Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightരാഹുൽ ഇന്ത്യയെ ...

രാഹുൽ ഇന്ത്യയെ കണ്ടെത്തെട്ട

text_fields
bookmark_border
editorial-23
cancel

ലോക്സഭ തെരഞ്ഞെടുപ്പിൽ തോറ്റവർ ഏറെയാണ്. അനേകം മുഖ്യമന്ത്രിമാരും ഉന്നതനേതാക് കളുമടക്കം വിജയം പ്രതീക്ഷിച്ചിരുന്ന അനേകം പേർ തോൽവിയറിഞ്ഞു. തോൽവിയിൽ അസ്വാഭാവ ികതയില്ലെങ്കിലും തെരഞ്ഞെടുക്കപ്പെട്ട പലരുമായും താരതമ്യം ചെയ്യുേമ്പാൾ രാജ്യത്തെ ച്ചൊല്ലി ദുഃഖിക്കാനേ കഴിയൂ. ഏറ്റവും വലിയ തോൽവി അനുഭവിക്കുന്നത് രാഹുൽഗാന്ധി തന്ന െയായിരിക്കണം. വയനാട്ടിൽ നിന്ന്റെക്കോഡ് ഭൂരിപക്ഷത്തോടെ ജയിച്ചെങ്കിലും സ്വന്തം തട്ടകമായ അമേത്തിയിൽ സ്മൃതി ഇറാനിയോട് തോറ്റത് വ്യക്തിപരമായ ആഘാതം തന്നെയാ ണ്. അതിലും വലിയ ദുരന്തമാണ് അദ്ദേഹത്തിെൻറ നേതൃത്വത്തിൽ പാർട്ടിക്കേറ്റത്. കാരണങ്ങ ൾ പരതുന്നതിനുമുമ്പ് അദ്ദേഹം ജനവിധി അംഗീകരിച്ചുകൊണ്ടും പാർട്ടിയുടെ പരാജയത്തിെൻറ ഉത്തരവാദിത്തമേറ്റുകൊണ്ടും നേതൃപരമായ പക്വത വീണ്ടും പ്രകടിപ്പിച്ചിരിക്കുന്നു. അദ്ദേഹേമാ പാർട്ടിയോ പ്രതീക്ഷിച്ചതല്ല ഇൗ തോൽവി.

പ്രതിപക്ഷ നേതൃസ്ഥാനത്തിന് അർഹത നേടാനായില്ല. കോൺഗ്രസ്ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇൗ കനത്ത തോൽവിയുടെ തുടർകമ്പനങ്ങൾ കാണാനിരിക്കുന്നു. ഇത്തരമൊരു ആഘാതത്തിെൻറ കാരണങ്ങളന്വേഷിക്കുേമ്പാൾ നേതൃത്വത്തിെൻറ വീഴ്ചയേക്കാൾ പാർട്ടിയുടെ സഹജവും ചരിത്രസിദ്ധവുമായ ദൗർബല്യങ്ങളും രാജ്യത്തിെൻറ തന്നെ പൊതുമനസ്സിെൻറ പരിണാമവും ശ്രദ്ധിക്കാതിരിക്കാനാവില്ല. ഇവ മതിയായ അളവിൽ തിരിച്ചറിയാതെ പോയി എന്നതൊഴിച്ചാൽ രാഹുൽഗാന്ധി നല്ലൊരു രാഷ്ട്രീയനേതാവു തന്നെ. ഇന്ത്യയുടെ പ്രതീക്ഷയായി കാണപ്പെടുവോളം അദ്ദേഹം വളരെ പെെട്ടന്ന് നേതൃഗുണങ്ങൾ ശീലിക്കുകയും പ്രകടിപ്പിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പു തന്ത്രങ്ങളുടെ കാര്യത്തിൽ എതിർഭാഗത്തും സ്വന്തം ഭാഗത്തുമുള്ള ചാണക്യന്മാരുടെ അടുത്തൊന്നും അദ്ദേഹം എത്തില്ലായിരിക്കും. എന്നാൽ, പ്രചാരണരംഗത്ത് അദ്ദേഹം കാണിച്ച പക്വതയും മാന്യതയും എതിർപക്ഷത്തിെൻറ രീതികൾക്ക് നേർ വിപരീതമായിരുന്നു- ആ നിലക്ക് സ്വാഗതം ചെയ്യേണ്ട മാതൃകയും. ഒരു ഭാഗത്ത് ഭരണപക്ഷത്തിെൻറ അഴിമതിയും ജനവിരുദ്ധതയും തുറന്നുകാട്ടാൻ അദ്ദേഹം ശക്തമായി ശ്രമിച്ചു. വെറുപ്പിെൻറ പ്രത്യയശാസ്ത്രത്തെ മാനവികാശയങ്ങൾകൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ചു. തിന്മയുടെ മാതൃകകൾക്ക് ബദലായി നന്മയുടെ മാതൃകകൾ എടുത്തുകാട്ടി. എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയത്തിെൻറ പ്രാധാന്യം ചൂണ്ടിക്കാട്ടി. കൃത്യമായ രാഷ്ട്രീയം പറയുകയും വ്യക്തിഹത്യയിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു. ഇതൊക്കെ തന്നെയല്ലേ നേതാവിൽ ഉണ്ടാകേണ്ട ഗുണങ്ങൾ?

സ്നേഹത്തിെൻറ ഭാഷയും നന്മയെ തൊട്ടുണർത്താനുള്ള ആവേശവും സാധാരണക്കാരുടെ കഷ്ടപ്പാടറിയാനുള്ള മനസ്സും ഏതു സമൂഹവും ഒരു നേതാവിൽനിന്ന് പ്രതീക്ഷിക്കേണ്ടതാണ്. തെരഞ്ഞെടുപ്പ്, ജനാധിപത്യം ജനങ്ങൾക്ക് നൽകുന്ന അവസരമാണ്. പ്രശ്നങ്ങൾ ചർച്ചചെയ്യേണ്ട സന്ദർഭമാണത്. നിലവിലുള്ള സർക്കാറിെൻറ പ്രവർത്തനം പരിശോധിക്കേണ്ട സന്ദർഭം. രാഹുൽഗാന്ധി ശ്രമിച്ചതും അതിനായിരുന്നു. നോട്ടുനിരോധനവും ജി.എസ്.ടിയും, തൊഴിലില്ലായ്മ, കോർപറേറ്റ് വിധേയത്വം, വർഗീയവിഭാഗീയത തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം ചർച്ചക്കു വെച്ചു. സംവാദത്തിന് പ്രധാനമന്ത്രിയെ പലകുറി വെല്ലുവിളിച്ചു. നിറവേറ്റാത്ത വാഗ്ദാനങ്ങളുടെ പട്ടിക നിരത്തി മാധ്യമങ്ങളുമായി തുറന്ന് സംവദിച്ചു. പാർട്ടിയുടെ പ്രകടനപത്രിക വിശദീകരിച്ചു. തെരഞ്ഞെടുപ്പ് വേളയിൽ ശരിയായ രാഷ്ട്രീയനേതാവ് ചെയ്യേണ്ടത് ഇതെല്ലാം തന്നെയല്ലേ?

മറുപക്ഷമാകെട്ട, വിഷയങ്ങൾ ചർച്ച ചെയ്യുന്നതിൽനിന്ന് എപ്പോഴും ഒഴിഞ്ഞുമാറി. വിഭാഗീയതയിലും തീവ്രദേശീയതയിലും ജനശ്രദ്ധ കേന്ദ്രീകരിക്കാൻ ആവുന്നെതല്ലാം ചെയ്തു. വൈകാരികാവേശമുയർത്തി ജനകീയ പ്രശ്നങ്ങളെ മറച്ചു. ജനങ്ങൾ ഇൗ കെണിയിൽ വീണത് രാഹുലിെൻറ വീഴ്ചയല്ല. എന്നാൽ, ജനമനസ്സ് എത്രത്തോളം മാറിയെന്ന് തിരിച്ചറിയാതെ പോയതാണ് വീഴ്ച. രാഷ്്ട്രീയാദർശത്തിലോ പ്രചാരണരംഗത്ത് കഴിവ് പ്രകടിപ്പിക്കുന്നതിലോ രാഹുലിെൻറ നേതൃത്വത്തിന് പിഴച്ചെന്ന് പറയാനാകില്ല. എന്നാൽ, സംബോധിതരായ വലിയൊരു വിഭാഗം ജനങ്ങളെ മനസ്സിലാക്കുന്നതിൽ പിഴവുപറ്റി-സ്വന്തം പാർട്ടിയുടെ ദൗർബല്യത്തിെൻറ ആഴം അറിയുന്നതിലും.

ആ ദൗർബല്യം സ്വാതന്ത്ര്യത്തിനു മുമ്പുതന്നെ തുടങ്ങിയതാണ്. ആദർശത്തിലും നയത്തിലും ബി.ജെ.പിയുമായി ഏറെ വ്യത്യാസമില്ലാത്ത പാർട്ടിയായി പലപ്പോഴും പലേടത്തും കോൺഗ്രസ് സ്വയം തെളിയിച്ചു. ഒപ്പം സ്വാർഥമോഹികളും അധികാര വേട്ടക്കാരും സ്ഥാനങ്ങൾ കൈയടക്കി. ബി.ജെ.പിയിലേക്ക് എപ്പോൾ വേണമെങ്കിലും കൂറുമാറാൻ തയാറുള്ളവരെ ഏറ്റവും കൂടുതൽ പാർട്ടി ടിക്കറ്റിൽ മത്സരിപ്പിച്ച പാർട്ടി കോൺഗ്രസായിരിക്കും. കോൺഗ്രസ് അതിെൻറ നില മെച്ചപ്പെടുത്തുമെന്ന തോന്നലുണ്ടാകുേമ്പാൾ പാർട്ടിയോടു കൂറുപുലർത്തുന്ന ഇവർ, പാർട്ടി തോൽക്കുേമ്പാൾ മടി കൂടാെത വിട്ടുപോവുകയും ചെയ്യും. സമർപ്പണബോധമോ അച്ചടക്കമോ ഇല്ലാത്ത രണ്ടാംനിര നേതാക്കൾ ബാധ്യതയാണ്. ഇത്തരക്കാരെ അകറ്റിനിർത്തുന്നതിൽ രാഹുൽ വളരെയൊന്നും വിജയിച്ചിട്ടില്ല.

പക്ഷേ, രാഹുലിെൻറ പരാജയം പാർട്ടിയുടെ മാത്രം പരാജയമല്ല. അത് രാജ്യത്ത് നാമ്പിട്ടുവന്ന പ്രത്യാശക്കേറ്റ തിരിച്ചടിയുമാണ്. രാജ്യത്തിെൻറയും ഭരണഘടനയുടെയും അടിസ്ഥാനമൂല്യങ്ങൾ വീണ്ടെടുക്കാമെന്ന പ്രതീക്ഷക്കേറ്റ പ്രഹരം. അന്യവത്കരണത്തിെൻറ രാഷ്ട്രീയത്തിനു പകരം ഉൾക്കൊള്ളലിെൻറ രാഷ്ട്രീയം വരുമെന്ന സാധാരണ ഇന്ത്യക്കാരെൻറ മോഹത്തിനു കിട്ടിയ ആഘാതം. രാഹുലിെൻറ തോൽവി തെളിയിക്കുന്നത്, ഇതിെൻറ കാരണവും പരിഹാരവും വെറും തെരഞ്ഞെടുപ്പുപോരാട്ടത്തിൽ ഒതുങ്ങിക്കൂടാ എന്നാണ്. തെരഞ്ഞെടുപ്പുതോൽവി മറ്റൊരു തോൽവിയുടെ പ്രത്യക്ഷഫലം മാത്രമാണ്. ആ തോൽവിയാകെട്ട, ഇന്ത്യയുടെ ആത്മാവിനേറ്റ പരിക്കും. സാധാരണ ജനസമൂഹത്തിനിടയിൽ പ്രവർത്തിച്ച് ആ പരിക്ക് മാറ്റിയെടുത്തുകൊണ്ടേ ഇനിയൊരു തെരഞ്ഞെടുപ്പിന് അർഥമുള്ളൂ. ആ പ്രവർത്തനം ദീർഘവും അധ്വാനപൂർണവുമാണ്. സേവനത്വരയും മനുഷ്യസ്നേഹവുമുള്ള ഒരു സംഘം ആളുകൾക്ക് കഴിയുന്നതാണത്.

ജനഹൃദയങ്ങളിൽ കടന്നുകൂടി, രോഗം വിതച്ച വ്യാജങ്ങളുടെയും വിദ്വേഷത്തിെൻറയും മാലിന്യങ്ങൾ കഴുകി ശുദ്ധീകരിക്കാൻ സ്നേഹത്തിെൻറയും മാന്യതയുടെയും ഭാഷക്ക് കഴിയും. വിദ്വേഷം പരത്തി പരസ്പരം അകറ്റുന്ന രാഷ് ട്രീയത്തിനുള്ള മറുമരുന്ന് സ്നേഹം പരത്തി പരസ്പരം അടുപ്പിക്കുകയാണ്. അങ്ങനെയൊരു സാമൂഹികപ്രസ്ഥാനം രാജ്യത്തിനാവശ്യമുണ്ട്. കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ടെങ്കിൽ അത് രാഷ്ട്രീയമായിട്ടല്ല, സാമൂഹികമായിട്ടുവേണം. കൃത്യമായ ലക്ഷ്യത്തോടെ കർമപരിപാടി ആവിഷ്കരിക്കാനും ഉൾക്കൊള്ളലിെൻറയും സ്നേഹത്തിെൻറയും പുതിയ രാഷ്ട്രീയം പതുെക്കപ്പതുക്കെ പടുത്തുയർത്താനും ഇനി തുടങ്ങേണ്ടത് ആദ്യം തൊട്ടാണ്. അതിന് രാഹുലിെൻറയും തോൽവി നിമിത്തമാകുമെങ്കിൽ നല്ലത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticleelection resultmalayalam newsRahul Gandhi
News Summary - Rahul Should Fond India - Article
Next Story