രണ്ടാം തരംഗത്തിെല രാഷ്ട്രീയ 'പ്രബുദ്ധത'
text_fieldsകോവിഡിെൻറ 'രണ്ടാം വരവ്' രാജ്യത്ത് അത്യധികം ഭയാനകമായൊരു ആരോഗ്യ അടിയന്തരാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ ദിവസങ്ങളിൽ രണ്ട് ലക്ഷത്തിനു മുകളിലായിട്ടാണ് റിേപ്പാർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞവർഷം, ഏതാണ്ട് ഇതേ കാലത്ത് അമേരിക്കയിലും ഇറ്റലിയിലുമെല്ലാം കണ്ടതുപോലെ ഇന്ത്യയിെല ചില പ്രദേശങ്ങളെല്ലാം അക്ഷരാർഥത്തിൽതന്നെ മരണമുനമ്പുകളായി മാറിക്കഴിഞ്ഞിരിക്കുന്നു; മരണപ്പെട്ടവർക്കായി ഒരുക്കിയ 'കൂട്ടച്ചിത'കളുടെ ദൃശ്യങ്ങളാണെങ്ങും.
ഒരുവേള, നിയന്ത്രണ വിധേയമായെന്ന് കരുതിയ ൈവറസിെൻറ രണ്ടാംവരവ് ആദ്യത്തേതിനേക്കാൾ വലിയ പ്രഹരമാണ് ഏൽപിച്ചിരിക്കുന്നതെന്ന് ആർക്കും ബോധ്യമാകും. കോവിഡ് പ്രതിരോധത്തിൽ സവിശേഷമായ മാതൃക മുന്നോട്ടുവെച്ച് അന്താരാഷ്ട്രതലത്തിൽതന്നെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ കേരളവും 'രണ്ടാം തരംഗ'ത്തിെൻറ പിടിയിലാണ്. സംസ്ഥാനത്ത് കോവിഡ് വ്യാപനം സർവകാല റെക്കോർഡിലെത്തിയിരിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നാലിലേക്ക് താഴ്ന്നിരുന്നിടത്ത് അത് മൂന്നിരട്ടിയിലധികമായി വർധിച്ചിട്ടും ഉത്തരവാദപ്പെട്ടവർ എന്തെടുക്കുകയാണെന്ന ചോദ്യം സമൂഹത്തിെൻറ നാനാഭാഗങ്ങളിൽനിന്നും ഉയർന്നുകേൾക്കുന്നുണ്ട്. നമ്മുടെ ചില നേതാക്കളുടെ പ്രസ്താവനകളും സമീപനങ്ങളുമൊക്കെയാണ് ഇത്തരെമാരു ആക്ഷേപത്തിന് പിന്നിെലന്ന് കരുതാനാണ് ന്യായം.
'ഭയം വേണ്ട, ജാഗ്രത മതി' എന്നൊക്കെയാണ് കോവിഡ് പ്രതിരോധത്തെക്കുറിച്ച് പറയാറുള്ളതെങ്കിലും, ആ പറച്ചിലിൽ ഇപ്പോൾ കേരളീയസമൂഹത്തിന് വലിയ ആത്മവിശ്വാസമുണ്ടാകാൻ ഒരു വഴിയുമില്ല. കാരണം, ആ മുദ്രാവാക്യം മുഴക്കിയവർ തന്നെയാണ് കേവലമായ രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി ആദ്യം 'ജാഗ്രത' കൈവിട്ടത്. ഇൗ തെരഞ്ഞെടുപ്പ് കാലം അതിന് സാക്ഷ്യം വഹിച്ചു. മാർച്ച് മൂന്നാം വാരത്തിൽതന്നെ രാജ്യത്ത് വൈറസിെൻറ 'രണ്ടാം തരംഗ'ത്തിെൻറ സൂചനകൾ ലഭിച്ചിരുന്നതാണ്. ആദ്യത്തേതിനേക്കാൾ പതിന്മടങ്ങ് തീവ്രതയിലായിരിക്കും അതെന്നും വിവിധ പഠനങ്ങൾ വ്യക്തമാക്കിയിരുന്നതുമാണ്.
എന്നിട്ടും അതിനെയെല്ലാം അവഗണിച്ചാണ് കേരളം തെരഞ്ഞെടുപ്പിനെ നേരിട്ടത്. 15, 510 പേർക്കാണ് മാർച്ച് 15ന് കോവിഡ് സ്ഥിരീകരിച്ചത്. പത്ത് ദിവസം കഴിഞ്ഞപ്പോൾ അത് അമ്പതിനായിരം കടന്നു. വരാനിരിക്കുന്ന ദിവസങ്ങൾ എന്തായിരിക്കുമെന്നതിെൻറ കൃത്യമായ സൂചനയായിരുന്നു അത്. ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചാണ് കേരളം തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോവിഡ് കാലത്ത് എങ്ങനെ തെരഞ്ഞെടുപ്പ് നടത്താമെന്നതിന് ന്യൂസിലൻഡിേൻറതടക്കമുള്ള മികച്ച മാതൃകകളുണ്ടായിട്ടും അതെല്ലാം അവഗണിക്കപ്പെട്ടു.
മുൻകാലങ്ങളിലേതുപോലെ, നാടുനീളെ തെരഞ്ഞെടുപ്പ് ആഘോഷങ്ങളുമായി ഭരണ-പ്രതിപക്ഷ കക്ഷികൾ പരസ്പരം മത്സരിച്ചു. കോവിഡ് പ്രോേട്ടാകോൾ ലംഘിക്കപ്പെടുന്നത് സാധാരണ കാഴ്ചയായി മാറി. പെരുമാറ്റച്ചട്ടത്തിെൻറ ഭാഗമായി തെരഞ്ഞെടുപ്പിന് 48 മണിക്കൂർ മുമ്പ് നടക്കാറുള്ള കൊട്ടിക്കലാശം എന്ന രാഷ്ട്രീയ ആഭാസത്തിന് കമീഷൻ വിലക്കേർപ്പെടുത്തിയപ്പോൾ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടക്കമുള്ളവർ റോഡ് ഷോ നടത്തി. ഇതിെൻറയൊക്കെ ഫലമാണ് നാമിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. മറ്റൊരർഥത്തിൽ, കേരളത്തിലെ രണ്ടാം തരംഗം 'ഇലക്ഷൻ ക്ലസ്റ്ററാ'യിരുന്നു; രോഗവ്യാപകർ ഇവിടത്തെ രാഷ്ട്രീയ നേതാക്കളും.
ചുരുക്കത്തിൽ, കേവലമായ രാഷ്ട്രീയ നേട്ടങ്ങൾക്കപ്പുറമുള്ള കോവിഡ് പ്രതിരോധമൊന്നും ഇവിടെ സാധ്യമല്ല എന്നാണ് ഇൗ തെരഞ്ഞെടുപ്പ് കാലം തെളിയിച്ചത്. തെരഞ്ഞെടുപ്പ് മുൻനിർത്തി, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ വരെ മാറ്റിവെക്കേണ്ടിവന്നതും ഇതേ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഫലമായിട്ടാണ്. ഇപ്പോൾ, മഹാമാരിയുടെ മൂർധന്യതയിലാണ് ആ കുട്ടികൾ പരീക്ഷയെഴുതുന്നത്. ഇത്രയൊക്കെ ആയിട്ടും പുനഃചിന്തനത്തിന് അവർ തയാറാകുന്നില്ല എന്നതാണ് അത്ഭുതം. പതിനായിരങ്ങൾ ഒത്തുകൂടുന്ന തൃശുർ പൂരം കഴിഞ്ഞവർഷത്തേതുപോലെ ലളിതമാക്കി ആചാരങ്ങളിൽ ഒതുക്കണമെന്ന കേരളീയ സമൂഹത്തിെൻറ ന്യായമായ ആവശ്യം സമ്മതിക്കാൻപോലും എത്രമാത്രം പിടിവാശി കാണിച്ചു സർക്കാർ? ആരോഗ്യമന്ത്രിക്ക് പോലും പൂരം ആർഭാടമാക്കുന്നതിൽ കഴിഞ്ഞ ദിവസം വരെ എതിർപ്പുണ്ടായിരുന്നില്ല. ആഘോഷത്തിന് പന്തൽ നാട്ടുേമ്പാൾ മുൻനിരയിൽ മന്ത്രി സുനിൽകുമാറുമുണ്ടായിരുന്നു.
ഇതുപോലൊരു സാഹചര്യത്തിൽ പൂരം പൊടിപൂരമായി നടത്തിയാൽ സംഭവിക്കാവുന്ന പ്രത്യാഘാതങ്ങൾ അവർക്കൊന്നും അറിയാഞ്ഞിട്ടാണോ? പ്രതിപക്ഷവും ഇക്കാര്യത്തിൽ മോശമല്ല. ഇതുപോലുള്ള വലിയ ഹോട്സ്പോട്ടുകളെ കണ്ടില്ലെന്ന് നടിച്ച്, പതിവുപോലെ ചില െപാടിക്കൈ പ്രയോഗങ്ങളിലൂടെ തങ്ങളെന്തൊക്കെയോ ചെയ്തുകൂട്ടുന്നുവെന്ന് വരുത്തിത്തീർക്കാനും ഇൗ അധികാരി വർഗം മടികാണിക്കുന്നില്ല.
ഇപ്പോൾ കാണിച്ചുകൂട്ടിക്കൊണ്ടിരിക്കുന്ന ഏകദിന ലോക്ഡൗണും മറ്റും തൊട്ടടുത്തദിവസങ്ങളിൽ തിരക്കുവർധിപ്പിക്കുമെന്നല്ലാതെ കോവിഡ് പ്രതിരോധത്തിൽ ക്രിയാത്മകമായി അതിലെന്തെങ്കിലുമുണ്ടെന്ന് കരുതാനാവില്ല. സാമ്പത്തികമായി ഇതിനകം തന്നെ വലിയ പ്രതിസന്ധി നേരിടുന്ന ജനങ്ങൾക്ക് മറ്റൊരു ഇടിത്തീ സമ്മാനിക്കാനേ അതൊക്കെ ഉപകരിക്കൂ. മുൻകാലങ്ങളിലൊക്കെ 'കരുതലി'െൻറ ഭാഗമായി ലഭിച്ചുകൊണ്ടിരുന്ന ഭക്ഷ്യ ധാന്യ കിറ്റുകളും നിലച്ചുതുടങ്ങിയിരിക്കുന്നു.
തെരഞ്ഞെടുപ്പോടെ തങ്ങളുടെ ഉത്തരവാദിത്തവും തീർന്നുവെന്ന ഇൗ സമീപനം അത്യന്തം അപമാനകരമാണ്. അന്താരാഷ്ട്ര പ്രശസ്തമായ കേരളത്തിെൻറ കോവിഡ് പ്രതിരോധത്തിെൻറ വർത്തമാനം ഇമ്മട്ടിലാണെങ്കിൽ പിന്നെ മോദിയുടെ കേന്ദ്രഭരണകൂടത്തിെൻറ കാര്യം പറയേണ്ടതില്ലല്ലോ. പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ ജനക്കൂട്ടത്തെ അഭിനന്ദിച്ച മോദി അടക്കമുള്ള നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിെൻറ കോവിഡ് ജാഗ്രത ഒാർത്ത് ലജ്ജിക്കാനേ തൽക്കാലം നിർവാഹമുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.