Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightറേഷൻ മുടക്കുന്ന ...

റേഷൻ മുടക്കുന്ന സർവറുകൾ

text_fields
bookmark_border
editorial
cancel

കഴിഞ്ഞ ഒക്ടോബറിൽ ഝാർഖണ്ഡിലെ സന്തോഷികുമാരി എന്ന പെൺകുട്ടി പട്ടിണികിടന്നു മരിച്ചത് അന്നാട്ടിൽ ഭക്ഷണമില്ലാഞ്ഞിട്ടായിരുന്നില്ല. കേന്ദ്ര സർക്കാറിെൻറ അന്ത്യോദയ പദ്ധതി പ്രകാരം സബ്സിഡിയോടെ ലഭിക്കേണ്ട ധാന്യങ്ങൾ അവിടത്തെ പൊതുവിതരണ കേന്ദ്രത്തിലെത്തിയിട്ടുമുണ്ടായിരുന്നു. പേക്ഷ, അത് ലഭിക്കണമെങ്കിൽ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം; റേഷൻകടയിൽ സ്ഥാപിച്ച ബയോമെട്രിക് മെഷീനിലൂടെ ഉപഭോക്താവിെന തിരിച്ചറിയുകയും വേണം. അതിനുശേഷമേ ഭക്ഷ്യധാന്യ വിതരണം സാധ്യമാകൂ. സർക്കാർ നിർദേശിച്ച സമയത്ത് സന്തോഷിയുടെ കുടുംബത്തിന് ആധാർ ലഭിച്ചില്ല. അതോടെ, ആഴ്ചകളോളം അവർക്ക് റേഷൻ മുടങ്ങി. ആദ്യമൊക്കെ അയൽവാസികൾ സഹായിച്ചു; പിന്നെ അവരും കൈമലർത്തിയതോടെ കുടുംബം പട്ടിണിയിലായി. അങ്ങനെയാണ് ആ 11കാരി മരണത്തിന് കീഴടങ്ങിയത്. ഏതാനും ദിവസങ്ങൾക്കുശേഷം, റിക്ഷ വലിച്ച് ജീവിക്കുന്ന വൈദ്നാഥ് എന്ന 40കാരനും ഇതുപോലെ മരിച്ചു. വൈദ്നാഥിന് ആധാറും റേഷൻ കാർഡുമൊക്കെയുണ്ടായിരുന്നു. പേക്ഷ, ബയോമെട്രിക് മെഷീനിൽ വിരലടയാളം കൃത്യമായി പതിയാത്തതായിരുന്നു റേഷൻ നിഷേധിക്കപ്പെടാൻ കാരണമായത്. ഒറ്റപ്പെട്ട സംഭവങ്ങളായിരുന്നില്ല ഇതൊന്നും. ഝാർഖണ്ഡിലും യു.പിയിലും ഇൗ ‘മെഷീൻ ഭൂതം’ നിരവധി പേരുടെ റേഷൻ മുടക്കി; ചിലർ മരിച്ചു. രാജ്യത്തെ മൂന്നിൽ രണ്ടുപേർക്കും സബ്സിഡി റേഷൻ ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഭക്ഷ്യഭദ്രതാ നിയമത്തിെൻറ ഭാഗമായി നടപ്പാക്കിയ ബയോമെട്രിക് സംവിധാനമാണ് ജനങ്ങളെ ഇവ്വിധം പട്ടിണിയിലാഴ്ത്തിയത്. ഇതരസംസ്ഥാനങ്ങളെ അപേക്ഷിaച്ച് താരതമ്യേന മികച്ച നിലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ െപാതുവിതരണ കേന്ദ്രങ്ങൾക്ക് ഇൗയടുത്തകാലത്തുണ്ടായിട്ടുള്ള താളപ്പിഴകൾ മേൽസൂചിപ്പിച്ച സംഭവങ്ങളുടെതന്നെ തുടർച്ചയാണ്. ആഴ്ചകളായി സംസ്ഥാനത്തെ റേഷൻ വിതരണം അവതാളത്തിലായത് ഭക്ഷ്യധാന്യങ്ങളുടെ അഭാവം മൂലമല്ല; മറിച്ച്, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വലിയ അവകാശവാദങ്ങളോടെ ഇറക്കുമതി ചെയ്ത ഇ-പോസ് (ഇലക്ട്രോണിക്സ് പോയൻറ് ഒാഫ് സെയിൽ) യന്ത്രങ്ങളും അവയെ നിയന്ത്രിക്കുന്ന സർവറും തുടർച്ചയായി പണിമുടക്കുന്നതുകൊണ്ടാണ്.

ഇപ്പോഴിതാ, തുടർച്ചയായി രണ്ടു ദിവസം റേഷൻ വ്യാപാരികൾക്ക് കട അടച്ചിടേണ്ട അവസ്ഥയും വന്നുചേർന്നു. സംസ്ഥാനത്ത് ഇ-പോസ് യന്ത്രങ്ങൾ സ്ഥാപിച്ചതിനുശേഷം, റേഷൻ വിതരണം മുടങ്ങുന്നത് വാർത്തയേ അല്ലാതായിരിക്കുന്നു. കഴിഞ്ഞ ഏപ്രിലിൽ തുടർച്ചയായി 20 ദിവസമാണ് വിതരണം നിലച്ചത്. റേഷൻകടകൾ കേന്ദ്രീകരിച്ചു നടക്കുന്ന അഴിമതിയും പൂഴ്ത്തിവെപ്പും തടയുന്നതിനും പൊതുവിതരണ സമ്പ്രദായം കൂടുതൽ സുതാര്യമാക്കുന്നതിനുംവേണ്ടി ആവിഷ്കരിച്ച സംവിധാനമാണ് ഇ-പോസ് യന്ത്രങ്ങൾ. വലിയൊരു ആശയമുണ്ട് ഇതിനു പിന്നിൽ. റേഷൻകടകളിൽനിന്ന് ഭക്ഷ്യസാധനങ്ങൾ ലഭിക്കാൻ ആദ്യം റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം. കാർഡുടമ അവിടെ ചെന്ന് അവിടെ സ്ഥാപിച്ചിട്ടുള്ള ഇ-പോസ് യന്ത്രത്തിൽ വിരലടയാളം പതിപ്പിച്ച് ബയോമെട്രിക് വിവരങ്ങൾ ഉറപ്പുവരുത്തിയാൽ മാത്രമേ റേഷൻ വിഹിതം ലഭിക്കുകയുള്ളൂ. ഇൗ യന്ത്രത്തിലൂടെ കടയിലെ സ്റ്റോക്ക്, വിതരണം, നീക്കിയിരിപ്പ് എന്നിവ കൃത്യമായി മനസ്സിലാക്കാമെന്നും അതുവഴി അനർഹമായി റേഷൻ കൈപ്പറ്റുന്നവരെ പിടികൂടാമെന്നുമാണ് ഇതിെൻറ മെച്ചമായി പറയാറുള്ളത്. ഒറ്റനോട്ടത്തിൽ, ഇത് പൊതുവിതരണ സമ്പ്രദായത്തെ സുതാര്യമാക്കുമെന്ന് തോന്നാം. എന്നാൽ, 2016 ആഗസ്റ്റിൽ ഝാർഖണ്ഡിൽ ഇൗ പദ്ധതി പരീക്ഷണാർഥം നടപ്പാക്കിയപ്പോഴാണ് പട്ടിണിമരണങ്ങളുടെ കഥ പുറത്തുവന്നത്. മാത്രമല്ല, അവിടത്തെ പൊതുവിതരണ സമ്പ്രദായം പൂർണമായും തകരാറിലായി. എന്നല്ല, കരിഞ്ചന്തയും പൂഴ്ത്തിവെപ്പുകളും വർധിക്കുകയും ചെയ്തു.

വൈദ്യുതിയും ഇൻറർനെറ്റ് കണക്ഷനുമടക്കം ആവശ്യത്തിന് പശ്ചാത്തല സൗകര്യങ്ങളൊരുക്കാത്തതായിരുന്നു ഝാർഖണ്ഡ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഇൗ പദ്ധതി പരാജയപ്പെടാൻ കാരണമായതെങ്കിൽ, കേരളത്തിൽ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ അത്തരം സൗകര്യങ്ങളില്ലാത്ത അപൂർവം മേഖലകളേയുള്ളൂ. എന്നിട്ടും ഇവിടെ റേഷൻ വിതരണം സ്തംഭിച്ചുവെങ്കിൽ അതിന് ഉത്തരവാദികൾ നമ്മുടെ അധികാരിവർഗം തന്നെയാണ്. ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും കൊടുകാര്യസ്ഥത ഒന്നുമാത്രമാണ് പ്രശ്നത്തെ ഇവിടം കൊണ്ടെത്തിച്ചതെന്ന് പറയേണ്ടിവരും. റേഷൻകടകളെയും ഫുഡ് കോർപറേഷൻ സംഭരണശാലകളെയും താലൂക്ക്, ജില്ല പൊതുവിതരണ ഒാഫിസുകളെയും തമ്മിൽ ബന്ധിപ്പിച്ചിട്ടുള്ള ഇ-പോസ് യന്ത്രങ്ങളുടെയും അവയെ നിയന്ത്രിക്കുന്ന സർവറിെൻറയും തകരാർ മാത്രമല്ല ഇപ്പോഴത്തെ പ്രശ്നങ്ങളുടെ കാരണം. നിലവിലെ സർവർ ഇടക്കിടെ പണിമുടക്കുന്നതുമൂലം, മൂന്നു മാസം മുമ്പ് അഞ്ചര കോടി മുടക്കി പുതിയൊരെണ്ണം വാങ്ങിയതാണ്. പേക്ഷ, ഇപ്പോഴും അത് പ്രവർത്തനസജ്ജമാക്കാൻ കഴിഞ്ഞിട്ടില്ല. മാത്രമല്ല, ഇ-പോസ് സംവിധാനത്തിലൂടെ ഇല്ലാതാക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന റേഷൻകൊള്ള നിർബാധം തുടരുകയും ചെയ്യുന്നുണ്ട്. റേഷൻ വാങ്ങാത്ത ഉപഭോക്താക്കളുടെ വിഹിതം വ്യാപകമായി തട്ടിയെടുക്കുന്നുവെന്ന് പലകുറി മാധ്യമങ്ങൾ റിേപ്പാർട്ട് ചെയ്തതാണ്. ഒാരോ വാർത്തക്കുശേഷവും കർശന പരിശോധന നടത്തുമെന്ന് അധികൃതർ ഉറപ്പുനൽകുമെങ്കിലും അന്വേഷണങ്ങളെല്ലാം റേഷൻ മാഫിയക്കു മുന്നിൽ മുട്ടുമടക്കി പ്രഹസനമായി തീരാറാണ് പതിവ്.

സപ്ലൈകോയിൽ ഒാൺലൈൻ വഴി ഏറെ സുഗമമായി ഭക്ഷ്യവിതരണം നടക്കുേമ്പാഴാണ് റേഷൻകടകളിൽ ഇത്തരത്തിൽ കൊള്ളനടക്കുന്നതെന്നോർക്കണം. മറ്റൊരർഥത്തിൽ, സാേങ്കതികവിദ്യയെ മറയാക്കി നടക്കുന്ന ലക്ഷണമൊത്തൊരു പകൽക്കൊള്ളയാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏഴര പതിറ്റാണ്ടുമുമ്പ് സംസ്ഥാനത്ത് ഭക്ഷ്യപ്രതിസന്ധിയുണ്ടായപ്പോൾ, ജന്മിമാരിൽനിന്നും മറ്റും ധാന്യങ്ങൾ പിടിച്ചെടുത്ത് അവ ന്യായവിലയിൽ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭങ്ങളാണ് പിൽക്കാലത്ത് പൊതുവിതരണ സമ്പ്രദായത്തിലേക്ക് വഴിവെച്ചത്. അതിെൻറ തുടർച്ചയായിട്ടാണ് അരനൂറ്റാണ്ട് മുമ്പ് കേരളത്തിൽ സ്റ്റാറ്റ്യൂട്ടറി റേഷൻ നടപ്പാക്കിയത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെന്നപോലെ ലോകത്തിനുതന്നെ കേരളം സമ്മാനിച്ച മോഡലുകളിലൊന്നായിരുന്നു അത്. ആ പാരമ്പര്യത്തെ അട്ടിമറിക്കുകയാണ് റേഷൻ മുടക്കുന്ന ഇൗ സർവറുകൾ. നിലവിലെ സംവിധാനങ്ങളെ സാേങ്കതികവിദ്യ സുഗമമാക്കുന്നുണ്ടെങ്കിലേ അത് സ്വീകരിക്കപ്പെടേണ്ടതുള്ളൂ; അല്ലാത്തപക്ഷം അത് പിഴുതെറിയുകതന്നെ വേണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticleration shopmalayalam newsEpos
News Summary - Server Problems In Ration Shop - Article
Next Story