Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightകങ്കണ മാഹാത്മ്യം

കങ്കണ മാഹാത്മ്യം

text_fields
bookmark_border
കങ്കണ മാഹാത്മ്യം
cancel

ചലച്ചിത്ര ലോകത്ത് ബോളിവുഡ് ഒന്നുവേറെ തന്നെ. പണക്കൊഴുപ്പിെൻറയും ഗ്ലാമറിെൻറയും വർണപ്പകിട്ടിനപ്പുറം ബോളിവുഡിന് സമാന്തരമായി സഞ്ചരിക്കുന്ന മറ്റൊരു ലോകംകൂടിയുണ്ട് അവിടെ. ഒരുപേക്ഷ, യഥാർഥ ബോളിവുഡ് ചിത്രങ്ങളെക്കാൾ കാഴ്ചക്കാരെ ഹരംകൊള്ളിച്ചിട്ടുള്ളതും ഇൗ സമാന്തര ലോകത്ത് ഉരുവംകൊള്ളുന്ന ബ്ലോക്ബസ്റ്ററുകളായിരിക്കും.

അക്കാര്യങ്ങൾ വായനക്കാരിലെത്തിക്കാൻ മാത്രമായി എത്രയോ മാധ്യമങ്ങൾ വരെയുണ്ട് മറാത്താദേശത്ത്. വെള്ളിത്തിരയിൽ നിറഞ്ഞാടുന്ന ചില വികൃതിപ്പയ്യന്മാരും അവരുടെ ഗോഡ്ഫാദർമാരായ രാഷ്ട്രീയക്കാരുെമാക്കെയാണ് അതിനെ നിയന്ത്രിക്കുന്നതെന്നാണ് ഇൗ പാപ്പരാസിക്കൂട്ടം അറിയിക്കാറുള്ളത്. ഇൗ വികൃതിപ്പയ്യന്മാർക്കൊപ്പം ചില 'സഹനടിമാരെ' പറഞ്ഞുകേൾക്കാറുണ്ടെങ്കിലും അവർ നായികസ്ഥാനത്ത് അവരോധിക്കപ്പെടുന്നത് അപൂർവമായാണ്.

കങ്കണ റണാവത്ത് നായിക പദവിയും കടന്ന്, ഇൗ സമാന്തര ലോകത്തിെൻറ 'റാണി'യാകും വരേക്കും കാര്യങ്ങളെത്തിയിരിക്കയാണത്രെ. രണ്ടുതവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ അഭിനേത്രി എന്നതായിരുന്നു അവരുടെ ഖ്യാതിയെങ്കിൽ, ഇപ്പോഴത് അതിനുമപ്പുറമാണ്. കേന്ദ്ര ഭരണകൂടവും മഹാരാഷ്ട്രയിലെ ശിവസേന സർക്കാറും ഇപ്പോൾ തമ്മിലടിച്ചുകൊണ്ടിരിക്കുന്നത് കങ്കണയുടെ പേരിലാണ്.

സംസ്ഥാന സർക്കാർ കങ്കണക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചപ്പോൾ വൈ പ്ലസ് കവചമൊരുക്കിയാണ് കേന്ദ്രം അതിനെ പ്രതിേരാധിച്ചിരിക്കുന്നത്. കങ്കണയുടെ ഇടിവെട്ട് ഡയലോഗുകൾകൂടി വന്നതോടെ, ലക്ഷണമൊത്തൊരു മസാലപ്പടത്തിന് വേദിയൊരുങ്ങി: പ്രണയവും വിരഹവും ഗാങ് വാറും ലഹരിയും ബലാത്സംഗവും രാഷ്ട്രീയവുമൊക്കെ കലർന്ന ഉഗ്രനൊരു ബോളിവുഡ് ധമാക്ക!

കങ്കണയെ ഡോക്ടറാക്കണമെന്നായിരുന്നു മാതാപിതാക്കളുടെ മോഹം. പത്തുപതിനഞ്ചു വർഷക്കാലം പോറ്റിവളർത്തിയ ആളുകളുടെ ആഗ്രഹമല്ലേ, ഒന്നു ശ്രമിച്ചുനോക്കാമെന്നായി കങ്കണയും. പക്ഷേ, പ്ലസ് ടു പരീക്ഷയിൽ കെമിസ്ട്രിയിൽ യോഗ്യത മാർക്ക് നേടാനായില്ല. അങ്ങനെയാണ് േമാഡലിങ്ങിലേക്കും അഭിനയ കലയിലേക്കുെമല്ലം എത്തിയത്. ആ മേഖലയിലൂടെ താരപദവിയിലെത്തിയപ്പോഴും പണ്ട് കെമിസ്ട്രിയിൽ തോറ്റതിെൻറ നീറ്റൽ ബാക്കിയുണ്ടായിരുന്നു.

ഒരു കലാകാരിയെന്ന നിലയിൽ മുന്നേറുേമ്പാഴും പഠനത്തിെൻറ രസതന്ത്രം നുകരുന്നതിൽ പരാജയപ്പെട്ടല്ലോ എന്ന ആത്മനിന്ദ. അതുകൊണ്ടുതന്നെ, ബോളിവുഡിെൻറ രസതന്ത്രം മനസ്സിലാക്കുന്നതിൽ തുടക്കത്തിലേ ശ്രദ്ധപതിപ്പിച്ചു. ആ പഠനമാണ് സിനിമക്കകത്തും പുറത്തും കങ്കണയെ വേറിട്ടുനിർത്തിയത്. പുതിയ എപ്പിസോഡ് തന്നെ നോക്കൂ, ആ രസതന്ത്രത്തിെൻറ ചായക്കൂട്ടിനുള്ളിൽ എത്ര മനോഹരമായാണ് അവർ പകർന്നാടിക്കൊണ്ടിരിക്കുന്നത്. സുശാന്തിെൻറ മരണത്തോടെയായിരുന്നല്ലോ തുടക്കം. ബോളിവുഡിെല ഗൂഢസംഘം സുശാന്തിനെ 'കൊലപ്പെടുത്തുക'യായിരുന്നുവെന്ന് കങ്കണ തുറന്നടിക്കുന്നു.

ആ സംസാരം ബോളിവുഡിൽ മാത്രമായി ഒതുങ്ങിയപ്പോൾ, അടുത്ത വെടിെപാട്ടിച്ചു. ശിവസേന സർക്കാർ അന്വേഷണം വഴിതിരിച്ചു വിടുകയാണത്രെ. അതോടെ, കങ്കണ-ശിവസേന പോര് തുടങ്ങുകയായി. രാജ്യസഭാംഗം സഞ്ജയ് റാവുത്താണ് ശിവസേനയുടെ പടനയിച്ചത്. കങ്കണ ബോളിവുഡിൽ കാലുകുത്തരുെതന്നായിരുന്നു തീട്ടൂരം. ശിവസേനക്കൊപ്പം ഭരണകക്ഷിയിലെ കോൺഗ്രസും എൻ.സി.പിയും കക്ഷിചേർന്നതോടെ ബി.ജെ.പിക്ക് കങ്കണക്കൊപ്പം നിൽക്കാതെ തരമില്ലെന്നായി.

കങ്കണയുടെ ഒാഫിസ് കെട്ടിടത്തിെൻറ ഒരുഭാഗം അനധികൃതമെന്നുകണ്ട് ശിവസേന ഭരിക്കുന്ന മുനിസിപ്പാലിറ്റി അധികൃതർ പൊളിച്ചുമാറ്റിയതോടെ, പകർന്നാട്ടം ഉത്തുംഗ ശൃംഗത്തിലെത്തി. മഹാരാഷ്ട്ര അധിനിവേശ കശ്മീരാണെന്നായി അടുത്ത വെടി. തെൻറ ഒാഫിസ് രാമക്ഷേത്രമാണെന്നും അത് പൊളിച്ച ബാബർ സേനയാണ് മുനിസിപ്പാലിറ്റി അധികൃതർ എന്നുകൂടി പറഞ്ഞതോടെ അയോധ്യയിലെ സന്യാസിമാർ ഒന്നടങ്കം കങ്കണക്കൊപ്പം കൂടി. ഇൗ ഘട്ടത്തിൽ കങ്കണയുടെ സുരക്ഷക്കായി വൈ പ്ലസ് രക്ഷാകവചവുമായി കേന്ദ്രവും രംഗപ്രവേശം ചെയ്തതോടെ ചിത്രം ക്ലൈമാക്സിലെത്തിയിരിക്കയാണ്.

ഹിമാചലിൽനിന്ന് ഡൽഹി വഴിയാണ് ബോളിവുഡിലെത്തിയത്. പതിനഞ്ചു കൊല്ലം മുമ്പ്, മോഡലിങ്ങിൽ ഭാഗ്യം തേടിയാണ് ഡൽഹിയിലേക്ക് പറന്നത്. കുറച്ചു മാസം കഴിഞ്ഞപ്പോൾ തന്നെ അത് മടുത്തുതുടങ്ങി. അങ്ങനെയാണ് നാടക സംവിധായകൻ അരവിന്ദ് ഗൗറിെൻറ അടുത്ത് തിയറ്റർ ആർട്ട് പഠിക്കാനെത്തിയത്. താമസിയാതെ അദ്ദേഹത്തിെൻറ നാടക ഗ്രൂപ്പിെൻറ ഭാഗമായി. ആയിടക്കാണ്, തലസ്ഥാനത്തെ ഇന്ത്യൻ ഹാബിറ്റാറ്റ് സെൻററിൽ നാടക ക്യാമ്പ് നടക്കുന്നതായി അറിഞ്ഞത്. ഗിരീഷ് കർണാട് ഉൾപ്പെടെയുള്ളവർ ക്യാമ്പിലുണ്ട്.

കങ്കണയുടെ നടനവൈഭവം തിരിച്ചറിഞ്ഞ ഗൗറും കർണാടും 'രക്ത് കല്യാണി'ൽ നല്ലൊരു വേഷം സമ്മാനിച്ചു. നാടകാവതരണ ദിവസം, പ്രധാന ആൺകഥാപാത്രം ആശുപത്രിയിൽ. എന്തുചെയ്യുമെന്നറിയാതെ ക്യാമ്പ് ഒന്നടങ്കം അന്തിച്ചുനിൽക്കുേമ്പാഴാണ് കങ്കണ രക്ഷകവേഷം കെട്ടിയാടിയത്. നേരേത്ത പറഞ്ഞുറപ്പിച്ച കഥാപാത്രവും ഒഴിവുവന്ന ആൺകഥാപാത്രവും അവതരിപ്പിച്ചു അവർ. അതിനുശേഷമാണ് ബോളിവുഡ് യാത്ര. അവിടെ വരവേറ്റത് 'ഗാങ്സ്റ്റർ'. മുംബൈയിലെ ബാർ ഡാൻസറായ സിമ്രാെൻറ വേഷമായിരുന്നു കങ്കണക്ക്. ആ കഥാപാത്രത്തിെൻറ സങ്കീർണതകളെല്ലാം പിന്നീട് അവരുടെ ജീവിതത്തിലും നിഴലിച്ചുവെന്നത് യാദൃച്ഛികമാകാം. മറ്റൊരർഥത്തിൽ, അറംപറ്റിയ കാരക്ടർ.

വോ ലംഹേൻ, ലൈഫ് ഇൻ മെട്രോ, ഫാഷൻ, റാസ്, കൈറ്റ്സ്, വൺസ് അപോൺ എ ടൈം ഇൻ മുംബൈ, നോക്ക് ഒൗട്ട്, റാസ്കൽസ്, കൃഷ്, ക്വീൻ, റിവോൾവർ റാണി, തനു വെഡ്സ് മനു റിേട്ടൺസ്, മണികർമിക, സിമ്രാൻ തുടങ്ങിയ ചിത്രങ്ങൾ അഭിനയ പാടവംകൊണ്ടോ വിവാദങ്ങൾകൊണ്ടോ ശ്രദ്ധേയമായി. പലതും കോടികൾ വാരിക്കൂട്ടുകയും ചെയ്തു. ക്വീൻ, തനു വെഡ്സ് മനു റിേട്ടൺസ് എന്നിവയിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം തുടർച്ചയായി രണ്ടുതവണ തേടിയെത്തിയത്.

ഫാഷനിലെ അഭിനയത്തിന് സഹനടിക്കുള്ള പുരസ്കാരവും ലഭിച്ചു. ഇൗ പ്രതിഭാവിലാസത്തിനൊപ്പം വിവാദങ്ങളുടെ തോഴിയുമായി. പാപ്പരാസികളുടെ ഇഷ്ടക്കാരിയും. ഋത്വിക് റോഷനുമായുള്ള പ്രണയമായിരുന്നു അതിലൊന്ന്. പരസ്പരാരോപണങ്ങളിൽ അത് അവസാനിച്ചപ്പോൾ ബോളിവുഡ് താരം ആദിത്യ പാേഞ്ചാലിക്കെതിരെ 'മീ ടൂ' ആരോപണവുമായി ടെലിവിഷൻ ഷോയിൽ പ്രത്യക്ഷപ്പെട്ടു.

'എെൻറ സ്വാതന്ത്ര്യത്തിെൻറ അടിമയാണ് ഞാൻ' എന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. ആ പറഞ്ഞതുപോലെ ജീവിച്ചുകാണിച്ചിട്ടുമുണ്ട്. ഇതിനിടയിൽ സഹപ്രവർത്തകർക്കെതിരെ ഉഗ്രൻവാക്കുകളും പ്രയോഗിച്ചു. രൺബീറിെന റേപ്പിസ്റ്റെന്നും ദീപിക പദുകോണിനെ മനോരോഗിയെന്നും വിളിച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ചെയ്യുന്ന വേഷങ്ങളിൽ നൂറുശതമാനമാണ് ആത്മാർഥത. ഇടിപ്പിടങ്ങളിലൊന്നും ഡ്യൂപ്പിനെ വെക്കാറില്ല.

ഝാൻസി റാണിയുടെ കഥപറഞ്ഞ 'മണികർമിക'യുടെ ഷൂട്ടിങ്ങിനിടെ കണ്ണിനു മുകളിൽ െവേട്ടറ്റത് അങ്ങനെയാണ്. പുരികത്തിന് മുകളിലായി 15 തുന്നലുകളിട്ടാണ് ചിത്രം പൂർത്തീകരിച്ചത്. പക്ഷേ, ചിത്രീകരണം 70 ശതമാനം പൂർത്തിയായപ്പോൾ സംവിധായകനോട് ഉടക്കി. അതോടെ, ടൈറ്റിലിൽനിന്ന് അയാൾ ഒൗട്ട്. പകരം കങ്കണയായി നായികയും സംവിധായികയും.

ഇപ്പോൾ 33 വയസ്സായി. ബോളിവുഡിെൻറ വർണക്കാഴ്ചകളിൽ കങ്കണ മങ്ങിത്തുടങ്ങിയിട്ടുണ്ട്. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇനിയങ്ങോട്ട് രാഷ്ട്രീയത്തിലും ഒരു കൈ നോക്കിക്കൂടായ്കയില്ല. കങ്കണയുടെ കുടുംബം അതിെൻറ നീക്കങ്ങൾ തുടങ്ങിയെന്നും വാർത്തകളുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kangana ranaut
Next Story