Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപൊലീസിലെ അടിമപ്പാളയം

പൊലീസിലെ അടിമപ്പാളയം

text_fields
bookmark_border
editorial
cancel

പറയിപ്പിച്ചേ അടങ്ങൂ എന്ന വാശിയിൽനിന്നു അശേഷം പിറേകാട്ടില്ല എന്ന മട്ടിലാണ് കേരള പൊലീസിെൻറ പോക്ക്. അതിെൻറ ഏറ്റവും വഷളായ ഉദാഹരണമാണ് ബറ്റാലിയൻ മേധാവിയായ എ.ഡി.ജി.പി സുദേഷ്കുമാറിെൻറ മകൾ പൊലീസ് ഡ്രൈവറെ പൊലീസ് മുറയിൽ കൈകാര്യം ചെയ്ത സംഭവം. ഇൗ സംഭവത്തെക്കുറിച്ച പ്രാഥമികാന്വേഷണം തന്നെ ചെന്നെത്തിയതോ, കൂടുതൽ അറുവഷളൻ സ്ഥിതിവിവരങ്ങളിലേക്കും. പൊലീസിനകത്ത് പ്രവർത്തിച്ചുവരുന്ന അടിമപ്പാളയത്തിെൻറ അവിഞ്ഞ കഥകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിെൻറ ഖജനാവിൽനിന്നു ശമ്പളം കൊടുത്ത് പൊലീസിെല അടിത്തട്ടിലെ ഒരു വിഭാഗത്തെ വീടുനോക്കാനും പട്ടിയെ കുളിപ്പിക്കാനും കുടുംബാംഗങ്ങളെ തൊഴീക്കാനും എന്തിന് വീടിെൻറ നിർമാണജോലികൾക്കുവരെ ഉപയോഗപ്പെടുത്തുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. എ.ഡി.ജി.പി സുദേഷ്കുമാറിെൻറ മർദനത്തിനിരയായ ഡ്രൈവർ ഗവാസ്കറും പത്നിയും കാര്യങ്ങൾ തുറന്നുപറയാൻ തയാറായതോടെ ഇത്രകാലം അടക്കിപ്പിടിച്ച അടിമവേലയുടെ കഥകൾ ഒാരോന്നായി പുറത്തുവരുകയാണ്. കസ്റ്റഡി മരണങ്ങളും ക്രൂരപീഡനങ്ങളുമായി െപാലീസ് നാട്ടുകാരുടെ മേൽ പാഞ്ഞുകയറുന്നതായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള ദുരനുഭവമെങ്കിൽ പൊലീസിലെ ഏമാന്മാർ അവരിലെ ‘താഴ്ന്നവരെ’ ഏഴാംകൂലികളാക്കി ദാസ്യപ്പണി ചെയ്യിക്കുന്ന വൃത്തികേടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പൊലീസിൽ ഉന്നത ഉദ്യോഗസ്ഥർക്ക് അവരുടെ ഉത്തരവാദിത്ത നിർവഹണം എളുപ്പമാക്കിത്തീർക്കാൻ സർക്കാർ ചെലവിൽ പൊലീസുകാരെ അനുവദിച്ചിട്ടുണ്ട്. എന്നാൽ, അവരെ സ്വന്തം വീടും വീട്ടുകാരെയും പരിപാലിക്കേണ്ട വേലക്കാരാക്കി മാറ്റിയെടുത്തിരിക്കുകയാണ് എന്നാണ് ആക്ഷേപം. ഏമാെൻറ പട്ടിയെ കുളിപ്പിക്കുക, മാർക്കറ്റിൽ പോകുക, ചെരിപ്പ് തുടക്കുക, വസ്ത്രം അലക്കുക, ബന്ധുജനങ്ങൾക്ക് പ്രമുഖ ക്ഷേത്രങ്ങളിൽ തൊഴാനുള്ള സൗകര്യങ്ങളൊരുക്കുക തുടങ്ങി വീട്ടിലെ നായ്ക്ക് മാർക്കറ്റിൽ പോയി മീൻ വാങ്ങി പൊലീസ് ക്യാമ്പിൽ കൊണ്ടുവന്ന് വറുത്തുകൊടുക്കുക വരെയുള്ള പിടിപ്പതു പണിയാണ് പാവം പൊലീസുകാർക്ക്. ഇപ്പോൾ സ്ഥാനത്യാഗം ചെയ്ത ഏമാനെപ്പോലെ ഇൗ അടിമസേവനം അനുഭവിക്കുന്ന ഉന്നത ഉദ്യോഗസ്ഥർ ഇതൊരു അവകാശമായി മനസ്സിലാക്കുന്നതല്ല, ഇതിനു വിധിക്കപ്പെടുന്ന ‘അടിയാന്മാർ’ ജോലിയിൽ ഉയർച്ചയും യജമാനസമക്ഷത്തിൽ െഎശ്വര്യവും നേടിയെടുക്കാനുള്ള അംഗീകൃതരീതിയായി കണ്ട് ഇൗ അടിമത്തവുമായി പൊരുത്തപ്പെട്ടു എന്നതാണ് കൗതുകം. ഇപ്പോൾ ഏമാനഛെൻറ മോളുടെ ക്രൂരകൃത്യം അതിരുകടന്നപ്പോൾ പാവം പൊലീസുകാരനിലെ ആത്മാഭിമാനത്തിെൻറ അവശേഷിച്ച പൊരി എരിഞ്ഞു കത്തി. ആ വെളിച്ചത്തിൽ പൊലീസിലെ അടിമപ്പാളയത്തിെൻറ കള്ളി വെളിച്ചത്തായി എന്നേയുള്ളൂ. 

സംസ്ഥാന ഖജനാവിൽനിന്നു പ്രതിമാസം എട്ടുകോടിയിലേറെ രൂപ ശമ്പള ഇനത്തിൽ മാത്രം ചെലവിട്ട് രണ്ടായിരത്തിലേറെ പൊലീസുകാരെയാണ് 80ൽ ഏറെ െഎ.പി.എസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും വീട്ടുജോലിക്കും തികച്ചും സ്വകാര്യ ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നത്. െഎ.പി.എസുകാരെല്ലാം നാലു മുതൽ പത്തുവരെ പേരെയാണ് സ്വന്തം കാര്യം നോക്കാൻ നിർത്തിയിരിക്കുന്നത്. മേലാളന്മാർ തമ്മിൽ ആവശ്യമുള്ളത്ര പേരെ വീതം വെക്കുകയാണ് പതിവെന്നാണ് ആക്ഷേപം. ക്യാമ്പ് ഹൗസ് ഡ്യൂട്ടി എന്ന പേരിലാണ് അനധികൃതമായി വീടുകളിൽ ക്യാമ്പ് ഫോളോവേഴ്സിെന ദാസ്യപ്പണി ചെയ്യിക്കുന്നത്. പൊലീസ് ക്യാമ്പുകളിൽ ജോലി ചെയ്യുന്ന പാചകക്കാർ, തൂപ്പുകാർ, അലക്കുകാർ, ബാർബർമാർ, വെള്ളം നൽകുന്നവർ തുടങ്ങിയവരാണ് വീട്ടുജോലിക്കെത്തുന്നത്. വഴി വിട്ട ഏർപ്പാട് പുറത്തായതോടെ ഇൗ ‘വീട്ടുവേല’ക്കാരുടെ കണക്ക് എസ്.പിമാർ മുതൽ സ്വയം ഹാജരാക്കാൻ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാന എ.ഡി.ജി.പി സർക്കുലർ അയച്ചിരിക്കുകയാണ്. വിവിധ കമീഷൻ അധികാരികളുടെയും പൊലീസിനുപുറത്തുള്ള െഎ.പി.എസുകാരുടെയും വീടുകളിൽ മാത്രമല്ല, അടുത്തൂൺ പറ്റി പിരിഞ്ഞ െഎ.പി.എസുകാർക്കുമുണ്ട് 18 പേരുടെ സേവനം. 

രണ്ടു വർഷം മുമ്പ് പൊലീസിലെ ക്യാമ്പ് ഫോളോവർമാരുടെ ഭാര്യമാർ സംഘടിച്ചു ഭർത്താക്കന്മാർ ഏമാന്മാർക്കു കീഴിൽ അനുഭവിക്കുന്ന കൊടിയ പീഡനങ്ങളെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. ഇവരുടെ അംഗീകൃത ജോലിക്കുതന്നെ കൃത്യമായ മണിക്കൂർ മാനദണ്ഡം പോലുമില്ലെന്നും വയറ്റുപ്പിഴപ്പിനുവേണ്ടി അവധിയില്ലാതെ പണിയെടുക്കുന്നവർക്ക് വീഴ്ചകളുടെ പേരിൽ കടുത്ത ശിക്ഷാനടപടികളാണുണ്ടാകുന്നതെന്നും അന്നവർ പരാതിപ്പെട്ടതാണ്. അതിനും പുറമേയാണ് സ്വന്തം കാര്യങ്ങൾക്കായി മേലാളന്മാരുടെ പീഡനം. പൊലീസുകാർ എത്ര ഉന്നതരാണെങ്കിലും വ്യക്തിഗതമായും സ്വകാര്യ ആവശ്യങ്ങൾക്കും സേനാംഗങ്ങളെ ഉപയോഗിക്കുന്നത് പൊലീസ് ആക്ടിലെ 99 ാം വകുപ്പ് അനുസരിച്ച് ശിക്ഷാർഹമാണ്. പൊലീസിെൻറ അന്തസ്സിന് നിരക്കാത്ത തരത്തിൽ, തരംതാഴ്ന്ന രീതിയിൽ മറ്റൊരാൾക്ക് അടിമപ്പണി ചെയ്യാൻ പൊലീസുകാരനോട് ആവശ്യപ്പെടുകയോ നിർബന്ധിക്കുകയോ അരുത്. അങ്ങനെ ചെയ്യിക്കുന്ന ഉദ്യോഗസ്ഥർക്ക് ആറുമാസം തടവോ 2000 രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ വിധിക്കാം. ഇത്ര വ്യക്തമായി നിയമാനുശാസനമുള്ള കാര്യത്തിലാണ്, അത് നടപ്പാക്കുന്നത് ശ്രദ്ധിക്കാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥർ തന്നെ നിയമലംഘനം നടത്തി യജമാനൻ ചമയുന്നത്. മുെമ്പാരിക്കൽ ഇവരുടെ വിടുവേല സംബന്ധിച്ച് ആക്ഷേപമുയർന്നപ്പോൾ മുൻ ഡി.ജി.പി സെൻകുമാർ എല്ലാവരെയും ക്യാമ്പുകളിലേക്ക് മടക്കിയയക്കാൻ നിർദേശം നൽകിയെങ്കിലും ചില ഉദ്യോഗസ്ഥർ അതനുസരിക്കുകപോലും ചെയ്തില്ല. ഭ്രാന്ത് ചങ്ങലക്കായാൽ പിന്നെ ആര്, എങ്ങനെ ചികിത്സിക്കും എന്നതു തന്നെയാണ് പ്രശ്നം. പൊലീസിലെ അരുതായ്മകളെ പരമ്പരാഗതമായി തുടർന്നുപോന്നതെന്ന തരത്തിൽ ലഘൂകരിക്കുകയാണ് ഇടതുസർക്കാർ ചെയ്തുവന്നത്. പൊലീസിൽ കുഴപ്പം പിടിച്ച ചിലരുണ്ടെന്നു മുഖ്യമന്ത്രി തന്നെ സമ്മതിച്ചതാണ്. നേരത്തേ നാട്ടുകാരുടെ നേർക്കുള്ള മേക്കിട്ടുകയറ്റം രൂക്ഷമായപ്പോൾ നല്ല നടപ്പിനുള്ള ചില പരിപാടികളൊക്കെ ഗവൺെമൻറ് ആവിഷ്കരിച്ചിരുന്നു. എന്നാൽ, എന്നെ തല്ലേണ്ട, ഞാൻ നന്നാവില്ല എന്നായിരുന്നു പൊലീസിെൻറ മട്ട്. ഇപ്പോൾ അകം കെട്ടുനാറുന്ന കഥയാണ് കേൾക്കുന്നത്. അത് തെളിച്ചു വൃത്തിയാക്കാൻ കുറച്ചൽപം മിനക്കെടേണ്ടി വരും. പൊലീസിലെ മുഴുവൻ വിഷയങ്ങളും ചർച്ച ചെയ്യാൻ 26ന് ഉന്നതതല യോഗം വിളിച്ച മുഖ്യമന്ത്രി എന്ത് പരിഹാരമാണാവോ കണ്ടുവെച്ചിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsPolice Slave
News Summary - Slaves In Police - Article
Next Story