Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനിയമം...

നിയമം നിർമിക്കേണ്ടത് കോടതിയല്ല

text_fields
bookmark_border
നിയമം നിർമിക്കേണ്ടത് കോടതിയല്ല
cancel

ഒരു റിക്രൂട്ട്മെൻറ് പരീക്ഷയിൽ ശരിയുത്തരത്തിന് മാർക്ക് കിട്ടാത്തതിൽ മനംനൊന്ത ഉദ്യോഗാർഥി കോടതിയെ സമീപിക്കുന്നു. ‘വന്ദേമാതരം’ ഗാനം ആദ്യമായി എഴുതപ്പെട്ട ഭാഷ ഏത് എന്ന ചോദ്യത്തിന്, ബംഗാളി എന്ന് താൻ ശരിയായി ഉത്തരം നൽകിയെന്നും അതിെൻറ മാർക്ക് അനുവദിക്കാൻ കൽപിക്കണമെന്നും ആവശ്യപ്പെട്ട് അയാൾ ഹരജി നൽകുന്നു. ഇതിൽ വിധി പ്രസ്താവിച്ചുകൊണ്ട് മദ്രാസ് ഹൈകോടതി ഉത്തരവിട്ട കാര്യങ്ങൾ: ഒന്ന്, തമിഴ്നാട്ടിലെ എല്ലാ വിദ്യാലയങ്ങളിലും ആഴ്ചയിലൊരിക്കലെങ്കിലും ‘വന്ദേമാതരം’ ആലപിക്കണം; രണ്ട്, സർക്കാർ ഒാഫിസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും അത് മാസത്തിലൊരിക്കലെങ്കിലും പാടുന്നത് നിർബന്ധമാക്കണം. മറുവാദങ്ങളുെണ്ടങ്കിൽ അതു കേൾക്കാതെ പുറപ്പെടുവിച്ച വിധി നീതിനിർവഹണത്തിെൻറയും ഭരണഘടനാപരമായ അവകാശങ്ങളുടെയും ലംഘനം ഉൾക്കൊള്ളുന്നില്ലേ എന്ന ചർച്ച നടക്കുമെന്ന് വിചാരിക്കുക.

അതോടൊപ്പം, നമ്മുടെ ജുഡീഷ്യൽ ആക്ടിവിസത്തിെൻറ അത്യാചാരങ്ങളെക്കുറിച്ച ആലോചനകൾകൂടി നടക്കേണ്ടതുണ്ടെന്നും അത് ഒാർമിപ്പിക്കുന്നുണ്ട്. ഹരജിയിൽ ഉന്നയിച്ച വിഷയത്തിൽനിന്ന് വളരെ ദൂരെ കടന്നും നീതിനിർവഹണ രീതികൾ മറികടന്നും കോടതി ചെയ്തത് പുതിയ നിയമം പ്രഖ്യാപിക്കുകയാണ്. ഇത് കോടതിയുടെ ജോലിയാണോ എന്ന ചോദ്യം ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തിൽ പ്രധാനമാണ്. ഹരജിയുടെ വിഷയത്തിൽനിന്ന് മാറി ദേശീയഗാനത്തെയും ദേശീയപതാകയെയും ആദരിക്കേണ്ടതിനെപ്പറ്റിയും ഇതു രണ്ടിനുമപ്പുറം ‘വന്ദേമാതര’ത്തെക്കൂടി ആദരിക്കേണ്ടതിനെപ്പറ്റിയുമൊക്കെ ജസ്റ്റിസ് എം.വി. മുരളീധരൻ വിധിപ്രസ്താവിക്കുകയായിരുന്നു. ഭരണഘടനയുടെയും നീതിനിർവഹണ സമ്പ്രദായങ്ങളുടെയും അടിസ്ഥാനത്തിൽ ഇത് പരിശോധിക്കേണ്ടത്, കോടതി നടപടികളുടെ വിശ്വാസ്യത നിലനിർത്താൻ ആവശ്യമാണ്. ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ ഉറപ്പുനൽകുന്ന പൗരന്മാരുടെ മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ 226ാം വകുപ്പ് ഹൈകോടതികൾക്ക് അധികാരം നൽകുന്നു.

എന്നാൽ, ‘വന്ദേമാതരം’ പാടണമെന്ന കൽപന ആ അധികാരത്തിെൻറ പരിധി ലംഘിക്കുന്നുണ്ട്. മാത്രമല്ല, കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീംകോടതി ഇൗ വിഷയം വ്യക്തമാക്കിക്കൊണ്ട് നടത്തിയ പ്രസ്താവനക്ക് വിരുദ്ധവുമാണ് അത്. ‘ജനഗണമന’ ദേശീയഗാനമാണ്; അതല്ലാത്ത ഒരു ‘ദേശീയഗീത’ത്തെപ്പറ്റി ഭരണഘടന പറയുന്നില്ലെന്നും അതിനാൽ, അതു പാടണമെന്ന ആവശ്യത്തെപ്പറ്റി തങ്ങൾക്ക് ഒന്നും പറയാനില്ലെന്നുമാണ് പരമോന്നത കോടതി വിശദീകരിച്ചത്. ആ വിശദീകരണത്തെ ലംഘിച്ചു കടക്കുന്ന മറ്റൊരു വിധി ഒരു ഹൈകോടതിക്ക് നൽകാനാവുന്നതെങ്ങനെ? വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ജുഡീഷ്യറിക്ക് നിർബന്ധിക്കാനാകില്ലെന്നും അങ്ങനെ ചെയ്യുന്നത് മതവിശ്വാസത്തിനുള്ള മൗലികാവകാശത്തെ ഹനിക്കലാകുമെന്നും 1986ലെ യഹോവസാക്ഷി കേസിൽ സുപ്രീംകോടതി വ്യക്തമാക്കിയതും പ്രസക്തമാണ്.

ആ വിഷയം വിശാലമായ ചർച്ച ആവശ്യപ്പെടുന്നുണ്ട്. അത്രതന്നെ പ്രധാനമാണ്, കോടതികൾക്ക് നിയമനിർമാണാധികാരങ്ങൾ എത്രത്തോളമുണ്ട് എന്നത്. ലെജിസ്ലേറ്റിവ്, എക്സിക്യൂട്ടിവ്, ജുഡീഷ്യറി എന്നിങ്ങനെ പ്രവർത്തനപരിധികൾ മൂന്നായി ഭരണഘടന വിഭജിച്ചത് കൃത്യമായ ഉദ്ദേശ്യങ്ങളോടെയാണ്. ഒാരോന്നും അതിെൻറ പ്രവർത്തനപരിധി വിട്ട് മറ്റു മേഖലകളിൽ കൈയിടുേമ്പാൾ ജനാധിപത്യത്തിനും ഭരണഘടനാ വാഴ്ചക്കുമാണ് ക്ഷതമേൽക്കുക. നിയമസഭകളും സർക്കാറുകളും ജുഡീഷ്യറിയുടെ പ്രവർത്തനത്തിൽ ഇടപെട്ടുകൂടാ. ജുഡീഷ്യറി നിയമനിർമാണാധികാരമോ ഭരണനിർവഹണാധികാരമോ സ്വയം ഏറ്റെടുത്തുകൂടാ. അടുത്തകാലത്തായി ഇൗ സന്തുലനം അൽപാൽപമായി തകർക്കപ്പെടുന്നതായി നിയമജ്ഞർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സർക്കാറുദ്യോഗസ്ഥരെല്ലാം സ്വന്തം മക്കളെ സർക്കാർ സ്കൂളിേലക്കയക്കണം (അലഹബാദ് ഹൈകോടതി), സി.എൻ.ജി വാഹനങ്ങൾക്കേ രജിസ്ട്രേഷൻ നൽകാവൂ (ഗുജറാത്ത് ഹൈകോടതി) തുടങ്ങി അനേകം ‘നിയമങ്ങൾ’ കോടതികൾ ഉണ്ടാക്കിയിട്ടുണ്ട്.

ജല്ലിക്കെട്ട്, കർഷകരുടെ വായ്പ എഴുതിത്തള്ളൽ, ടോൾബൂത്തുകളിലെ പിരിവ്, വിമാനത്താവളങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ചാർജ് ചുമത്തൽ, ‘നീറ്റ്’ പരീക്ഷ നടത്തൽ മുതലായ കാര്യങ്ങളിലും കോടതികൾ നിയമനിർമാണാധികാരം പ്രയോഗിച്ചതായി പരാതിയുള്ളതാണ്. മുൻ ചീഫ് ജസ്റ്റിസ് ജെ.എസ്. വർമ പ്രസംഗത്തിൽ പറഞ്ഞത് (പിന്നീട് സുപ്രീംകോടതിതന്നെ അത് ഉദ്ധരിച്ചു) ഇങ്ങനെ: ‘‘തുഗ്ലക് റോഡിലൂടെ ‘അജ്ഞാത കാർ’ ഒാടിയ സംഭവത്തിൽ ജുഡീഷ്യറി ഇടപെട്ട സംഭവമുണ്ട്; ഒരു ജഡ്ജിക്ക് പ്രത്യേക ബംഗ്ലാവ് നൽകണമെന്ന് കൽപിച്ച സംഭവമുണ്ട്; കോളനിയിൽ കുരങ്ങന്മാർ ചാടിക്കളിക്കുന്ന പ്രശ്നത്തിൽ, തെരുവിലെ കന്നുകാലി ശല്യത്തിൽ, പൊതു ശൗചാലയങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ, വിമാനത്താവളങ്ങളിൽ തിരക്കുള്ള സമയത്ത് പ്രത്യേക ചാർജ് ഇൗടാക്കുന്നതിന് എല്ലാം ഇടപെടുക മാത്രമല്ല, നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി വരുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുമുണ്ട്...’’

തങ്ങൾക്കുമുമ്പാകെ വരുന്ന കേസുകളിൽ തീർപ്പാക്കാനായി നിയമത്തെയും ഭരണഘടനയെയും പരിശോധിക്കാനും വ്യാഖ്യാനിക്കാനുമുള്ള അധികാരം ജുഡീഷ്യറിക്കുണ്ട്. എന്നാൽ, നിയമം നിർമിക്കേണ്ടത് ജുഡീഷ്യറിയല്ല. വിഷയത്തിെൻറ എല്ലാ വശങ്ങളും വിവക്ഷകളും മനസ്സിലാക്കാതെ ഏകപക്ഷീയമായാണ് നിയമം പ്രഖ്യാപിക്കുന്നതെങ്കിൽ അത് കൂടുതൽ അനഭിലഷണീയമാകുന്നു. കോടതിയും ജഡ്ജിമാരും ഭരണകർത്താക്കളെയും നിയമനിർമാതാക്കളെയും പോലെ, നിയമത്തിനും ഭരണഘടനക്കും വിധേയരായേ പറ്റൂ. അല്ലാതിരുന്നാൽ നിയമവാഴ്ച തകരും; ജുഡീഷ്യറിയുടെ ജീവവായുവായ വിശ്വാസ്യതയും ഇല്ലാതാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsVande Matarammalayalam newssinging
News Summary - vande mataram singing -kerala news
Next Story