ശ്രീലങ്കയിലും വന്നു ‘നവ ജനാധിപത്യം’
text_fieldsശ്രീലങ്കയിൽ ഗോതാബായ രാജപക്സ പ്രസിഡൻറായി െതരഞ്ഞെടുക്കപ്പെട്ടതോടെ ഒരു ജനതകൂ ടി അമിതാധികാരപ്രമത്തതയുടെ ഇരപ്പട്ടികയിൽ തിരിച്ചെത്തുകയാണ്. എൽ.ടി.ടി.ഇ വിരുദ്ധ പോരാട്ടത്തിെൻറ നായകനായിരുന്ന പഴയ പ്രതിരോധസെക്രട്ടറിയാണ് ഗോതാബായ. തെരഞ്ഞെ ടുപ്പിൽ 52.25 ശതമാനം വോട്ടുനേടിയാണ് അദ്ദേഹം അസന്ദിഗ്ധമായ വിജയം കൊയ്തത്. തൊട്ട ടുത്ത എതിരാളി സജിത്ത് പ്രേമദാസക്ക് 41.99 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. 74 ശതമാനത്തിലേറെ വരുന്ന സിംഹള, ബുദ്ധവിഭാഗക്കാരുടെ പിന്തുണ മാത്രമല്ല, ഗോതാബായയെ കസേരയിലെത്തിച്ചത്. വൻപ്രതീക്ഷകളോടെ ജനങ്ങൾ വരവേറ്റ 2015ലെ സഖ്യത്തിെൻറ പരാജയവും ഇതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
സർക്കാർവിരുദ്ധ വികാരം സാമാന്യം ശക്തമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ ഗോതാബായയെ ജയിപ്പിച്ചത് മെച്ചപ്പെട്ട ഭരണം വരുമെന്ന ജനങ്ങളുടെ പ്രതീക്ഷയല്ല. സിംഹള ഭൂരിപക്ഷത്തിലെ തീവ്രവംശീയവാദികൾക്കല്ലാതെ അദ്ദേഹത്തിൽ വലിയ പ്രതീക്ഷയൊന്നും ഉണ്ടാകാൻ തരമില്ലായിരുന്നു. ന്യൂനപക്ഷവിഭാഗങ്ങളായ തമിഴർക്കും മുസ്ലിംകൾക്കും ഗോതാബായ അഭിമതനല്ല. അദ്ദേഹവും സഹോദരൻ മഹിന്ദ രാജപക്സയും ചേർന്ന് നടത്തിയ ഭരണം ഭൂരിപക്ഷ വംശീയതക്ക് തുണയായെങ്കിൽ ന്യൂനപക്ഷങ്ങൾക്ക് ദുരിതമായിരുന്നു.
എൽ.ടി.ടി.ഇക്കെതിരെ നേടിയ വിജയമാണ് ഗോതാബായയുടെ നേട്ടം. അതുതന്നെയാണ് അദ്ദേഹത്തിലെ വംശീയവാദിയെ ലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്തതും. 2006-09 കാലത്ത് ‘തമിഴ്പുലികൾ’ക്കുനേരെ നടന്നത് വംശഹത്യയായിരുന്നു. യുദ്ധക്കുറ്റങ്ങളുടെ പട്ടികയിൽ വരുന്ന അനേകം ക്രൂരതകൾ അന്ന് അരങ്ങേറി. അന്നത്തെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന ശ്രീലങ്കയോട് ആവശ്യപ്പെട്ടിരുന്നു. തട്ടിക്കൊണ്ടുപോകൽ, പീഡനം, കൊലപാതകം തുടങ്ങി അനേകം കുറ്റങ്ങൾ ഗോതാബായയുടെ പേരിൽ രേഖപ്പെട്ടുകിടപ്പുണ്ട്. വിമർശിക്കുന്ന മാധ്യമപ്രവർത്തകരെയും ആക്ടിവിസ്റ്റുകളെയും തട്ടിക്കൊണ്ടുപോകാനായി രൂപവത്കരിച്ചതെന്ന് കരുതുന്ന ‘വെള്ള വാൻ സംഘങ്ങൾ’ക്ക് പിന്നിലും അദ്ദേഹമായിരുന്നത്രേ. അവർ തട്ടിക്കൊണ്ടുപോയവരിൽ ചിലർ മർദനങ്ങൾക്കുശേഷം തിരിച്ചെത്തിയെങ്കിലും മറ്റുള്ളവർ ‘കാണാതാക്കപ്പെടുക’യായിരുന്നു.
വെറുപ്പിെൻറയും അധികാരഹുങ്കിെൻറയും ആൾരൂപമായി വിലയിരുത്തപ്പെട്ട ഇത്തരമൊരാൾ എങ്ങനെ കൂടുതൽ ശക്തിയോടെ അധികാരത്തിൽ തിരിച്ചെത്തി എന്ന ചോദ്യത്തിെൻറ ഉത്തരം മറ്റനേകം രാജ്യങ്ങൾക്കും ബാധകമായ ‘ജനാധിപത്യ മാതൃക’യിലുണ്ട്. സദ്ഭരണത്തെക്കുറിച്ച പ്രതീക്ഷയല്ല, പേടിപ്പിച്ച് ഭരിക്കുകയെന്ന ‘നവ ജനാധിപത്യ’ തന്ത്രമാണ് ഈ വിജയത്തിെൻറയും രഹസ്യം. തമിഴരും മുസ്ലിംകളുമടങ്ങുന്ന ന്യൂനപക്ഷങ്ങൾ പൊതുവേ ഗോതാബായക്കെതിരെ പ്രേമദാസക്ക് വോട്ടുചെയ്തപ്പോൾ ഭൂരിപക്ഷ വിഭാഗങ്ങൾ അദ്ദേഹത്തെ പിന്തുണച്ചു.
‘തമിഴ് തീവ്രവാദ’ത്തിെൻറ നാളുകളെക്കുറിച്ച ഭീതിയും ന്യൂനപക്ഷങ്ങളെക്കുറിച്ച അവിശ്വാസവും വളർത്തിയാണ് അത് സാധിച്ചത്. ഇക്കൊല്ലം ഏപ്രിലിൽ 269 പേരുടെ ജീവനെടുത്ത ഈസ്റ്റർ ഭീകരാക്രമണങ്ങൾ ഗോതാബായയുടെ കക്ഷിക്ക് കാര്യങ്ങൾ എളുപ്പമാക്കി. ഭരണകൂടത്തിെൻറ കഴിവുകേട് തെളിഞ്ഞുകണ്ട സന്ദർഭമായിരുന്നു അത്. ആക്രമണസാധ്യതയെപ്പറ്റി മുൻകൂട്ടി വിവരം കിട്ടിയിട്ടും ഫലപ്രദമായ നടപടിയെടുക്കാൻ കഴിഞ്ഞില്ല. സിരിസേനയും വിക്രമസിംഗെയും തട്ടിക്കൂട്ടിയ സഖ്യത്തിെൻറ തകർച്ചയും ഇക്കൊല്ലത്തെ ഭീകരാക്രമണങ്ങളും ചേർന്നപ്പോൾ ‘ജനാധിപത്യ’ത്തിന് പ്രസക്തി നഷ്ടപ്പെടുകയും കാര്യശേഷിയുള്ള ആരെങ്കിലും ഭരിച്ചാൽ മതിയെന്ന ചിന്ത ബലപ്പെടുകയുമായിരുന്നു.
കൂടുതൽ നല്ലത് തെരഞ്ഞെടുക്കുക എന്നതിനുപകരം കൂടുതൽ മോശമായതിനെ തള്ളുക എന്നത് ‘നവ ജനാധിപത്യ’ത്തിെൻറ പ്രത്യേകതയായിക്കഴിഞ്ഞിട്ടുണ്ടല്ലോ. ശ്രീലങ്കയിലും, വംശീയതയുടെ ബലമില്ലായിരുന്നെങ്കിൽപോലും ഈ നിഷേധ ജനാധിപത്യത്തിെൻറ നറുക്ക് ഗോതാബായക്കുതന്നെ വീഴുമായിരുന്നു എന്ന് ന്യായമായും കരുതാം. തമിഴ്-മുസ്ലിം വിഭാഗങ്ങളുടെ പിന്തുണ പുതിയ പ്രസിഡെൻറന്ന നിലക്ക് അദ്ദേഹം അഭ്യർഥിച്ചിട്ടുണ്ട്. അഭ്യർഥനക്കപ്പുറം, അവരുടെ വിശ്വാസം ആർജിക്കാൻ അദ്ദേഹത്തിന് കഴിയുമോ എന്നതാണ് പ്രധാനം. പഴയ യുദ്ധക്കുറ്റങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അന്വേഷിക്കാനുള്ള നീക്കങ്ങളെ എതിർക്കുകയാണ് അദ്ദേഹം ചെയ്തുവന്നിട്ടുള്ളത്.
തെൻറ കീഴിൽ ശ്രീലങ്കൻ സൈന്യം ചെയ്ത പാതകങ്ങൾ-കൊലപാതകം, മർദനം, ബലാത്സംഗം, ആശുപത്രികളിൽ ബോംബിടൽ, വീടുകളിൽനിന്ന് ആട്ടിയിറക്കൽ തുടങ്ങി പലതും^തെളിവുസഹിതം രേഖപ്പെട്ടുകിടക്കുന്നതിനാലാവാം അദ്ദേഹം അന്വേഷണങ്ങൾക്ക് വഴങ്ങാത്തത്. അതിെൻറ ഭാഗമായിട്ടാണ് അദ്ദേഹം ഈയിടെ തെൻറ യു.എസ് പൗരത്വം ഒഴിവാക്കിയത്. നിഷ്ഠുരരായ മറ്റ് പല നേതാക്കളെയുംപോലെ ഗോതാബായയും തെൻറ തെറ്റുകൾക്ക് ഖേദംപോലും പ്രകടിപ്പിക്കാൻ സന്നദ്ധനായിട്ടില്ല. ആ നിലക്ക് അദ്ദേഹത്തിെൻറ മിതവാദ വാക്കുകളിൽ വല്ലാതെയൊന്നും പ്രതീക്ഷയർപ്പിക്കാനുമാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.