Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightനാലു കോടി ദലിതർ,...

നാലു കോടി ദലിതർ, മൂന്നു കോടി മുസ്ലിംകൾ, രണ്ടു കോടി സ്ത്രീകൾ; ഇവർ വോട്ടില്ലാത്തവർ

text_fields
bookmark_border
indian-people
cancel

രാജ്യത്തെ മൊത്തം വോട്ടർമാരിൽ 15 ശതമാനവും മുസ്ലിം വോട്ടർമാരിൽ 25 ശതമാനവും വോട ്ടർപട്ടികയിൽനിന്ന് പുറത്താണെന്ന അമ്പരപ്പിക്കുന്ന കണക്കുകളുമായി പഠനറിപ്പോ ർട്ട്. ആകെ വോട്ടർമാരിൽ 12.7 കോടി പേർക്കും മുസ്ലിംകളിൽ മൂന്നുകോടിക്കും വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ കഴിയില്ലെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ െഎ. ടി വിദഗ്ധനായ ഖാലിദ് സെയ്ഫുല്ല ചൂണ്ടിക്കാട്ടുന്നു. 20 കോടി വരുന്ന ദലിത് വോട്ടർമാ രിൽ നാലു കോടിയും വോട്ടർപട്ടികയിൽനിന്ന് പുറത്താണെന്ന ഞെട്ടിക്കുന്ന കണക്കും അദ്ദ േഹം അവതരിപ്പിക്കുന്നു.

വോട്ടർപട്ടികയിൽനിന്ന് എത്ര മുസ്ലിംകളും ദലിതരും പുറത്തായിട്ടുണ്ടെന്ന, സെയ്ഫുല്ല സി.ഇ.ഒ ആയ ഹൈദരാബാദിലെ റേ ലാബ്സ് നടത്തിയ പഠനത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഇത്രയും പേർ ജനാധിപത്യ പ്രക്രിയയിൽനിന്ന് പുറന്തള്ളപ്പെട്ടതായി കണ്ടെത്തിയത്. വോട്ടർ പട്ടികയിൽനിന്ന് പല കാരണങ്ങൾെകാണ്ടും പുറന്തള്ളപ്പെട്ടവർക്ക് സഹായകമാകുന്ന ‘മിസ്സിങ് വോട്ടർ ആപ്’ എന്ന മൊബൈൽ ആപ്പിെൻറ സ്ഥാപകൻ കൂടിയാണ് ഇദ്ദേഹം. വോട്ടർപട്ടികയിൽ നിന്ന് എങ്ങനെയാണ് ഇത്രയും ആളുകൾ ഒഴിവാക്കപ്പെടുന്നതെന്നും തെൻറ സൗജന്യ ആപ് വഴി ഇതിനെ എങ്ങനെ മറികടക്കാമെന്നും, ന്യൂഡൽഹിയിലെ ഇന്ത്യ ഇസ്ലാമിക് കൾചറൽ സെൻററിൽ നടന്ന നേതൃത്വ ഉച്ചകോടി 2019 ൽ സെയ്ഫുല്ല വിശദീകരിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ വോട്ടർപട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് വോട്ടർമാർ പുറത്തായതു സംബന്ധിച്ച അന്വേഷണത്തിലാണ് ഇതിെൻറ വ്യാപ്തി കണ്ടെത്തിയതെന്ന് അദ്ദേഹം പറയുന്നു. 16 നിയമസഭ മണ്ഡലങ്ങളിലെങ്കിലും ഇതുപോലെ മുസ്ലിം വോട്ടർമാർ പുറത്തായിട്ടുണ്ടെന്നും ഇൗ മണ്ഡലങ്ങളിലെല്ലാം ബി.ജെ.പി ജയിച്ചത് 3000 ത്തിൽ താഴെ വോട്ടുകൾക്കാെണന്നതും കാണണം.

ഇൗ അന്വേഷണത്തിെൻറ ഫലമായാണ് ‘മിസ്സിങ് വോട്ടർ ആപ്’ വികസിപ്പിച്ചത്. മണ്ഡലത്തിലെ ഒാരോ പ്രദേശത്തിെൻറയും തെരുവുകളുടെയും പേരുകൾ, അവിടങ്ങളിലെ ഒാരോ വീടുകൾ, ഒാരോ വീട്ടിലെയും വോട്ടർമാരുടെ എണ്ണം എന്നിവയെല്ലാം ഇൗ ആപ്പിലുണ്ട്. ഇതുവഴി പട്ടികയിൽ പേരില്ലാത്തവരെ കണ്ടെത്താനും അവരെ ചേർത്താനും സാധിക്കും. കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് 18 ലക്ഷം മുസ്ലിം പേരുകൾ വോട്ടർപട്ടികയിൽ ഇല്ലാതെപോയതായി കണക്കുകൾ കാണിച്ചെന്നും ഇതേ തുടർന്ന് സന്നദ്ധ പ്രവർത്തകരുടെ ശ്രമഫലമായി ഇൗ ആപ് ഉപയോഗിച്ച് 12 ലക്ഷേത്താളം പേരെ പുതുതായി പട്ടികയിൽ ചേർത്തുെവന്നും സെയ്ഫുല്ല പറഞ്ഞു. മുസ്ലിംകളും ദലിതുകളും അസാധാരണമാം വിധം ഇങ്ങനെ പുറന്തള്ളപ്പെടാൻ വിവിധ കാരണങ്ങളാണ് സെയ്ഫുല്ല ചൂണ്ടിക്കാട്ടുന്നത്.

തങ്ങൾക്ക് എതിരുള്ളവരെ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ ചില രാഷ്ട്രീയക്കാർ ഫോറം 7 ദുരുപയോഗം ചെയ്യുന്നത് ഒരു കാരണമാണ്. പേരു ചേർക്കേണ്ട ബ്ലോക്ക് തല ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവും അനാസ്ഥയും മറ്റൊരു കാരണമാണ്. വിദ്യാഭ്യാസമില്ലായ്മയും സാംസ്കാരികവും ഭാഷാപരവുമായ വ്യത്യാസവുമെല്ലാം ഇതിൽ സ്വാധീനിക്കുന്നു. ഇതിനെല്ലാം പുറമെ, മുസ്ലിം വോട്ടർമാരെ പട്ടികയിൽ നിന്ന് പുറന്തള്ളാൻ ആസൂത്രിതമായ ശ്രമങ്ങളും നടക്കുന്നുവെന്ന് ചിന്തിക്കാൻ മതിയായ കാരണങ്ങളുണ്ടെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഒരു പ്രദേശത്തെ പ്രത്യേക സമുദായത്തെ മുഴുവനായി പുറന്തള്ളാനും ശ്രമങ്ങളുണ്ടാകുന്നു.

‘‘നാലു വോട്ടർമാരുള്ള, ഉത്തർപ്രദേശിലെ ഒരു മുസ്ലിം കുടുംബമാണ് നിങ്ങളുടേത് എങ്കിൽ മൂന്നു ആളുകളുടെ പേരു മാത്രമേ പട്ടികയിൽ വരാൻ സാധ്യതയുള്ളൂ എന്നും നാലാമത്തെ പേര് ചേർക്കാതിരിക്കുകയോ കാണാതിരിക്കുകയോ ചെയ്യും എന്ന് ഫ്രണ്ട്ൈലൻ മാസിക റിപ്പോർട്ട് ചെയ്തിരുന്ന കാര്യവും സെയ്ഫുല്ല എടുത്തു പറഞ്ഞു. തമിഴ്നാട്, ആന്ധ്രപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലുമെല്ലാം ഒഴിവാക്കലുകൾ ഉണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

2.1 കോടി വനിതകൾ പട്ടികയിലില്ല
ന്യൂഡൽഹി: രാജ്യത്ത് വോട്ടർപ്പട്ടികയിൽ പേരില്ലാതെ 2.1 കോടി വനിതകൾ. പ്രമുഖ മാധ്യമപ്രവർത്തകൻ പ്രണോയ് റോയിയും ദൊറാബ് സുപാരിവാലയും ചേർന്നെഴുതിയ ‘ദ വേഡിക്റ്റ്-ഡീകോഡിങ് ഇന്ത്യാസ് ഇലക്ഷൻസ്’ എന്ന പുസ്തകത്തിലാണ് ഞെട്ടിക്കുന്ന കണക്ക്. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് ഇതിൽ പകുതിയിലേറെ പേർ. ആന്ധ്രപ്രദേശും തമിഴ്നാടും തമ്മിൽ ഭേദമാണ്. ഇൗ കണക്ക് പ്രകാരം രാജ്യത്തെ ഒാരോ ലോക്സഭ മണ്ഡലത്തിലും 38,000 വോട്ടർമാരുടെ കുറവുള്ളതായി പുസ്തകത്തിൽ പറയുന്നു.

അതിൽ കുറഞ്ഞ ഭൂരിപക്ഷത്തിന് വിജയിക്കുന്നവരാണ് അഞ്ചിലൊന്ന് മണ്ഡലങ്ങളിലും എന്നതിനാൽ തെരഞ്ഞെടുപ്പിെൻറ ഗതിമാറ്റാനുള്ളത്ര വനിതകൾ പട്ടികയിൽ ഉൾപ്പെടാതെ പുറത്തിരിപ്പുണ്ട്. രാജ്യത്തെ 900 കോടി പേർ വോട്ടുചെയ്യുന്നതിലേറെ നിർണായകം പട്ടികക്ക് പുറത്തായ വനിതകൾ വോട്ടുചെയ്താലാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർപ്രദേശിെൻറ കാര്യമെടുത്താൽ ഒാരോ മണ്ഡലത്തിലും 80,000 വനിതകളാണ് വോട്ടർപ്പട്ടികയിൽ ഇടംനേടാതെ പോകുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam ArticleMuslim votersMissing Voters appDalit voteWomen votersLok Sabha Electon 2019
News Summary - 3 crore Muslims and 4 crore Dalits missing from electoral rolls -Malayalam Article
Next Story