വീണ വായിക്കുകയല്ല; തല്ലിയൊതുക്കുകയാണ്
text_fieldsഡൽഹിയിലെ ആക്ടിവിസ്റ്റ് വൃത്തങ്ങളിൽ സുപരിചിതനാണ് മുൻ എ.എ.പി പ്രവർത്തകനായ ഖാലി ദ് സൈഫി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാഹീൻബാഗ് മോഡലിൽ നഗരത്തിൽ പന്ത്രണ്ട് സ് ഥലങ്ങളിൽ ആരംഭിച്ച സമരചത്വരങ്ങളിലൊന്നായിരുന്നു ഖുറേജിലേത്. വാഹന ഗതാഗതത്തിനുപ ോലും തടസ്സമില്ലാത്തതരത്തിൽ ഒരു പെേട്രാൾ ബങ്കിെൻറ ഒാരത്തായാണ് സ്ത്രീകളുടെ നേതൃ ത്വത്തിൽ ആ സമരം നടന്നുപോന്നിരുന്നത്. കഴിഞ്ഞ ഫെബ്രുവരി 26ന് ഡൽഹി പൊലീസ് അവിടെ എത്ത ുകയും സമരപ്പന്തൽ തകർക്കാൻ ശ്രമിക്കുകയും ചെയ്തു.
അതിനെ തുടർന്നുണ്ടായ ബഹളം കേട്ടാണ് തൊട്ടടുത്തുതന്നെയുള്ള വീട്ടിൽ താമസക്കാരനായ ഖാലിദ് സൈഫി പുറത്തേക്കിറങ്ങുന്നത്. അവിടെവെച്ച് പൊലീസുകാരുമായി സംസാരിച്ചുകൊണ്ടിരിക്കെ സൈഫിയെയും മറ്റൊരു വനിത ആക്ടിവിസ്റ്റായ ഇശ്റത്ത് ജഹാനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു പേർക്കുമെതിരെ കൊലപാതകശ്രമക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത വാർത്തയാണ് പിന്നീട് കേൾക്കുന്നത്. റോഡിലൂടെ ഖാലിദ് സൈഫി നടന്നുവരുന്നതും പൊലീസുകാരുമായി അദ്ദേഹം സംസാരിച്ചുനിൽക്കുന്നതും പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുന്നതുമൊക്കെ വിഡിയോ ദൃശ്യങ്ങളിൽ ലഭ്യമാണ്. എന്നാൽ, മൂന്നു ദിവസം മുമ്പ് സൈഫിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവരുമ്പോൾ അദ്ദേഹം വീൽ ചെയറിലാണ്.
അദ്ദേഹത്തിെൻറ രണ്ടു കാലുകളും പ്ലാസ്റ്ററിട്ട നിലയിലാണ്. കൈകളിലും പരിക്ക് ദൃശ്യം. ആരോഗ്യവാനായിരിക്കെ പൊലീസ് അറസ്റ്റുചെയ്തു കൊണ്ടുപോയ സൈഫിയെ ഈ രൂപത്തിൽ കാണുമ്പോഴാണ് സുഹൃത്തുക്കൾ പലരും ഞെട്ടുന്നത്. പൊലീസ് കസ്റ്റഡിയിൽ ഏറ്റ മാരകമായ മർദനമാണ് ആ ചെറുപ്പക്കാരെൻറ ശരീരം ഈ പരുവത്തിലാകാൻ കാരണം. ഖാലിദ് സൈഫിയുടേത് ഒറ്റപ്പെട്ട അനുഭവമല്ല. ഡൽഹിയിൽ കലാപം അടിച്ചമർത്തി എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെൻറിൽ പറയുന്നതിെൻറ സാമ്പിളാണിത്. എഫ്.ഐ.ആറുകൾ ഇട്ടതിെൻറയും ആളുകളെ അറസ്റ്റ് ചെയ്തതിെൻറയും കണക്കുകൾ മന്ത്രി നിരത്തുന്നുണ്ട്.
എന്നാൽ, ഇതിെൻറയൊന്നും മതം തിരിച്ചുള്ള കണക്കുകൾ ചോദിക്കുന്നത് ശരിയല്ല എന്ന കിടിലൻ മതേതര സിദ്ധാന്തവും ആഭ്യന്തര മന്ത്രി മുന്നോട്ടുവെക്കുന്നു. മതേതരത്വം തലക്കുപിടിച്ചതു കൊണ്ടല്ല അമിത് ഷാ മതക്കണക്ക് ചോദിക്കരുതെന്ന് പറയുന്നത്. മറിച്ച്, കൃത്യമായ വർഗീയ വേർതിരിവോടെയാണ് കലാപത്തിലെന്നപോലെ കലാപാനന്തരവും ഡൽഹി പൊലീസ് പെരുമാറുന്നതെന്ന് എടുത്ത കേസുകളുടെയും അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തികളുടെയും വിശദാംശങ്ങളിലേക്ക് കടക്കുമ്പോൾ മനസ്സിലാവും എന്നുള്ളതുകൊണ്ടാണ്.
ഡൽഹിയിലെ മുസ്തഫാബാദിൽ സന്നദ്ധ സംഘടനകൾ മാർച്ച് നാലിന് ആരംഭിച്ച ഹെൽപ് ഡെസ്കിൽ വന്ന മക്കളും ഭർത്താക്കന്മാരും കാണാതായ പരാതികൾ, ഇതെഴുതുമ്പോൾ 13 ആയിരിക്കുന്നു. കലാപത്തിെൻറ ഇരകൾ പൊലീസ് സ്റ്റേഷനുകളിൽ പരാതികളുമായി ചെല്ലുമ്പോൾ അവരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നതായ വാർത്തകൾ വ്യാപകമായി വരുന്നുണ്ട്. 1100 മുസ്ലിം ചെറുപ്പക്കാർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി ചൊവ്വാഴ്ച ലോക്സഭയിൽ പറഞ്ഞത്.
ഈ ചെറുപ്പക്കാരിൽനിന്ന് കൈക്കൂലി വാങ്ങുകയാണ് പൊലീസ് എന്നും അദ്ദേഹം ആരോപിച്ചു. ഏതെങ്കിലും തെരുവുപ്രസംഗത്തിലല്ല, പാർലമെൻറിലാണ് ഉവൈസി ഈ ആരോപണം ഉന്നയിക്കുന്നത്. എന്നാൽ, ഇതിനോട് പ്രതികരിക്കാൻ ആഭ്യന്തര മന്ത്രി തയാറായിട്ടില്ല. സംഭവസ്ഥലത്തേക്ക് അയച്ച പൊലീസ് ബറ്റാലിയനുകളുടെയും അർധ സൈനിക വിഭാഗത്തിെൻറയും കണക്കുകൾ അവതരിപ്പിച്ച് സാങ്കേതികമായ മറുപടി നൽകുക മാത്രമാണ് അദ്ദേഹം ചെയ്തത്.
ഡൽഹി കത്തിയെരിയുമ്പോൾ മോദിയും അമിത് ഷായും വീണവായിക്കുകയായിരുന്നുവെന്നാണ് പ്രതിപക്ഷം സഭയിൽ ആരോപിച്ചത്. അവർ സത്യത്തിൽ വീണ വായിക്കുകയായിരുന്നില്ല. കലാപകാരികൾക്ക് സർവ പിന്തുണയും നൽകുകയായിരുന്നു. കലാപത്തിൽ പൊലീസ് നിഷ്ക്രിയമായിരുന്നുവെന്നതും ശരിയല്ല. ഇരകൾക്കെതിരെ പ്രത്യക്ഷത്തിൽ തന്നെ കലാപകാരികൾക്കൊപ്പം അവർ പങ്കുചേരുകയായിരുന്നു. ഇത്തരത്തിലുള്ള നിരവധി ദൃശ്യങ്ങൾ ബി.ബി.സിയടക്കമുള്ള അന്താരാഷ്ട്രമാധ്യമങ്ങൾ വരെ പ്രക്ഷേപണം ചെയ്തതാണ്.
ഇപ്പോൾ കലാപത്തിനുശേഷം ഇരകൾക്കുവേണ്ടി സംസാരിക്കുന്നവരെയും ആശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നവരെയും ലക്ഷ്യംവെക്കുകയാണ് പൊലീസ്. ഒരുപക്ഷേ, കലാപസമയത്തുള്ളതിനെക്കാൾ മോശപ്പെട്ട അവസ്ഥയിലാണ് ഡൽഹി പൊലീസും ആഭ്യന്തര മന്ത്രാലയവും പെരുമാറുന്നത്. പക്ഷേ, കലാപസമയത്തുണ്ടായിരുന്ന വാർത്താപ്രാധാന്യം അതിന് കിട്ടുന്നില്ലെന്നുമാത്രം. ഈ യാഥാർഥ്യത്തെ മറച്ചുവെക്കാനാണ് കൺകെട്ട് കണക്കുകളുമായി ആഭ്യന്തര മന്ത്രി രംഗത്തുവരുന്നത്. മനുഷ്യാവകാശ പ്രവർത്തകരും ജനാധിപത്യവാദികളും കൂടുതൽ കരുതലോടെ ഇടപെടേണ്ട സന്ദർഭമാണിത്. കലാപത്തിെൻറ ഉത്തരവാദികൾ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. പക്ഷേ, ഇരകൾ വീണ്ടും പീഡിപ്പിക്കപ്പെടുന്ന സാഹചര്യം അനുവദിക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.