വിശാല മതേതര കൂട്ടായ്മയും സി.പി.എം പാർട്ടി കോൺഗ്രസും
text_fieldsഇന്ത്യ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായി തുടരുമോ എന്ന ചോദ്യം മുെമ്പാരിക്കലും ഇല്ലാത്തവിധം പ്രസക്തമായി ഉയരവെ, രാജ്യത്തിെൻറ ഭാവിയിൽ ഉത്കണ്ഠാകുലരായ എല്ലാവർക്കും ഒരൽപം ആശ്വാസം നൽകുന്ന വാർത്തയുമായാണ് സി.പി.എമ്മിെൻറ 22ാം പാർട്ടി കോൺഗ്രസ് ഹൈദരാബാദിൽ സമാപിച്ചിരിക്കുന്നത്. നിലവിലെ ഇടതുപക്ഷ പാർട്ടികളിൽ താരതമ്യേന ശക്തിയും സ്വാധീനവും ജനപിന്തുണയും ഇപ്പോഴും അവകാശപ്പെടാവുന്നത് സി.പി.എമ്മിനാണെന്ന് സർവരും സമ്മതിക്കും. ബംഗാളിനു പിറകെ ത്രിപുരകൂടി ഇടതുമുന്നണിയെ കൈയൊഴിഞ്ഞു. ഒരേയൊരു കേരളത്തിൽമാത്രം അധികാരത്തിൽ പിടിച്ചുനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യഘടകമായ സി.പി.എമ്മിൽ പിളർപ്പിെൻറ കരിനിഴൽ ഉരുണ്ടുകൂടുന്നത് പാർട്ടി അണികളെ മാത്രമല്ല മതേതര സമൂഹത്തെയാകെ ഉത്കണ്ഠാകുലരാക്കിയിരുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസിനോടും കോൺഗ്രസ് നയിക്കുന്ന സർക്കാറിനോടും സ്വീകരിക്കേണ്ട സമീപനത്തെച്ചൊല്ലിയുള്ള അഭിപ്രായഭിന്നതകളും വിവാദങ്ങളും മൂർച്ഛിച്ചാണ് 1964ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി രണ്ടായി പിളർന്നതെന്നത് മറക്കാനാവില്ല. വീണ്ടും കോൺഗ്രസിനോടുള്ള നിലപാടിനെച്ചൊല്ലിയാണ് സി.പി.എമ്മിൽ ഭിന്നത രൂക്ഷമായതും നിലവിലെ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും മുൻഗാമി പ്രകാശ് കാരാട്ടും വിരുദ്ധപക്ഷങ്ങളിൽ നിലയുറപ്പിച്ചതും. രാജ്യം നേരിടുന്ന മുഖ്യ ഭീഷണി മതേതര ജനാധിപത്യത്തിെൻറ ശത്രുവായ ആർ.എസ്.എസ്^ബി.ജെ.പി തീവ്രവലതുപക്ഷ വർഗീയശക്തികളിൽ നിന്നാണെന്ന കാര്യത്തിൽ നേതാക്കൾക്കിടയിൽ ഭിന്നത ഇല്ലാതിരിക്കെത്തന്നെ, മുഖ്യശത്രുവിനെ നേരിടാൻ മതനിരപേക്ഷ ജനാധിപത്യ പാർട്ടിയായ കോൺഗ്രസിനെ കൂട്ടുപിടിക്കാമോ, ആകാമെങ്കിൽ ഏതളവിൽ എന്നതായിരുന്നു വിരുദ്ധ കാഴ്ചപ്പാടുകളിലേക്ക് നയിച്ച സമസ്യ. േപാളിറ്റ്ബ്യൂേറായിലും ദേശീയ കൗൺസിലിലും െകാൽക്കത്ത പ്ലീനത്തിലും നിരന്തരം നടന്ന ചർച്ചകൾക്ക് സമവായമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഭൂരിപക്ഷാഭിപ്രായം േകാൺഗ്രസുമായി സഖ്യമോ ധാരണയോപോലും സാധ്യമല്ലെന്ന പ്രകാശ് കാരാട്ടുപക്ഷ സമീപനത്തിനനുകൂലമാണെന്ന് വന്നതോടെ സീതാറാം യെച്ചൂരിയുടെയും സമാന ചിന്താഗതിക്കാരുടെയും ഭാവിതന്നെ അനിശ്ചിതത്വത്തിലായി. ഹൈദരാബാദ് പാർട്ടി കോൺഗ്രസിലും ഭിന്നത അപരിഹാര്യമായിത്തുടർന്നാൽ യെച്ചൂരിപക്ഷത്തുള്ള ബംഗാളടക്കം ഭൂരിഭാഗം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും വേറിട്ടുപോവാനുള്ള സാധ്യതപോലും പ്രവചിക്കപ്പെട്ടു.
എന്നാൽ, കരട് രാഷ്്ട്രീയ പ്രമേയത്തിന്മേലുള്ള ചർച്ച അവസാനിക്കുേമ്പാൾ ഇന്ത്യൻ നാഷനൽ കോൺഗ്രസിനോട് സഖ്യമോ അവരെ ചേർത്തുള്ള മുന്നണിയോ സാധ്യമല്ലെന്ന നിലപാടിൽ മാറ്റമില്ലാതെത്തന്നെ 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ധാരണയിലേർപ്പെടാനുള്ള സാധ്യതക്ക് വഴിതുറന്നുകൊണ്ടുള്ള സമവായത്തിലെത്തുകയായിരുന്നു പാർട്ടി കോൺഗ്രസ്. ആർ.എസ്.എസ്^ബി.ജെ.പി പാർട്ടികളും സംഘ്പരിവാർ സർക്കാറും ഫാഷിസ്റ്റുകളാണോ എന്ന മൗലികപ്രശ്നത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണെങ്കിലും മോദി സർക്കാറിനെ അധികാരത്തിൽ തുടരാൻ ഒരു കാരണവശാലും അവസരമൊരുക്കരുതെന്ന കാര്യത്തിലാണ് സി.പി.എമ്മിൽ സമവായമുണ്ടായിരിക്കുന്നത്. ആ നയം നടപ്പാക്കാനുള്ള അവസരമാവെട്ട ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രണ്ടാമൂഴം അനുവദിച്ചതിലൂടെ കൈവരുകയും ചെയ്തിരിക്കുന്നു. നാളുകൾ പിന്നിടുംതോറും കൂടുതൽ കൂടുതൽ ജനദ്രോഹ നയങ്ങളുമായും അറുപിന്തിരിപ്പൻ ശാഠ്യങ്ങളുമായും മുന്നോട്ടുപോവുന്ന മോദി സർക്കാറിന് ഇനിയൊരു ഉൗഴംനൽകുന്നത് മൊത്തം മതേതര സമൂഹത്തെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കുമെന്നതിൽ സംശയമേയില്ല. കോൺഗ്രസിലും യു.പി.എ സർക്കാറിലും കോർപറേറ്റ് വിധേയത്വവും നവലിബറൽ സാമ്പത്തികനയങ്ങളും അമേരിക്കൻ സാമ്രാജ്യത്വത്തോടുള്ള വിധേയത്വവുമൊക്കെ തികച്ചും ന്യായമായിത്തന്നെ ആരോപിക്കാമെങ്കിലും സമഗ്രാധിപത്യ ത്വരയോ ജനാധിപത്യ ധ്വംസനമോ ദലിത്^ന്യൂനപക്ഷ^പിന്നാക്ക സമുദായങ്ങളുടെ ഉന്മൂലന പ്രവണതയോ ആരോപിക്കാൻ കഴിയുകയില്ല. അതുകൊണ്ടാണല്ലോ എട്ടുവർഷക്കാലം സി.പി.എമ്മും ഇടുതുപക്ഷവും മൻമോഹൻ സിങ് സർക്കാറിനെ സന്ദിഗ്ധഘട്ടങ്ങളിൽ പിന്തുണച്ചതും. അവസാനഘട്ടത്തിൽ അമേരിക്കയുമായി ആണവകരാർ ഒപ്പിട്ടപ്പോൾ മാത്രമാണ് ഇടതുപാർട്ടികൾ മാറിച്ചിന്തിച്ചത്. പ്രസ്തുത തീരുമാനം തന്നെ വിവേകരഹിതമായെന്ന വീണ്ടുവിചാരം ഇടതുപാർട്ടികളിൽ ഉണ്ടുതാനും.
പാർട്ടി കോൺഗ്രസ് രാഷ്ട്രീയപ്രമേയം ഏകകണ്ഠമായി അംഗീകരിച്ചശേഷവും ആഭ്യന്തര ഭിന്നതകൾ പൂർണമായി ഇല്ലാതായിട്ടില്ല. അതുപക്ഷേ, കേവലം ആദർശപരമോ നയപരമോ ആണെന്ന് വാദിക്കാനും പറ്റില്ല. വിഭാഗീയതയും വ്യക്തിവൈരാഗ്യങ്ങളുമൊക്കെ, കെട്ടുറപ്പ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സി.പി.എമ്മിൽ നിലനിൽക്കുന്നുണ്ടെന്ന് സമ്മതിക്കുന്നതാണ് ശരി. ഇടതുപക്ഷത്തിെൻറ അനിഷേധ്യ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ട ബംഗാളിൽ പാർട്ടി ഉന്മൂലനഭീഷണി നേരിടുന്നതാണ് പ്രശ്നത്തിെൻറ ഒരു മർമം. കോൺഗ്രസുമായി കൂട്ടുചേർന്നിട്ടുപോലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഒന്നും നേടാനായില്ല. മമത ബാനർജിയുടെ കരുത്തിന് മുന്നിൽ പ്രതിപക്ഷം നിസ്സഹായരാവുന്നു എന്നതാണ് വസ്തുത. മമതയെ ബി.ജെ.പിക്ക് തുല്യം ഫാഷിസ്റ്റായി ഇന്ത്യൻ മനസ്സ് സമ്മതിക്കുകയുമില്ല. മുമ്പ് സി.പി.എമ്മിെൻറ ചാവേറുകളായിരുന്നവരെ ഏതാണ്ട് മുഴുവനുമായി തൃണമൂലിലേക്ക് കൊണ്ടുവരാൻ സാധിച്ചതാണ് മമതയുടെ വിജയം. സി.പി.എമ്മിലായിരുന്നപ്പോൾ പ്രതിയോഗികൾക്കുനേരെ സ്വീകരിച്ച അടവുകളെല്ലാം ഇപ്പോഴവർ തൃണമൂലിെൻറ ബാനറിൽ സി.പി.എമ്മിെൻറ നേരെ പ്രയോഗിക്കുന്നു. ഇൗ വിഷമവൃത്തത്തെ എങ്ങനെ അതിജീവിക്കാമെന്ന് കണ്ടെത്തുന്നതിൽ പാർട്ടി കോൺഗ്രസ് വിജയിച്ചിട്ടില്ല. നാഷനൽ കോൺഗ്രസിൽ ഇടതുസഖ്യ കാര്യത്തിൽ പൂർണ മനസ്സ് രൂപപ്പെട്ടിട്ടുമില്ല. അതേസമയം, തൃണമൂൽകൂടി ഉൾക്കൊള്ളുന്ന സമ്പൂർണ മതേതര കൂട്ടായ്മ രൂപപ്പെട്ടാലേ സംഘ്പരിവാർ ഫാഷിസമെന്ന ഭീഷണിയെ ആത്മവിശ്വാസത്തോടെ നേരിടാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.