ദലിതർക്ക് നീതി നിഷേധിക്കരുത്
text_fieldsപട്ടികജാതി-പട്ടികവർഗങ്ങൾക്കു നേരെയുള്ള അത്യാചാരങ്ങൾ വിലക്കുന്ന ദലിത് പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന, വ്യക്തമായ തെളിവില്ലാത്ത, പ്രത്യക്ഷത്തിൽതന്നെ നിലനിൽക്കില്ലെന്ന് േബാധ്യമുള്ള േകസുകളിൽ ഉടനെ അറസ്റ്റ് എന്ന നിബന്ധന ബാധകമല്ലെന്ന് മാർച്ച് 20ന് സുപ്രീംകോടതി വിധിച്ചു. ഇതിനെതിരെ 140ഒാളം ദലിത് സംഘടനകൾ ആഹ്വാനം ചെയ്ത കഴിഞ്ഞദിവസത്തെ ഭാരത ബന്ദ് അക്രമാസക്തവും സംഘർഷഭരിതവുമായത് കേന്ദ്ര സർക്കാറിനെ ഞെട്ടിച്ചിരിക്കുകയാണ്. പഞ്ചാബ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, ഝാർഖണ്ഡ്, ഗുജറാത്ത്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം ജനജീവിതം സ്തംഭിപ്പിച്ചു, ഏറ്റുമുട്ടലിലും വെടിവെപ്പിലും 11 പേർ കൊല്ലപ്പെട്ടതിന് പുറമെ ബസുകളും വാഹനങ്ങളും തീവണ്ടികളും ഉൾപ്പെടെ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. മുൻ പ്രധാനമന്ത്രി വി.പി. സിങ്ങിെൻറ കാലത്ത് മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കാൻ തീരുമാനിച്ചതിനെതിരെ സവർണ ജാതിക്കാർ നടത്തിയ അക്രമാസക്ത പ്രക്ഷോഭത്തെ ഒാർമിപ്പിക്കുന്നതായിരുന്നു തിങ്കളാഴ്ചയിലെ ദലിത് കലാപം. പ്രക്ഷോഭം കൈവിട്ടുവെന്ന് കണ്ടതോടെ നരേന്ദ്ര മോദി സർക്കാർ സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹരജി നൽകാൻ നിർബന്ധിതമായിരിക്കുന്നു.
പട്ടികജാതി-വർഗ നിയമപ്രകാരമുള്ള പരാതിയിൽ ഉടനെയുള്ള അറസ്റ്റ് പാടില്ലെന്നത് മാത്രമല്ല, ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതിയെങ്കിൽ നിയമന അധികാരിയിൽനിന്ന് അനുമതി വാങ്ങിയിരിക്കണമെന്നും ഡെപ്യൂട്ടി സൂപ്രണ്ടിൽ കുറയാത്ത പദവിയിലുള്ള ഉദ്യോഗസ്ഥെൻറ പ്രാഥമികാന്വേഷണത്തിനുശേഷമേ അറസ്റ്റ് പാടുള്ളൂവെന്നും ജസ്റ്റിസുമാരായ എ.കെ. ഗോയൽ, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചതോടെ ദലിത് പീഡന നിരോധന നിയമത്തെത്തന്നെ അത് നിർവീര്യമാക്കുന്നതാണെന്ന് ദലിത് സംഘടനകൾ സ്വാഭാവികമായും കരുതുന്നു. അതിനാലാണ് രോഷാകുലമായ പ്രക്ഷോഭത്തിന് അത് വഴിയൊരുക്കിയത്. അടുത്തവർഷം പാർലമെൻറ് തെരഞ്ഞെടുപ്പ് നടക്കാനിരിെക്ക ജനസംഖ്യയിൽ 18 കോടിയോളം വരുന്ന ദലിതുകളെ പ്രകോപിപ്പിക്കുന്നത് വൻ തിരിച്ചടിക്ക് കാരണമാകുമെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാവാം കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹരജി നൽകിയിരിക്കുന്നത്. നിയമത്തിലെ വ്യവസ്ഥാപിത തത്ത്വങ്ങളും ചില സാഹചര്യങ്ങളും സുപ്രീംേകാടതി കാണാതെേപാെയന്ന് ചൂണ്ടിക്കാട്ടുന്ന പുനഃപരിശോധന ഹരജി, മാർച്ച് 20ലെ വിധി ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണെന്നും നിയമം ദുർബലമാക്കുന്നത് അവകാശനിഷേധമായി മാറുമെന്നും വാദിക്കുന്നു. എഫ്.െഎ.ആർ സമർപ്പിക്കുന്നതിലെ കാലതാമസം, സാക്ഷിയുടെയും പരാതിക്കാരുടെയും കൂറുമാറ്റം, കേസ് ശരിയായ രീതിയിൽ കോടതിയിൽ അവതരിപ്പിക്കാതിരിക്കൽ എന്നിവയൊക്കെയാണ് സുപ്രീംകോടതി കാണാതെപോയ സാഹചര്യങ്ങളായി റിവ്യൂ ഹരജിയിൽ പറയുന്നത്.
കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ദലിത് പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചത് രാഷ്ട്രീയ മുതലെടുപ്പിനാണെന്ന് വാദിക്കാം. എന്നാൽ, റിവ്യൂ ഹരജിയിൽ സർക്കാർതന്നെ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ പ്രസക്തമായിരിക്കെ വിധിയുടെ പുനഃപരിശോധന ആവശ്യപ്പെടാൻ എന്തുകൊണ്ട് വൈകി എന്ന ചോദ്യമുയരുന്നു. പട്ടികജാതി-വർഗങ്ങൾക്കു നേരെയുള്ള പീഡന പരാതികൾ വർധിക്കുകയും നിയമത്തിെൻറ ദുർവിനിയോഗം വ്യാപകമായി നടക്കുന്നുവെന്ന് തോന്നുകയും ചെയ്തപ്പോഴാവാം പീഡന നിരോധന നിയമം നടപ്പാക്കുന്നതിൽ അവധാനതവേണമെന്ന് പരമോന്നത കോടതിക്ക് േബാധ്യപ്പെട്ടത്. മറ്റെല്ലാ നിയമങ്ങളും എന്നപോലെ ദലിത് പീഡനനിയമവും ദുർവിനിേയാഗം ചെയ്യപ്പെടുന്നുണ്ടെന്നത് നിഷേധിക്കാനാവില്ല. ജാതീയത ഇന്ത്യൻ സമൂഹത്തിെൻറ തീരാശാപമാണെന്നിരിക്കെ വിരോധവും പകയും തീർക്കാൻ നിരപരാധികളുടെ പേരിൽ പൊലീസിലും കോടതികളിലും കള്ളക്കേസുകൾ എത്തുന്നുമുണ്ടാവാം. സ്ത്രീപീഡന കേസുകളിലും അത്തരം സംഭവങ്ങൾ നടക്കാറുണ്ട്. പക്ഷേ, ദുർബലരും നീതിനിഷേധിക്കപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരുമായ അധഃസ്ഥിതർക്ക് രക്ഷാമാർഗമായ ഒരു നിയമം ദുർബലമാക്കപ്പെടുന്ന സാഹചര്യം കൂടുതൽ ആപത്കരമാണ്. യഥാസമയം പൊലീസിൽ പരാതി ബോധിപ്പിക്കാനോ അഭിഭാഷകരെ ഇടപെടീക്കാനോ സാധിക്കാത്ത നിസ്സഹായരാണ് ദലിതുകൾ.
നീതി നേടിയെടുക്കുക അത്യന്തം ദുഷ്കരമായ സാഹചര്യമാണ് രാജ്യത്ത് പൊതുവെ നിലനിൽക്കുന്നത്. സാമ്പത്തികശേഷിയും സ്വാധീനവുമില്ലാത്തവരെ സംബന്ധിച്ചിടത്തോളം കൊലപാതകമോ ബലാത്സംഗമോ പോലുള്ള അത്യാചാരങ്ങളെപ്പോലും നിശ്ശബ്ദം സഹിേക്കണ്ടിടത്താണ് കാര്യത്തിെൻറ കിടപ്പ്്. കൂനിന്മേൽ കുരുവെന്നവണ്ണം കുറ്റാരോപിതർ സർക്കാർ ഉദ്യോഗസ്ഥരാണെങ്കിൽ കേസെടുക്കാൻ നിയമനാധികാരികളുടെ അനുമതി കൂടി വേണമെന്നാണ് വന്നിരിക്കുന്നത്. മാത്രമല്ല അറസ്റ്റ് അനുപേക്ഷ്യമായ കേസുകളിൽതന്നെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിെൻറ റാങ്കിലുള്ള മേലുദ്യോഗസ്ഥരുെട അന്വേഷണവും വേണം. പട്ടികജാതിക്കാർക്കും ആദിവാസികൾക്കും ഇത് വല്ലതും നടക്കുന്ന കാര്യമാണോ? ഫലത്തിൽ അവരുടെ രക്ഷക്ക് നടപ്പിൽവന്ന 1989ലെ നിയമം കേവലം നോക്കുകുത്തിയാവുന്നു എന്നതാണ് കോടതിവിധിയുടെ പ്രത്യാഘാതം. അവസാന വിശകലനത്തിൽ, ഇന്ത്യയിലെ സവർണ മനസ്സ് സ്വാതന്ത്ര്യത്തിെൻറ ഏഴു പതിറ്റാണ്ടിനുശേഷവും രോഗാതുരമാണ്. ഒടുവിലത്തെ ഭരണമാറ്റം അതിനെ ദ്വിഗുണീഭവിപ്പിക്കുക കൂടി ചെയ്തിരിക്കുന്നു. പരമോന്നത കോടതിയിലെ ന്യായാധിപരിൽ ഒരാൾപോലും ദലിതനല്ലെന്നതും യാദൃച്ഛികമായി കാണാനാവില്ല. കേന്ദ്ര സർക്കാറിെൻറ റിവ്യൂ ഹരജിപ്രകാരം, വിധി സ്റ്റേചെയ്യാൻ കോടതി വിസമ്മതിക്കുകയും ചെയ്തിരിക്കുകയാണ്. എന്നിരിക്കെ നിരന്തരമായി നീതിനിഷേധിക്കപ്പെടുന്ന എല്ലാ ജനവിഭാഗങ്ങളുടെയും ശക്തമായ ചെറുത്തുനിൽപിലൂടെയല്ലാതെ ഇൗ
ദുഃസ്ഥിതിക്ക് അന്ത്യം കുറിക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.