Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2020 1:31 AM GMT Updated On
date_range 28 May 2020 1:31 AM GMTപ്രവാസികൾ രണ്ടാം പൗരന്മാരല്ല
text_fieldsbookmark_border
‘‘നാം എത്രമാത്രം കേരളീയരാണോ, അതിനേക്കാൾ കേരളീയരാണ് പ്രവാസികൾ. ഇൗ സുരക്ഷിതമായ മണ്ണ് അവർക്കുകൂടി അവകാശപ്പെട്ടതാണ്’’ -കോവിഡ് ഭീതിയിൽ പ്രവാസലോകത്തുനിന്ന് പുറപ്പെട്ട മലയാളികളെ സ്വാഗതംചെയ്ത് മേയ് ആദ്യവാരം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനയാണിത്. മടങ്ങിയെത്തുന്ന മുഴുവൻ പ്രവാസികളെയും സ്വീകരിക്കുമെന്നും അവർക്കാവശ്യമായ ചികിത്സക്കും ക്വാറൻറീനും വേണ്ട സൗകര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. നിറഞ്ഞ പ്രതീക്ഷയോടെയാണ് കേരളീയർ ആ വാക്കുകൾ ശ്രവിച്ചത്. കോവിഡ് പ്രതിരോധത്തിൽ സ്വീകരിച്ച മാതൃകാപരമായ സമീപനത്തിെൻറ ക്രിയാത്മകമായ തുടർച്ചയായി മുഖ്യമന്ത്രിയുടെ വാഗ്ദാനം വിലയിരുത്തപ്പെട്ടു. എന്നാൽ, മടക്കയാത്രയുടെ ആദ്യ നാളുകളിൽതന്നെ വാഗ്ദാനങ്ങളുടെ പൊള്ളത്തരങ്ങൾ തെളിഞ്ഞുതുടങ്ങിയിരുന്നു. വിമാന ടിക്കറ്റ് തുക യാത്രക്കാർതന്നെ വഹിക്കണമെന്ന മനുഷ്യത്വരഹിതമായ കേന്ദ്ര സർക്കുലർ അതേപടി നടപ്പാക്കാൻ സംസ്ഥാന സർക്കാറിന് ഒരു സേങ്കാചവുമുണ്ടായില്ല. എന്നിട്ടും നാടണയാൻതന്നെ പ്രവാസികൾ തീരുമാനിച്ചു. കോവിഡ് ഭീതിയിൽ സർവവും തകർന്നുപോയ ലക്ഷത്തിലധികം വരുന്ന ആ പാവങ്ങൾ, പോക്കറ്റിലെ അവസാന തുട്ടുപയോഗിച്ചും സന്നദ്ധ സംഘടനകളുടെയും മറ്റും സഹായത്തോടെയും മടങ്ങാനൊരുങ്ങിയത്, നാട്ടിലെത്തിയാൽ വേണ്ട പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷേ, ഇവിടെയെത്തിയപ്പോഴും അവഗണനയുടെ ആഴക്കടലിൽതന്നെയെന്ന് പ്രവാസിസമൂഹം തിരിച്ചറിയുകയാണ്.
പ്രവാസികളുടെ മൂന്നാംഘട്ട മടങ്ങിവരവ് ആരംഭിക്കുേമ്പാൾ, അവരിൽനിന്ന് ക്വാറൻറീൻ ഫീസ് ഇൗടാക്കാനുള്ള സർക്കാർ തീരുമാനം പ്രവാസിദ്രോഹത്തിെൻറ അവസാന ഉദാഹരണം മാത്രമാണ്. ഏഴു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ കഴിയുന്ന പ്രവാസികൾ അതിെൻറ ചെലവ് സ്വയം വഹിക്കണം. ഇത്രയും ദിവസം തികച്ചും സൗജന്യമായിരുന്ന ഇൗ സേവനത്തിനാണ് പ്രവാസികൾ കൂട്ടത്തോടെ വരുന്ന ഇൗ ദിവസങ്ങളിൽ ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രവാസി സംഘടനകളുടെയും പ്രതിപക്ഷത്തിെൻറയും കടുത്ത എതിർപ്പ് വാങ്ങിയ ഇൗ നീക്കത്തെ ‘വഞ്ചനാപരം’ എന്നു വിശേഷിപ്പിക്കാതെ നിർവാഹമില്ല. കാരണം, മുഖ്യമന്ത്രിയടക്കമുള്ളവർ നൽകിയ വാഗ്ദാനത്തിെൻറ പച്ചയായ ലംഘനംതന്നെയാണിത്. ഒരുപക്ഷേ, വൻ പ്രതിഷേധത്തെ തുടർന്ന് ക്വാറൻറീൻ ഫീസിൽ ഇളവിന് തയാറായാൽപോലും അധികാരിവർഗത്തിെൻറ പ്രവാസികളോടുള്ള അടിസ്ഥാന മനോഭാവം എന്തെന്ന് വ്യക്തമാക്കുന്നുണ്ട് ഇൗ സംഭവങ്ങളത്രയും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയതുപ്രകാരം, മേയ് 25 വരെ വിദേശത്തുനിന്ന് മടങ്ങിയെത്തിയ മലയാളികളുടെ എണ്ണം 12,000ത്തിൽ താഴെയാണ്. വിവിധ എംബസികളുടെ അനുമതി ലഭിച്ച ഒന്നേകാൽ ലക്ഷത്തിലധികം മലയാളികൾ നാടണയാൻ കാത്തിരിക്കുന്നുമുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ഇവരിൽ വലിയൊരു വിഭാഗവും തിരിച്ചെത്തുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടതും. എത്രപേർ തിരിച്ചെത്തിയാലും അവർക്കുള്ള മുഴുവൻ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയടക്കമുള്ളവർ ആവർത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തിൽകൂടിയാണ് കൂട്ടത്തോടെയുള്ള ഇൗ മടക്കമെന്നും ഒാർക്കണം. ഇേപ്പാൾ അവർ മടങ്ങിയെത്തുേമ്പാൾ ‘അധിക സാമ്പത്തികബാധ്യത’യുടെയും മറ്റും പേരിൽ ചൂഷണത്തിെൻറ പുതിയ വാതിൽ തുറന്നിരിക്കുകയാണ് സർക്കാർ. വാസ്തവത്തിൽ, അത്രക്കും വലിയ ‘ബാധ്യത’യാണോ ഏഴു ദിവസത്തെ ക്വാറൻറീൻ? ഏറ്റവും കൂടുതൽ പ്രവാസികൾ മടങ്ങിയെത്തുന്ന മലപ്പുറം ജില്ലയിലടക്കം പല ക്വാറൻറീൻ കേന്ദ്രങ്ങളും ഇപ്പോൾതന്നെ സൗജന്യമായിട്ടാണ് പ്രവർത്തിക്കുന്നത്. ഇവിടെ സർക്കാറിെൻറ നീക്കിയിരിപ്പ് നാമമാത്രമാണ്. പരമാവധി നാൽപതോ അമ്പതോ കോടി രൂപ മാറ്റിവെച്ചാൽപോലും ലക്ഷം പേർക്കെങ്കിലും സൗജന്യ ക്വാറൻറീൻ ഒരുക്കാവുന്നതേയുള്ളൂ. ‘സർവം സജ്ജ’മെന്ന് പ്രഖ്യാപിച്ച സർക്കാർ ഇൗ തുക നേരേത്ത മാറ്റിവെക്കേണ്ടതായിരുന്നില്ലേ? അങ്ങനെയൊരു ‘കരുതൽ’ സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായിട്ടില്ലെങ്കിൽ അത് ഗുരുതരമായ വീഴ്ചതന്നെയാണ്. കേന്ദ്രം പുറപ്പെടുവിച്ച സർക്കുലറും മറ്റു സംസ്ഥാനങ്ങൾ ക്വാറൻറീൻ ഫീസ് ഇൗടാക്കുന്നതുമൊക്കെ ചൂണ്ടിക്കാട്ടി ഇതിനെ ന്യായീകരിക്കുന്നവരുണ്ട്. കേന്ദ്രത്തിന് മുന്നേ ലോക്ഡൗൺ പ്രഖ്യാപിച്ച് കോവിഡ് പ്രതിരോധത്തിന് മാതൃക സൃഷ്ടിച്ചതാണ് കേരളം. എന്നല്ല, പല കേന്ദ്രനിർദേശങ്ങളുടെയും അന്തഃസത്ത ഉൾക്കൊണ്ടുതന്നെ അതിൽ ക്രിയാത്മക ഭേദഗതി വരുത്തി ഫലപ്രദമായി നടപ്പിൽവരുത്തിയതിെൻറയും ഉദാഹരണങ്ങൾ ഇവിടെയുണ്ട്. പ്രവാസികേളാടുള്ള കാര്യം വരുേമ്പാൾ മാത്രമുള്ള ഇൗ ‘അനുസരണ’ അത്ര നിഷ്കളങ്കമാണെന്ന് കരുതാൻ വയ്യ.
മടങ്ങിയെത്തുന്ന പ്രവാസികളുടെ മാനസികാവസ്ഥയെ ഒരു തരിയെങ്കിലും പരിഗണിച്ചിരുന്നുവെങ്കിൽ ഇത്തരമൊരു നടപടിക്ക് പിണറായി സർക്കാർ മുതിരുമായിരുന്നില്ല. കേരളത്തിൽ ഫലപ്രദമായി കോവിഡിനെ പ്രതിരോധിച്ചുവെന്ന് പറയുേമ്പാഴും, വിദേശത്ത് 150ഒാളം മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചുവെന്ന് നാമറിയണം. അതിൽ നൂറിലധികം പേരും ഗൾഫ്നാടുകളിലാണ്. ഇൗ ‘കൂട്ടമരണ’ങ്ങളിൽ വിറങ്ങലിച്ചുനിൽക്കുന്ന, കോവിഡ് വ്യാപനേത്താടെ തൊഴിൽ നഷ്ടപ്പെട്ടവരാണ് മടങ്ങിയെത്തുന്നവരിൽ ഭൂരിഭാഗവും. ഇതിനുപുറമെ, ഇക്കൂട്ടർ ‘കോവിഡ് വാഹകർ’ എന്നു മുദ്രകുത്തപ്പെടുകയും ചെയ്യുന്നു. ‘കോവിഡ് പുറത്തുനിന്ന് കൊണ്ടുവരുന്നവർ’ എന്ന് ഒരു മന്ത്രിതന്നെയും ഇവരെ പരോക്ഷമായി വിശേഷിപ്പിച്ചു. വാസ്തവത്തിൽ ഇവരുടെ മടക്കം അധികാരികളും അനുയായികളും ആഗ്രഹിക്കുന്നില്ലെന്നാണ് ഇൗ സമീപനത്തിൽനിന്നു വ്യക്തമാകുന്നത്. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആറു മാസത്തെ ശമ്പളം നൽകുമെന്നാണ് അധികാരത്തിലെത്തി ഏറെ നാൾ കഴിയുംമുമ്പ് പിണറായി വിജയൻ പ്രസ്താവിച്ചത്. കേരള ലോകസഭ പോലുള്ള ‘പ്രവാസിക്ഷേമ പദ്ധതി’കളുടെ മെഗാമേളകൾ പിന്നെയും കുറെ കഴിഞ്ഞു. പേക്ഷ, കാര്യത്തോടടുക്കുേമ്പാൾ സ്വന്തം വിഹിതം പ്രവാസികൾ സ്വയം ചുമക്കണമെന്ന അലിഖിത നിയമത്തിൽ മാറ്റമൊന്നുമില്ല. നമ്മുടെ സമ്പദ്ഘടനയുടെ നെട്ടല്ലായ, രണ്ടു പ്രളയങ്ങളിൽനിന്ന് സംസ്ഥാനത്തെ കരകയറ്റിയ വലിയൊരു സമൂഹത്തെയാണ് സർക്കാർ ഇൗ വിധം കൈയൊഴിയുന്നത്. പ്രവാസികളുടെ കാര്യം അവർ നോക്കെട്ട, അല്ലെങ്കിൽ സന്നദ്ധ സംഘടനകൾ അവരെ ഏറ്റെടുക്കെട്ട എന്ന അധികാരവർഗത്തിെൻറ സമീപനത്തെ നന്ദികേട് എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക?
പ്രവാസികളുടെ മൂന്നാംഘട്ട മടങ്ങിവരവ് ആരംഭിക്കുേമ്പാൾ, അവരിൽനിന്ന് ക്വാറൻറീൻ ഫീസ് ഇൗടാക്കാനുള്ള സർക്കാർ തീരുമാനം പ്രവാസിദ്രോഹത്തിെൻറ അവസാന ഉദാഹരണം മാത്രമാണ്. ഏഴു ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ കഴിയുന്ന പ്രവാസികൾ അതിെൻറ ചെലവ് സ്വയം വഹിക്കണം. ഇത്രയും ദിവസം തികച്ചും സൗജന്യമായിരുന്ന ഇൗ സേവനത്തിനാണ് പ്രവാസികൾ കൂട്ടത്തോടെ വരുന്ന ഇൗ ദിവസങ്ങളിൽ ഫീസ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രവാസി സംഘടനകളുടെയും പ്രതിപക്ഷത്തിെൻറയും കടുത്ത എതിർപ്പ് വാങ്ങിയ ഇൗ നീക്കത്തെ ‘വഞ്ചനാപരം’ എന്നു വിശേഷിപ്പിക്കാതെ നിർവാഹമില്ല. കാരണം, മുഖ്യമന്ത്രിയടക്കമുള്ളവർ നൽകിയ വാഗ്ദാനത്തിെൻറ പച്ചയായ ലംഘനംതന്നെയാണിത്. ഒരുപക്ഷേ, വൻ പ്രതിഷേധത്തെ തുടർന്ന് ക്വാറൻറീൻ ഫീസിൽ ഇളവിന് തയാറായാൽപോലും അധികാരിവർഗത്തിെൻറ പ്രവാസികളോടുള്ള അടിസ്ഥാന മനോഭാവം എന്തെന്ന് വ്യക്തമാക്കുന്നുണ്ട് ഇൗ സംഭവങ്ങളത്രയും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയതുപ്രകാരം, മേയ് 25 വരെ വിദേശത്തുനിന്ന് മടങ്ങിയെത്തിയ മലയാളികളുടെ എണ്ണം 12,000ത്തിൽ താഴെയാണ്. വിവിധ എംബസികളുടെ അനുമതി ലഭിച്ച ഒന്നേകാൽ ലക്ഷത്തിലധികം മലയാളികൾ നാടണയാൻ കാത്തിരിക്കുന്നുമുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ ഇവരിൽ വലിയൊരു വിഭാഗവും തിരിച്ചെത്തുമെന്നുതന്നെയാണ് പ്രതീക്ഷിക്കേണ്ടതും. എത്രപേർ തിരിച്ചെത്തിയാലും അവർക്കുള്ള മുഴുവൻ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയടക്കമുള്ളവർ ആവർത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തിൽകൂടിയാണ് കൂട്ടത്തോടെയുള്ള ഇൗ മടക്കമെന്നും ഒാർക്കണം. ഇേപ്പാൾ അവർ മടങ്ങിയെത്തുേമ്പാൾ ‘അധിക സാമ്പത്തികബാധ്യത’യുടെയും മറ്റും പേരിൽ ചൂഷണത്തിെൻറ പുതിയ വാതിൽ തുറന്നിരിക്കുകയാണ് സർക്കാർ. വാസ്തവത്തിൽ, അത്രക്കും വലിയ ‘ബാധ്യത’യാണോ ഏഴു ദിവസത്തെ ക്വാറൻറീൻ? ഏറ്റവും കൂടുതൽ പ്രവാസികൾ മടങ്ങിയെത്തുന്ന മലപ്പുറം ജില്ലയിലടക്കം പല ക്വാറൻറീൻ കേന്ദ്രങ്ങളും ഇപ്പോൾതന്നെ സൗജന്യമായിട്ടാണ് പ്രവർത്തിക്കുന്നത്. ഇവിടെ സർക്കാറിെൻറ നീക്കിയിരിപ്പ് നാമമാത്രമാണ്. പരമാവധി നാൽപതോ അമ്പതോ കോടി രൂപ മാറ്റിവെച്ചാൽപോലും ലക്ഷം പേർക്കെങ്കിലും സൗജന്യ ക്വാറൻറീൻ ഒരുക്കാവുന്നതേയുള്ളൂ. ‘സർവം സജ്ജ’മെന്ന് പ്രഖ്യാപിച്ച സർക്കാർ ഇൗ തുക നേരേത്ത മാറ്റിവെക്കേണ്ടതായിരുന്നില്ലേ? അങ്ങനെയൊരു ‘കരുതൽ’ സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായിട്ടില്ലെങ്കിൽ അത് ഗുരുതരമായ വീഴ്ചതന്നെയാണ്. കേന്ദ്രം പുറപ്പെടുവിച്ച സർക്കുലറും മറ്റു സംസ്ഥാനങ്ങൾ ക്വാറൻറീൻ ഫീസ് ഇൗടാക്കുന്നതുമൊക്കെ ചൂണ്ടിക്കാട്ടി ഇതിനെ ന്യായീകരിക്കുന്നവരുണ്ട്. കേന്ദ്രത്തിന് മുന്നേ ലോക്ഡൗൺ പ്രഖ്യാപിച്ച് കോവിഡ് പ്രതിരോധത്തിന് മാതൃക സൃഷ്ടിച്ചതാണ് കേരളം. എന്നല്ല, പല കേന്ദ്രനിർദേശങ്ങളുടെയും അന്തഃസത്ത ഉൾക്കൊണ്ടുതന്നെ അതിൽ ക്രിയാത്മക ഭേദഗതി വരുത്തി ഫലപ്രദമായി നടപ്പിൽവരുത്തിയതിെൻറയും ഉദാഹരണങ്ങൾ ഇവിടെയുണ്ട്. പ്രവാസികേളാടുള്ള കാര്യം വരുേമ്പാൾ മാത്രമുള്ള ഇൗ ‘അനുസരണ’ അത്ര നിഷ്കളങ്കമാണെന്ന് കരുതാൻ വയ്യ.
മടങ്ങിയെത്തുന്ന പ്രവാസികളുടെ മാനസികാവസ്ഥയെ ഒരു തരിയെങ്കിലും പരിഗണിച്ചിരുന്നുവെങ്കിൽ ഇത്തരമൊരു നടപടിക്ക് പിണറായി സർക്കാർ മുതിരുമായിരുന്നില്ല. കേരളത്തിൽ ഫലപ്രദമായി കോവിഡിനെ പ്രതിരോധിച്ചുവെന്ന് പറയുേമ്പാഴും, വിദേശത്ത് 150ഒാളം മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചുവെന്ന് നാമറിയണം. അതിൽ നൂറിലധികം പേരും ഗൾഫ്നാടുകളിലാണ്. ഇൗ ‘കൂട്ടമരണ’ങ്ങളിൽ വിറങ്ങലിച്ചുനിൽക്കുന്ന, കോവിഡ് വ്യാപനേത്താടെ തൊഴിൽ നഷ്ടപ്പെട്ടവരാണ് മടങ്ങിയെത്തുന്നവരിൽ ഭൂരിഭാഗവും. ഇതിനുപുറമെ, ഇക്കൂട്ടർ ‘കോവിഡ് വാഹകർ’ എന്നു മുദ്രകുത്തപ്പെടുകയും ചെയ്യുന്നു. ‘കോവിഡ് പുറത്തുനിന്ന് കൊണ്ടുവരുന്നവർ’ എന്ന് ഒരു മന്ത്രിതന്നെയും ഇവരെ പരോക്ഷമായി വിശേഷിപ്പിച്ചു. വാസ്തവത്തിൽ ഇവരുടെ മടക്കം അധികാരികളും അനുയായികളും ആഗ്രഹിക്കുന്നില്ലെന്നാണ് ഇൗ സമീപനത്തിൽനിന്നു വ്യക്തമാകുന്നത്. മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആറു മാസത്തെ ശമ്പളം നൽകുമെന്നാണ് അധികാരത്തിലെത്തി ഏറെ നാൾ കഴിയുംമുമ്പ് പിണറായി വിജയൻ പ്രസ്താവിച്ചത്. കേരള ലോകസഭ പോലുള്ള ‘പ്രവാസിക്ഷേമ പദ്ധതി’കളുടെ മെഗാമേളകൾ പിന്നെയും കുറെ കഴിഞ്ഞു. പേക്ഷ, കാര്യത്തോടടുക്കുേമ്പാൾ സ്വന്തം വിഹിതം പ്രവാസികൾ സ്വയം ചുമക്കണമെന്ന അലിഖിത നിയമത്തിൽ മാറ്റമൊന്നുമില്ല. നമ്മുടെ സമ്പദ്ഘടനയുടെ നെട്ടല്ലായ, രണ്ടു പ്രളയങ്ങളിൽനിന്ന് സംസ്ഥാനത്തെ കരകയറ്റിയ വലിയൊരു സമൂഹത്തെയാണ് സർക്കാർ ഇൗ വിധം കൈയൊഴിയുന്നത്. പ്രവാസികളുടെ കാര്യം അവർ നോക്കെട്ട, അല്ലെങ്കിൽ സന്നദ്ധ സംഘടനകൾ അവരെ ഏറ്റെടുക്കെട്ട എന്ന അധികാരവർഗത്തിെൻറ സമീപനത്തെ നന്ദികേട് എന്നല്ലാതെ എന്താണ് വിശേഷിപ്പിക്കുക?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story