വീണ്ടെടുക്കണം വിശ്വാസ്യത
text_fieldsതെരഞ്ഞെടുപ്പ് പകുതിയിലേറെ ഘട്ടങ്ങൾ പിന്നിട്ടതോടെ ഇത്തവണ മൊത്തം പോളിങ് ശതമാനം റെക്കോഡ് ഭേദിക്കുമെന് നാണ് പ്രതീക്ഷിക്കുന്നത്. ഏഴുഘട്ടങ്ങളിൽ നാലെണ്ണം കഴിഞ്ഞപ്പോൾ തന്നെ 2014ലെ പോളിങ്ങിെൻറ (67.6 ശതമാനം) തൊട്ടടുത ്ത് എത്തിക്കഴിഞ്ഞു (67 ശതമാനം). ഇൗ നിലയിൽ മേയ് 19ന് വോെട്ടടുപ്പ് തീരുന്നതോടെ 90 കോടി വോട്ടർമാരിൽ ഭൂരിഭാഗവ ും സമ്മതിദാനാവകാശം വിനിയോഗിച്ചിരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. തെരഞ്ഞെടുപ്പ് കമീഷെൻറ ബോധവത്കരണ യത്നങ്ങളുടെ വിജയം കൂടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. ലോകത്തിലേറ്റവും വലിയ ജനാധിപത്യ അഭ്യാസത്തിെൻറ മ േൽനോട്ടക്കാരെന്ന നിലക്ക് ഇലക്ഷൻ കമീഷന് അഭിമാനിക്കാൻ വകയുണ്ട്. അതേസമയം, മുമ്പില്ലാതിരുന്ന വെല്ലുവിളികളും പ്രശ്നങ്ങളുടെ വ്യാപ്തിയും കമീഷെൻറ കാര്യക്ഷമതക്കും നിഷ്പക്ഷതക്കും പരിക്കേൽപിച്ചോ എന്ന സംശയം ഉയർന്നിരിക്കുന്നു.
പൗരൻമാർക്കുമുഴുവൻ വോട്ടുചെയ്യാനുള്ള അവസരം നൽകുകയെന്നത് പ്രധാനമാണ്. എന്നാൽ, പ്രാേയാഗിക പ്രയാസങ്ങൾ കൊണ്ടും മറ്റും അത് പൂർണമായി നടക്കാറില്ല. പ്രവാസികൾ ജനാധിപത്യത്തിെൻറ ഇൗ മുഖ്യകർമത്തിൽനിന്ന് ഏറെയും ഒഴിവാണ്. അസമിലെയും ബിഹാറിലെയുമടക്കം അനേകം സാധാരണക്കാർ വോട്ടർ പട്ടികക്കുതന്നെ പുറത്താണെന്ന ആക്ഷേപവുമുണ്ട്. ഇത്തവണ 80 ശതമാനം പോളിങ് നടന്ന സംസ്ഥാനമാണ് അസം. എന്നാൽ, ഇവിടെ ഒന്നേകാൽ ലക്ഷം പേർ ‘സംശയാസ്പദ വോട്ടർമാർ’ എന്ന ഗണത്തിൽപെടുത്തി വോട്ട് നിഷേധിക്കപ്പെട്ടവരായുണ്ടെന്ന് നാട്ടുകാർ പറയുന്നു. പൗരത്വം തെളിയിക്കാൻ കഴിയാത്തതാണ്, പൗരന്മാരല്ലാത്തതല്ല കാരണം -1996 വരെയുള്ള തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്തവർ തെന്നയാണവർ. യഥാർഥ പൗരന്മാരാണെങ്കിലും മതിയായ രേഖകൾ യഥാസമയം സമർപ്പിക്കാനാകാത്തതിനാൽ ഒഴിവാക്കപ്പെട്ടു. ദേശീയ പൗരത്വ പട്ടിക എന്ന പുതിയ കടമ്പകൂടി വന്നപ്പോൾ 40 ലക്ഷം പേർ പുറത്തുനിർത്തപ്പെട്ടു എന്നാണ് കണക്ക്. യഥാർഥ പൗരന്മാർക്ക് വോട്ടവകാശം ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തുന്നതിന് യഥാസമയം തെരഞ്ഞെടുപ്പ് കമീഷെൻറ ഇടപെടൽ ഉണ്ടാകേണ്ടതായിരുന്നു എന്നാണ് വിമർശനം. തെലങ്കാനയിലും ആന്ധ്രപ്രദേശിലും കർണാടകയിലും ഉത്തരാഖണ്ഡിലും ഡൽഹിയിലുമായി ലക്ഷക്കണക്കിന് വോട്ടർമാർക്ക് വോട്ടില്ലാതായിട്ടുണ്ടെന്ന് റിപ്പോർട്ട്.
ഇൗ രംഗത്ത് പഠനം നടത്തുന്ന രണ്ടു ഗവേഷകർ വോട്ടർ പട്ടികയിൽനിന്ന് കാണാതായ രണ്ടുകോടി 80 ലക്ഷം സ്ത്രീകളുടെ കണക്കെടുത്തിട്ടുണ്ട്. പട്ടികയിൽ ഉണ്ടാകേണ്ടിയിരുന്ന 12 കോടി വോട്ടർമാർ ഒഴിവായിപ്പോയതായി ‘മിസ്സിങ് വോേട്ടഴ്സ്’ പദ്ധതിക്കാർ ആരോപിക്കുന്നു. തെരഞ്ഞെടുപ്പു കമീഷൻ പലകുറി ശ്രമിച്ചതുകൊണ്ടുമാത്രം പട്ടികയിൽ ഇടംപിടിച്ചവർ ധാരാളമുണ്ട്; എന്നാൽ, വ്യാപകമായുള്ള ഒഴിവാക്കലിന് സർക്കാറുകൾ ശ്രമിക്കുേമ്പാൾ നീതിക്കായി ഇടപെടാൻ അതിന് കഴിയേണ്ടതായിരുന്നു.
പ്രചാരണരംഗത്തെ അത്യാചാരങ്ങളാണ് മറ്റൊരു പ്രശ്നം. രാഷ്ട്രീയപാർട്ടികൾ ഇറക്കുന്ന തെരഞ്ഞെടുപ്പു പത്രികകളാകണം ന്യായമായും പ്രചാരണങ്ങളുടെ ആധാരം. എന്നാൽ, പത്രികകൾ പലർക്കും വെറും വ്യർഥമായ അനുഷ്ഠാനമാണിന്ന്. യഥാർഥ ജനകീയ വിഷയങ്ങളിൽനിന്ന് ശ്രദ്ധമാറ്റി വൈകാരിക ഉന്മാദങ്ങളിലേക്ക് തിരിച്ചുവിടാൻ ഇത്തവണ പ്രധാനമന്ത്രി മുതൽ ശ്രമം നടത്തി. ചർച്ചകളിൽ ഒരു മോഡറേറ്ററുടെ ചുമതല നിർവഹിക്കാൻ ഇലക്ഷൻ കമീഷന് പ്രായോഗിക പ്രയാസമുണ്ടാകാം. എന്നാൽ, മാതൃകാ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനങ്ങൾ ഉന്നതന്മാരിൽനിന്നുവരെ തുടർച്ചയായി ഉണ്ടാകുേമ്പാൾ നിസ്സഹായരായ കാഴ്ചക്കാരായിരുന്നു കമീഷൻ പലപ്പോഴും. ഭരണപക്ഷത്തിന് അനർഹമായ മേൽക്കൈ ലഭിക്കുന്ന രീതിയിലാണ് ഇത്തവണ തീരുമാനങ്ങളും തീരുമാനമില്ലായ്മയും ഉണ്ടായതെന്ന് ആക്ഷേപമുണ്ട്. ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തെപ്പറ്റി പ്രധാനമന്ത്രി നടത്തിയ ദേശീയ സംപ്രേഷണം, നമോ ടി.വി, മോദി സിനിമ തുടങ്ങിയവ തെരഞ്ഞെടുപ്പിലെ മത്സരസമത്വം നഷ്ടപ്പെടുത്തിയപ്പോഴെല്ലാം കമീഷൻ ഇടെപട്ട് സമത്വം ഉറപ്പുവരുത്തേണ്ടതായിരുന്നു. സൈന്യത്തിെൻറ പേരിൽ പ്രധാനമന്ത്രി വോട്ടുതേടിയ അത്ഭുതംവരെ ഉണ്ടായി. തികഞ്ഞ വർഗീയ പ്രചാരണങ്ങളെ തടയാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, തെറ്റ് ആവർത്തിക്കാൻ ധൈര്യം നൽകുംവിധം ലഘുവാണ് ശിക്ഷാനടപടികൾ. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ ശേഷം കേന്ദ്ര ഏജൻസികൾ വിവിധ പ്രതിപക്ഷ നേതാക്കൾക്കെതിരെ നടത്തിയ നികുതി റെയ്ഡുകൾ കമീഷെൻറ മുന്നറിവോടെ ആയിരുന്നില്ല എന്നാണ് റിപ്പോർട്ട്. ഇവിടെയും ഏറെയും നിസ്സഹായരായി അനങ്ങാതിരിക്കുകയാണ് കമീഷൻ ചെയ്തത്.
വോട്ടുയന്ത്രങ്ങളെക്കുറിച്ച സംശയങ്ങൾ തെരഞ്ഞെടുപ്പിെൻറ വിശ്വാസ്യതക്ക് കൂടുതൽ പരിക്കേൽപിച്ചിട്ടുണ്ട്. കൃത്രിമം നടത്താനാകില്ലെന്നു പ്രഖ്യാപനങ്ങൾ നടത്തിയതുകൊണ്ടുമാത്രം സംശയങ്ങൾ നീങ്ങില്ല. സോഫ്റ്റ്വെയർ രംഗത്ത് അനുനിമിഷം നടക്കുന്ന മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ, ഇലക്ട്രോണിക് യന്ത്രങ്ങളിൽ ഒരിക്കലും അട്ടിമറി നടത്താനാവില്ലെന്ന് പറയാൻ ആർക്കും സാധ്യമല്ലതാനും. ഇന്നുവരെ സാധിച്ചില്ലെന്നുവെച്ചാൽപാലും നാളെ സാധിക്കാം എന്നിടത്തോളം മുന്നേറ്റങ്ങളാണ് നടക്കുന്നത്. യന്ത്രങ്ങളെപ്പറ്റി തുടക്കം മുതൽ സംശയങ്ങൾ നിലനിൽക്കുന്നു. പരിഹാരമെന്നനിലക്ക് പ്രതിപക്ഷം നിർദേശിച്ച വിവിപാറ്റ് എണ്ണലിനോട് കമീഷൻ എതിർപ്പ് പ്രകടിപ്പിച്ചതും ഉചിതമായില്ല.
ഇലക്ഷൻ കമീഷന് പലതിനും യുക്തിസഹമായ വിശദീകരണമുണ്ടാകാം. എന്നാൽ, കമീഷൻ നീതിചെയ്താൽ പോരാ, അത് ചെയ്തുവെന്ന് ബോധ്യപ്പെടുത്തുകയും വേണം. അതുണ്ടായിട്ടില്ല. പകരം, കാര്യശേഷിയിലും നിഷ്പക്ഷതയിലും ഇനിയും ഒരുപാട് ആർജിക്കാൻ ബാക്കിയുള്ള സ്ഥാപനമായാണ് ഇലക്ഷൻ കമീഷൻ സ്വയം പ്രദർശിപ്പിച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ പൊതുചർച്ചകളും തിരുത്തൽ നടപടികളും ഉണ്ടായേ തീരൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.