മതേതര ബദലിനുള്ള തടസ്സങ്ങൾ നീങ്ങണം
text_fieldsഅക്രമം അവസാനിപ്പിക്കാൻ തയാറായാൽ കേരളത്തിലും സി.പി.എമ്മുമായി ധാരണക്ക് തയാറാണ െന്ന കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ അഭിപ്രായ പ്ര കടനത്തിനെതിെര കോൺഗ്രസിൽനിന്നു തന്നെ എതിർപ്പുകൾ ഉയരുന്നു. ഹിം സയുടെ രാഷ്ട്രീയം തത്ത്വശാസ്ത്രമാക്കിയ സി.പി.എമ്മും ബി.ജെ.പിയുമാണ് കേരളത്തിൽ കോൺഗ്രസിെൻറ മുഖ്യശത്രുക്കളെന്ന് കെ.പി.സി.സി മുൻ പ്രസിഡൻറ് എം.എം. ഹസൻ പറയുന്നു. മറ്റൊരു മുൻ അധ്യക്ഷൻ കെ. മുരളീധരനും മുല്ലപ്പള്ളിയുടെ പ്രസ്താവനയെ എതിർത്തിരിക്കുന്നു. േകരളത്തിൽ ഭരണമുന്നണിയിലെ മുഖ്യഘടകമായ സി.പി.എമ്മും പ്രതിപക്ഷ മുന്നണിയിലെ പ്രധാന പാർട്ടിയായ കോൺഗ്രസും തമ്മിൽ ഒരുവിധ പരസ്പര ധാരണക്കും സാധ്യതയില്ലെന്ന് ഏറക്കുറെ വ്യക്തമായിരിക്കെ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ പരാമർശം കേവലം തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി മാത്രം കാണുന്നതാണ് ശരി. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജനെയും പാർട്ടി എം.എൽ.എ ടി.വി. രാജേഷിനെയും അരിയിൽ ഷുക്കൂർ വധക്കേസിൽ സി.ബി.െഎ സംഘം കൊലപാതകക്കുറ്റത്തിൽ പ്രതിചേർത്ത പശ്ചാത്തലത്തിൽ ഹിംസയെ താത്ത്വികമായിത്തന്നെ അംഗീകരിച്ച പാർട്ടിയാണ് സി.പി.എം എന്ന് ജനങ്ങളെ ധരിപ്പിക്കാനുള്ള ശ്രമം ഇനി കോൺഗ്രസ് സജീവമാക്കാം. അക്രമം ഉപേക്ഷിക്കാൻ ഒരിക്കലും സാധ്യമല്ലാത്ത സാഹചര്യത്തിലാണ് സി.പി.എം എന്നതുകൊണ്ടാണ് കോൺഗ്രസ് ആ പാർട്ടിയോട് വിയോജിക്കുന്നത് എന്ന് ധ്വനി.
മറിച്ച്, കോൺഗ്രസും ബി.ജെ.പിയും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് മാർക്സിസ്റ്റ് നേതാക്കളെ സി.ബി.െഎ ഷുക്കൂർ വധക്കേസിൽ പ്രതികളാക്കിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയും ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസും സി.പി.എമ്മും ഒരുപോലെ പരസ്പരം ബി.ജെ.പി ബന്ധം ആരോപിക്കുന്നുമുണ്ട്. അതേയവസരത്തിൽ, ദേശീയതലത്തിൽ രണ്ടു പാർട്ടികളും മുഖ്യശത്രുവായി കാണുന്നത് ബി.ജെ.പിയെ ആണുതാനും. പോയവാരത്തിൽ ന്യൂഡൽഹിയിൽ സമ്മേളിച്ച സി.പി.എം പോളിറ്റ്ബ്യൂറോ, ആസന്നമായ പൊതുതെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ലക്ഷ്യങ്ങളായി പറയുന്നത് മൂന്നു കാര്യങ്ങളാണ്. ബി.ജെ.പി സഖ്യത്തെ തോൽപിക്കുക, ലോക്സഭയിൽ സി.പി.എമ്മിെൻറയും ഇടതുപക്ഷത്തിെൻറയും ശക്തി വർധിപ്പിക്കുക, കേന്ദ്രത്തിൽ ഒരു ബദൽ മതേതര സർക്കാർ നിലവിൽവരുന്നത് ഉറപ്പാക്കുക എന്നിവയാണ് ആ മൂന്നു കാര്യങ്ങൾ. പി.ബിയുടെ പ്രഖ്യാപിത തീരുമാനങ്ങളിലെവിടെയും കോൺഗ്രസിനെ പരാജയപ്പെടുത്തുക ലക്ഷ്യമായി പറയുന്നില്ല. എന്നല്ല, പാർട്ടിയുടെ ശക്തി ഇപ്പോഴും പൂർണമായി ക്ഷയിച്ചിട്ടില്ലാത്ത പശ്ചിമബംഗാളിൽ തൃണമൂലിനും ബി.ജെ.പിക്കുമെതിരെ കോൺഗ്രസുമായി ധാരണയിലേർപ്പെടാനുള്ള പച്ചക്കൊടിയാണ് കാട്ടിയിരിക്കുന്നതും. ഇതിനർഥം കോൺഗ്രസിെൻറ നയങ്ങളെ എത്രരൂക്ഷമായെതിർത്താലും അതിനെ മൗലികമായി മതേതര പാർട്ടികളിലാണ് സി.പി.എം എണ്ണുന്നത് എന്നുതന്നെയാണ്. തെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി കൂട്ടുകെട്ടിന് സർക്കാർ രൂപവത്കരിക്കാൻ കഴിയാതെ വന്നാൽ മുമ്പ് ചെയ്തപോലെ േകാൺഗ്രസ് നേതൃത്വത്തിൽ രൂപെപ്പടുന്ന മതേതര കൂട്ടായ്മയെ സി.പി.എം പിന്താങ്ങുമെന്നും കരുതാവുന്നതാണ്. യാഥാർഥ്യബോധത്തോടുകൂടിയതാണ് സി.പി.എമ്മിെൻറ നിലപാടെന്നതിൽ സംശയമില്ല. പാർട്ടിക്ക് ദേശീയ കക്ഷിയെന്ന അസ്തിത്വവും വ്യക്തിത്വവും നിലനിർത്തണമെങ്കിൽ കേരളത്തിൽനിന്നു തന്നെ വേണം പരമാവധി എം.പിമാരെ കിട്ടാൻ. അത് മുഖ്യപ്രതിപക്ഷമായ യു.ഡി.എഫിനെ തോൽപിച്ചുവേണംതാനും. 20 സീറ്റുകൾ കൃത്യം രണ്ടായി പകുത്ത് രണ്ടു മുന്നണികളും പങ്കുവെച്ചെടുക്കാൻ ഒരു ധാരണയുണ്ടാക്കിയാൽ പ്രയാസരഹിതമായി പ്രശ്നപരിഹാരം സാധ്യമാണെങ്കിലും അങ്ങനെ ഉറക്കെ ചിന്തിക്കാൻപോലും രണ്ടുകൂട്ടർക്കുമാവില്ല.
തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടുമെന്ന വ്യാമോഹംപോലും കോൺഗ്രസിനില്ലെന്നിരിക്കെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാനാണ് സർവനീക്കങ്ങളും. എങ്കിലേ ബി.ജെ.പിക്കാരനായ രാഷ്ട്രപതി മന്ത്രിസഭ രൂപവത്കരിക്കാനുള്ള ആദ്യവസരം കോൺഗ്രസിന് നൽകാനിടയുള്ളൂ. നിലവിൽ കോൺഗ്രസ് മുന്നണിക്ക് മുൻതൂക്കമുള്ള കേരളത്തിൽനിന്ന് സീറ്റുകളുടെ എണ്ണം പരമാവധി വർധിപ്പിക്കാനുള്ള ആ പാർട്ടിയുടെ ശ്രമം തദടിസ്ഥാനത്തിലാണ്. അതിനാൽ, ഇടത്^വലത് ധാരണ ഒരു സാഹചര്യത്തിലും സംസ്ഥാനത്ത് രൂപപ്പെടാൻ സാധ്യതയില്ല. ഏതെങ്കിലും മണ്ഡലത്തിൽ ബി.ജെ.പിക്ക് വിജയസാധ്യത സങ്കൽപിക്കാവുന്ന സ്ഥിതിയുണ്ടായാൽ അവിടെ മുഖ്യശത്രുവിെൻറ പരാജയം ഉറപ്പാക്കാനുള്ള തന്ത്രങ്ങൾ യു.ഡി.എഫും എൽ.ഡി.എഫും മെനയുമോ എന്നതാണ് മതനിരപേക്ഷ ശക്തികൾ ആകാംക്ഷയോടെ വീക്ഷിക്കുന്നത്. തമിഴ്നാട്ടിൽ കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും ഒരുേപാലെ ഡി.എം.കെ മുന്നണിയിലാണെന്ന് തീർച്ചപ്പെട്ടിരിക്കുന്നു. ബിഹാറിലും ഇത്തവണ കമ്യൂണിസ്റ്റ് പാർട്ടികൾ കോൺഗ്രസ് ഘടകമായ മഹാസഖ്യത്തിെൻറ ഭാഗമാവാനാണ് സാധ്യത. രാജസ്ഥാനിൽ ഇപ്പോൾ തന്നെ രണ്ടു സി.പി.എം നിയമസഭാംഗങ്ങൾ കോൺഗ്രസ് സർക്കാറിനെ പിന്താങ്ങുന്നു. രാജ്യം നേരിടുന്ന മഹാവിപത്ത് മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയെ തിരുത്തിയെഴുതാനും അട്ടിമറിക്കാനും പ്രതിജ്ഞാബദ്ധമായ തീവ്രഹിന്ദുത്വ കൂട്ടുകെട്ടിനെ മുഖ്യശത്രുവായിക്കണ്ട് അതിനെ അധികാരത്തിൽനിന്ന് നിഷ്കാസനം ചെയ്യാനുള്ള അവസാനത്തെ അവസരമാണ് ആസന്നമായിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞാൽ മറ്റെല്ലാ ഭിന്നതകൾക്കും രണ്ടാംസ്ഥാനം നൽകിക്കൊണ്ടുള്ള തന്ത്രമാണ് കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടികളും ന്യൂനപക്ഷകക്ഷികളുമെല്ലാം ആവിഷ്കരിക്കുക. അക്കാര്യത്തിൽ അവർ പരാജയപ്പെട്ടാൽ മതേതര ഇന്ത്യയുടെ ചരിത്രം അവർക്ക് മാപ്പുനൽകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.