Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightസഞ്ജീവ് ഭട്ട്:...

സഞ്ജീവ് ഭട്ട്: നിയമം അനീതിയുടെ വഴിക്കോ?

text_fields
bookmark_border
സഞ്ജീവ് ഭട്ട്: നിയമം അനീതിയുടെ വഴിക്കോ?
cancel

മുൻ െഎ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച ജാംനഗർ സെഷൻസ് കോടതി വിധി, രാജ് യത്ത് നീതിയുടെ പക്ഷം ജയിക്കണമെന്നാഗ്രഹിക്കുന്നവരെ നിരാശപ്പെടുത്തുന്നതാണ്. 30 വർഷം മുമ്പു നടന്ന കസ്റ്റഡിമര ണക്കേസിലാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. നരേന്ദ്ര മോദിക്കെതിരെ സുപ്രീംേകാടതിയിലും നാനാവതി കമീഷനില ും മൊഴികൊടുത്ത ഭട്ടിനെതിരെ ഗുജറാത്ത് സർക്കാറും കേന്ദ്ര സർക്കാറും പ്രതികാരനീക്കം നടത്തുന്നുവെന്ന് പരാതി കൾ മുേമ്പ ഉയർന്നതാണ്. 1989ൽ ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനി നയിച്ച രഥയാത്രയോടനുബന്ധിച്ച് വർഗീയ സംഘർഷമുണ്ടാകാന ുള്ള സാധ്യത കണക്കിലെടുത്ത്, അന്ന് ജാംനഗറിൽ അഡീഷനൽ പൊലീസ് സൂപ്രണ്ടായിരുന്ന സഞ്ജീവ് ഭട്ട് നൂറിലേറെ ബി.ജ െ.പി പ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു. അതിൽ ഉൾപ്പെട്ട പ്രഭുദാസ് വൈശ്നാനി എന്നയാൾ, കസ്റ്റഡിയിൽനിന്ന് വിട്ടയക്കപ്പെട്ട് പത്തുദിവസത്തിനുശേഷം ആശുപത്രിയിൽവെച്ച് മരിച്ചു.

ഇത് അദ്ദേഹത്തിന് കസ്റ്റഡിയിൽവെച്ചുണ്ടായ മർദനം കാരണമാണെന്ന് കുടുംബം ആരോപിച്ചു. 30 വർഷത്തിനുശേഷം ആ വാദം കോടതി അംഗീകരിക്കുേമ്പാൾ ഭട്ടിനനുകൂലമായ വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നാണ് പരാതി. മുന്നൂറോളം സാക്ഷികളെ പ്രോസിക്യൂഷൻ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ 32 പേരെ മാത്രമാണ് വിസ്തരിച്ചത്. 11 പേരെക്കൂടി വിസ്തരിക്കാൻ അനുവദിക്കണമെന്ന് ഭട്ടിെൻറ അഭിഭാഷകൻ അപേക്ഷിച്ചെങ്കിലും അത് അനുവദിക്കപ്പെട്ടില്ല. കേസന്വേഷിച്ച സംഘത്തിലെ മൂന്ന് പൊലീസുകാർ ഉൾപ്പെടെ നിർണായകമായ സാക്ഷികളെ വിസ്തരിക്കാൻ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ഭട്ടിെൻറ ശ്രമമാണിതെന്ന ഗുജറാത്ത് സർക്കാറിെൻറ വാദം കോടതി അംഗീകരിക്കുകയായിരുന്നു. സമാനമായ ഒരപേക്ഷ പരിഗണിച്ചശേഷം തള്ളിയതാണെന്നും കോടതിയുടെ വെക്കേഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദി, മുസ്ലിംകൾക്കെതിരായ വംശഹത്യക്ക് മൗനാനുവാദം നൽകിയതായി മൊഴി നൽകിയ സഞ്ജീവ് ഭട്ട്, തനിക്കെതിരെ ഒാരോന്നായി നടപടികൾ വരുേമ്പാഴും തെൻറ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു. ക്രമസമാധാന ഭംഗം ഇല്ലാതാക്കാൻ താൻ നൽകിയ ഉപദേശങ്ങൾ സർക്കാർ ചെവിക്കൊണ്ടില്ലെന്നും കോൺഗ്രസ് നേതാവ് ഇഹ്സാൻ ജാഫരിക്കെതിരെ ആക്രമണ സാധ്യതയുണ്ടെന്ന് താൻ മോദിയെ നേരിട്ട് ധരിപ്പിച്ചിട്ടും ഫലമുണ്ടായില്ലെന്നും (ജാഫരിയെ പിന്നീട് ആൾക്കൂട്ടം ചുട്ടുകൊന്നു) ഭട്ട് മൊഴി നൽകിയിട്ടുണ്ട്. ഇതെല്ലാം ഗുജറാത്ത് സർക്കാറിനെ തുറന്നുകാട്ടുന്നതായിരുന്നു. അതവർ പൊറുത്തില്ല. 2002ലെ വംശഹത്യയെക്കുറിച്ച് നിഷ്പക്ഷരായ ഉദ്യോഗസ്ഥർ തെളിവുനൽകാൻ മുന്നോട്ടു വന്നപ്പോഴെല്ലാം ഗുജറാത്ത് സർക്കാർ അവരെ ഒതുക്കാൻ ശ്രമിച്ചുപോന്നതാണ്.

മോദിമന്ത്രിസഭ അംഗമായ മായാ കൊട്നാനിയെ ശിക്ഷിക്കാൻ മതിയായ മൊബൈൽ ഫോൺ വിളിയുടെ തെളിവുകൾ ഹാജരാക്കിയ രാഹുൽ ശർമ എന്ന പൊലീസുദ്യോഗസ്ഥനെ വിടാതെ പിടികൂടിയത് ഉദാഹരണം. 33 വകുപ്പുതല അന്വേഷണങ്ങളും ആറ് കാരണംകാണിക്കൽ നോട്ടീസുകളും വന്നതോടെ അദ്ദേഹം സ്വമേധയാ വിരമിച്ചു. അന്ന് സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായുടെ അറസ്റ്റിലേക്കു നയിച്ച വ്യാജ ഏറ്റുമുട്ടൽ കൊലകൾ കാര്യക്ഷമമായി അന്വേഷിച്ച സതീഷ് വർമ, രജനീഷ് റായ് എന്നീ ഉദ്യോഗസ്ഥരെ ഷില്ലോങ്ങിലെ അതിവിദൂര സ്ഥലത്തേക്ക് മാറ്റിക്കൊണ്ടാണ് പാഠം പഠിപ്പിച്ചത്. സഞ്ജീവ് ഭട്ടാകെട്ട വിരട്ടലുകൾെക്കാന്നും വഴങ്ങാതെ തെൻറ നിലപാട് ആവർത്തിക്കുകയാണ് ചെയ്തത്. 2011ൽ അദ്ദേഹത്തെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തത് വ്യക്തമായ പകപോക്കലും ഭീഷണിപ്പെടുത്തലുമായേ കാണാനാകൂ. അനധികൃതമായി അവധിയെടുത്തു എന്നായിരുന്നു ആരോപണം. വാസ്തവത്തിൽ അദ്ദേഹം ആ ദിവസങ്ങളിൽ, ഗുജറാത്ത് അതിക്രമങ്ങളന്വേഷിക്കുന്ന നാനാവതി കമീഷനും പ്രത്യേകാന്വേഷണ സംഘത്തിനും (എസ്.െഎ.ടി) മുമ്പാകെ ഹാജരാകാനാണ് അവധിയെടുത്തത്. 2015 ആഗസ്റ്റിൽ ഭട്ടിനെ സർവിസിൽനിന്ന് നീക്കം ചെയ്തു.

2018ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്, 1996ലെ ഒരു ആരോപണം പൊടിതട്ടിയെടുത്തിട്ടാണ്. മയക്കുമരുന്ന് കേസിൽ ചിലരെ കുടുക്കിയെന്നായിരുന്നു അത്. ഇപ്പോൾ ശിക്ഷ വിധിച്ച കേസും പതിറ്റാണ്ടുകൾ മുമ്പത്തേതാണ്.
ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ ഏർപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് കോടതി നടപടികളിൽനിന്ന് സംരക്ഷണം നൽകുന്ന ഇന്ത്യൻ ശിക്ഷ നിയമം 197ാം വകുപ്പിെൻറ ആനുകൂല്യം മറ്റൊരു െഎ.പി.എസുകാരനായ ഡി.ജി. വൻസാരക്ക് ലഭ്യമായപ്പോൾ സഞ്ജീവ് ഭട്ടിന് നിഷേധിക്കപ്പെടുകയാണ് ചെയ്തത്. ഭരണകൂടത്തിെൻറ വീഴ്ചകളും അഴിമതികളും തുറന്നുകാട്ടുന്ന ‘വിസ്ൽ ബ്ലോവേഴ്സി’ന് മറ്റു രാജ്യങ്ങളിൽ പ്രത്യേക സംരക്ഷണംതന്നെ ഉള്ളപ്പോഴാണ് ഇവിടെ സർക്കാർ ഉദ്യോഗസ്ഥരെ രക്ഷിക്കുകയും മറ്റുള്ളവരെ ശിക്ഷിക്കുകയും ചെയ്യുന്ന ‘സെലക്ടിവ്’ നീതി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. തനിക്കെതിരെ ആരോപണങ്ങളന്വേഷിക്കാൻ കോടതി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് സുപ്രീംകോടതിയോട് ഭട്ട് 2015ൽ അഭ്യർഥിച്ചെങ്കിലും കോടതി അത് തള്ളുകയായിരുന്നു.

ജനാധിപത്യത്തിനും നീതിനിർവഹണത്തിനും സദ്ഭരണത്തിനുമൊക്കെ എതിരായ വ്യക്തമായ സന്ദേശം സഞ്ജീവ് ഭട്ടിനോടുള്ള പ്രതികാര മനോഭാവത്തിലുണ്ട്. സർവിസിലുള്ള മറ്റുള്ളവർ (െഎ.പി.എസ് സംഘടന അടക്കം) നിശ്ശബ്ദത പാലിക്കുേമ്പാൾ ആ സന്ദേശം ഫലം കാണുന്നു എന്നാണ് അർഥമാക്കേണ്ടതെന്ന് ഭട്ടിെൻറ ഭാര്യ ശ്വേത ചൂണ്ടിക്കാട്ടുന്നത് വെറുതെയല്ല. കോടതി, നിയമത്തിെൻറ വകുപ്പുകളും ലഭ്യമായ തെളിവുകളും മൊഴികളും നോക്കി വിധിക്കുന്നു. അതേസമയം, ഭരണകൂടം അമിതാധികാരവും പ്രതികാരമനസ്സുംകൊണ്ട് നീതിബോധമുള്ളവരെ വേട്ടയാടുന്നു. നിയമത്തെയും ജുഡീഷ്യറിയെയും തങ്ങളുടെ സങ്കുചിത ലക്ഷ്യത്തിന് ഉപയോഗിക്കുന്നതിൽ സർക്കാർ വിജയിക്കുന്നു. നിയമം എപ്പോഴും നീതിയാകില്ല. ദക്ഷിണാഫ്രിക്കയിലെ വർണവിവേചനം അവിടത്തെ നിയമമനുസരിച്ച് ശരിയായിരുന്നു. നാസികളുടെ ജൂത കൂട്ടെക്കാല നിയമവിധേയമായിരുന്നു. അടിമവേല നിയമാനുസൃതമായിരുന്നു. കൊളോണിയലിസം നിയമാനുസൃതമായിരുന്നു. നീതിബോധമില്ലാത്തവരുടെ കൈയിൽ നിയമം എന്നും മർദനോപകരണമായിേട്ടയുള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanjiv BhattGujarat Govtmalayalam Editorial
News Summary - Sanjiv Bhatt Gujarat Govt -Malayalam Editorial
Next Story