Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightനമ്മുടെ ഉൗണല്ല അവരുടെ...

നമ്മുടെ ഉൗണല്ല അവരുടെ കഞ്ഞിയാണ് ഉറപ്പാക്കേണ്ടത്

text_fields
bookmark_border
editorial
cancel

മായം കലർന്നിരിക്കുന്നതിനാൽ മീൻകൂട്ടി ഉൗണ് കഴിക്കാനാവുന്നില്ലെന്ന് മലയാളി  സങ്കടം പറയുന്നതിനിടയിലാണ് ട്രോളിങ് നിരോധം നാടൻവള്ളങ്ങൾക്കും ഏർപ്പെടുത്തണമെന്ന കേരള ഹൈകോടതി നിർദേശം വന്നിരിക്കുന്നത്. മലിനീകരണം, കൈയേറ്റം, യന്ത്രവത്കൃത യാനങ്ങളുടെ ദാക്ഷിണ്യമില്ലാത്ത ‘കടൽക്കൊള്ള’ എന്നിവയെല്ലാം മൂലം  മത്സ്യസമ്പത്ത് അനുദിനം നശിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ് രാസവസ്തുക്കളിൽ കുളിപ്പിച്ച മീനിന് നമ്മുടെ തീൻമേശയിലേക്ക് വഴികാട്ടുന്നത്. പ്രജനന കാലത്തെ മീൻപിടിത്തം തടയുകവഴി വംശനാശം തടയാൻ ലക്ഷ്യമിട്ട് വലിയ യാനങ്ങൾക്ക്ഏർപ്പെടുത്തിയിരുന്ന മൺസൂൺ കാല ട്രോളിങ് നിരോധത്തിന് എല്ലാ മേഖലയിൽനിന്നും തികഞ്ഞ പിന്തുണയാണ് ലഭിച്ചുവരുന്നത്. എന്നാൽ, ചെറുവള്ളങ്ങളെയും ഇൗ ഗണത്തിൽപെടുത്തി നിരോധന പരിധിയിൽ വരുത്തുന്നത് ആശ്വാസകരമാണോ എന്നു പരിശോധിക്കണം. കടലിനെ സ്വന്തം ജീവനേക്കാൾ സ്നേഹിക്കുന്ന ചെറുകിട മത്സ്യത്തൊഴിലാളികൾ ആപത്കരമായ അടക്കംകൊല്ലി വലകൾ ഉപയോഗിക്കാറില്ല എന്നിരിക്കെ അവരെയും കടലിൽനിന്ന് അകറ്റിനിർത്തുന്നത്  പതിനായിരക്കണക്കിന് കുടുംബങ്ങളെ  കടുത്ത പട്ടിണിയിലേക്ക് തള്ളിയിടാമെന്നല്ലാതെ മറ്റൊരു ഫലവുമുണ്ടാക്കില്ല. 

ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കടലിൽനിന്ന് ഒഴിവാക്കി നിർത്തുന്ന കാലയളവിലും  വിദേശ ട്രോളറുകൾ നിർബാധം മത്സ്യവേട്ട തുടരുന്നുമുണ്ട് എന്നതുമോർക്കണം. ഏറ്റവുമധികം അവഗണിക്കപ്പെട്ട ഒരു സമൂഹമാണ് ഇന്ത്യയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ. ഒാരോ വൻകിട പദ്ധതികൾ പ്രഖ്യാപിക്കുേമ്പാഴും അതിനുവേണ്ടി ജീവനും ജീവിതമാർഗവും വെടിയേണ്ടിവരുന്നത് ഇൗ നിസ്വമനുഷ്യരാണ്. കടലോരം വിട്ടുപോയാൽ ഒരു ജീവിതമില്ലാത്ത സമൂഹമാണ് മത്സ്യത്തൊഴിലാളികളുടേത്.  ടൂറിസം, വികസനം, പ്രതിരോധം പല പേരുകളിലാണ് അവരെ തീരങ്ങളിൽനിന്ന് അകറ്റുന്നത്. എന്നാൽ, അവയുടെ ഗുണഫലങ്ങൾ അവർക്കൊട്ട് ലഭിക്കാറില്ല താനും. രാജ്യത്തെ കടലോര മത്സ്യത്തൊഴിലാളികളിൽ 17 ശതമാനം പേർ താമസിക്കുന്ന കേരളത്തിൽ  സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. ക്ഷേമ പാക്കേജുകൾ പ്രഖ്യാപിക്കപ്പെടുന്നുവെന്നല്ലാതെ അവരുടെ സാമൂഹിക-സാംസ്കാരിക-സാമ്പത്തിക ശാക്തീകരണത്തിന് ആത്മാർഥമായ ഒരു ശ്രമം ഒരു ഭാഗത്തുനിന്നും ഒരു കാലത്തും ഉണ്ടായിട്ടില്ല. ഒന്നര പതിറ്റാണ്ടുമുമ്പ് സുനാമിയെത്തുടർന്ന് തകർന്നടിഞ്ഞ അവരുടെ ജീവിതവും സ്വപ്നങ്ങളും പുനഃക്രമീകരിക്കാൻ പ്രഖ്യാപിക്കപ്പെട്ട ഫണ്ടുകളേറെയും ധൂർത്തടിച്ചത് കടലില്ലാത്ത ജില്ലകളിലെ റോഡ് മോടിപിടിപ്പിക്കലിനും മറ്റുമാണ്. എടവനക്കാട്ടും ആറാട്ടുപുഴയിലുമെല്ലാം  സുനാമി ദുരിതബാധിതർ ഇന്നും വേദന തിന്നുന്നു. സുനാമിയുടെ മുറിവുകൾ ഉണങ്ങും മുമ്പാണ് കേരളതീരത്ത് ഒാഖി ദുരന്തമെത്തുന്നത്. അവിടെയും എല്ലാം നഷ്ടപ്പെട്ടത് നിരാലംബരായ മത്സ്യത്തൊഴിലാളി സമൂഹത്തിനുമാത്രമാണ്. 

ഹൈകോടതി നിർദേശം സ്വാഗതം ചെയ്ത സംസ്ഥാന ഫിഷറീസ് മന്ത്രി പറഞ്ഞത് ട്രോളിങ് നടത്താത്തതിനാൽ പരമ്പരാഗത തൊഴിലാളികളെ നിരോധം ബാധിക്കില്ല എന്നാണ്. അങ്ങനെെയങ്കിൽ ഇത്തരമൊരു വ്യക്തമായ ഉറപ്പ് കോടതിയിൽനിന്ന് ലഭ്യമാക്കാനും ആശങ്ക അകറ്റാനും സർക്കാർ സന്നദ്ധമാവണം. അല്ലാത്തപക്ഷം നിർദേശത്തിെൻറ ദുർവ്യാഖ്യാനവും ദുരുപയോഗവും ഉറപ്പ്.  കടലിൽ ഇറങ്ങുന്നതു തടഞ്ഞാൽ നേരിടുമെന്ന് മത്സ്യത്തൊഴിലാളി നേതാക്കൾ പ്രഖ്യാപിച്ചു കഴിഞ്ഞു. അവർക്കതു പറഞ്ഞേ തീരു, കാരണം നാം മീൻകൂട്ടി ഉൗണു കഴിക്കാനാവാത്തതിെനക്കുറിച്ചാണ് ആവലാതിപ്പെടുന്നതെങ്കിൽ അവർ പട്ടിണിയെക്കുറിച്ചാണ് സംസാരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticleTrolling banmalayalam news
News Summary - Trolling Ban - Article
Next Story