വിഷപ്പൊത്തുകളുടെ ‘കേരള മോഡൽ’
text_fieldsഒരു ചിത്രശലഭത്തെപ്പോലെ പാറിനടന്ന് ഈ ഭൂമിയുടെ സൗന്ദര്യം ഇനിയും ആസ്വദിക്കേണ്ടവ ളായിരുന്നു ഷഹല ഷെറിൻ എന്ന പത്തുവയസ്സുകാരി. പേക്ഷ, നമ്മുടെ സമൂഹവും അധികാരികളും തീ ർത്ത വിഷക്കാറ്റിൽ പൊലിഞ്ഞുപോയൊരു ജീവെൻറ പേരാണിന്ന് അവളുടേത്. വീട്ടുമുറ്റത്ത് താൻ നട്ടുവളർത്തിയ റോസാച്ചെടികളിൽ വിരിഞ്ഞ പൂക്കളിൽ തീർത്ത ‘സർപ്രൈസ് ബൊെക്ക’യെ ാരുക്കി കാത്തിരുന്ന ഷഹ്ലയുടെ കുഞ്ഞനിയനും അനിയത്തിക്കും സ്വീകരിക്കേണ്ടിവന്നത് അവളുടെ ചേതനയറ്റ ശരീരമായിരുന്നുവെന്ന് അറിയുേമ്പാൾ ഹൃദയം പിടക്കാത്തവരായി ആരെങ്കിലുമുണ്ടാകുമോ? ഷഹലയുടെ കൂട്ടുകാരികൾ ചങ്കുപൊട്ടി ഇപ്പോൾ വിളിച്ചുകൊണ്ടിരിക്കുന്ന പ്രതിഷേധമുദ്രാവാക്യങ്ങളിലും പൊടിയുന്നത് കണ്ണീർതന്നെ. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ ഷഹലക്ക് ക്ലാസ്മുറിയിൽവെച്ച് പാമ്പുകടിയേൽക്കുകയായിരുന്നു. കടിച്ചത് പാമ്പാണെന്ന് ഷഹ്ലയും മറ്റു വിദ്യാർഥികളും തീർത്തുപറഞ്ഞിട്ടും അവളെ ഉടനടി ആശുപത്രിയിലെത്തിക്കാൻ അധ്യാപകർ തയാറായില്ല. പിന്നീട് രക്ഷിതാവിനെ വിളിച്ചുവരുത്തിയാണ് ആദ്യം പ്രദേശത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും കാണിച്ചത്. പ്രതിവിഷ മരുന്നുണ്ടായിട്ടും മറ്റു സാങ്കേതികകാരണങ്ങളുടെ പേരിൽ 100 കിലോമീറ്റർ അകലെയുള്ള കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു താലൂക്ക് ആശുപത്രി ഡോക്ടർ. മെഡിക്കൽ കോളജിലേക്കുള്ള വഴിമധ്യേ, ഷഹല ബോധരഹിതയായതിനെ തുടർന്ന് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ആ കുരുന്നിനെ രക്ഷിക്കാനായില്ല.
ഷഹലയുടെ മരണം വലിയ വിവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്നു. സംസ്ഥാനത്തെങ്ങും പ്രതിഷേധങ്ങൾ അലയടിക്കുന്നുണ്ട്. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ, അധ്യാപകൻ, താലൂക്കാശുപത്രിയിലെ ഡോക്ടർ എന്നിവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ് സർക്കാർ. വിദ്യാലയങ്ങളുടെ സുരക്ഷ സംബന്ധിച്ച് പരിശോധനക്കും അധികൃതർ നിർദേശിച്ചിരിക്കുന്നു. സംഭവം ഏതെങ്കിലും അധ്യാപകെൻറയോ ഡോക്ടറുടെയോ അതല്ലെങ്കിൽ സർക്കാറിെൻറതന്നെയോ അനാസ്ഥയുടെ പ്രശ്നമായി കാണാനാകില്ല. വാസ്തവത്തിൽ ഇത് നമ്മുടെ സമൂഹത്തിൽ രൂപംകൊണ്ട പുതിയ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. നോക്കൂ, കാസർകോടുനിന്നും മറ്റും കൊച്ചിയിലേക്ക് രോഗികളുമായി ചീറിപ്പായുന്ന ആംബുലൻസുകൾക്ക് വഴികൊടുക്കാൻ സോഷ്യൽ മീഡിയയിൽ മത്സരിക്കുന്നവരാണ് മലയാളികൾ. ഇതേ മലയാളി മനസ്സാക്ഷി പലപ്പോഴും റോഡിൽ ചോരവാർന്ന് വീണുകിടക്കുന്നവെൻറ മുന്നിൽ മരവിച്ചുനിൽക്കുന്നതിനും നാം സാക്ഷിയായിട്ടുണ്ട്. ആ സമൂഹത്തിെൻറ ലക്ഷണമൊത്തൊരു പ്രതിനിധിയാണ് നടപടി നേരിട്ട അധ്യാപകൻ. അതുകൊണ്ടാണ് അത് പാമ്പുകടിച്ചതല്ല, ആണി കൊണ്ടതായിരിക്കാമെന്ന യുക്തിയിൽ അദ്ദേഹം എളുപ്പത്തിൽ എത്തിയത്. സാങ്കേതിക ന്യായങ്ങൾ പറയുേമ്പാഴും, ആ ഡോക്ടെറയും ഇതേ ‘മനോഭാവം’ ബാധിച്ചിേല്ല എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ‘എന്തിന് റിസ്കെടുക്കണം’ എന്നദ്ദേഹം ചിന്തിക്കുമായിരുന്നോ? ഈ വികല മനോഭാവത്തിന് ചികിത്സയെന്തുണ്ട് എന്നുകൂടി അധികാരികൾക്ക് പരിശോധിക്കാവുന്നതാണ്.
ഈ സർക്കാറിെൻറ കാലത്ത് ഏറ്റവും കൂടുതൽ കൈയടി നേടിയ വകുപ്പുകളാണ് വിദ്യാഭ്യാസവും ആരോഗ്യവും. നിതി ആയോഗിെൻറ വിദ്യാഭ്യാസ ഗുണനിലവാര സൂചികയിൽ തുടർച്ചയായ രണ്ടാംവർഷവും കേരളമാണ് ഒന്നാംസ്ഥാനത്ത്. സംസ്ഥാന സർക്കാറിെൻറ പൊതുവിദ്യാഭ്യാസ യജ്ഞത്തിെൻറ ഫലമായി കഴിഞ്ഞ മൂന്നു വർഷത്തിനിടെ അഞ്ചുലക്ഷത്തോളം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിൽ അധികമായി ചേർന്നിരിക്കുന്നത്. സർക്കാർ സ്കൂളുകളിലെ അടിസ്ഥാനസൗകര്യങ്ങളും വികസിച്ചിരിക്കുന്നു. സംസ്ഥാനത്തിപ്പോൾ 45,000ത്തിലധികം ഹൈടെക് ക്ലാസ്മുറികളുണ്ടെന്നാണ് കണക്ക്. പാഠപുസ്തകം, യൂനിഫോം, ഉച്ചഭക്ഷണം എന്നിവയുടെ വിതരണത്തിലും കേരളം മികച്ച മാതൃകതന്നെയാണ്. ആരോഗ്യമേഖലയിലും ഈ മുന്നേറ്റം കാണാം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ ‘രൂപമാറ്റം’ തുടങ്ങി, നിപ പോലുള്ള മാരകരോഗങ്ങളെ കീഴ്പ്പെടുത്തിയതടക്കമുള്ള എത്രയോ സംഭവങ്ങൾ നമ്മുടെ ആരോഗ്യവകുപ്പിെൻറ മികവിെൻറ നിദർശകങ്ങളാണ്.
അപ്പോഴും ഈ വകുപ്പുകൾ പ്രവർത്തിക്കുന്നത് സഹജമായ ചില ന്യൂനതകളോടെ തന്നെയാണെന്നാണ് ഷഹ്ലയുടേതടക്കമുള്ള സംഭവങ്ങൾ വ്യക്തമാക്കുന്നത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെക്കുറിച്ച് നാം അഭിമാനപൂർവം പറയാറുള്ള ‘കേരള മോഡലി’െൻറ ഗുണഫലങ്ങൾ സമൂഹത്തിലെ വലിയൊരു വിഭാഗം ആളുകൾക്ക് ലഭിക്കുന്നില്ല എന്ന വിമർശനത്തെ ശരിവെക്കുന്നു ഈ സംഭവങ്ങളത്രയും. കേരളത്തിൽ 500ലധികം സ്കൂൾ കെട്ടിടങ്ങൾ സുരക്ഷിതമല്ലെന്നാണ് കണക്കുകൾ. ഇതിൽ 90ഓളം സ്കൂളുകളും വയനാട്ടിലാണ്. വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 126 സ്കൂളുകളിൽ 19 എണ്ണവും ഇതേജില്ലയിൽ തന്നെ. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ വിഭവവിതരണത്തിൽ പൊതുവിൽ മലബാർ പിന്തള്ളപ്പെടുേമ്പാൾ, വയനാട് ഈ അവഗണനയിൽ ഞെരിഞ്ഞമരുകയാണ്. അത്യാഹിതത്തിൽപെട്ട വയനാട്ടിലെ രോഗികൾക്ക് ഇപ്പോഴും ആശ്രയം കോഴിക്കോട് മെഡിക്കൽ കോളജ് മാത്രമാണ്. ഷഹലയുെടതുപോലെ മെഡിക്കൽ കോളജിലേക്കുള്ള പ്രയാണത്തിനിടയിൽ വഴിവക്കിലെ ഏതെങ്കിലും ആശുപത്രിയിൽവെച്ച് ജീവൻ നഷ്ടപ്പെടുന്നത് ഇതാദ്യമല്ല. ഓർമയില്ലേ, നാലു വർഷം മുമ്പ് അനിതയെന്ന ഗർഭിണിയായ ആദിവാസി യുവതിയുടെ ദുരനുഭവം. ഉദരത്തിൽ മൂന്ന് കുഞ്ഞുങ്ങളുമായി മെഡിക്കൽ കോളജിലേക്ക് തിരിച്ച അനിതയും കുടുംബവും ചുരമിറങ്ങുന്നതിനു മുന്നേ മൂന്ന് ആശുപത്രികളിൽ കയറി. ഓരോ ആശുപത്രിയിൽവെച്ചും അവർക്ക് ഓരോ കുഞ്ഞിനെ നഷ്ടപ്പെട്ടു. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചതുകൊണ്ടുമാത്രം അനിതയുടെ ജീവൻ ബാക്കിയായി. കേരളത്തിൽ മാതൃ-ശിശു മരണനിരക്ക് കുറയുേമ്പാഴും വയനാട്ടിൽ മാത്രം കാര്യമായ മാറ്റങ്ങളില്ലാതെ തുടരുന്നതിെൻറ കാരണവും മറ്റൊന്നല്ല. ചുരുക്കത്തിൽ, കൊട്ടിഘോഷിക്കപ്പെടുന്ന ‘കേരള മോഡൽ’ വയനാട് പോലുള്ള പിന്നാക്കജില്ലകളിൽ ‘വിഷപ്പൊത്തു’കളിലമരുകയാണ്. ഈ യാഥാർഥ്യം അധികാരികൾ ഇനിയെങ്കിലും ഉൾക്കൊള്ളുമോ എന്നാണ് ഈയവസരത്തിലെ പ്രധാന ചോദ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.