പോപ്പിെൻറ തുറന്നുപറച്ചിൽ
text_fieldsകത്തോലിക്ക സഭയിൽ കാലങ്ങളായി ഉയർന്നുവരുന്ന ലൈംഗികപീഡന വിവാദങ്ങളിൽ വഴിത്തിരി വ് സൃഷ്ടിക്കാൻപോവുന്ന പരാമർശങ്ങളാണ് രണ്ടുദിവസം മുമ്പ് ഫ്രാൻസിസ് മാർപാപ്പ നടത ്തിയിരിക്കുന്നത്. യു.എ.ഇ സന്ദർശനം കഴിഞ്ഞ് മടങ്ങവെ വിമാനത്തിൽവെച്ച് മാധ്യമപ്രവർത് തകരുമായി നടത്തിയ സംഭാഷണത്തിലാണ്, സഭക്കകത്ത് പുരോഹിതർ നടത്തുന്ന ലൈംഗിക ചൂഷണങ് ങളെ തുറന്നുസമ്മതിച്ച് അദ്ദേഹം സംസാരിച്ചത്.
വത്തിക്കാെൻറ ഔദ്യോഗിക വനിതപ്രസിദ് ധീകരണമായ ‘വിമൻ ചർച്ച് വേൾഡ്’, ബിഷപ്പുമാരുടെയും പുരോഹിതന്മാരുടെയും കീഴിൽ നടക്കുന്ന ലൈംഗിക പീഡനങ്ങളെ കുറിച്ചും കന്യാസ്ത്രീകൾ അനുഭവിക്കുന്ന യാതനകളെക്കുറിച്ചും തുറന്നെഴുതിയിരുന്നു. പ്രസിദ്ധീകരണത്തിെൻറ എഡിറ്ററായ ലുസേറ്റ സ്കറാഫിയ പേരുവെച്ചെഴുതിയ വിശദമായ ലേഖനം ഞെട്ടിപ്പിക്കുന്ന പല വസ്തുതകളും പുറത്തുവിട്ടു. എയിഡ്സ് രോഗം പടരുന്ന കാലത്ത് ആഫ്രിക്കയിലെ പുരോഹിതന്മാർ സുരക്ഷിത ലൈംഗികബന്ധത്തിനായി കന്യാസ്ത്രീകളെ സമീപിച്ചതിനെ കുറിച്ച് ലേഖനത്തിൽ പറയുന്നുണ്ട്. അവിഹിത ഗർഭധാരണത്തിലൂടെ കന്യാസ്ത്രീകൾക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾ അനാഥരാക്കപ്പെടുന്നതിനെ കുറിച്ചും നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയമാക്കപ്പെടുന്നതിനെ കുറിച്ചും അവരെഴുതി. 1990കളിൽതന്നെ ഇത്തരം പ്രശ്നങ്ങളെ കുറിച്ച് കന്യാസ്ത്രീകളിൽ പലരും വത്തിക്കാൻ അധികാരികൾക്ക് പരാതി നൽകിയിരുന്നുവെന്നും ലേഖനം പറയുന്നു. ആഫ്രിക്കയിലെ മലാവിയിൽ ഒരു മഠത്തിലെ 30 കന്യാസ്ത്രീകൾ പുരോഹിതന്മാരാൽ ഗർഭിണികളാക്കപ്പെട്ടതിനെ കുറിച്ച് ലേഖനം എടുത്തുപറയുന്നു. ഇേതക്കുറിച്ച് പരാതിപറഞ്ഞ കന്യാസ്ത്രീകൾ സ്ഥലം മാറ്റപ്പെടുക മാത്രമാണുണ്ടായത്. ചിലിയിൽ നടന്ന സമാനമായ മറ്റൊരു സംഭവത്തെക്കുറിച്ചും ലേഖനം പറയുന്നു. ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കൽ പ്രതിയായ കേസിനെക്കുറിച്ചും ലേഖനത്തിൽ സൂചനയുണ്ട്.
സഭക്കകത്ത് നടക്കുന്ന ഇത്തരം അധാർമികതകൾക്കെതിരെ നേരേത്തത്തന്നെ പല കോണുകളിൽനിന്ന് വിമർശനങ്ങൾ ഉണ്ടായിരുന്നെങ്കിലും ഒരു വത്തിക്കാൻ പ്രസിദ്ധീകരണംതന്നെ അതേക്കുറിച്ച് വിമർശനാത്മകമായി ലേഖനം പ്രസിദ്ധീകരിക്കുന്നത് ഇതാദ്യമായിരുന്നു. പുരോഹിതന്മാരുടെയും ബിഷപ്പുമാരുടെയും പീഡനത്തിന് വിധേയരായ കന്യാസ്ത്രീകളുടെ സംരക്ഷണത്തിനും നിയമപോരാട്ടത്തിനുമായി ‘സർവൈവേഴ്സ് നെറ്റ്വർക്’ എന്നപേരിൽ ഒരു സംഘം പ്രവർത്തിക്കുന്നുണ്ട്. ‘മീ റ്റൂ’ കാമ്പയിെൻറ പശ്ചാത്തലത്തിൽ ‘നൺസ് റ്റൂ’ എന്ന ഹാഷ്ടാഗിൽ ഒരു ട്വിറ്റർ കാമ്പയിനും അവർ തുടങ്ങിയിരുന്നു. പുരോഹിതന്മാർ നടത്തുന്ന ബാലപീഡനങ്ങൾക്കെതിരെ ലോകവ്യാപകമായി പ്രതിഷേധമുയരുന്ന പശ്ചാത്തലത്തിൽതന്നെയാണ് കന്യാസ്ത്രീ പീഡനങ്ങളുമായി ബന്ധപ്പെട്ട ഇത്തരം ചർച്ചകളും മുന്നോട്ടുവന്നത്.
‘വിമൻ ചർച്ച് വേൾഡ്’ ലേഖനത്തിെൻറ പശ്ചാത്തലത്തിലാണ് പോപ്പിനോട് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിച്ചത്. ലേഖനത്തിൽ പറഞ്ഞ കാര്യങ്ങളെ തള്ളിപ്പറയുകയോ വില കുറച്ചു കാണിക്കുകയോ ചെയ്യുന്നതിനുപകരം അവയെ അംഗീകരിക്കാനും തെറ്റുകൾ തുറന്നുസമ്മതിക്കാനും പോപ്പ് സന്നദ്ധനായി എന്നത് ശുഭസൂചനയാണ്. ‘ബിഷപ്പുമാർ ഉൾപ്പെടെ പുരോഹിതന്മാർ കന്യാസ്ത്രീകളെ പീഡിപ്പിക്കുന്ന സംഭവങ്ങളുണ്ട്. ആരോപണങ്ങളെ കുറിച്ച് സഭക്ക് ബോധ്യമുണ്ട്. പ്രശ്നം ഇപ്പോഴും നിലനിൽക്കുകയാണ്. വിഷയം കൈകാര്യം ചെയ്യാനുള്ള നടപടികൾ ഏറെയായി സ്വീകരിച്ചുവരുകയാണ്’–മാധ്യമ പ്രവർത്തകരോടായി അദ്ദേഹം പറഞ്ഞു.
ആത്മീയതയുമായി ബന്ധപ്പെട്ട ലോകത്ത് കഴിയുന്ന ഒരു സംഘം ലൈംഗിക അധാർമികതയുമായി ബന്ധപ്പെട്ട വിഷയത്തിൽ എപ്പോഴും പെട്ടുഴലുന്നത് വലിയ വിധിവൈപരീത്യമാണ്. സഭയുമായി ബന്ധപ്പെട്ടുള്ള ലൈംഗികാതിക്രമ പരാതികൾ കാലങ്ങളായി തുടരുന്നതാണ്. തെറ്റുകൾ ഏറ്റു പറയുന്നതിലും മാപ്പ് അപേക്ഷിക്കുന്നതിലും സഭ അലംഭാവം കാണിക്കാറില്ല എന്നത് സത്യംതന്നെ. അതേസമയം, ഈ വൈറസ് അവസാനിപ്പിക്കാൻ സാധിക്കുന്നില്ല എന്നുമാത്രമല്ല, കൂടുതൽ ഗൗരവപ്പെട്ട പരാതികൾ വ്യാപകമായിക്കൊണ്ടേയിരിക്കുന്നു. അടിസ്ഥാനപരമായ പുനരാലോചനകൾക്ക് സഭ സന്നദ്ധമാവേണ്ടതുണ്ട് എന്ന സന്ദേശമാണ് ഇതെല്ലാം നൽകുന്നത്.
ഇപ്പോൾ തുടരുന്ന തരത്തിലുള്ള ബ്രഹ്മചര്യവ്രതം അവസാനിപ്പിക്കുകയാണ് നല്ലതെന്ന വാദം സഭക്കകത്തുനിന്നുതന്നെ ഉയരുന്നുണ്ട്. ലൈംഗികത മനുഷ്യെൻറ അടിസ്ഥാന തൃഷ്ണകളിൽപെട്ട ഒന്നാണ്. അതിനെ പ്രകൃതിവിരുദ്ധമായി അടിച്ചമർത്തിവെക്കുന്നത് തെറ്റായ ദിശയിൽ അതിനെ ഉപയോഗിക്കുന്നതിലേക്ക് നയിക്കുമെന്നത് സ്വാഭാവികമാണ്. അതിനാൽത്തന്നെ പുരോഹിതർക്ക് വിവാഹം വിലക്കുന്ന നിയമം അവസാനിപ്പിക്കണമെന്ന ആവശ്യം വ്യാപകമാണ്. കത്തോലിക്കസഭയിൽ ഘടനാപരവും ഉള്ളടക്കപരവുമായ മാറ്റങ്ങൾ കൊണ്ടുവരുകയേ നിർവാഹമുള്ളൂ എന്നവാദം ശക്തമാണ്. അത്തരം ആവശ്യങ്ങൾക്ക് ശക്തിപകരുന്നതാണ് വത്തിക്കാൻ വനിതാപ്രസിദ്ധീകരണത്തിൽ വന്ന ലേഖനവും അതിനോടുള്ള പോപ്പിെൻറ പ്രതികരണവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.