Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇനിയും മുഴങ്ങുന്ന...

ഇനിയും മുഴങ്ങുന്ന ശരണംവിളികൾ ആർക്കുവേണ്ടി?

text_fields
bookmark_border
editorial
cancel

നരേന്ദ്ര മോദി നയിക്കുന്ന ഹിന്ദുത്വ സർക്കാർ ഭരണത്തി െൻറ അഞ്ചുവർഷം പൂർത്തിയാകുേമ ്പാൾ രാജ്യം എവിടെ എത്തിനിൽക്കുന്നുവെന്നും ഇന്ത്യൻ ജനതക്ക് നൽകിയിരുന്ന വാഗ്ദാന ങ്ങൾ എത്രത്തോളം പൂർത്തീകരിച്ചുവെന്നും സംശയാതീതമായി വ്യക്തമാക്കുന്നതാണ് കഴിഞ് ഞ ദിവസം സ്വിറ്റ്സർലൻഡിലെ ദാവോസിൽ ആരംഭിച്ച ലോക സാമ്പത്തിക ഫോറം വാർഷിക ഉച്ചകോ ടിയോടനുബന്ധിച്ച് അന്താരാഷ്ട്ര സംഘടനയായ ഒാക്സ്ഫാം പുറത്തിറക്കിയ റിപ്പോർട്ട്. യു.പി.എ സർക്കാർ രാജ്യത്തെ അഴിമതിയിൽ മുക്കി നശിപ്പിക്കുന്നതിനെതിരെ ഗാന്ധിയൻ അണ്ണാ ഹസാരെ തലസ്ഥാന നഗരിയിൽ നടത്തിയ നിരാഹാര സമരം ദേശീയതലത്തിൽ സൃഷ്ടിച്ച അലയൊലികളിൽനിന്ന് മുതലെടുത്ത് അഴിമതി അപ്പാടെ നിർമാർജനം ചെയ്യുമെന്നും വിദേശ ബാങ്കുകളിൽ ഇന്ത്യൻ സമ്പന്നവർഗം നിക്ഷേപിച്ച ലക്ഷം കോടികൾ തിരിച്ചുകൊണ്ടുവരുമെന്നും വലിയവായിൽ വിളിച്ചുപറഞ്ഞാണ് ബി.ജെ.പിയും കൂട്ടുകക്ഷികളും സാധാരണ ജനങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിലേറിയതെന്ന സത്യം വിസ്മരിക്കാൻ നേരമായിട്ടില്ല. കേവലം വോട്ട് തട്ടാനുള്ള ബഡായിയിൽ കവിഞ്ഞ ഒന്നുമല്ല മോദി ടീമിെൻറ മധുരവാഗ്ദാനങ്ങളെന്നും പിന്നിൽ കളിക്കുന്നത് അംബാനി, അദാനി പ്രഭൃതികളാണെന്നും അവരുടെ താൽപര്യ സംരക്ഷണമാണ് കാവിപ്പടയുടെ മുഖ്യ അജണ്ടയെന്നും വിവരമുള്ളവർ ആദ്യമേ ചൂണ്ടിക്കാട്ടിയിരുന്നതാണ്. അതൊന്നും പക്ഷേ, അസംതൃപ്തരായ ജനങ്ങളുടെ ചെവിയിൽ കടന്നില്ല. ഇപ്പോഴോ? ഇന്ത്യയുടെ ജനസംഖ്യയിൽ ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്തിന് ഒരു വർഷമുണ്ടായത് 39 ശതമാനം വർധന! 2018ൽ മാത്രം 18 ശതകോടീശ്വരന്മാർ ഒരു ദിവസം സമ്പാദിച്ചത് ശരാശരി 2200 കോടി. മഹാ േകാടീശ്വരന്മാരിൽ തലപ്പത്തിരിക്കുന്ന റിലയൻസ് മുതലാളി മുകേഷ് അംബാനിയുടെ ആകെ സമ്പത്ത് 2.8 ലക്ഷം കോടിയാണെങ്കിൽ പൊതുജനാരോഗ്യം, ശുചിത്വം, ജല വിതരണം തുടങ്ങിയ പ്രാഥമികാവശ്യങ്ങൾക്കായി മോദി സർക്കാർ ബജറ്റിൽ നീക്കിെവച്ച തുക 2.08 ലക്ഷം കോടിരൂപ. രാജ്യത്തെ സമ്പത്തിെൻറ 77 ശതമാനവും ജനസംഖ്യയുടെ 10 ശതമാനം മാത്രംവരുന്ന െകാമ്പൻ സ്രാവുകൾ കൈയടക്കി വെച്ചപ്പോൾ ബാക്കി 90 ശതമാനവും സമ്പത്തിെൻറ 23 ശതമാനം മാത്രം പങ്കുവെച്ച് ദാരിദ്ര്യത്തിലും ദുരിതങ്ങളിലും കഴിയാൻ വിധിക്കപ്പെട്ടവരാണ്. ഒരു നേരത്തേ ആഹാരത്തിനും കുട്ടികളുടെ മരുന്നിനും വേണ്ടി പൊരുതേണ്ടി വരുന്നവരാണ് ഇവരിൽ ഗണ്യമായ ഭാഗമെന്ന് ഒാക്സ്ഫാം റിപ്പോർട്ടിൽ വെളിപ്പെടുത്തുന്നു.

മാസംതോറും മുടങ്ങാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിവരുന്ന മൻകി ബാത് സംപ്രേഷണ പരിപാടിയിൽ ഇതേക്കുറിച്ചൊന്നും ഇന്നേവരെ സൂചിപ്പിച്ചിട്ടില്ല. തെൻറ മോഹന സുന്ദര വാഗ്ദാനങ്ങളിൽ ഒന്നുപോലും കൃത്യമായി നടപ്പാക്കാത്തതിനെക്കുറിച്ച് ഒരു ന്യായവും അദ്ദേഹം മുന്നോട്ടുവെച്ചിട്ടുമില്ല. പാർലമെൻറിൽ അത്യപൂർവമായിമാത്രം ഹാജരാവുേമ്പാൾ കാഴ്ചവെക്കുന്ന വാചകമേളകളിൽ മുത്തലാഖ് പോലുള്ള ബാലിശ സമസ്യകളെക്കുറിച്ചല്ലാതെ ജനകീയ പ്രശ്നങ്ങൾ സ്പർശിക്കാറില്ല. അംബാനിയെ വഴിവിട്ട് സഹായിച്ചതായി പ്രതിപക്ഷം കുറ്റപ്പെടുത്തുന്ന റഫാൽ ഇടപാടിനെക്കുറിച്ച് തൃപ്തികരമായ ഒരു വിശദീകരണവും പ്രധാനമന്ത്രി നൽകിയിട്ടില്ല. അതേച്ചൊല്ലിയുള്ള ബഹളം പാർലമെൻറിനെ എത്രദിവസം സ്തംഭിപ്പിച്ചാലും അദ്ദേഹത്തിന് ചേതവുമില്ല. കാരണം വ്യക്തമാണ്. തന്നെ അധികാരത്തിേലറ്റാൻ വെള്ളംപോലെ പണമൊഴുക്കുകയും മാധ്യമങ്ങളെ വിലക്കെടുത്ത് കൊടുക്കുകയും ജനങ്ങളെ അന്ധകാരത്തിലാഴ്ത്തുകയും ചെയ്ത ശതകോടീശ്വരന്മാർ സജീവരംഗത്ത് വിരാജിക്കുന്നേടത്തോളംകാലം തനിക്കോ കാവിപ്പടക്കോ ഒന്നും ഭയപ്പെടാനില്ല. മനസ്സാക്ഷിക്കുത്ത് സഹിക്കാൻ വയ്യാതെ സത്യം വിളിച്ചുപറഞ്ഞു പോവുന്നവരുടെ വായ മൂടിക്കെട്ടാനും അവരെ തടവറയിലിടാനും യഥേഷ്ടം കരിനിയമങ്ങളുണ്ട്. അവ മനുഷ്യത്വരഹിതമായി പ്രയോഗിക്കാൻ ഭരണയന്ത്രത്തിൽ യോഗ്യരായ കിങ്കരന്മാരുമുണ്ട്. ഭരണഘടന സ്ഥാപനങ്ങളാകെ കൂറുള്ള പരിവാറുകാർക്ക് തീറെഴുതിക്കൊടുത്തിരിക്കെ പിന്നെയാരെ പേടിക്കാൻ? എന്നിട്ടും, ഒടുവിൽ നടന്ന അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളിൽ മോദി^അമിത് ഷാ കൂട്ടുകെട്ട് മൂക്കുകുത്തി വീണത് ഒരൽപം അങ്കലാപ്പുണ്ടാക്കിയിരിക്കുന്നു.

തെരഞ്ഞെടുപ്പ് അടുക്കുംതോറും എൻ.ഡി.എ ഘടകകക്ഷികൾ ഒാരോരുത്തരായി അടർന്നുപോവുന്നത് അശുഭ ലക്ഷണത്തിന് വഴിയൊരുക്കുന്നു. അഭിപ്രായ സർവേകൾ അത്ര ശുഭകരമല്ലാത്ത ഫലങ്ങളിലേക്ക് വിരൽചൂണ്ടുേമ്പാൾ ഉൾഭയം മറച്ചുവെക്കാനാവുന്നില്ല. മോദിയുടെ പ്രതിച്ഛായ കുത്തനെ താഴേക്ക് പോവുന്നതും രാഹുൽ ഗാന്ധിയുടെ ഗ്രാഫ് ഉയരുന്നതും നെഞ്ചിടിപ്പ് വർധിപ്പിക്കുന്നു. പക്ഷേ, മൗലികമായ നയംമാറ്റത്തിനോ തെറ്റ് തിരുത്തലിനോ ഇനി നേരമില്ല; ജനിതകക്കുഴപ്പത്തിന് അതൊട്ട് പ്രതിവിധിയുമല്ല. അപ്പോൾ പിന്നെ ചിരകാല അടവുകൾ പൂർവാധികം രൂക്ഷമായി പ്രയോഗിക്കുകയാണ് മുന്നിൽ കാണുന്ന മാർഗം. അത് തീവ്രഹിന്ദുത്വ അജണ്ട ആർ.എസ്.എസിലൂടെ പുറത്തെടുക്കുകയല്ലാതെ മറ്റൊന്നുമല്ല. പട്ടിണിയും രോഗവും തൊഴിലില്ലായ്മയും പരമ്പരാഗത ശത്രുക്കളായ മതന്യൂനപക്ഷങ്ങൾമാത്രം അനുഭവിക്കുന്നതല്ലെന്നും ജനസംഖ്യയിൽ വളരെ കൂടുതലുള്ള ഹൈന്ദവ ജനതതന്നെയാണ് ഒന്നാമത്തെ ഇരകളെന്നും മനസ്സിലാക്കാതെയല്ല ജീവൽ പ്രശ്നങ്ങളുടെ നേരെയുള്ള കണ്ണുചിമ്മൽ. മാനവികവും ജനാധിപത്യപരവുമായ രീതിയിൽ, നടേ ഉദ്ധരിച്ച റിപ്പോർട്ട് അനാവരണം ചെയ്യുന്നതുേപാലുള്ള ഗുരുതര പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കാവിപ്പട അശക്തമാണ്. അതിനാലാണ് മുങ്ങിച്ചാവാറായവൻ വയ്ക്കോൽ തുരുമ്പും പിടികൂടുന്നപോലെ, ഗൗരവതരമായ ഒരു ഇഷ്യുേവ അല്ലാത്ത ശബരിമലയിലെ യുവതി സാന്നിധ്യം പോലുള്ള വൈകാരിക പ്രശ്നങ്ങളെ ദേശീയതലത്തിൽ കുത്തിപ്പൊക്കാൻ സംഘ്പരിവാർ കൊണ്ടുപിടിച്ച് ശ്രമിക്കുന്നത്.

ഏറ്റവും ഒടുവിൽ കേരളത്തിെൻറ തലസ്ഥാന നഗരിയിൽ കിട്ടാവുന്ന മുഴുവൻ ജാതി സംഘടന ശകലങ്ങളെയും കൂട്ടിപ്പിടിച്ച് ആൾദൈവങ്ങളുടെ ആശീർവാദത്തോടെ സംഘടിപ്പിച്ച അയ്യപ്പസംഗമത്തിന് മതപരമോ ആത്മീയമോ ആയ ഒരു മാനവും യഥാർഥത്തിലില്ലെന്നും വീണുകിട്ടിയ ‘സുവർണാവസരം’ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുകയാണെന്നും തിരിച്ചറിയാത്തവരാരും മലയാള നാട്ടിൽ ഉണ്ടാവാൻ വഴിയില്ല. ശബരിമല മേൽശാന്തി നടയടച്ചു; പുനഃപരിശോധന ഹരജികളുടെ പരിഗണന സുപ്രീംകോടതി അനിശ്ചിതമായി നീട്ടുകയും ചെയ്തു. ഇനിയും മുഴങ്ങുന്ന ശരണംവിളികൾ ആർക്കുവേണ്ടിയാണെന്ന് ആർക്കാണറിഞ്ഞുകൂടാത്തത്?

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsSabarimala News
News Summary - Sarana Mantras For Whom ? - Article
Next Story