തൂത്തുക്കുടിയിലെ കൂട്ടക്കൊല
text_fieldsതമിഴ്നാട്ടിലെ തൂത്തുക്കുടി തുറമുഖത്ത് 1996 മുതൽ പ്രവർത്തിക്കുന്ന വേദാന്ത ഗ്രൂപ്പിെൻറ സ്റ്റെർലൈറ്റ് കോപ്പർ കമ്പനിയുടെ ലൈസൻസ് പുതുക്കരുതെന്നും പുതിയ യൂനിറ്റ് അടച്ചുപൂട്ടണമെന്നുമാവശ്യപ്പെട്ട് പരിസരവാസികൾ നടത്തിവരുന്ന പ്രതിഷേധ സമരത്തിെൻറ നൂറാം ദിനത്തിൽ, മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയുടെ വെളിപ്പെടുത്തൽ പ്രകാരം 20,000ത്തോളം ജനങ്ങൾ പെങ്കടുത്ത മാർച്ചിനുനേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെടുകയും 20 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത സംഭവം സംസ്ഥാനത്തെയാകെ പ്രക്ഷുബ്ധമാക്കിയിരിക്കുകയാണ്. അനൗദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം 50,000 വരുന്ന പ്രതിഷേധക്കാരെ നേരിടാൻ 2500 പൊലീസുകാരെയാണ് നിയോഗിച്ചിരുന്നത്. ജനക്കൂട്ടം ജില്ല ഭരണകൂട ആസ്ഥാനത്തേക്ക് നിരോധനാജ്ഞ ലംഘിച്ച് തള്ളിക്കയറുകയും പൊലീസ് വാഹനങ്ങൾ കത്തിക്കുന്നതുൾപ്പെടെയുള്ള നശീകരണ പ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തപ്പോൾ ലാത്തിച്ചാർജും മറ്റ് നടപടികളും പ്രയോഗിെച്ചങ്കിലും അതൊക്കെ വിഫലമായപ്പോഴാണ് പൊലീസിന് വെടിവെക്കേണ്ടിവന്നതെന്നാണ് ഒൗദ്യോഗിക ഭാഷ്യം. ചൊവ്വാഴ്ചയിലെ അനിഷ്ട സംഭവങ്ങൾ ബുധനാഴ്ചയും തുടർന്നു. അതിനിടെ പുതിയ കോപ്പർ സ്റ്റെർലൈറ്റ് നിർമാണ പ്രവൃത്തികൾ മദ്രാസ് ഹൈകോടതി സ്റ്റേ ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിലെ പ്രതിപക്ഷകക്ഷികൾ ഒന്നടങ്കം വെടിവെപ്പിനെ അപലപിച്ചു, സ്റ്റേറ്റ് ഭീകരത എന്നാണ് സംഭവത്തെ േകാൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിശേഷിപ്പിച്ചിരിക്കുന്നത്. പ്രതിഷേധ സമരത്തിന്, പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരിക്കാനൊരുങ്ങുന്ന സിനിമാതാരം രജനീകാന്തും നടൻ കമൽ ഹാസനും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇലക്േട്രാണിക് സർക്യൂട്ട് ഘടകങ്ങൾ, ചെമ്പ് വയറുകൾ, ചെമ്പ് കമ്പികൾ, സിങ്ക് എന്നിവ ഉൽപാദിപ്പിക്കുന്ന സ്റ്റെർലൈറ്റ് േകാപ്പർ ഇൻഡസ്ട്രീസ് (ഇന്ത്യ) എന്ന കമ്പനി സൾഫ്യൂരിക് ആസിഡ്, ഫോസ്ഫോറിക് ആസിഡ് തുടങ്ങിയ രാസവസ്തുക്കളും നിർമിക്കുന്നു. ഇംഗ്ലണ്ടിൽ കഴിയുന്ന ഇന്ത്യൻ വംശജനായ ശതകോടീശ്വരൻ അനിൽ അഗർവാളിെൻറ വേദാന്ത ഗ്രൂപ്പിേൻറതാണ് തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് വ്യവസായശാല. 1000 പേർക്ക് മുഴുസമയ ജോലിയും 2000 പേർക്ക് കരാർ പണികളും പരോക്ഷമായി 25,000 പേർക്ക് തൊഴിലവസരങ്ങളും നൽകുന്നതായി അവകാശപ്പെടുന്ന കമ്പനിക്കെതിരെ പക്ഷേ, സമീപവാസികൾ പരാതിപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായി. പ്ലാൻറുകളിൽനിന്ന് വിഷപ്പുക ഉയരുന്നു; കാർഷിക മേഖലയിലേക്ക് പുറംതള്ളുന്ന ടൺ കണക്കിനു മാലിന്യങ്ങൾ അർബുദം മാരകമായി പടരാനും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ഇടയാക്കുന്നു തുടങ്ങിയ ന്യായപരാതികളാണ് ജനങ്ങൾ ഉയർത്തുന്നത്.
പ്ലാൻറിെൻറ പരിസരത്തെ ജലസ്രോതസ്സുകൾ മലിനീകരിക്കപ്പെട്ടിരിക്കുന്നു. 2013 മാർച്ചിൽ പ്ലാൻറിലുണ്ടായ ചോർച്ചയെ തുടർന്ന് നൂറുകണക്കിന് പരിസരവാസികൾക്ക് ശ്വാസതടസ്സവും തൊണ്ടയിൽ പഴുപ്പും മറ്റ് പ്രയാസങ്ങളുമുണ്ടായി. പ്രശ്നത്തിലിടപെട്ട തമിഴ്നാട് മലിനീകരണ ബോർഡ്, വ്യവസ്ഥകൾ ലംഘിച്ചതായി കണ്ടെത്തി പ്ലാൻറ് അടച്ചുപൂട്ടാൻ ഉത്തരവിെട്ടങ്കിലും ദേശീയ ഹരിത ട്രൈബ്യൂണൽ തുടർന്ന് പ്രവർത്തിക്കാൻ പച്ചക്കൊടി കാട്ടുകയായിരുന്നു. 2013ൽ എം.ഡി.എം.കെ നേതാവ് വൈകോ ഗോപാലസ്വാമി സമർപ്പിച്ച ഹരജിയെത്തുടർന്ന് സുപ്രീംേകാടതി വർഷങ്ങളായി തുടരുന്ന മലിനീകരണത്തിെൻറ പേരിൽ 100 കോടി രൂപ പിഴയടക്കാൻ ഉത്തരവിട്ടിരുന്നെങ്കിലും സ്റ്റെർലൈറ്റ് മുതലാളിമാർ തങ്ങൾ മലിനീകരണ നിയന്ത്രണ വ്യവസ്ഥകൾ പൂർണമായി പാലിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് തടിയൂരുകയായിരുന്നു. അതേസമയം, കഴിഞ്ഞ അഞ്ചുവർഷമായി സ്റ്റെർലൈറ്റ് ആയിരക്കണക്കിന് ടൺ ഖര മാലിന്യങ്ങളാണ് അനധികൃതമായി പുറത്തുവിടുന്നതെന്ന് തമിഴ്നാട് പൊലൂഷൻ കൺേട്രാൾ ബോർഡ് ചൂണ്ടിക്കാട്ടുന്നു. വേദാന്ത ഗ്രൂപ് ആഫ്രിക്കയിൽ പ്രവർത്തിപ്പിക്കുന്ന രാസവസ്തു നിർമാണശാലകൾക്കെതിരെയും തദ്ദേശവാസികൾക്ക് ഇതേ പരാതിയുണ്ടെന്നത് ശ്രദ്ധേയമാണ്.
ചുരുക്കത്തിൽ കോർപറേറ്റ് ഭീമന്മാർ സമ്പത്ത് വാരിക്കൂട്ടാനുള്ള മത്സരത്തിൽ സാധാരണ മനുഷ്യരുടെ ജീവനും ആരോഗ്യത്തിനും നിലനിൽപിനും പുല്ലുവിലപോലും കൽപിക്കാത്ത അനേകമനേകം സംഭവങ്ങളുടെ തനിയാവർത്തനമാണ് തൂത്തുക്കുടിയിലും അരങ്ങേറുന്നത്. പതിറ്റാണ്ടുകളോളം ശതേകാടീശ്വരൻ ബിർളയുടെ ഗ്രാസിം പൾപ്പ് ഫാക്ടറി മാവൂരിലും പരിസരങ്ങളിലും തുടർന്ന മലിനീകരണത്തിെൻറ ശിക്ഷ വേണ്ടുവോളം അനുഭവിച്ചവരാണ് നമ്മുടെ നാട്ടുകാർ. അർബുദവും ശ്വാസകോശ രോഗങ്ങളും ഭയാനകമായി പെരുകിയിട്ടും തൊഴിലവസരങ്ങളുടെ മേനി പറഞ്ഞ് ഇടത്-വലത് സർക്കാറുകളും തൊഴിലാളി യൂനിയനുകളും ബിർളയോടൊപ്പം നിൽക്കുകയായിരുന്നു. സഹനത്തിെൻറ നെല്ലിപ്പടിയും കടന്നപ്പോഴാണ് പരിസരവാസികൾ ശക്തമായ ജനകീയ പ്രതിഷേധ സമരത്തിലൂടെ ഗ്രാസിം പൂട്ടിച്ചത്. ഇന്നും അത് തെറ്റായിപ്പോയെന്ന് വാദിക്കുന്ന രാഷ്ട്രീയക്കാരുണ്ട്്. സാധാരണ മനുഷ്യരുടെ ജീവനും ആരോഗ്യവും അവരുടെ കണ്ണിൽ വിലയുള്ള വസ്തുക്കളേയല്ല. പ്രകൃതി കനിഞ്ഞരുളിയ വായുവും വെള്ളവും കോർപറേറ്റ് മുതലാളിമാർക്കും ശിങ്കിടി സർക്കാറുകൾക്കും പണം വാരിക്കൂട്ടാനുള്ള ഉപാധികൾ മാത്രം. അളമുട്ടിയപ്പോൾ പ്രക്ഷോഭരംഗത്തിറങ്ങേണ്ടിവന്ന പ്രദേശവാസികൾ ജീവൻകൊടുത്തും പരിസ്ഥിതി സംരക്ഷണത്തിനിറങ്ങിയ ആവേശകരമായ മുന്നേറ്റമാണ് തൂത്തുക്കുടിയിൽ കാണാനാവുന്നത്. സുമനസ്സുകളായ സർവ മനുഷ്യസ്നേഹികളും അവരോടൊപ്പം നിൽക്കുകതന്നെ ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.