ആദരവ്, മരിച്ചവരുടെയും അവകാശം
text_fieldsകേരളീയ പ്രബുദ്ധതയെ അപഹസിച്ചുകൊണ്ട് കുന്നത്തൂർ തുരുത്തിക്കര കൊല്ലാറയിൽ അന്നമ്മ യെന്ന ദലിത് വയോധികയുടെ മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ അന്ത്യശു ശ്രൂഷ കാത്തുകിടക്കുകയാണ്, മരിച്ചിട്ടും തീരാത്ത അയിത്തത്തിെൻറ ഇരയായി. ജാതിവിവേചനത് തിെൻറയും വർഗീയ ധ്രുവീകരണത്തിെൻറയും സംഘർഷങ്ങൾക്കൊടുവിൽ ചേർന്ന സർവകക്ഷിയോഗ ം മൃതദേഹം മാർത്തോമ അടൂർ സഭ ഭദ്രാസനത്തിനു കീഴിലെ ഏതെങ്കിലും പള്ളി സെമിത്തേരിയിൽ സം സ്കരിക്കാൻ ഭദ്രാസനാധിപൻ അബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പക്ക് തീരുമാനാധികാരം നൽ കിയിരിക്കുകയാണ്. ഒടുവിൽ അന്നമ്മക്ക് ഇമ്മാനുവേൽ സെമിത്തേരിയിൽ ആറു മാസത്തേക്ക് താൽക്കാലിക കല്ലറയൊരുക്കാൻ സഭ തീരുമാനിച്ചിരിക്കുന്നു.
എന്തുകൊണ്ടാണ് തുരുത്തിക്കര യെരൂശലം മാർത്തോമാ സഭാംഗമായ അന്നമ്മക്ക് അന്ത്യവിശ്രമത്തിന് ആറടി മണ്ണ് കിട്ടാൻ ഒരാഴ്ചയിലധികം ജഡമായിട്ടും കാത്തുകെട്ടിക്കിടക്കേണ്ടിവന്നത്? സംസ്കാര ശുശ്രൂഷ ലഭിക്കാതെ മോർച്ചറിയുടെ ശീതീകരണമുറിയിൽ അവർ അപമാനിതയായി കിടക്കുന്നത് കേരളീയ സാമൂഹികബോധത്തെ തെല്ലും അലോസരമുണ്ടാക്കാതെ കടന്നുപോയത് എന്തുകൊണ്ടായിരിക്കും? അന്തസ്സോടുകൂടി ജീവിക്കാൻ എന്നപോലെ ഒാരോ മനുഷ്യനും അന്തസ്സോടെ മരണാനന്തര ശുശ്രൂഷ ലഭിക്കാനും ഒരു പ്രക്ഷോഭവും കേരളത്തിൽ ഉയരാെത പോകുന്നതെന്തുകൊണ്ടായിരിക്കും?
പൊതുവെ വിജനമായ കുന്നത്തൂർ തുരുത്തിക്കര കല്ലറ പതിറ്റാണ്ട് കാലമായി ദലിത് ക്രൈസ്തവരടക്കം പാർശ്വവത്കൃത സഭകളുടെയും സമുദായങ്ങളുടെയും മതഭേദെമന്യേ ശവമടക്ക് സ്ഥലമായിരുന്നു. അനധികൃതവും നിയമരഹിതവുമായ ശവസംസ്കാരം നടക്കുന്നുവെന്ന് ബി.ജെ.പി പ്രവർത്തകൻ രാജേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചുടലപ്പറമ്പിന് ചുറ്റുമതിലും മറ്റു സുരക്ഷാസംവിധാനങ്ങളും ഒരുക്കാനും അതുവരെ ശവസംസ്കാരച്ചടങ്ങുകൾ നിർത്തിവെക്കാനും 2014ൽ അന്നത്തെ ജില്ല കലക്ടർ ഉത്തരവിട്ടു. ദലിത് സമുദായങ്ങളുടെ നിർമാണപ്രവർത്തനങ്ങൾ സംഘ്പരിവാർ എതിർപ്പുകാരണം അസാധ്യമാകുകയും പിന്നീട് കോടതി താൽക്കാലികമായി നിരോധന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. അതോടെ, ദലിത് ക്രൈസ്തവ സമുദായങ്ങൾ ശവസംസ്കാരം അവരുടെ മറ്റു സെമിത്തേരികളിലേക്ക് മാറ്റിയപ്പോൾ സെമിത്തേരികളില്ലാത്ത സാംബവ സമുദായങ്ങൾ അടുക്കളകൾ ശവപ്പറമ്പുകളാക്കി. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മരിച്ച മൂന്നു പേരെയും സാംബവ കുടുംബങ്ങൾ അടക്കം ചെയ്തത് അവരുടെ വീടിെൻറ അടുക്കള പൊളിച്ചായിരുന്നു. കുന്നത്തുനാട് ഒരു ദലിത് സംവരണ നിയോജക മണ്ഡലമാണ്. എന്നിട്ടും ദലിതുകൾക്ക് അടിസ്ഥാനപരമായ നീതിയും മനുഷ്യത്വപരമായ പരിഗണനയും ലഭിച്ചില്ല. കേരളത്തിലും ജാതിവിഭജന ഭീകരത ആഴമേറിയതാെണന്ന് കാണിച്ചുതരുന്നു തുരുത്തിക്കര.
അന്നമ്മയുടെ മൃതദേഹം അടക്കംചെയ്യുന്നത് കുറച്ചുകൂടി സങ്കീർണമാകുന്നത് മാർത്തോമ സഭാവിശ്വാസികൾക്കിടയിലുള്ള ജാതിവിവേചനംകൊണ്ടുകൂടിയാണ്. ഒരു കിലോമീറ്ററിനുള്ളിൽ തുരുത്തിക്കരയിൽ രണ്ടു മാർത്തോമ പള്ളികളാണുള്ളത്. ക്രൈസ്തവ മതത്തിലേക്ക് പരിവർത്തനം ചെയ്ത ദലിത് സമൂഹങ്ങൾക്കുള്ള യെരുശലേം പള്ളിയും സവർണ ഇടവകയായ ഇമ്മാനുവേൽ പള്ളിയും. രണ്ടു പള്ളികളുടെയും വൈദികനും സഭയും ഒന്നായിരുന്നിട്ടും യെരുശലേം ഇടവകാംഗമായ അന്നമ്മയുടെ മൃതദേഹം അടക്കംചെയ്യാൻ ഇമ്മാനുവേൽ സെമിത്തേരിയിൽ സ്ഥലമില്ലെന്ന പള്ളി അധികാരികളുടെ നിലപാട് കടുത്ത ജാതിവിവേചനത്തിൽനിന്ന് ഉത്ഭൂതമാകുന്നതാണ്.
ജാതിഅസമത്വത്തെ ഒരു പരിധിവരെ തുടച്ചുനീക്കാൻ ക്രൈസ്തവ മൂല്യങ്ങൾക്കും മിഷനറി പ്രവർത്തനങ്ങൾക്കും സാധിച്ചിട്ടുണ്ടെങ്കിലും ജാതിവിവേചനമെന്ന കൊടുംപാപത്തെ പൂർണമായി നിർമാർജനം ചെയ്യുന്നതിൽ സഭകൾ വിജയിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തുന്നു ഈ സംഭവം. മധ്യ തിരുവിതാംകൂറിെൻറ പലഭാഗങ്ങളിലും ഒരേ സഭയിൽപെട്ട ദലിത് ക്രൈസ്തവർക്കും സവർണ ക്രൈസ്തവർക്കും രണ്ടു പള്ളികളും സെമിത്തേരികളുമുണ്ടെന്നത് അത്ര അപൂർവമൊന്നുമല്ല. സംഘ്പരിവാറിെൻറ വർഗീയതാൽപര്യങ്ങൾ കാരണം യെരുശലേം സെമിത്തേരി പ്രശ്നം പരിഹരിക്കപ്പെടാതെ നിലനിൽക്കുന്നതും അധികാരികൾ അവരുടെ പക്ഷത്താണ് എന്നതും അന്നമ്മയുടെ മൃതദേഹത്തെ അടക്കാൻ വിസമ്മതിക്കുന്നതിന് സഭക്ക് ന്യായമാകാൻ പാടില്ലായിരുന്നു. കാരുണ്യത്തിെൻറയും ചേർത്തുപിടിക്കലിെൻറയും മഹിതമായ മിശിഹാ അധ്യാപനങ്ങൾക്കു വിരുദ്ധമാണ് മരണാനന്തരവും തുടരുന്ന ജാതിബോധവും സെമിത്തേരികളിലും പുലരുന്ന അയിത്തവും. മരിച്ചവരോടുപോലും വെറുപ്പും അയിത്തവും പുലർത്തുന്നുവെങ്കിൽപിന്നെ മനുഷ്യനെന്ന് പറയുന്നതിനെന്തർഥം? മരണാനന്തര പറുദീസയിൽ മാത്രമല്ല, സാഹോദര്യമനുഭവിക്കേണ്ടത് ഭൂമിയിലെ ജീവിതത്തിൽകൂടിയാണ്. അപ്പോഴേ ദൈവം മനുഷ്യരുടെ ശരിയായ രക്ഷകനാകൂ.
മനുഷ്യൻ ഏതു ജാതിയിലും മതത്തിലും പിറന്നാലും അന്തസ്സോടെ മരിക്കാനും മരണാനന്തര ശുശ്രൂഷ ലഭിക്കാനും നിയമപരമായ അവകാശമുണ്ടാകണം. പൊതുശ്മശാനങ്ങൾ എല്ലാ സ്ഥലത്തും സർക്കാർ ഉടമസ്ഥതയിൽ വേണ്ടിവരുന്നത് മരിച്ചവരുടെ അന്തസ്സ് നിലനിർത്താൻകൂടിയാണ്. സമയബന്ധിതമായി സംസ്കരണം തടയാൻ സമുദായ വേർത്തിരിവുകളോ മതസമൂഹങ്ങൾക്കിടയിലുള്ള സംഘർഷങ്ങളോ കാരണമാകരുത്. അതിന് നിയമപരമായ തടസ്സങ്ങളുണ്ടാകാൻ പാടില്ല. ഊരുവിലക്കുകളും മതരഹിതജീവിതങ്ങളും സമുദായ, സംഘടനാ വ്യത്യാസങ്ങളുമൊന്നും മരിച്ച മനുഷ്യന് ആറടി മണ്ണ് നൽകുന്നതിന് വിഘാതമാകരുത്. മറവുചെയ്യാൻ സ്ഥലമില്ലാത്ത സമൂഹാംഗങ്ങൾക്ക് ഇതര മതസമൂഹങ്ങൾ അവരുടെ ശവസംസ്കാരകേന്ദ്രങ്ങൾ അനുവദിക്കാനുള്ള വിശാലതയാണ് വേണ്ടത്. മരിച്ചവരുടെ അവകാശങ്ങൾക്കും അന്തസ്സിനുംവേണ്ടിയുള്ള പോരാട്ടങ്ങളും കേരളത്തിൽ ആവിർഭവിക്കേണ്ടിയിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.