Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകോടതിമുറിയിലെ ...

കോടതിമുറിയിലെ  വിഷപാനം

text_fields
bookmark_border
editorial
cancel

1993 മേയ് 25ന് ഐക്യരാഷ്ട്രസഭയുടെ 827ാമത് പ്രമേയത്തെ തുടർന്ന് രൂപം കൊണ്ട ഇൻറർനാഷനൽ ക്രിമിനൽ ട്രൈബ്യൂണൽ ഫോർ ദ ഫോർമർ യുഗോസ്ലാവ്യ (ഐ.സി.ടി.വൈ), രണ്ടാം ലോകയുദ്ധത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ മനുഷ്യക്കുരുതിക്ക് സാക്ഷ്യം വഹിച്ച ബോസ്നിയൻ യുദ്ധത്തിലെ (1992-95) കുറ്റവാളികളെ വിചാരണചെയ്യാൻ രൂപവത്കൃതമായതാണ്. നാസി കൂട്ടക്കൊലയിലെ കുറ്റവാളികളെ വിചാരണചെയ്ത 1945-46 കാലത്തെ ന്യൂറംബർഗ് വിചാരണക്ക് ശേഷം ലോകത്തുണ്ടായ സമാനമായ ഏറ്റവും വലിയ വിചാരണ സ്ഥാപനമാണത്. നെതർലാൻഡിലെ ഹേഗിൽ പ്രവർത്തിക്കുന്ന കോടതി ഇതിനകം 161 പേർക്ക് കുറ്റം ചുമത്തിക്കഴിഞ്ഞു. ഐ.സി.ടി.വൈ ഇപ്പോൾ വാർത്തകളിൽ നിറയുന്നത് നവംബർ 29ന് കോടതിമുറിയിൽ നടന്ന അസാധാരണമായ ഒരു സംഭവത്തിെൻറ പേരിലാണ്. ബോസ്നിയൻ മുസ്ലിംകളെ കൂട്ടക്കൊല ചെയ്തതിെൻറ പേരിൽ കുറ്റം ചുമത്തപ്പെട്ട്, 2013ൽ 20 വർഷത്തെ തടവിന് ശക്ഷിക്കപ്പെട്ടയാളാണ് െക്രായേഷ്യൻ സൈനിക മേധാവിയായ െസ്ലാേബാദാൻ പ്രയാക്. തെൻറ തടവുശിക്ഷ റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പ്രയാകിെൻറ അപ്പീലിൽ വിധി പറയുന്ന ദിവസമായിരുന്നു നവംബർ 29. അപ്പീൽ കോടതി തള്ളി. വിധികേട്ട് കോടതിമുറിയിൽ എഴുന്നേറ്റുനിന്ന പ്രയാക്, താൻ യുദ്ധക്കുറ്റവാളിയല്ലെന്ന് പറഞ്ഞുകൊണ്ട് പോക്കറ്റിൽ കരുതിയ കുപ്പിയിലെ വിഷം ഒറ്റ വലിക്ക് കുടിച്ചുതീർത്തു. കോടതിമുറിയാകെ സ്തംഭിച്ചുപോയ നിമിഷം. 71കാരനായ പ്രയാകിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും  മരിച്ചു. ലോകത്തുതന്നെ അത്യപൂർവമായ സംഭവം. പ്രയാകിെൻറ മരണം ബോസ്നിയൻ യുദ്ധത്തെ വീണ്ടും വാർത്തകളിലേക്ക് കൊണ്ടുവരുകയാണ്. 

മരണംപോലെ വിചിത്രമാണ് പ്രയാകിെൻറ ജീവിതവും. ഇലക്ട്രിക് എൻജിനീയറിങ്ങിലും ഫിലോസഫിയിലും സോഷ്യോളജിയിലും നാടകത്തിലും ബിരുദമെടുത്തയാളാണ് പ്രയാക്. കോളജിൽ ഫിലോസഫിയും സോഷ്യോളജിയും പഠിപ്പിച്ചു അദ്ദേഹം. നാടകപ്രവർത്തകനായി ജീവിച്ചു. ധാരാളം ഡോക്യുമെൻററികളും ടി.വി ഷോകളും സംവിധാനം ചെയ്തു. അങ്ങനെയൊരാൾ, ബോസ്നിയൻ യുദ്ധത്തിെൻറ സമയത്താണ് േക്രാട്ട് വംശജരുടെ സൈന്യമായ െക്രായേഷ്യൻ ഡിഫൻസ് ആർമിയിൽ ചേരുന്നതും പിന്നീട് അതിെൻറ മേധാവിയായി ഉയരുന്നതും. 1990ൽ കമ്യൂണിസ്റ്റ് യുഗോസ്ലാവ്യ തകരുകയും വിവിധ റിപ്പബ്ലിക്കുകൾ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്ത സന്ദർഭം. സ്വാതന്ത്ര്യം തേടിക്കൊണ്ടുള്ള ഹിതപരിശോധനയെ ഭൂരിപക്ഷം ജനങ്ങളും പിന്തുണച്ചതിനെ തുടർന്നാണ് ലോക പ്രശസ്ത മുസ്ലിം ദാർശനികനായ അലി ഇസ്സത് ബെഗോവിച്ചിെൻറ നേതൃത്വത്തിലുള്ള ബോസ്നിയയും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. എന്നാൽ, ബോസ്നിയയുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കാൻ അയൽ റിപ്പബ്ലിക്കുകളായ െക്രായേഷ്യയും സെർബിയയും തയാറായില്ല. ബോസ്നിയക്കകത്തെ സെർബ്, േക്രാട്ട് വംശജരെ ഇളക്കിവിട്ടുകൊണ്ടാണ് ബോസ്നിയൻ സ്വാതന്ത്ര്യത്തെ മുളയിലേ നുള്ളിക്കളയാൻ ഇരുകൂട്ടരും ശ്രമിച്ചത്. അതാണ് കുപ്രസിദ്ധമായ ബോസ്നിയൻ യുദ്ധത്തിലേക്ക് നയിച്ചത്. പിന്നീട് സംഭവിച്ച കൊടിയ ദുരന്തങ്ങളെല്ലാം ചരിത്രത്തിെൻറ ഭാഗം.

മാർഷൽ ടിറ്റോവിെൻറ നേതൃത്വത്തിൽ രൂപവത്കൃതമായ കമ്യൂണിസ്റ്റ് യുഗോസ്ലാവ്യയുടെ പതനത്തെ തുടർന്നാണല്ലോ ബോസ്നിയ അടക്കമുള്ള സ്വതന്ത്ര രാജ്യങ്ങൾ രൂപം കൊള്ളുന്നത്. വിചിത്രമായ കാര്യം, മനുഷ്യത്വത്തോടുള്ള കുറ്റകൃത്യം, വംശഹത്യ, കൂട്ട ബലാത്സംഗം തുടങ്ങിയ വൻ കുറ്റങ്ങൾക്ക് വേദിയായി എന്ന് അന്താരാഷ്ട്ര ട്രൈബ്യൂണൽ കണ്ടെത്തിയ ബോസ്നിയൻ യുദ്ധത്തിൽ ഈ നെറികേടുകൾക്ക് നേതൃത്വം നൽകിയവരിൽ ഭൂരിപക്ഷം പേരും കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കളായിരുന്നു എന്നതാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെയും രാഷ്ട്രത്തിെൻറയും ഘടന തകരുന്ന അടുത്ത നിമിഷം ഈ വലിയ നേതാക്കളെല്ലാം കൊടിയ വംശീയവാദികളും യുദ്ധോത്സുകരുമാകുന്ന സ്ഥിതിയാണ് നാം ബോസ്നിയയിൽ കണ്ടത്.
ലോകസമൂഹത്തിെൻറ തികഞ്ഞ നിസ്സംഗതക്കിടയിലും ഇസ്സത് ബെഗോവിച്ചിെൻറ നേതൃത്വത്തിലുള്ള ബോസ്നിയൻ ജനതയുടെ ഐതിഹാസികമായ ചെറുത്തുനിൽപാണ് ആ ജനതയെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടാതെ അതിജീവിക്കാൻ പ്രാപ്തമാക്കിയത്. 1995 ഡിസംബറിൽ യുദ്ധം അവസാനിച്ച ശേഷം നീതിക്കുവേണ്ടിയുള്ള മുറവിളിയിലായിരുന്നു ആ ജനത. അവരുടെ പരിശ്രമങ്ങളുടെകൂടി ഫലമായാണ് അന്താരാഷ്ട്ര ട്രൈബ്യൂണൽ സ്ഥാപിക്കപ്പെടുന്നത്. മനുഷ്യചരിത്രത്തിലെ കറുത്ത പാടായ ആ സംഭവങ്ങൾക്ക് കാരണമായവരെ നിയമത്തിനുമുമ്പിൽ കൊണ്ടുവരുന്നതിൽ ൈട്രബ്യൂണൽ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. 

ബോസ്നിയൻ യുദ്ധക്കുറ്റത്തിൽ ശിക്ഷിക്കപ്പെട്ടവരിൽ ആത്മഹത്യ ചെയ്യുന്ന ആദ്യത്തെയാളല്ല പ്രയാക്. സ്ലാവ്കോ ഡോക്മാനോവിക്, മിലാനൻ ബാബിക് എന്നീ രണ്ട് സെർബ് നേതാക്കൾ ഹേഗിലെ തടങ്കൽ കാലയളവിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്. ട്രൈബ്യൂണൽ യുദ്ധക്കുറ്റവാളികളായി കണ്ടെത്തുകയും ശിക്ഷിക്കുകയും ചെയ്തവരിൽ പ്രമുഖനായിരുന്നു ദീർഘകാലം സെർബിയൻ പ്രസിഡൻറായിരുന്ന െസ്ലാേബാദാൻ മിലോെസവിച്ച്. ഹേഗിലെ ജയിലിൽ കിടന്നാണ് മിലോെസവിച്ച് മരിക്കുന്നത് (2006 മാർച്ച് 11).
പ്രയാകിെൻറ മരണം തങ്ങളോട് അദ്ദേഹം ചെയ്ത കുറ്റങ്ങളെ മായ്ക്കുന്നില്ലെന്നാണ് ബോസ്നിയൻ ജനത പ്രതികരിച്ചത്. നീതിയുടെ സഞ്ചാരവഴികളെ കുറിച്ച വിസ്മയാവഹമായ സന്ദേശങ്ങളാണ് ഹേഗിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിൽനിന്നുള്ള വാർത്തകൾ നൽകുന്നത്. ജീവിതത്തിൽ വലിയ ഉത്തരവാദിത്തങ്ങൾ വഹിച്ചവരും മഹത്തായ ആശയങ്ങൾ ലോകത്തോട് പറഞ്ഞ പ്രസ്ഥാനങ്ങളുടെ നേതാക്കളും പൊടുന്നനെ വംശീയവാദികളും ക്രൂരരുമായി മാറുന്നതിെൻറ കഥയാണ് ബോസ്നിയ നമ്മോട് പറയുന്നത്. ഒരിക്കലും പൊറുക്കാൻ കഴിയാത്ത പാപങ്ങൾക്ക് കാരണമായവർ ചരിത്രത്തിെൻറ പിരിയൻ ഗോവണിയിൽ നീതിയോട് മുഖാമുഖം നിൽക്കേണ്ടി വരുന്നതിെൻറ ചിത്രങ്ങൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newspoison in court rooomeditorial madhyamam
News Summary - Poison in court room-world news
Next Story