അമിത് ഷായുടെ വെർച്വൽ റാലികൾ
text_fieldsരാജ്യത്തെ കോവിഡ്ബാധിതരിൽ പകുതിയിലധികംപേരും രോഗമുക്തി നേടി എന്നുപറയുേമ്പാഴും വൈറസിെൻറ സമൂഹവ്യാപനത്തെച്ചൊല്ലിയുള്ള ആശങ്കകൾ ഇനിയും അവസാനിച്ചിട്ടില്ല. പതിനായിരത്തിലധികം പോസിറ്റിവ് കേസുകളാണ് ഒാരോദിവസവും റിപ്പോർട്ട് ചെയ്യുന്നത്. ഇങ്ങനെപോയാൽ, പത്തു ദിവസത്തിനകം രോഗികളുടെ എണ്ണം അഞ്ചുലക്ഷം കവിയും. നവംബറോടെ, കോവിഡ്വ്യാപനം മൂർധന്യാവസ്ഥയിലെത്തുമെന്ന് െഎ.സി.എം.ആറിെൻറ മുന്നറിയിപ്പുമുണ്ട്. അതായത്, 80 ദിവസം പിന്നിട്ട ലോക്ഡൗണിനുശേഷവും രാജ്യം വൈറസ്ഭീതിയുടെ നിഴലിൽതന്നെയാണ്. ലോക്ഡൗൺ മൂലം രോഗവ്യാപനവും മരണനിരക്കുെമല്ലാം ഒരുപരിധിവരെ കുറക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സമാനമായ പ്രതിരോധ സ്ട്രാറ്റജി സ്വീകരിച്ച രാജ്യങ്ങളുമായി താരതമ്യംചെയ്യുേമ്പാൾ നാം ഏറെ പിറകിലാണ്. ഒട്ടും ആസൂത്രണമില്ലാതെ, ജനങ്ങൾക്ക് തയാറെടുക്കാൻ മൂന്നു മണിക്കൂർ മാത്രം സമയം നൽകി പ്രഖ്യാപിച്ച ലോക്ഡൗൺ ആ അർഥത്തിൽ പരാജയമായിരുന്നുവെന്നുതന്നെ പറയണം.
കുടിയേറ്റത്തൊഴിലാളികളുടെ കൂട്ടപ്പലായനം, സാമ്പത്തിക അരക്ഷിതാവസ്ഥ, പട്ടിണി, തൊഴിലില്ലായ്മ തുടങ്ങി കോവിഡേതരമായ കാരണങ്ങളാൽ നൂറുകണക്കിനാളുകൾ ഇക്കാലത്ത് മരിച്ചതും ഇതോടൊപ്പം ചേർത്തുവായിക്കണം. കൃത്യമായ കോവിഡ്പ്രതിരോധം തീർക്കാൻ െഎ.സി.എം.ആർ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കും കഴിഞ്ഞില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് ചോദിച്ചാൽ, ലളിതമാണ് ഉത്തരം: രാജ്യം ഭരിക്കുന്ന സർക്കാറിനോ അവരെ നിയന്ത്രിക്കുന്ന ബി.ജെ.പിക്കോ ഇക്കാര്യത്തിൽ പ്രത്യേകിച്ചൊരു കാഴ്ചപ്പാടും ഉണ്ടായിരുന്നില്ല. ഇക്കാലയളവിനുള്ളിൽ നിർദേശങ്ങളായും തിരുത്തുകളായും 89ലധികം ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ട് ആഭ്യന്തര മന്ത്രാലയം. അപ്പോഴൊന്നും വകുപ്പുമന്ത്രി അമിത് ഷായെ ആരും കണ്ടില്ല. അതേത്തുടർന്ന്, അദ്ദേഹത്തിെൻറ ആരോഗ്യസ്ഥിതി സംബന്ധിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചു. ഇപ്പോൾ, താൻ പൂർണ ആരോഗ്യവാനാണെന്ന് പ്രസ്താവിച്ച് തിരിച്ചുവന്നിരിക്കുന്നു അദ്ദേഹം. പക്ഷേ, ‘രണ്ടാം വരവി’ലും കോവിഡ് പ്രതിരോധത്തെക്കുറിച്ചോ രാജ്യം അകപ്പെട്ടിരിക്കുന്ന അനിശ്ചിതത്വത്തെക്കുറിച്ചോ അദ്ദേഹത്തിനൊന്നും സംസാരിക്കാനില്ല. പതിവുപോലെ, ഹിന്ദുത്വരാഷ്ട്രീയത്തിെൻറ അജണ്ടകൾ പേറുന്ന ‘വെർച്വൽ റാലി’കളുമായി മുന്നേറുകയാണ് അമിത് ഷാ.
ബിഹാർ, ഒഡിഷ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ അമിത് ഷാ നടത്തിയ വെർച്വൽ റാലികൾ ഇതിനകംതന്നെ ചർച്ചയായിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി ഡൽഹിയിലിരുന്ന് പതിനായിരക്കണക്കിന് പാർട്ടി പ്രവർത്തകരെ അഭിസംബോധനചെയ്തു എന്നുപറയുന്നത് ചെറിയൊരു കാര്യമല്ല. ലോക്ഡൗണിനുശേഷം രൂപപ്പെടുമെന്ന് സാമൂഹിക ശാസ്ത്രജ്ഞർ പ്രവചിച്ച ‘ന്യൂ നോർമൽ’ ജീവിതഘട്ടത്തിലെ രാഷ്ട്രീയ പ്രവർത്തനങ്ങളുടെ മാതൃക ഇതിലുണ്ട്. രാജ്യത്തെ മറ്റു പാർട്ടികൾ ഇങ്ങനെയൊരു യജ്ഞത്തിലേക്ക് കടക്കുന്നതിനു മുമ്പുതന്നെ ബി.ജെ.പിക്ക് വിപുലമായ രീതിയിൽ ഇതിന് സാധിച്ചത് പാർട്ടിയുടെ സംഘാടനമികവിനെ പ്രതിഫലിപ്പിക്കുന്നു. ബിഹാറിൽ നടത്തിയ ആദ്യറാലി വീക്ഷിച്ചത് ഒരു കോടിയിലധികം പേരാണത്രെ! പക്ഷേ, ഇത്തരം ‘ഭീകര’റാലികൾ രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാവില്ല. അതിന് ഭരണവർഗത്തിെൻറ ഭാഗത്തുനിന്ന് ക്രിയാത്മകമായ ഇടപെടലുകൾ വേണം; ‘ന്യൂ നോർമൽ’ ഘട്ടത്തിലേക്ക് രാജ്യത്തെ സജ്ജമാക്കുന്നതിന് ആവശ്യമായ ആശയങ്ങളും പദ്ധതികളും അവതരിപ്പിക്കപ്പെടണം. ഇൗ റാലികളിെലാന്നും അത്തരം ഇടപെടലുകളുടെ സൂചനപോലും ഉണ്ടായില്ലെന്നു മാത്രമല്ല, അതൊന്നും തങ്ങളുടെ പണിയല്ലെന്ന മട്ടിലായിരുന്നു സംസാരങ്ങളത്രയും. ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം ആരംഭിച്ച ആഭ്യന്തര പലായനത്തിെൻറ ഏറ്റവും വലിയ ദുരിതം അനുഭവിച്ച സംസ്ഥാനങ്ങളെയായിരുന്നു അമിത് ഷാ അഭിസംബോധന ചെയ്തത്. ആഗോളമാധ്യമങ്ങളും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുംവരെ ഏറെ ആശങ്കേയാടെ ലോകത്തിനുമുന്നിൽ അവതരിപ്പിച്ച കുടിയേറ്റത്തൊഴിലാളികളുടെ ‘കൂട്ടയാത്ര’ ആ റാലികളിൽ പരാമർശിക്കപ്പെട്ടതുേപാലുമില്ല. എന്നാൽ, ദാരിദ്ര്യത്തിെൻറ പടുകുഴിയിൽ ഉഴലുന്ന ആ ജനവിഭാഗങ്ങൾക്ക് അമിത് ഷായുടെ പ്രസംഗം നഷ്ടമാകാതിരിക്കാൻ പാർട്ടി കേന്ദ്രങ്ങൾ ടെലിവിഷൻ വാങ്ങിനൽകാൻ മറന്നില്ല. പശ്ചിമ ബംഗാളിൽ 70,000 സ്മാർട്ട് ടി.വികളും 15,000 എൽ.ഇ.ഡികളുമാണത്രെ വാങ്ങിനൽകിയത്. കുറ്റിമുളകൾക്കിടയിൽ കെട്ടിവെച്ച ടി.വിയിൽ അമിത് ഷായുടെ പ്രസംഗം കേൾക്കുന്ന ആ ഗ്രാമീണരുടെ ചിത്രം ഇൗ ഫാഷിസ്റ്റ് സർക്കാറിെൻറ മുൻഗണനകളെന്തെന്ന് വ്യക്തമാക്കുന്നുണ്ട്.
ഇക്കാലമത്രയും വലിയ നേട്ടങ്ങൾ സമ്മാനിച്ച ‘വിദ്വേഷ രാഷ്്ട്രീയ’ത്തിെൻറ അജണ്ടകൾക്കുതന്നെയാണ് ‘ന്യൂ നോർമൽ’ കാലത്തും തങ്ങളുടെ മുൻഗണനയെന്ന് അമിത് ഷാ ഇൗ റാലികളിലൂടെ വ്യക്തമാക്കി. കോവിഡ് പ്രതിേരാധത്തിൽ നേരിയ പാളിച്ചയുണ്ടായി എന്ന് സമ്മതിക്കുേമ്പാഴും, കശ്മീരും പൗരത്വഭേദഗതി നിയമവും അയോധ്യയിലെ രാമക്ഷേത്രനിർമാണവും മുത്തലാഖ് ബില്ലും സർജിക്കൽ സ്ട്രൈക്കുമൊക്കെ ഉയർത്തിക്കാട്ടി രാജ്യത്തിെൻറ ‘കുതിച്ചുചാട്ട’ത്തിൽ അഭിരമിക്കുകയായിരുന്നു അദ്ദേഹം. ബിഹാറിലടക്കം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ വർഗീയതയുടെയും അപരത്വത്തിെൻറയും കാർഡുകൾതന്നെയാണ് തങ്ങൾക്ക് പയറ്റാനുള്ളതെന്നാണ് ഇതിെൻറയൊക്കെ അർഥം. കോവിഡ് കാലത്തും ഇൗ കളിക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. മധ്യപ്രദേശിൽ കമൽനാഥിനെ പുറത്താക്കുവോളം ലോക്ഡൗൺ നീട്ടിവെച്ചതും രാജ്യസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നഷ്ടപ്പെടാൻ സാധ്യതയുള്ള ഗുജറാത്തിലും രാജസ്ഥാനിലും കുതിരക്കച്ചവടത്തിനൊരുങ്ങിയതുമെല്ലാം ആ ദേശങ്ങൾ സമൂഹവ്യാപനത്തിെൻറ വക്കിൽ നിൽക്കുേമ്പാഴായിരുന്നു. ഇപ്പോൾ ലോക്ഡൗണിൽ സ്വന്തം മന്ത്രാലയം ഇളവുവരുത്തിയപ്പോൾ അതിനെ ഫലപ്രദമായി പുതിയരീതിയിൽ ഉപയോഗിക്കുകയാണ് അമിത് ഷാ. ഇൗ റാലികൾ ബി.ജെ.പിയുടെ അജണ്ട വ്യക്തമാക്കുന്നതോടൊപ്പം പാർട്ടിയിലും ഭരണത്തിലും അമിത് ഷായുടെ അധികാര സ്ഥാനങ്ങളുടെ ഭാവികൂടി പ്രതിഫലിപ്പിക്കുന്നുണ്ട്. മതേതര ഇന്ത്യ കൂടുതൽ ജാഗ്രത ആവശ്യപ്പെടുന്ന കാലംകൂടിയാണ് വരാൻ പോകുന്നതെന്നർഥം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.