ആർ.ബി.െഎയുടെ അവസാന മുന്നറിയിപ്പ്
text_fieldsഭരണഘടന സ്ഥാപനങ്ങളെയും ഒൗദ്യോഗിക സംവിധാനങ്ങളെയും വരുതിയിൽ നിർത്താനുള്ള നേരന്ദ്ര മോദി സർക്കാറിെൻറ വഴിവിട്ട നീക്കങ്ങൾ രാജ്യത്തെ മൊത്തം അസ്ഥിരപ്പെടുത്തുന്ന വിധത്തിലേക്ക് മാറുകയാണോ എന്ന് ആശങ്കിക്കേണ്ടിയിരിക്കുന്നു. കേന്ദ്ര അന്വേഷണ ഏജൻസിയായ സി.ബി.െഎയെ കേന്ദ്ര വിജിലൻസ് കമീഷനെ ഉപയോഗിച്ച് നിയന്ത്രിക്കാനുള്ള ശ്രമം പാളിയതിനു പിന്നാലെ കേന്ദ്രബാങ്കായ റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയിലും കേന്ദ്രം അധികാരപ്രയോഗം നടത്തുകയാണെന്ന ആരോപണമുയർന്നിരിക്കുന്നു. സ്വതന്ത്ര ഭരണസംവിധാനമുള്ള ആർ.ബി.െഎക്ക് അത്യസാധാരണ സാഹചര്യത്തിൽ നിർദേശങ്ങൾ നൽകാൻ കേന്ദ്ര സർക്കാറിന് അധികാരം നൽകുന്ന വകുപ്പ് ബാങ്ക് നിയമത്തിൽതന്നെയുള്ളതാണ്. എന്നാൽ, ഏട്ടിലുള്ള നിയമം എടുത്ത് പ്രയോഗിക്കുന്നത് ഏറെ കരുതി വേണം എന്ന നിർബന്ധബുദ്ധി ഇതുവരെ നാട് ഭരിച്ചുപോന്ന ഭരണകൂടങ്ങൾക്കുള്ളതുകൊണ്ട് ഇതുവരെ ആരും ഇൗ ആയുധം പ്രയോഗിച്ചിട്ടില്ല.
1991ലും 2008ലും രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോഴും റിസർവ് ബാങ്കിൽ തലയിടാൻ കേന്ദ്രം മുതിർന്നിട്ടില്ല. ഏഴ് (ഒന്ന്) വകുപ്പ് പ്രയോഗിക്കാൻ മുതിർന്നാൽ ആർ.ബി.െഎയുടെ സ്വയംഭരണാധികാരത്തിനു കോട്ടം തട്ടുമെന്നാണ് സാമ്പത്തിക വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. അതു മാനിച്ചുതന്നെയാണ് വൻ പ്രതിസന്ധിക്കാലത്തും റിസർവ് ബാങ്കിനെ ഭരണകൂടം അതിെൻറ നിയമാനുസൃത വഴിക്കു വിട്ടത്. എന്നാൽ, ഏതുവിധേനയും തങ്ങളുടെ നിഗൂഢപദ്ധതികൾ നടപ്പാക്കാൻ ഇറങ്ങിത്തിരിച്ചവർക്ക് ഭരണമോ ഭരണഘടനയോ ഒൗപചാരിക സംവിധാനങ്ങളോ നാട്ടുമര്യാദകളോ ഒന്നും ബാധകമാവേണ്ടതില്ല. എല്ലാ അധികാരവും തങ്ങളിലേക്ക് വലിച്ചുകെട്ടാനും സ്വന്തം കാര്യപരിപാടി നടപ്പാക്കുന്നതിന് അഹിതകരമായതെന്തും ഏതു വിധേനയും മറികടക്കാനും തീരുമാനിച്ചിരിക്കുന്ന സംഘ്പരിവാർ ഭരണകൂടത്തിന് ഒൗദ്യോഗിക സംവിധാനങ്ങളുടെ വിശുദ്ധിയോ വിലക്കോ ഗൗനിക്കേണ്ട കാര്യമില്ല. എന്നാൽ, ജനാധിപത്യസംവിധാനത്തിലെ ഇൗ പൊളിച്ചടുക്കൽ യജ്ഞം എവിടെവരെ എന്നാണിപ്പോൾ എല്ലാവരും ഉത്കണ്ഠയോടെ ഉറ്റുനോക്കുന്നത്.
സി.ബി.െഎയിൽ എന്നപോലെ ആർ.ബി.െഎയിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി പുകഞ്ഞുനീറി നിന്ന പ്രശ്നങ്ങൾ ഇൗ മാസം 26ന് മുംബൈയിലെ ഒരു ചടങ്ങിൽ സംസാരിക്കവെ, റിസർവ് ബാങ്ക് െഡപ്യൂട്ടി ഗവർണർ വിരാൽ വി. ആചാര്യ തുറന്നു പ്രകടിപ്പിച്ചതോടെയാണ് പുറത്തെത്തിയത്. ഹ്രസ്വകാല നയപരിപാടികളുള്ള രാഷ്ട്രീയ പാർട്ടികളുടെ ചുരുങ്ങിയ കാലത്തേക്കുള്ള ഭരണസമയത്ത് കൊണ്ടുനടത്താവുന്നതല്ല കേന്ദ്രബാങ്കിെൻറ നയപരിപാടികളെന്നും അങ്ങനെ ഭരണകൂടം കേന്ദ്ര ബാങ്കിെൻറ നയരൂപവത്കരണ, നിർവഹണ കാര്യങ്ങളിൽ ഇടപെട്ടുകൊണ്ടിരുന്നാൽ അർജൻറീനയിൽ സംഭവിച്ച സാമ്പത്തിക പ്രതിസന്ധിയും അരാജകത്വവുമായിരിക്കും ഫലമെന്നും അദ്ദേഹം കൃത്യമായി വിശദീകരിച്ചു. ബാങ്കിെൻറ നയരൂപവത്കരണം മുതൽ രാഷ്ട്രീയ ചായ്വുള്ളവരെ കേന്ദ്രബാങ്കിെൻറ അനുബന്ധ ബോർഡുകളിൽ നിയമിച്ചത്, ദുർബല ബാങ്കുകൾക്കു വായ്പ നൽകിയത് തുടങ്ങി ആർ.ബി.െഎയുടെ കരുതൽ ധനത്തിെൻറ വിഹിതം കേന്ദ്രത്തിന് കൈമാറുന്നത് അടക്കമുള്ള പല വിഷയങ്ങളിലും ധനമന്ത്രാലയം റിസർവ് ബാങ്കിനുമേൽ പിടിമുറുക്കിവരുകയായിരുന്നു.
കേന്ദ്രബാങ്കിെൻറ സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്കായുള്ള ബോർഡിലെ അനൗദ്യോഗിക ഡയറക്ടർമാരായി സംഘ്പരിവാർ സ്വന്തക്കാരെ തിരുകിക്കയറ്റിയിരുന്നു. ബാങ്കിെൻറ നടപ്പു നയപരിപാടികൾ തെറ്റിച്ച് ചെറുകിട സ്ഥാപനങ്ങൾക്കു വായ്പ അനുവദിക്കാനും വായ്പ വ്യവസ്ഥകൾ കൂടുതൽ ഉദാരമാക്കാനും ഇവർ ആർ.ബി.െഎയിൽ സമ്മർദം ചെലുത്തി. സാമ്പത്തിക വളർച്ചനിരക്ക് മന്ദഗതിയിലായ സന്ദർഭത്തിലുള്ള ഇൗ ആവശ്യം പരിഗണിക്കാൻ കഴിയില്ലെന്നാണ് ബാങ്ക് നിലപാട്. റിസർവ് ബാങ്ക് കരുതൽ ധനത്തിെൻറ സിംഹഭാഗവും സർക്കാർ ട്രഷറികളിലേക്ക് കൈമാറണം, പൊതുമേഖല ബാങ്കുകൾക്കു മേലുള്ള കേന്ദ്രബാങ്കിെൻറ നിയന്ത്രണം പരിമിതപ്പെടുത്തണം, അധികവായ്പ അനുവദിക്കുന്ന ബാങ്കുകൾക്കു മേലുള്ള നിയന്ത്രണാധികാരം കുറക്കണം തുടങ്ങി ഒേട്ടറെ പുതിയ നിർദേശങ്ങൾ സർക്കാർ ഭാഗത്തുനിന്നുള്ള ഇടപെടലായുണ്ടായി എന്നാണ് ആചാര്യ പറയുന്നത്. അർജൻറീനയുടെ ഗുണപാഠം മുന്നിൽവെച്ച് ശക്തമായ ഭാഷയിലാണ് അദ്ദേഹം കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകിയത്. കേന്ദ്രബാങ്കിെൻറ സ്വാതന്ത്ര്യത്തെ മാനിക്കാത്ത ഭരണകൂടങ്ങൾ ധനവിപണിയുടെ കോപം ഏറ്റുവാങ്ങേണ്ടിവരുമെന്നും സാമ്പത്തിക കൊള്ളിവെപ്പിന് അതിടയാക്കുമെന്നും ഒടുവിൽ ഒരു സുപ്രധാന നിയന്ത്രണ സ്ഥാപനത്തെ ഇല്ലായ്മ ചെയ്തതിൽ വിരൽ കടിക്കേണ്ടിവരുമെന്നുമായിരുന്നു അദ്ദേഹത്തിെൻറ താക്കീത്. അത്രത്തോളം കേന്ദ്രഭരണകൂടം റിസർവ് ബാങ്കിൽ തലയിട്ട് എല്ലാം കുളമാക്കുന്നു എന്നു വെളിപ്പെടുകയായിരുന്നു അവിടെ.
നേരത്തേ ഉള്ളതു തുറന്നുപറയുന്ന രഘുറാം രാജെന മാറ്റിയാണ് കുപ്രസിദ്ധമായ നോട്ടുനിരോധന സമയത്ത് വിശ്വസ്തനായ ഉർജിത് പേട്ടലിനെ മോദി ആർ.ബി.െഎ തലപ്പത്തു കൊണ്ടുവന്നത്. അദ്ദേഹത്തിനുപോലും മിണ്ടാതെ വയ്യെന്നിടത്തോളം എത്തിയിരിക്കുന്നു കേന്ദ്രത്തിെൻറ അധികാരപ്രയോഗം. റിസർവ് ബാങ്കിെൻറ വായ്പ നിയന്ത്രണാധികാരം എടുത്തുകളയുന്നതും നയപരിശോധനക്കു മുമ്പായി അതിന് ചുമതലയുള്ള ആർ.ബി.െഎയുടെ മോണിറ്ററി പോളിസി കമ്മിറ്റിയുമായി മന്ത്രാലയ ഉദ്യോഗസ്ഥർ ചർച്ച നടത്തുമെന്നു പ്രഖ്യാപിച്ചതും ഒക്കെ കേന്ദ്രബാങ്കിനെ നോക്കുകുത്തിയാക്കാനാെണന്ന് ഗവർണർ വിശ്വസിക്കുന്നു. പ്രതിഷേധത്തിലായ അദ്ദേഹം രാജിെക്കാരുങ്ങുന്നതായാണ് സൂചനകൾ. ഏതായാലും റിസർവ് ബാങ്കിലെ ഭരണവൃത്തത്തിൽ കേന്ദ്രസർക്കാറിനെ എതിർക്കുന്നവരും പിന്താങ്ങുന്നവരുമെന്ന നിലയിലുള്ള ധ്രുവീകരണം പൂർത്തിയായി. ഇങ്ങനെ വെടക്കാക്കി തനിക്കാക്കുന്ന വൃത്തികെട്ട ഏകാധിപത്യ സമീപനമാണ് മോദി സർക്കാർ സ്വീകരിക്കുന്നത്.
സി.ബി.െഎ, തെരഞ്ഞെടുപ്പ് കമീഷൻ, സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം, രാജ്യസഭയെ മറികടക്കാൻ പണ ബിൽ ആയി നിയമനിർമാണം, സൈനിക തലവന്മാർക്ക് സ്വതന്ത്ര അഭിപ്രായപ്രകടനത്തിനും പ്രചാരണത്തിനുമുള്ള സ്വാതന്ത്ര്യം, വിവരാവകാശ കമീഷനെ വരുതിയിൽ തളക്കാനുള്ള ശ്രമം എന്നിങ്ങനെ അധികാരസ്ഥാപനങ്ങളെയൊന്നടങ്കം വെട്ടിവിഴുങ്ങാനുള്ള തയാറെടുപ്പിലാണ് സംഘ്പരിവാറും അതിെൻറ ഭരണകൂടവും. ഇങ്ങനെപോയാൽ അവർ ഇന്ത്യയെയും കൊണ്ടേപോകൂ എന്ന മുന്നറിയിപ്പ് തന്നെയാണ് ആർ.ബി.െഎ െഡപ്യൂട്ടി ഗവർണർ നൽകിയത്. അത് ചെവിക്കൊള്ളാൻ രാജ്യത്തിനാകുമോ എന്നാണറിയേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.