Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right പ്രകൃതി നൽകുന്ന ...

 പ്രകൃതി നൽകുന്ന  മുന്നറിയിപ്പുകൾ

text_fields
bookmark_border
 പ്രകൃതി നൽകുന്ന  മുന്നറിയിപ്പുകൾ
cancel

കേരളത്തിൽ ഇത്തവണ കാലവർഷം പതിവിൽനിന്ന് വ്യത്യസ്തമായി രണ്ടു ദിവസം നേരേത്ത വരുമെന്നാണ് ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തി
െൻറ നിഗമനം. എന്നാൽ, പനിയും പകർച്ചവ്യാധികളും മഴക്കാലത്തിനുമുേമ്പ  എത്തുകയും നിയന്ത്രണാതീതമായി പടരുകയും ചെയ്യുകയാണ്.  കണക്കുകൾ പറയുന്നത് പകർച്ചപ്പനികളുടെ  തലസ്ഥാനമായിക്കഴിഞ്ഞിരിക്കുന്നു കേരളമെന്നാണ്. കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളിൽ 189 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ എട്ടു ലക്ഷത്തിലധികം പേരെയാണ് വിവിധതരം പനികൾ ബാധിച്ചത്.  അതിൽ 60ലധികം ആളുകൾ മരിക്കുകയും ചെയ്തിരിക്കുന്നു.  കഴിഞ്ഞ വർഷം എച്ച്1 എൻ1 (സ്വൈൻ ഫ്ലൂ) ബാധിച്ചവരിൽ ഒരാളാണ് മരിച്ചതെങ്കിൽ ഈ വർഷം മഴക്കാലം തുടങ്ങുംമുേമ്പ  36 പേരുടെ ജീവനാണ് പൊലിഞ്ഞിരിക്കുന്നത്. 

വേനൽമഴ പെയ്തതോടെ രോഗാതുരമായിത്തീർന്നിരിക്കുന്നു കേരളത്തിെല മുഴുവൻ ദേശങ്ങളുമെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഏപ്രിൽ-മേയ് മാസങ്ങളിലെ മരണനിരക്കിൽ പ്രകടമായ വർധന. കുറുന്തോട്ടിക്കുതന്നെ വാതം ബാധിച്ചുവെന്ന പഴമൊഴിയെ സാർഥകമാക്കുംവിധം തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 25 ഹൗസ് സർജന്മാരടക്കം 44 ജീവനക്കാരാണ് പനി ബാധിച്ച് വിറക്കുന്നത്. അതിലൊരാൾ മരണത്തിന് കീഴടങ്ങുകയും ചെയ്തിരിക്കുന്നു.

ശുചിത്വമില്ലായ്മയുടെ സൃഷ്ടിയാണ് പകർച്ചവ്യാധികളുടെ വ്യാപനമെന്ന് അറിയാത്തവരൊന്നുമല്ല ഒാരോ മലയാളിയും. എല്ലാ വർഷവും മഴക്കാലത്തോടൊപ്പം പകർച്ചവ്യാധികളും ഭീതിദമാംവിധം നമ്മെ പിടികൂടുന്നുണ്ട്. പനികൊണ്ട് വിറക്കുമ്പോൾ നാം ബോധവത്കരണവും മുന്നറിയിപ്പുകളുമായി തകൃതിയായി രംഗത്തിറങ്ങുകയും ചെയ്യും. ജാഗ്രതയും മുൻകരുതലുമാണ് ശരിയായ പ്രതിരോധമെന്ന പാഠം ആവർത്തിച്ചുരുക്കഴിച്ചിട്ടും, പേക്ഷ സമയബന്ധിതമായി  മുൻകരുതലുകൾ കൈക്കൊള്ളാനും ജാഗ്രത പാലിക്കുന്നതിനും നാം തയാറാകുന്നില്ല.  ശാസ്ത്രീയമായ സുരക്ഷാപദ്ധതികളോ പ്രതിരോധ നടപടികളോ സ്വീകരിക്കുന്നില്ല. ഭരണകൂട സംവിധാനങ്ങളുടെ പെരുമാറ്റമോ, അങ്ങേയറ്റം  അലംഭാവപൂർണവും പിടിപ്പുകേടുകൾ നിറഞ്ഞതും. മഴക്കാലപൂർവ ശുചീകരണം ആശുപത്രികളിൽപോലും നിർവഹിക്കാത്തതിനാലാണ് തിരുവനന്തപുരത്തെ ചികിത്സാലയം രോഗാലയമായി മാറിയത്. രോഗികൾ നിറഞ്ഞ ആശുപത്രി പരിസരംപോലും ശുചിയായി കാത്തുസൂക്ഷിക്കുന്നതിൽ പരാജയപ്പെടുമ്പോൾ പകർച്ചവ്യാധികൾ വിജയിക്കുന്നതിൽ അശേഷം അദ്ഭുതപ്പെടേണ്ടതില്ല. നമ്മുടെ ശുചിത്വബോധം എത്രമാത്രം കാപട്യം നിറഞ്ഞതാെണന്ന് തെരുവുകളും ഒഴിഞ്ഞ പൊതുസ്ഥലങ്ങളും വിളിച്ചുപറ‍യുന്നുണ്ട്. അതുപോലെ നമ്മുടെ ആരോഗ്യ മുൻകരുതലുകൾ എത്ര വ്യാജമാെണന്ന് സർക്കാർ ആശുപത്രികളും തെളിയിച്ചുകൊണ്ടിരിക്കുന്നു. 

മലീമസമായ ജീവിതപരിസരങ്ങൾ സൃഷ്ടിച്ച് രോഗാതുരമായ സമൂഹമായി ജീവിക്കുന്ന ഭോഷന്മാരായ ജനതയെന്ന് വിലയിരുത്തപ്പെടാൻമാത്രം അപഹാസ്യതയിലേക്ക് കൂപ്പുകുത്താതിരിക്കാൻ നാം ഉണർെന്നഴുന്നേറ്റേ പറ്റൂ. മനുഷ്യർക്കു മാത്രമല്ല, ഇതര ജീവജാലങ്ങൾക്കും ജീവിക്കാൻ അസാധ്യമായ സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അവ വരുത്തുന്ന സാമ്പത്തികനഷ്ടമോ അതിഭീകരവുമാണ്.  100 കോടി രൂപയാണ്  താറാവുകൾക്ക് പക്ഷിപ്പനി ബാധിച്ചപ്പോൾ കാർഷിക മേഖലക്കു മാത്രമുണ്ടായ നഷ്ടം. ഖരമാലിന്യസംസ്കരണത്തിൽ നാം വരുത്തിക്കൊണ്ടിരിക്കുന്ന വീഴ്ചകൾക്ക് വലിയ വിലയാണ് ഒടുക്കേണ്ടിവരുന്നത്. അനാരോഗ്യനിരക്കിൽ  ദേശീയ ശരാശരിയേക്കാൾ രണ്ടിരട്ടിയാണ് കേരളമെന്ന കണക്കുമാത്രം മതി ശോച്യാവസ്ഥയുടെ ആഴമറിയാൻ. ഒരു കാലത്ത് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ സാർവ ദേശീയ പ്രശംസ പിടിച്ചുപറ്റിയ വികസന മാതൃകകൾ കാഴ്ചവെച്ചവരാണ് നാം എന്നുകൂടി ഒാർമിക്കുക. ഇൗ വേനലിെല കടുത്ത ചൂടും ജലദൗർബല്യവും പ്രകൃതിയുടെ ശക്തമായ മുന്നറിയിപ്പുകളാണ്. മഴക്കുമുേമ്പ വ്യാപിക്കുന്ന, നിയന്ത്രിക്കാനാകാത്ത കൊല്ലുന്ന പനികളും അതേ മുന്നറിയിപ്പിെൻറ തുടർച്ചതന്നെയാണ്. വേനൽക്കാലവും വർഷകാലവും ജീവിക്കാൻ കൊള്ളാത്ത നാടായി ‘ദൈവത്തിെൻറ സ്വന്തം ദേശത്തെ’ നശിപ്പിച്ചുവെന്നതിെൻറ മുന്നറിയിപ്പ്. ഓരോരുത്തരും ചെറുതും വലുതുമായ എല്ലാ സംഘങ്ങളും നമ്മുടെ മണ്ണിെൻറയും വിണ്ണിെൻറയും വിശുദ്ധി തിരിച്ചുപിടിച്ചിട്ടില്ലെങ്കിൽ  പനിച്ചും ചുമച്ചും ജീവിതം ഒടുങ്ങുന്ന ദേശമാകുമിത്; ഒരുതരി സഹതാപത്തിനുപോലും അർഹതയില്ലാതെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorial
News Summary - warning by nature
Next Story