Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകോവിഡ് കാലത്തെ...

കോവിഡ് കാലത്തെ സംഘ്പരിവാർ

text_fields
bookmark_border
കോവിഡ് കാലത്തെ സംഘ്പരിവാർ
cancel

സമൂഹം വലിയൊരു മഹാമാരിയെ അഭിമുഖീകരിക്കുേമ്പാൾ, എല്ലാ അഭിപ്രാ യ വ്യത്യാസങ്ങളും മറന്ന് പരസ്പരം കൈകോർക്കുക എന്നത് രാഷ്ട്രീയത്തിലെ കീഴ്വഴക്കം മാത്രമല്ല, സാമാന്യ മര്യാദകൂടിയാണ്. അത്തരം മര്യാദകളുടെ ഒേട്ടറെ സന്ദർഭങ്ങൾക്ക് ഇൗ നാടും ജനതയും സാക്ഷിയായിട്ടുമുണ്ട്. ഒാരോരുത്തരും അവരവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളും വിശ്വാസങ്ങളുമെല്ലാം മാറ്റിവെച്ച് പൊതു പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിച്ചെല്ലുകയും പ്രസ്തുത അടിയന്തര സാഹചര്യം ആവശ്യപ്പെടുന്ന കാര്യങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും ചെയ്യുക എന്നതൊക്കെയാണ് ഇൗ രാഷ്ട്രീയ മര്യാദകളുടെ പുറത്ത് പ്രാഥമികമായി ചെയ്യേണ്ടത്. എന്നാൽ, സമൂഹത്തെ ഒറ്റക്കെട്ടായി നിലനിർത്താൻ ബാധ്യതയുള്ള ഭരണകൂടം ഇത്തരം ഘട്ടങ്ങളിൽ ‘അവനവൻ രാഷ്ട്രീയ’ത്തിെൻറ വക്താക്കളായി മാറിയാൽ എന്തുചെയ്യാനാണ്? ഇൗ കൊറോണക്കാലത്ത് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിെൻറ ചില പ്രവൃത്തികളും സമീപനങ്ങളും ഇങ്ങനെയൊരു ചിന്തയിലേക്കാണ് നമ്മെ നയിക്കുന്നത്. രാജ്യത്ത് കോവിഡ്-19 എന്ന മഹാമാരി അതിെൻറ വ്യാപനത്തിെൻറ അതിനിർണായകവും ഏറെ അപകടകരവുമായ മൂന്നാം ഘട്ടത്തിലേക്ക് കടക്കുേമ്പാൾ പൊതുജനാരോഗ്യത്തേക്കാൾ മോദി സർക്കാറിന് പ്രിയം, ഇൗ ഭരണകൂടത്തെ സ്പോൺസർ ചെയ്തിരിക്കുന്ന സംഘ്പരിവാർ പ്രത്യയശാസ്ത്രത്തിെൻറ പ്രചാരണത്തിനാണെന്ന് തോന്നുന്നു. ജനങ്ങളുടെ ആരോഗ്യം, സുരക്ഷ എന്നിവ സംബന്ധിച്ച് ഏതാനും പ്രസ്താവനകളിലൂടെയും ചില ഗിമ്മിക്കുകളിലൂടെയും ഉത്തരവാദിത്തം ‘നിറവേറ്റുന്ന’ കേന്ദ്രം, പൗരത്വ വിഷയം പോലുള്ള തങ്ങളുടെ പ്രഖ്യാപിത മനുഷ്യത്വവിരുദ്ധ അജണ്ടകൾ ഇൗ സന്ദർഭത്തിൽ താൽക്കാലികമായെങ്കിലും മാറ്റിവെക്കാൻ തയാറല്ല എന്നാണ് വ്യക്തമാകുന്നത്.


പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികളിൽ കേന്ദ്ര സർക്കാർ കഴിഞ്ഞയാഴ്ച സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം കോവിഡ്-19 സൃഷ്ടിച്ച ഭീതിക്കിടയിൽ നമ്മുടെ രാജ്യത്ത് വേണ്ടത്ര ചർച്ചചെയ്യാതെ പോയ വിഷയങ്ങളിലൊന്നാണ്. പാർലമെൻറിലെ മൃഗീയ ഭൂരിപക്ഷത്തിെൻറ പിൻബലത്തിൽ ചുെട്ടടുത്ത, ഇന്ത്യ എന്ന ആശയത്തിെൻറ ആത്മാവിനെതന്നെയും കരിയിച്ചുകളയാൻ പര്യാപ്തമായ അന്താരാഷ്ട്രവേദികളിൽവരെ നിശിത വിമർശനം ക്ഷണിച്ചുവരുത്തിയ ഇൗ നിയമഭേദഗതിയുമായി മുന്നോട്ടുപോകാൻതന്നെയാണ് തങ്ങളുടെ തീരുമാനമെന്ന് മോദി സർക്കാർ അർഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരിക്കുന്നു. പ്രസ്തുത നിയമം ഭരണഘടനാപരമാണെന്നും നിയമമുണ്ടാക്കാനുള്ള കേന്ദ്ര സർക്കാറിെൻറ പരമാധികാരം ആർക്കും ചോദ്യം ചെയ്യാനാവില്ലെന്നുമാണ് കേന്ദ്ര നിലപാട്. മാത്രമല്ല, പൗരന്മാരെയും അല്ലാത്തവരെയും വേർതിരിക്കാൻ ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി) അനിവാര്യമാണെന്നും സത്യവാങ്മൂലത്തിലുണ്ട്. രാജ്യത്ത് പൗരത്വ പ്രക്ഷോഭം ശക്തമാവുകയും നൂറു കണക്കിന് ശാഹീൻബാഗ് മോഡൽ സമരപ്പന്തലുകൾ ഉയരുകയും ചെയ്ത പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പാർലമെൻറിലടക്കം നടത്തിയ പ്രസ്താവനകൾക്ക് വിരുദ്ധമാണ് ഇൗ സത്യവാങ്മൂലം. തുടക്കത്തിൽ ദേശവ്യാപക എൻ.ആർ.സി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പാർലമെൻറിൽ ഇരുവരും ആ നിലപാടിൽനിന്ന് പിന്നാക്കംപോയിരുന്നുവല്ലൊ. എന്നാൽ, അതൊക്കെയും പ്രക്ഷോഭകരെ തണുപ്പിക്കാനുള്ള സൂത്രവിദ്യമാത്രമായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമാണ്. സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം സംഘ്പരിവാർ പ്രവർത്തകർ കോടതിക്ക് പുറത്ത് പ്രയോഗിച്ച് കാണിക്കുകയും ചെയ്തിരിക്കുന്നു. രാജ്യത്തെ പൗരത്വ പ്രക്ഷോഭത്തിെൻറ പ്രഭവകേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന ഡൽഹിയിലെ ശാഹീൻബാഗിലും ജാമിഅയിലുമെല്ലാം കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തെ കേന്ദ്ര നിലപാടിെൻറ തുടർച്ചയായിത്തന്നെയാണ് കാണേണ്ടത്. പൂർണമായും കോവിഡ്-19 ജാഗ്രതയോടെ മുന്നോട്ടുപോകുന്ന ശാഹീൻബാഗ് സമരപ്പന്തലിലേക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ‘ജനത കർഫ്യൂ’ ദിനത്തിൽതന്നെ ഉന്മാദികളായ ഹിന്ദുത്വവാദികൾ ഇരച്ചുകയറിയെങ്കിൽ അത് യാദൃച്ഛികതക്കപ്പുറം മറ്റു സന്ദേശങ്ങൾകൂടി പങ്കുവെക്കുന്നതാണ്.


വൈറസ് ബാധയെ തുടർന്ന് രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ചകിതരായി വീടകങ്ങളിൽതന്നെ കഴിയുേമ്പാൾ അവർക്ക് സുരക്ഷയൊരുക്കാനോ ആശ്വാസം പകരാനോ അല്ല ഭരണകൂടത്തിെൻറ ശ്രമം; മറിച്ച്, തങ്ങളുടെ അജണ്ടകൾ പരമാവധി വേഗത്തിൽ നടപ്പാക്കാനാണ്. മാസങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കഴിയുന്ന ജനങ്ങളെ കൂടുതൽ ഇരുട്ടിലേക്ക് തള്ളിവിട്ട കോവിഡ്-19നെതിരെ പ്രതിരോധം തീർക്കാൻ പ്രത്യേകിച്ചൊരു സാമ്പത്തിക പാക്കേജും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. സർവതും അടച്ചിട്ട് വീട്ടിൽതന്നെ ഇരിക്കാനാണ് പ്രധാനമന്ത്രിയും നമ്മോട് ആഹ്വാനം ചെയ്തത്. അത്തരമൊരു ‘ലോക്ക് ഡൗൺ’ ഇൗ സാഹചര്യം ആവശ്യപ്പെടുന്നുണ്ടെങ്കിലും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിവർത്തിച്ചു നൽകാനുള്ള സംവിധാനമൊന്നും ഒരുക്കാതെയുള്ള ‘ജനത കർഫ്യൂ’വിനെ വെറും പ്രദർശനപരതയായേ കാണാനാകൂ. ‘കർഫ്യൂ’ അവസാനിച്ച നിമിഷങ്ങളിൽ പലയിടത്തും ജനങ്ങൾ കൂട്ടത്തോടെ തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചത് അതിെൻറ തെളിവാണ്. തുടക്കം മുതലേ, ഇൗ മഹാമാരിയെ ശരിയാംവിധം നേരിടുന്നതിനു പകരം ‘ഗോമൂത്ര ചികിത്സ’യടക്കമുള്ള സൂത്രവിദ്യകളിൽ അഭിരമിക്കാനാണ് ഭരണകൂടവൃത്തങ്ങൾ താൽപര്യമെടുത്തത്. മോദിയടക്കമുള്ള നേതാക്കളുടെ നേതൃത്വത്തിൽ, ഹിന്ദുത്വവാദികൾ ഏറെ മുമ്പുതന്നെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ‘പൗരാണിക ഭാരതീയ ഹിന്ദുത്വ ശാസ്ത്ര’ത്തിെൻറ പ്രചാരണം കൂടിയാണ് കൊറോണയുടെ മറവിൽ ഇത്തരത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ‘ആയുഷ്’, ആരോഗ്യ മന്ത്രാലയങ്ങളെപ്പോലും ഇതിനായി ഉപയോഗപ്പെടുത്തുന്നു. ജർമനി അടക്കമുള്ള രാജ്യങ്ങളിൽനിന്ന് കൊറോണ ൈവറസിനെതിരായ വാക്സിൻ പരീക്ഷണത്തിെൻറയും മറ്റും പ്രതീക്ഷ പകരുന്ന കഥകൾ പുറത്തുവന്നുകൊണ്ടിരിക്കെയാണ് ഇൗ ‘ശാസ്ത്ര പ്രചാരണ’മെന്നോർക്കണം. ഇത്തരം ‘ശാസ്ത്രങ്ങളു’ടെ പ്രചാരകർക്ക് കർഫ്യൂവും ബാധകമല്ല. ബാബാ രാംദേവിെൻറ യോഗപ്രകടനത്തിനോ അയോധ്യയിൽ 20 ലക്ഷത്തോളം പേർ പെങ്കടുക്കാൻ സാധ്യതയുള്ള രാമ നവമി മേളക്കോ ഇപ്പോഴും കാര്യമായ നിയന്ത്രണങ്ങളില്ല. അതിനാൽ, സംഘ്പരിവാർ രാഷ്ട്രീയത്തിെനതിരെ ഇരട്ട പ്രതിരോധമാണ് ഇൗ കൊറോണക്കാലം ആവശ്യപ്പെടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialmalayalam Editorial
News Summary - sangh parivar in covid time-madhyamam editorial
Next Story