Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightലങ്കൻ ജനതയെ...

ലങ്കൻ ജനതയെ ചേർത്തുപിടിക്കുക

text_fields
bookmark_border
editorial-23
cancel

പതിറ്റാണ്ടിെൻറ ഇടവേളക്കുശേഷം ശ്രീലങ്കയെ കാത്തിരിക്കുന്നത് പഴയ അസ്വാരസ്യങ്ങ ളുടെയും കാലുഷ്യങ്ങളുടെയും നീറുന്ന വർത്തമാനങ്ങൾതന്നെയായിരിക്കുമോ? ഇൗസ്റ്റർ ദി നത്തിൽ ലങ്കയിലുണ്ടായ ഭീകരാക്രമണങ്ങൾ ആ ദിശയിലുള്ള ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ക ൊളംബോയിലെ സെൻറ് ആൻറണീസ് ചർച്ച്, തീരദേശനഗരമായ കത്വാപീതിയയിലെ സെൻറ് സെബാസ ്റ്റ്യൻ ചർച്ച്, കിഴക്കൻ നഗരമായ ബത്തിക്കലോവയിലെ സിയോൺ ചർച്ച് എന്നീ ആരാധനാലയ ങ്ങളും തലസ്ഥാനനഗരിയിെല മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളും ലക്ഷ്യമിട്ട് നടന്ന ചാവ േറാക്രമണത്തിൽ (ഇതെഴുതുേമ്പാൾ) 290 പേർ കൊല്ലപ്പെടുകയും അതിലിരട്ടിയോളം ആളുകൾക്ക ് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.

മലയാളിയടക്കം, ആറ് ഇന്ത്യക്കാരും സംഭവത്തിൽ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂേഗാളത്തിെൻറ സ്പന്ദനത്തെ ഒരു നിമിഷം സ്തംഭിപ്പിച്ച്, ദ്വീപ്രാഷ്ട്രത്തിെൻറ മാറിൽ ചോരപ്പുഴ ചിന്തിയ അത്യന്തം നിഷ്ഠുരമായ ആക്രമണത്തെ അപലപിക്കാൻ നമുക്ക് വശമുള്ള ഭാഷകളൊക്കെയും മതിയാകാതെ വരും. അത്രക്കുണ്ട് അവിടെനിന്നുമുള്ള നിലവിളികൾ. ലങ്കയുടെമേൽ ഒരു ഇടിത്തീപോലെ പതിച്ച ഇൗ ഭീകരർ എവിടെനിന്ന് വന്നുവെന്ന് ഇനിയും വ്യക്തമല്ല. ‘നാഷനൽ തൗഹീദ് ജമാഅത്ത്’ എന്ന സംഘത്തിെൻറ പേരാണ് പ്രാഥമികാന്വേഷണത്തിനൊടുവിൽ സർക്കാർ പറയുന്നത്. സംഭവത്തിനു പിന്നിൽ, അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന ഭീകരസംഘങ്ങളുടെ ഇടപെടലുണ്ടായെന്ന തരത്തിലും ചില മന്ത്രിമാർ പ്രസ്താവന നടത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 30ഒാളം പേരെ അറസ്റ്റ് ചെയ്തതു മാത്രമാണ് ഇൗ സന്ദർഭത്തിൽ സ്ഥിരീകരിക്കാവുന്ന ഏക കാര്യം. പ്രസിഡൻറ് മൈത്രിപാല സിരിസേന സുപ്രീംകോടതി ജഡ്ജി വിജിത്ത് മലാൽഗോഡയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. അമേരിക്കയടക്കം പല രാജ്യങ്ങളും അന്വേഷണത്തിൽ സഹായവും വാഗ്ദാനം ചെയ്തിരിക്കുന്നു. ലോകം മുഴുവൻ അപലപിച്ച ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച ക്ഷുദ്രശക്തികൾ വരുംദിവസങ്ങളിൽ തിരിച്ചറിയപ്പെടുകതന്നെ ചെയ്യുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടത്.

പലപ്പോഴും ശ്രീലങ്കയെ ‘ഇന്ത്യയുടെ കണ്ണീർ’ എന്നു വിശേഷിപ്പിക്കാറുണ്ട്. തീർത്തും ഭൂമിശാസ്ത്രപരമായ കാരണങ്ങൾകൊണ്ടു മാത്രമാണത്. എന്നാൽ, ചരിത്രപരവും രാഷ്ട്രീയപരവുമായ കാരണങ്ങളാൽ ശ്രീലങ്ക പലപ്പോഴും ലോകരാഷ്ട്രങ്ങളെതന്നെ അക്ഷരാർഥത്തിൽ കണ്ണീരിലാഴ്ത്തിയിട്ടുണ്ട്. വംശഹത്യയുടെയും ഏകാധിപത്യത്തിെൻറയും നെരിപ്പോടുകളിൽ എരിഞ്ഞുതീർന്ന ലക്ഷക്കണക്കിന് ജനങ്ങളുടെ ചരിത്രംകൂടിയാണ് ലങ്കാദേശത്തിേൻറത്. ഇരുണ്ട കാലത്തിെൻറ പടുകുഴിയിൽനിന്ന് ആ ജനത പൂർണമായും കരകയറി എന്നു പറയാനായിട്ടില്ല; പല മുറിവുകളും ഇേപ്പാഴും മായാതെ ബാക്കികിടക്കുന്നുണ്ട്. എങ്കിലും, 2009ൽ തമിഴ് വിമതരെ പൂർണമായും ഒതുക്കിയശേഷം പതിയെ ജനാധിപത്യത്തിലേക്കും സമാധാനത്തിലേക്കും ശ്രീലങ്ക കാലെടുത്തുവെക്കുന്നതിനാണ് ലോകം സാക്ഷ്യംവഹിച്ചത്. അതിനുശേഷവും ചില കോലാഹലങ്ങളൊക്കെ ഉണ്ടാെയങ്കിലും അവയെയെല്ലാം സമർഥമായി അഭിമുഖീകരിക്കാൻ അവിടത്തെ ജനങ്ങൾക്കും സർക്കാറിനും കഴിഞ്ഞിട്ടുണ്ട്.

ഏറ്റവും ഒടുവിൽ മഹിന്ദ രാജപക്സയെ പ്രധാനമന്ത്രിപദത്തിലേക്ക് കൊണ്ടുവരാൻ സിരിസേന നടത്തിയ ശ്രമംതന്നെ ഉദാഹരണമായി എടുക്കാം. നിലവിലെ പ്രധാനമന്ത്രി റിനിൽ വിക്രമസിംഗെയെ പുറത്താക്കി രാജപക്സയെ അധികാരത്തിൽ അവരോധിച്ചപ്പോൾ പ്രതിഷേധവുമായി െതരുവിലിറങ്ങിയ ജനങ്ങൾക്കൊപ്പം സുപ്രീംകോടതിയും നിലയുറപ്പിച്ചു. അതോടെ, രാജപക്സക്ക് തൽക്കാലത്തേക്കെങ്കിലും കളംവിടേണ്ടിവന്നു. ശ്രീലങ്കയുടെ ജനാധിപത്യ സംവിധാനം അത്ര ദുർബലമല്ല എന്ന് തെളിയിക്കുന്നതായിരുന്നു പ്രസ്തുത സംഭവം. ഭരണസംവിധാനത്തിൽ മാത്രമല്ല; ടൂറിസം, സ്പോർട്സ് ഉൾപ്പെടെയുള്ള മറ്റു മേഖലയിലും ഇൗ മാറ്റം പ്രകടമായിരുന്നു. മറ്റൊരർഥത്തിൽ, ആ രാജ്യം കൂടുതൽ സ്ഥിരത കൈവരിച്ചുകൊണ്ടിരിക്കുേമ്പാഴാണ് തലസ്ഥാനനഗരിയെ അടക്കം ഭീകരാക്രമണം പ്രകമ്പനംകൊള്ളിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, ജനാധിപത്യത്തിലേക്കും സ്വൈരജീവിതത്തിലേക്കുമുള്ള ലങ്കൻ ജനതയുടെ പ്രയാണത്തെ നിശ്ചലമാക്കാൻ പര്യാപ്തമായ മുള്ളുവേലിതന്നെയാണ് ഇൗ ഭീകരാക്രമണം.

സിരിസേന പ്രസ്താവിച്ചതുപോലെ, അത്ര ‘അപ്രതീക്ഷിത’മല്ല ഇൗ ആക്രമണം എന്നാണ് മനസ്സിലാകുന്നത്. ‘നാഷനൽ തൗഹീദ് ജമാഅത്ത്’ ചർച്ചുകളും ഇന്ത്യൻ ഹൈകമീഷൻ ഒാഫിസും ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് ഏപ്രിൽ നാലിനുതന്നെ ഇൻറലിജൻസ് ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടും അത് ഗൗരവമായി പരിഗണിച്ചില്ല എന്ന വിമർശനം ലങ്കൻ മാധ്യമങ്ങൾ ഉന്നയിച്ചുകഴിഞ്ഞു. വിനോദസഞ്ചാര വികസനത്തിനായി വിസ നിയമം ഉദാരമാക്കിയത് ആ മേഖലയെ ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും പലപ്പോഴും സുരക്ഷാഭീഷണി ഉയർത്തിയ സംഭവങ്ങളും അടുത്തകാലത്തുണ്ടായി. രാജ്യത്ത് അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയ എളുപ്പത്തിൽ വേരുപിടിച്ചത് ടൂറിസത്തിെൻറ മറവിലാണ്. രാജ്യത്തേക്ക് ആർക്കും എളുപ്പത്തിൽ കടന്നുവരാനുള്ള സാഹചര്യം നിലനിൽക്കുന്ന പഴുത് ഏതെങ്കിലും വിഭാഗം ഉപയോഗപ്പെടുത്തിേയാ എന്ന് അന്വേഷണവിധേയമാക്കേണ്ടതാണ്.

ജനാധിപത്യത്തിെൻറ വസന്തത്തിലേക്ക് ലങ്ക നടന്നടുക്കുന്നുവെന്ന് പറയുേമ്പാഴും, അവിടെ ന്യൂനപക്ഷങ്ങൾ ഇേപ്പാഴും അരക്ഷിതാവസ്ഥയിലാണെന്നതു മറന്നുകൂടാ. പണ്ട് എൽ.ടി.ടി.ഇയുടെ പീഡനപർവമായിരുന്നുവെങ്കിൽ ഇപ്പോഴത് സിംഹള ബുദ്ധിസ്റ്റുകളുടേതാണെന്നു മാത്രം. കഴിഞ്ഞ വർഷംപോലും ബുദ്ധിസ്റ്റ് ഭീകരർ അവിടെ അഴിഞ്ഞാടി. ഇതേ തുടർന്ന്, ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ തീവ്രചിന്താഗതിക്കാരുണ്ടായതും അവരിൽ ചിലരെങ്കിലും െഎ.എസ് പോലുള്ള സംഘങ്ങളിലേക്കു പോയതുെമല്ലാം പാർലമെൻറിൽവരെ ചർച്ചയായതാണ്. എന്നാൽ, ആ പ്രശ്നത്തെ അഭിസംബോധന െചയ്യാൻ സിരിസേന സർക്കാർ തയാറായിരുന്നില്ല. ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ നടക്കുന്ന അന്വേഷണത്തിൽ ഇൗ വിഷയങ്ങളെല്ലാം ഉയർന്നുവരുമോ എന്നു കണ്ടറിയുകതന്നെ വേണം. ഇൗ സന്ദർഭത്തിൽ കണ്ണീരിൽ കുതിർന്ന ലങ്കൻ ജനതയോട് െഎക്യപ്പെടുക എന്നതാണ് പ്രാഥമികമായി ചെയ്യാനുള്ളത്. ഒപ്പം ഭീകരതക്കെതിരെ ഭരണകൂടങ്ങളും ജനങ്ങളും ഒത്തുചേർന്ന്
പൊരുതുമെന്ന് പ്രതിജ്ഞയെടുക്കുകയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Srilanka blast
News Summary - srilanka blast editorial
Next Story