Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightപാൽഗർ സംഭവവും...

പാൽഗർ സംഭവവും വിദ്വേഷ രാഷ്ട്രീയവും

text_fields
bookmark_border
പാൽഗർ സംഭവവും വിദ്വേഷ രാഷ്ട്രീയവും
cancel

2020 ഏപ്രിൽ 16ന് പുലർച്ചെ മഹാരാഷ്ട്രയിലെ പാൽഗർ ജില്ലയിലെ ഗഡ്ചിരോളി ഗ്രാമത്തിൽ മൂന്നു പേർ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം ഇന്ന് രാജ്യത്ത് മറ്റൊരു രീതി യിൽ വലിയ വിവാദമായി മാറിക്കൊണ്ടിരിക്കുകയാണ്. മാരകമായ സ്വഭാവത്തിൽ വർഗീയവിഭജ നത്തിനുള്ള ശ്രമങ്ങൾ ആ സംഭവത്തെ മുൻനിർത്തി നടന്നതും ആ ശ്രമം പൊളിഞ്ഞപ്പോഴുണ്ടായ ജ ാള്യം മറക്കാൻ ഹിന്ദുത്വ വലതുപക്ഷം കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളുമാണ് സംഭവത്തെ ഇ പ്പോഴും തലക്കെട്ടുകളിൽ നിലനിർത്തുന്നത്. ജുനാ അഖാഡ എന്ന സന്യാസിസംഘത്തിൽപെട്ട ചിക് നി മഹാരാജ് കൽപവൃക്ഷഗിരി (70), സുശീൽഗിരി മഹാരാജ് (30) ഇവരുടെ ൈഡ്രവർ നിലേഷ് തെൽഗാഡെ (30) എന്നിവരാണ് ഗ്രാമീണരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തങ്ങളുടെ ഗുരുവായ മഹന്ദ് രാമഗിരിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ മുംബൈയിൽനിന്ന് സൂറത്തിലേക്ക് പുറപ്പെട്ടതായിരുന്നു സന്യാസിമാർ. ലോക്ഡൗൺ കാരണം, പ്രധാന പാത ഒഴിവാക്കി സഞ്ചരിെക്കയാണ് ആക്രമണം നടന്ന ഗ്രാമത്തിലൂടെ പോവേണ്ടിവന്നത്. ആ ഗ്രാമത്തിലാകട്ടെ, കുട്ടിക്കടത്തുകാർ സജീവമാണെന്നും ജാഗ്രത വേണമെന്നുമുള്ള സന്ദേശം നേരത്തെ തന്നെയുണ്ടായിരുന്നു. അസമയത്ത് അപരിചിതരെ കണ്ട ഗ്രാമീണർ അവരെ സംശയിക്കുകയും വാട്സ്ആപ് സന്ദേശം വഴി ആളുകളെ സംഘടിപ്പിക്കുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ആക്രമണം തടയാൻ ചെന്ന പൊലീസുകാർക്കും പരിക്കേറ്റു. ജീവനുവേണ്ടി കേണ എഴുപതുകാരനായ സന്യാസിയെപ്പോലും വെറുതെ വിടാൻ ആൾക്കൂട്ടം സന്നദ്ധമായില്ല.

രണ്ടു ദിവസത്തിനുശേഷം ആക്രമണത്തിെൻറ വിഡിയോദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമാകുന്നത്. നിരപരാധികളായ സന്യാസിമാർ കൊല്ലപ്പെട്ടതിലെ വിഷമം എന്നതിലപ്പുറം ഇതിലൂടെ വർഗീയ മുതലെടുപ്പ് നടത്താൻ പറ്റുമോ എന്ന ഹിന്ദുത്വവാദികളുടെ ഗവേഷണമാണ് സംഭവത്തിന് വിവാദമൂല്യം വർധിപ്പിച്ചത്. പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങളിൽ ‘മതിയാക്കൂ’ എന്ന അർഥത്തിൽ ആൾക്കൂട്ടത്തിൽ ചിലർ ‘ഓയേ, ബസ്’ എന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇത് ഏതോ മുസ്ലിംപേര് വിളിക്കുകയാണ് എന്ന് ധരിച്ചുവശായ ഹിന്ദുത്വവാദികൾ, നിധികിട്ടിയ പരുവത്തിൽ തുള്ളിച്ചാടി അർമാദിക്കുകയായിരുന്നു. വൃത്തികെട്ട വർഗീയപ്രചാരണമാണ് ഏപ്രിൽ 18 മുതൽ 21 വരെ അവർ സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് നടത്തിയത്. മുസ്ലിംകൾ സന്യാസിമാരെ അടിച്ചുകൊന്നു, ആൾക്കൂട്ട കൊലകൾക്കെതിരെ രോഷം കൊള്ളാറുള്ള ബുദ്ധിജീവികളും കലാകാരന്മാരുമൊക്കെ എവിടെ പോയി എന്ന മട്ടിലൊക്കെയുള്ള പ്രചാരണങ്ങൾ വ്യാപകമായി.

ഭരണം നഷ്ടപ്പെട്ടതിെൻറ നിരാശയിൽ നിൽക്കുന്ന മഹാരാഷ്ട്രയിലെ ബി.ജെ.പി നേതൃത്വമാകട്ടെ സംസ്ഥാനത്തെയാകെ വർഗീയഭ്രാന്തിൽ മുക്കുന്ന രീതിയിലാണ് പ്രതികരിച്ചത്. കേരളത്തിലെ ഹിന്ദു ഐക്യവേദി പോലും കരിദിനം ആചരിച്ചു. ഇസ്ലാമിക ജിഹാദികൾക്കെതിരായ പോരാട്ടത്തിെൻറ പുതിയ പോർമുഖം തുറക്കാനുള്ള ആഹ്വാനമായിരുന്നു ഹിന്ദുത്വരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ മുഴുക്കെ.
സംഭവം വിവാദമായതോടെ കൂടുതൽ ജാഗ്രതയോടെ ഇടപെടാൻ മഹാരാഷ്ട്ര ആഭ്യന്തരവകുപ്പ് ശ്രദ്ധിച്ചു. സംഭവത്തിൽ പ്രതികളായ 101 പേരെ അറസറ്റ് ചെയ്തു. അറസ്റ്റ് സംബന്ധിച്ച വിശദാംശങ്ങൾ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് തന്നെ ഏപ്രിൽ 22ന് മാധ്യമങ്ങളുമായി പങ്കുവെച്ചു. അറസ്റ്റ് ചെയ്യപ്പെട്ട 101 ആളുകളുടെയും പേരുവിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടു. ഒരു മുസ്ലിം പോലും അതിലുണ്ടായിരുന്നില്ല. എന്നല്ല, ‘101 പേർ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു, മുസ്ലിം ഒരാൾപോലും ഇല്ല’ എന്ന് ആഭ്യന്തര മന്ത്രി പ്രത്യേകമായി പ്രഖ്യാപിക്കുകയും ചെയ്തു. അതായത്, ഹിന്ദു സന്യാസിമാരെ അടിച്ചുകൊന്നത് ഹിന്ദുസമുദായത്തിൽതന്നെ പെട്ട ഗ്രാമീണരാണെന്ന് വെളിപ്പെട്ടു. ഉൗതിവീർപ്പിച്ച ബലൂൺ സൂചിമുനയിൽ തട്ടി പൊട്ടുന്ന സ്ഥിതിയായിരുന്നു ഹിന്ദുത്വ പ്രചാരണ മെഷീനെ സംബന്ധിച്ചിടത്തോളം അത്.

സംഘ്പരിവാർ ആൾക്കൂട്ടം മാത്രമല്ല, ബി.ജെ.പിയുടെ ഉത്തരവാദപ്പെട്ട നേതാക്കൾപോലും ഈ പ്രചാരണത്തിെൻറ ഭാഗമായിരുന്നു. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ വിദ്വേഷം പടർത്തുന്നതിൽ തങ്ങൾക്കാവും വിധം പങ്കുവഹിച്ചു. ഇന്ത്യയിലെ ഹിന്ദുത്വ ബ്രിഗേഡിെൻറ പോസ്റ്റർബോയ് ആയ മാധ്യമപ്രവർത്തകൻ, റിപ്പബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിയുടെ നിലപാടുകളാണ് വിചിത്രമായത്. പാൽഗർ സംഭവത്തിന് പിന്നിൽ മുസ്ലിംകളാണ് എന്ന ധാരണയുടെ പുറത്താണ് അയാൾ തെൻറ ചാനലിൽ ഏപ്രിൽ 21ന് ചർച്ച നയിച്ചത്. വർഗീയ അട്ടഹാസങ്ങൾകൊണ്ട് ടി.വി സ്ക്രീനിനെ നിറച്ച ആ കോമാളിവേഷക്കാരൻ സ്വതന്ത്ര മാധ്യമ പ്രവർത്തകർ, മനുഷ്യാവകാശപ്രവർത്തകർ, എഴുത്തുകാർ, കലാകാരന്മാർ തുടങ്ങിയവരെ ചീത്ത വിളിക്കാനും ഈ അവസരം ഉപയോഗിച്ചു. കൂട്ടത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെയും കണക്കിന് ചീത്ത വിളിച്ചു. പ്രകോപിതരായ കോൺഗ്രസുകാർ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ഗോസ്വാമിക്കെതിരെ കേസ് കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതെഴുതുമ്പോൾ നൂറോളം എഫ്.ഐ.ആറുകൾ ഇയാൾക്കെതിരെ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ടുകഴിഞ്ഞിരിക്കുന്നു. ഈ എഫ്.ഐ.ആറുകളിൽ മൂന്നാഴ്ചത്തേക്ക് നിയമനടപടികൾ സ്വീകരിക്കരുതെന്ന് അപേക്ഷിച്ച് ഗോസ്വാമി സുപ്രീംകോടതിയിൽ നൽകിയ ഹരജിയിൽ വെള്ളിയാഴ്ച അദ്ദേഹത്തിന് അനൂകുല വിധി ലഭിച്ചിട്ടുമുണ്ട്. കോവിഡ് കാലത്ത് മറ്റ് പല വ്യവാഹരങ്ങളുടെ കാര്യത്തിലും മെല്ലെപ്പോകുന്ന സുപ്രീംകോടതി ഗോസ്വാമിയുടെ കാര്യത്തിൽ നല്ല ഉത്സാഹം കാണിച്ചിട്ടുണ്ട്.
ആകാശത്തിനു ചുവട്ടിൽ എന്തു നടന്നാലും അത് വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്ന സംഘ്പരിവാർ ശീലത്തെത്തന്നെയാണ് പാൽഗർ സംഭവവും അടിവരയിടുന്നത്. കോവിഡ് ബാധയെ തബ്ലീഗ് ജമാഅത്തിനെ മുൻനിർത്തിയുള്ള മുസ്ലിംവിരുദ്ധ പ്രചാരണത്തിനാണ് അവർ ഉപയോഗിച്ചത്. പാൽഗർ സംഭവത്തെയും അവർ അങ്ങനെത്തന്നെയാണ് കണ്ടത്. എന്തുമാത്രം മാരകമായ വൈറസിനെയാണ് ഇവർ അകമേ കൊണ്ടുനടക്കുന്നത്!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mob lynchingmalayalam EditorialPalghar lynching
News Summary - Palgar issue and politics-Opinion
Next Story