷ്ട്രീയപാർട്ടിക്കും സമ്പൂർണമായ പൊളിച്ചു പണിയൽ സാധ്യമല്ല. ബദൽ നേതൃത്വം രൂപപ്പെട്ടു വരാൻ സമയം വേണം. പ്രതിപക്ഷ സഖ്യങ്ങളല്ല, പ്രതിപക്ഷ ലയനങ്ങൾതന്നെ വേണ്ടിവരുന്ന കാലമാണ്. ഇൗ യാഥാർഥ്യങ്ങൾക്കിടയിലാണ് രാഹുൽ ഗാന്ധിയുടെ പിന്മാറ്റം ആത്മഹത്യാപരമായി മാറുന്നത്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.