Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right...

പുനഃപരിശോധിക്കേണ്ട വിധി

text_fields
bookmark_border
editorial
cancel

ഒന്നര നൂറ്റാണ്ടിലധികം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് ഭാഗികമാ യി ഭേദഗതി ചെയ്തുകൊണ്ട്, സ്വവർഗരതി ശിക്ഷാർഹമല്ലെന്ന് പ്രഖ്യാപിക്കുന്ന ആഗസ്റ്റ് ആറിലെ സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെഞ്ചിെൻറ വിധി രാജ്യത്തെ പുരോഗമനവാദികളും ലിബറലുകളും സ്വാതേന്ത്ര്യച്ഛുക്കളുമായി അവകാശപ്പെടുന്ന വ്യക്തികളും സംഘടനകളും ആഹ്ലാദപൂർവം കൊണ്ടാടുേമ്പാൾ മതസംഘടനകൾ പൊതുവെ വിധിയിൽ ആശങ്കരേഖപ്പെടുത്തുകയും അത് അധാർമികമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്യുകയാണ്. 2013ൽ സുപ്രീംകോടതി തന്നെ പുറപ്പെടുവിച്ച വിധി റദ്ദാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയടങ്ങുന്ന ഭണഘടനാ ബെഞ്ച് ഏകകണ്ഠമായി സ്വവർഗരതിക്ക് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. പ്രായപൂർത്തിയായവർ പരസ്പര സമ്മതത്തോടെ സ്വകാര്യമായി ചെയ്യുന്ന ലൈംഗിക പ്രവൃത്തികൾ കുറ്റകരമാകുന്ന 377ാം വകുപ്പിലെ വ്യവസ്ഥകൾ തുല്യതയും അഭിപ്രായ സ്വാതന്ത്ര്യവും ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14, 15, 19, 21 എന്നീ വകുപ്പുകളുടെ ലംഘനമാണെന്ന് വിധിന്യായത്തിൽ വ്യക്തമാക്കുന്നു. ലൈംഗിക താൽപര്യം സ്വാഭാവികമാണ്. അതിെൻറ പേരിൽ ഒരാളോട് വിവേചനം കാണിക്കുന്നത് അയാളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിെൻറ ലംഘനമാണ് എന്നാണ് ചീഫ് ജസ്റ്റിസിെൻറ നിരീക്ഷണം. മറ്റുള്ളവർ ലൈംഗിക താൽപര്യത്തിനുള്ള അവകാശം ആസ്വദിക്കുേമ്പാൾ എൽ.ജി.ബി.ടി വിഭാഗങ്ങൾക്ക് രണ്ടാംതരം പൗരന്മാരായി ഒളിച്ചുവെക്കേണ്ട അവസ്ഥയാണെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിന്യായത്തിൽ രേഖപ്പെടുത്തുന്നത്. ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായ ജസ്റ്റിസ് ഇന്ദു മൽഹോത്ര ഒരു പടികൂടി മുന്നോട്ട് കടന്ന് എൽ.ജി.ബി.ടിക്കാർ നൂറ്റാണ്ടുകളായി അനുഭവിച്ചുവരുന്ന പീഡനങ്ങൾക്ക് ചരിത്രം മാപ്പ് പറയണം എന്നുകൂടി ആവശ്യപ്പെടുന്നു. സ്വവർഗ ലൈംഗികത മാനസിക പ്രശ്നമല്ലെന്നാണ് ജസ്റ്റിസ് ആർ.എഫ്. നരിമാെൻറ കാഴ്ചപ്പാട്. അടുത്തിടെ പാർലമെൻറ് പാസാക്കിയ മാനസികാരോഗ്യ നിയമത്തിൽ സ്വവർഗ ലൈംഗികതയെ സ്വാഭാവികമായി അംഗീകരിച്ചിട്ടുെണ്ടന്നതാണ് അദ്ദേഹത്തിെൻറ ന്യായം. സ്വവർഗരതിക്കാർ ഒരു സ്വാഭാവിക ന്യൂനപക്ഷമാണെന്നും ഭരണഘടന ന്യൂനപക്ഷങ്ങൾക്കനുവദിക്കുന്ന എല്ലാ അവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും അവർ അർഹരാണെന്നുമുള്ള അഭിപ്രായം എല്ലാവരും പങ്കുവെക്കുന്നു. ചിലരാകെട്ട ട്രാൻസ്ജെൻഡറുകൾക്ക് സമാനമായാണ് സ്വവർഗരതി ശീലമാക്കിയവരെ കാണുന്നത്.

യഥാർഥത്തിൽ മൂന്നാംലിംഗ ഗണം അഥവാ ട്രാൻസ്ജെൻഡറുകൾ പ്രകൃത്യാ അപ്രകാരം ജനിക്കുന്നവരാണ്. അവർ സ്ത്രീയോ പുരുഷനോ ആകരുത്, മൂന്നാം ലിംഗക്കാരാവണം എന്ന് തീരുമാനിച്ച് ഭൂമിയിൽ വന്നവരല്ല. അതിനാൽതന്നെ മനുഷ്യരായി പിറന്ന മറ്റെല്ലാവർക്കുമുള്ള അവകാശങ്ങൾക്ക് അവർ അർഹരുമാണ്. മിക്കവാറും സമൂഹങ്ങളിൽ അവർ അവഗണിക്കപ്പെടുകയോ അവഹേളിക്കപ്പെടുകയോ ചെയ്യുന്നുവെങ്കിൽ അത് തീർത്തും മനുഷ്യത്വവിരുദ്ധമാണെന്നതിൽ സംശയമില്ല. ട്രാൻസ്െജൻഡറുകൾക്ക് അവകാശ സമത്വവും അവസര സമത്വവും അംഗീകരിച്ചുകൊണ്ടുള്ള നടപടി സമീപകാലത്ത് സ്വീകരിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നത് ആശ്വാസകരവും ശുഭകരവുമാണുതാനും. അങ്ങനെയല്ല സ്വവർഗ ഭോഗികളുടെ കാര്യം. ലോകത്താരും സ്വവർഗ േഭാഗിയായി ജനിക്കുന്നില്ല. സ്ത്രീ-പുരുഷ ലൈംഗിക ബന്ധമാണ് മനുഷ്യരുടെ മാത്രമല്ല ജന്തുക്കളുടെയും പ്രകൃതിയുടെ താൽപര്യം. അതുകൊണ്ട് തന്നെയാണ് സ്വവർഗരതി പ്രകൃതിവിരുദ്ധമെന്ന് നാളിതുവരെ വിശേഷിപ്പിക്കപ്പെട്ടുവന്നിട്ടുള്ളതും. ഇന്ത്യൻ ശിക്ഷാനിയമം ബ്രിട്ടീഷ് ഭരണകാലത്ത് വിക്ടോറിയൻ സദാചാര സങ്കൽപത്തെ ആസ്പദമാക്കി മെക്കാളെ പ്രഭു ആവിഷ്കരിച്ചതുകൊണ്ടല്ല 377ാം വകുപ്പിൽ പുരുഷനും പുരുഷനും, സ്ത്രീയും സ്ത്രീയും തമ്മിലെ ലൈംഗിക ബന്ധത്തെ കുറ്റകരമാക്കിയത്. പ്രസ്തുത വകുപ്പിൽ മനുഷ്യനും മൃഗവും തമ്മിലെ ലൈംഗികവൃത്തിയെയും കുറ്റകരമാക്കിയിട്ടുണ്ട്. അത് അപ്പടി നിലനിർത്തിയ സുപ്രീംകോടതി അതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. പ്രകൃതിവിരുദ്ധരായ ചില മനോവൈകൃതർക്ക് അതിലാണ് താൽപര്യമെങ്കിൽ അങ്ങനെയുള്ളവരുടെ താൽപര്യവും അഭിരുചിയും സ്വാതന്ത്ര്യവും മാനിക്കപ്പെടേണ്ടതല്ലേ എന്ന് ചോദിക്കേണ്ടിവരില്ലേ? അത് മൃഗങ്ങളോടുള്ള ക്രൂരതയാവും എന്നാണ് പ്രതികരണമെങ്കിൽ മൃഗങ്ങളെ കൊന്നുതിന്നുന്നതിനോളം ക്രൂരതയല്ലല്ലോ എന്ന് തിരിച്ചും പറയാം. മൃഗവധം ഇന്ത്യയിൽ നിരോധിക്കപ്പെട്ടിട്ടുമില്ല.

മനുഷ്യനടക്കമുള്ള ജീവികളുടെ വംശവർധനവിനാണ് സ്ത്രീ-പുരുഷ ലൈംഗിക വികാരവും തജ്ജന്യ ബന്ധവും പ്രാഥമികമായി പ്രകൃതി ഏർപ്പെടുത്തിയിട്ടുള്ളത്. ആസ്വാദനം അതിനനുഗുണമായ സംഗതി മാത്രമാണ്. വംശപരമായ നിലനിൽപിനെ രണ്ടാമതായി ചിത്രീകരിച്ച് ആസ്വാദനത്തിന് പ്രഥമ പരിഗണന നൽകുന്ന മനോഭാവം കേവല ഭൗതികവാദത്തിലധിഷ്ഠിതമായ മുതലാളിത്ത ചിന്തയിൽനിന്ന് ഉയിർകൊണ്ടതാണ്. സ്ത്രീയെ ഉപഭോഗ വസ്തു മാത്രമായി കാണുന്ന അതേ ബൂർഷ്വാ സംസ്കാരം തന്നെയാണ് സ്വവർഗരതിക്ക് സ്വാഭാവികതയുടെ സർട്ടിഫിക്കറ്റ് നൽകി ആൺവേശ്യകളെ സൃഷ്ടിക്കുന്നതും. സ്വവർഗരതി മാരകമായ എയിഡ്സ് വ്യാപിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായ പഠന റിപ്പോർട്ടുകളും ഇതോടു ചേർത്തുവായിക്കണം. സി.ഡി.സി 2015ൽ അമേരിക്കയിൽ നടത്തിയ പഠനത്തിലെ കണ്ടെത്തൽ പ്രകാരം 67 ശതമാനം എച്ച്.െഎ.വി ബാധിതരും സ്വവർഗ ഭോഗികളാണെന്ന് കാണുകയുണ്ടായി. അഭിസാരികകളുടെ കാര്യത്തിൽ സ്വീകരിക്കപ്പെടുന്ന കരുതൽ നടപടിപോലും സ്വവർഗരതിക്കാരിൽ ഇല്ലതാനും. പരമോന്നത കോടതിയുെട വിധിയെ തുടർന്ന് ഉടനെ ഉയരാൻപോവുന്ന മുറവിളി സ്വവർഗ വിവാഹം നിയമാനുസൃതമാക്കാനുള്ളതാവും. ഇതൊക്കെ കേവലം യാഥാസ്ഥിതിക-മതസദാചാരവാദികളുടെ പിന്തിരിപ്പൻ ആശങ്കകളായി എഴുതിത്തള്ളുന്നതിനുപകരം മനുഷ്യസമൂഹം എക്കാലത്തും അംഗീകരിച്ചുവന്ന ധാർമിക സദാചാര സംഹിതകൾക്കും പ്രകൃതിക്കും ഇണങ്ങുന്ന നിയമനിർമാണത്തിനാണ് കേന്ദ്രസർക്കാർ വഴങ്ങേണ്ടതെന്ന് ഒാർമിപ്പിക്കുകയാണ്. അരാജകത്വ പ്രേമികളുടെ നിർലജ്ജമായ ജൽപനങ്ങൾ മനുഷ്യരെ മൊത്തം നാശത്തിെൻറ പടുകുഴിയിലേക്കാണ് തള്ളിവിടുക. ചരിത്രത്തിൽ സോദോം നൽകുന്ന പാഠവും അതത്രെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsArticle 377Homosexual
News Summary - Reconsider the Verdict - Article
Next Story