Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപശ്ചിമേഷ്യയിലെ...

പശ്ചിമേഷ്യയിലെ അസ്വസ്ഥതകൾ

text_fields
bookmark_border
പശ്ചിമേഷ്യയിലെ അസ്വസ്ഥതകൾ
cancel

കഴിഞ്ഞ വെള്ളിയാഴ്ച ഇറാെൻറ മുൻനിര സൈനിക മേധാവി ഖാസിം സുലൈമാനിയെ അമേരിക്ക മിസൈൽ ആ ക്രമണത്തിൽ കൊലപ്പെടുത്തിയ സംഭവം പശ്ചിമേഷ്യയിൽ സൃഷ്ടിച്ച കാലുഷ്യം കൂടുതൽ ഗുരു തരമായ നിലയിലേക്ക് നീങ്ങുകയാണ് എന്നതിെൻറ സൂചനകളാണ് വന്നുകൊണ്ടിരിക്കുന്നത്. സുല ൈമാനിയുടെ കൊലക്ക് ഉചിതമായ മറുപടി നൽകുമെന്ന് ഇറാനിലെ രാഷ്ട്രീയ, മത, സൈനിക നേതൃത്വം നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. ഇറാഖിലെ രണ്ട് അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെ ബുധനാഴ്ച പുലർച്ച ആക്രമണം നടത്തിക്കൊണ്ടാണ് അവരുടെ ആദ്യ സൈനിക പ്രതികരണം വന്നിരിക്കുന്നത്. ഇറാഖിലെ ഇർബിൽ, അയ്നുൽ അസദ് എന്നീ അമേരിക്കൻ സൈനിക താവളങ്ങൾക്കുനേരെയാണ് ഇറാെൻറ ആക്രമണം ഉണ്ടായിരിക്കുന്നത്. 80 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് ഇറാൻ അവകാശപ്പെടുന്നത്. എന്നാൽ, ആക്രമണം നടന്നുവെന്ന് സ്ഥിരീകരിച്ച അമേരിക്ക, നാശനഷ്ടങ്ങളെയോ മരണങ്ങളെയോ കുറിച്ച വിശദാംശങ്ങൾ നൽകാൻ സന്നദ്ധമായിട്ടില്ല. നാശനഷ്ടങ്ങളെ കുറിച്ച കണക്കെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്.


കിറുക്കൻ ഭരണാധികാരി എന്ന പരിഹാസത്തിന് വിധേയനായ ആളാണ് ഡോണൾഡ് ട്രംപ്. നയതന്ത്ര പാസ്പോർട്ട് ഉടമയായ, ഒരു പരമാധികാര രാഷ്ട്രത്തിെൻറ ഉന്നത ഉദ്യോഗസ്ഥനെ കൊല്ലുക എന്നത് എന്തുമാത്രം അപരിഷ്കൃതവും നികൃഷ്ടവുമായ ചെയ്തിയാണ് എന്ന് മനസ്സിലാക്കാനുള്ള ശേഷിയൊന്നും അയാൾക്കില്ല. ഖാസിം സുലൈമാനി ഇറാനിൽ എന്തുമാത്രം ജനകീയനും പ്രിയപ്പെട്ടവനുമായിരുന്നു എന്നത് അദ്ദേഹത്തിെൻറ സംസ്കാര ചടങ്ങുകൾ കാണുന്നവർക്ക് മനസ്സിലാവും. ദശലക്ഷക്കണക്കിന് മനുഷ്യരാണ് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാനായി തെരുവിലിറങ്ങിയത്. ഉപരോധവും അനുബന്ധ പ്രശ്നങ്ങളും കാരണം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടതിനെ തുടർന്ന് വലിയ ആഭ്യന്തരപ്രശ്നങ്ങൾ അനുഭവിക്കുകയായിരുന്നു, ഇറാൻ അടുത്തനാളുകൾ വരെ. സർക്കാറിനെതിരെ ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങുന്ന അവസ്ഥയുണ്ടായി. സുലൈമാനിയുടെ വധം യഥാർഥത്തിൽ ഭിന്നിച്ച് നിന്നിരുന്ന ഇറാൻ ജനതയെ അങ്ങേയറ്റം ഐക്യപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നത്. ഇതൊന്നും മനസ്സിലാക്കാനുള്ള ബുദ്ധി ഡോണൾഡ് ട്രംപിൽനിന്ന് പ്രതീക്ഷിക്കാൻ കഴിയില്ല. ഒരു രാഷ്ട്രത്തലവനുണ്ടാവേണ്ട മര്യാദകളൊന്നും വാക്കുകളിൽപോലും പ്രകടിപ്പിക്കാൻ അദ്ദേഹത്തിന് കഴിയാറില്ല. അതേസമയം, സുലൈമാനിയുടെ കൊലപാതകം അമേരിക്കൻ രാഷ്ട്രീയ നേതൃത്വത്തിൽ വലിയ ഭിന്നത സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഭരണകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിയിൽപോലും ട്രംപിെൻറ അതിസാഹസികതക്കെതിരെ വിമർശനം ഉയരുന്നുണ്ട്. ഒരിക്കലും അവസാനിക്കാത്ത സംഘർഷത്തിലേക്ക് അമേരിക്കയെ വലിച്ചെറിയുകയാണ് ട്രംപ് ചെയ്തിരിക്കുന്നത് എന്ന വിമർശനം അവിടെ വ്യാപകമാണ്.
അമേരിക്കൻ സൈനികതാവളങ്ങൾക്കുനേരെ നടന്ന ആക്രമണത്തിനുശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത ഇറാെൻറ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ, അമേരിക്കയുടെ കരണത്ത് ഏറ്റ വലിയ അടിയാണ് ആക്രമണം എന്നാണ് അവകാശപ്പെട്ടത്. പശ്ചിമേഷ്യയിലെ അമേരിക്കൻസാന്നിധ്യം അവസാനിപ്പിക്കുക എന്നതു മാത്രമാണ് മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം എന്നും അദ്ദേഹം പറയുന്നു. ഇറാൻ വിദേശകാര്യ മന്ത്രി ജാവീദ് ശരീഫ് ആകട്ടെ, അൽപം കൂടി അളന്നുമുറിച്ച വാക്കുകളാണ് പ്രയോഗിച്ചിരിക്കുന്നത്. നിയമാനുസൃതമായ തിരിച്ചടിയാണ് ഇറാൻ നൽകിയിരിക്കുന്നത് എന്നുപറഞ്ഞ അദ്ദേഹം അമേരിക്കയുമായി ഒരു യുദ്ധത്തിന് തങ്ങൾ ഇല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, അമേരിക്ക തിരിച്ചടിക്കുകയാണെങ്കിൽ കടുത്ത നടപടികളിലേക്ക് ഇറാന് കടക്കേണ്ടി വരും എന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്.

ഷാ പഹ്ലവിയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണ ക്രമത്തെ തൂത്തെറിഞ്ഞ് ഖുമൈനിയുടെ ഇസ്ലാമികവിപ്ലവ ഭരണകൂടം നിലവിൽ വന്നതു മുതൽ ഇറാനുമായുള്ള അമേരിക്കൻ ബന്ധം അങ്ങേയറ്റം അസ്ഥിരമായിരുന്നു. ബറാക് ഒബാമയുടെ രണ്ടാം ഭരണകാലത്ത് മാത്രമാണ് ഇതിൽ മഞ്ഞുരുക്കം ഉണ്ടായത്. മേഖലയിലെ അമേരിക്കൻ താൽപര്യങ്ങൾക്ക് എന്നും ഇറാൻ എതിർ നിന്നിരുന്നു. അമേരിക്കയുടെ വിശാലമായ രാഷ്ട്രീയ, സാമ്പത്തിക താൽപര്യങ്ങളാണ് യഥാർഥത്തിൽ പശ്ചിമേഷ്യയിലെ നിരന്തരമായ സംഘർഷങ്ങളുടെ അടിസ്ഥാന കാരണമെന്നത് വസ്തുതയാണ്. ദശലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിലാണ് ഈ സംഘർഷങ്ങൾ കലാശിച്ചത്. കൂടുതൽ രൂക്ഷമായ സംഘർഷങ്ങളിലേക്ക് ആ മേഖല വീണ്ടും കടക്കുന്നു എന്ന് ആശങ്കപ്പെടേണ്ട സ്ഥിതിയിലാണ് ഇപ്പോൾ കാര്യങ്ങൾ. ഐക്യരാഷ്ട്ര സഭയും അന്താരാഷ്ട്ര സമൂഹവും ഇടപെടണം എന്ന പതിവ് വർത്തമാനങ്ങൾ നമുക്ക് പറയാം എന്നതല്ലാതെ, പ്രയോഗത്തിൽ അതിലൊന്നും വലിയ കാര്യമില്ല എന്നതാണ് വസ്തുത. ഒരു വിഭാഗത്തിന് എന്തും ചെയ്യാം എന്ന അവസ്ഥയിൽ ലോകരാഷ്ട്രീയ ബലതന്ത്രം നിലനിൽക്കുവോളം സംഘർഷങ്ങളും നിലനിൽക്കും. ഈ ബലതന്ത്രത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാവുക മാത്രമാണ് ലോകസമാധാനത്തിനുള്ള വഴി. അത്തരത്തിൽ പുതിയൊരു ശാക്തിക ബലതന്ത്രം രൂപപ്പെടുത്താൻ സാധിക്കുന്നവരാണ് പശ്ചിമേഷ്യയിലെ രാഷ്ട്രങ്ങൾ. പക്ഷേ, ദൗർഭാഗ്യവശാൽ പരസ്പരം ഏറ്റുമുട്ടുന്ന താൽപര്യങ്ങളുടെ പേരിൽ തലങ്ങും വിലങ്ങും ഭിന്നിച്ചുനിൽക്കുകയാണ് ആ രാജ്യങ്ങൾ. അവരുടെ അനൈക്യമാണ് അമേരിക്കയുൾപ്പെടെയുള്ള വൻശക്തികളുടെ ബലം എന്നു തിരിച്ചറിയാൻപോലും അവർക്ക് സാധിക്കുന്നില്ല. സാമ്രാജ്യത്വ രാഷ്ട്രീയത്തിെൻറ കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് ഐക്യപ്പെട്ട് മുന്നോട്ടുപോവാൻ പശ്ചിമേഷ്യൻ രാഷ്ട്രങ്ങൾക്ക് സാധിക്കാത്ത കാലത്തോളം സംഘർഷങ്ങളും അസ്വസ്ഥതകളും അവിടെ തുടർന്നുകൊണ്ടേയിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialUS-IRAN attack
News Summary - US-IRAN tensions-malayalam editorial
Next Story