Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഉച്ച-നീച ഇന്ത്യയുടെ നികത്താനാവാത്ത വിടവ്
cancel

ലോകത്തെ സാമ്പത്തിക ഏറ്റക്കുറച്ചിൽ സംബന്ധിച്ച് വസ്തുതപഠനം നടത്തി വർഷം തോറും റ ിപ്പോർട്ട് പുറത്തിറക്കുന്ന സന്നദ്ധസംഘടനയാണ് ഒാക്സ്ഫാം. തിങ്കളാഴ്ച ദാവോസി ൽ ആരംഭിച്ച ലോക സാമ്പത്തികേഫാറത്തോട് അനുബന്ധിച്ച് ഒാക്സ്ഫാം പുറത്തുവിട്ട 2019 ല െ അസമത്വത്തിെൻറ സ്ഥിതിവിവരക്കണക്ക് ആരുടെയും കണ്ണുതള്ളിക്കാൻ പോന്നതാണ്. ക ഴിഞ്ഞ ഒരു ദശകമായി അറ്റം കാണാതെ തുടരുന്ന ആഗോള സാമ്പത്തികപ്രതിസന്ധിക്കിടയിലും ലോ ക സമ്പദ്ഘടനയുടെ വെണ്ണപ്പാളിക്കു മീതെയുള്ളവരുടെ എണ്ണം ഇരട്ടിവർധിച്ചിരിക്കുന്നു. ഒാരോ രണ്ടു നാളിലും ഒരു പുതിയ ശതകോടീശ്വരൻ എന്ന തോതിലായിരുന്നു വളർച്ച. കഴിഞ്ഞ വർഷം മാത്രം ലോകത്തെ 1900 ശതകോടീശ്വരന്മാരുടെ സമ്പത്തിൽ പ്രതിദിനം 175 ബില്യൺ എന്ന നിരക്കിലാണ് വർധനയുണ്ടായത്. ഭൂഗോളത്തിലെ മുഴുവൻ മനുഷ്യരിൽ അതിദരിദ്രരായ പാതിയുടെ പക്കലുണ്ടായിരുന്ന വരുമാനത്തിൽ 11ശതമാനം ഇടിവുണ്ടായപ്പോഴാണ് ഇൗ അതിസമ്പന്നവർഗം തിടംവെച്ചു തഴക്കുന്നത്. സമ്പന്നതയുടെ കുത്തകവത്കരണം കുറഞ്ഞ ആളുകളിലേക്ക് ചുരുങ്ങിച്ചുരുങ്ങി വരുന്നു. േലാകത്തെ 3.8 ബില്യൺ ദരിദ്രരുടെ മൊത്ത സമ്പത്തിനു തുല്യമായ ആസ്തിയുടെ ഉടമകളുടെ എണ്ണം 44 ൽ നിന്ന് കഴിഞ്ഞ വർഷം 26 ലേക്കെത്തി.


ആഗോളസ്ഥിതിയിൽ നിന്നു ഒട്ടും ഭിന്നമല്ല ഇന്ത്യയുടേതും. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഇന്ത്യയുടെ ആകെ വരുമാനത്തിലുണ്ടായ 10,591 ശതകോടിയുടെ വർധനയിൽ സാമ്പത്തികശ്രേണിയിലെ ഏറ്റവും മീതെയുള്ള ഒരു ശതമാനമാണ് 39ശതമാനവും നേടിയെടുത്തതെന്നും ഏറ്റവും താഴെയുള്ള 50 ശതമാനത്തിന് കിട്ടിയത് മൂന്നു ശതമാനത്തിലും താഴെ മാത്രമാണെന്നും വരുേമ്പാൾ ഇന്ത്യയിലെ ധനിക-ദരിദ്ര വ്യത്യാസം എത്ര ഭീകരമാണ് എന്നു തിരിച്ചറിയാനാകും. 2018ൽ ഇൗ ഒരു ശതമാനത്തിെൻറ വരുമാനത്തിൽ പ്രതിദിനം 22 ശതകോടി രൂപയുടെ വർധനയുണ്ടായി. 18 പുത്തൻപണക്കാർ കൂടി എത്തിയതോടെ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ എണ്ണം 116ൽ എത്തി. ഇന്ത്യയുടെ 2018-19 സാമ്പത്തികവർഷത്തെ കേന്ദ്രബജറ്റിെന (24,422 ശതകോടി രൂപ) കടത്തിവെട്ടുന്നതായിരുന്നു 30,807 ശതകോടി വരുന്ന ഇവരുടെ വരുമാനം. ജനസംഖ്യയുടെ മുകളറ്റത്തുള്ള 10 ശതമാനം ആകെ ദേശീയസമ്പത്തിെൻറ 77.4 ശതമാനം കൈവശപ്പെടുത്തിയിരിക്കുന്നു. കീഴറ്റത്തെ 60 ശതമാനത്തിെൻറ കൈയിൽ 4.8 ശതമാനം വിഹിതമേയുള്ളൂ.

ലിംഗം, മതം, ജാതി, വർഗം എന്നിവയെല്ലാം ഇൗ ഉച്ചനീചത്വ വിടവിൽ സാരമായ സ്വാധീനം ചെലുത്തുന്നുണ്ട് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇൗ വ്യത്യാസം ഇല്ലാതാക്കാൻ ഉപയുക്തമായേക്കാവുന്ന അവസരങ്ങൾപോലും അത് കൂടുതൽ അടിച്ചുറപ്പിക്കാനാണ് നിമിത്തമായത് എന്നതാണ് ഖേദകരം. സ്ത്രീകൾക്കുള്ള തൊഴിലവസരങ്ങൾ കൂടുതൽ തുറന്നതോടെ അവരുടെ ശാക്തീകരണത്തിനുള്ള മുഖ്യ ഉപാധികളിലൊന്നായി അത് മാറുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ വേതനത്തിൽ ലിംഗഭേദമനുസരിച്ചുള്ള വ്യത്യാസം (ജെൻഡർ പേ ഗ്യാപ്) ഇതുവരെ ലഭ്യമായ ഒടുവിലെ കണക്കനുസരിച്ച് 34 ശതമാനമാണ്. അഥവാ, ഒരേ ജോലിയിൽ പുരുഷനു കിട്ടുന്ന വേതനത്തിെൻറ 34 ശതമാനം കുറവാണ് സ്ത്രീകൾക്ക് ലഭിക്കുന്നത്. ലിംഗനീതിയിൽ ഇന്ത്യയുടെ പ്രകടനം ചൈനക്കും ബംഗ്ലാദേശിനും പിറകിലാണ്. സ്ത്രീകൾ കഴിഞ്ഞാൽ ഒരു മാന്യസമൂഹം നീതി കാണിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നത് കുഞ്ഞുങ്ങളുടെ കാര്യത്തിലാണ്. എന്നാൽ, ഇവിടെയും വിവേചനം അതിെൻറ ഉച്ചാവസ്ഥയിലാണ്. ആദിവാസി വിഭാഗത്തിൽ 42 ശതമാനം കുഞ്ഞുങ്ങൾ തൂക്കക്കുറവുള്ളവരാണ്. ഇതരവിഭാഗങ്ങളേക്കാൾ ഒന്നരയിരട്ടി കൂടുതൽ വരുമിത്. സമ്പന്ന കുടുംബങ്ങളിലേതിനേക്കാൾ മൂന്നിരട്ടിയാണ് ദരിദ്രകുടുംബങ്ങളിൽ ഒരു വയസ്സിനു മുേമ്പ മരണമടയുന്നവരുടെ എണ്ണം. ആയുർദൈർഘ്യത്തിൽ ഉയർന്ന ജാതിക്കാരിയേക്കാൾ 14.6 വയസ്സു കുറയും ഒരു ദലിത് വനിതക്ക്. നഗരമേഖലയിലേതിനേക്കാൾ ഇരട്ടിയാണ് ഗ്രാമങ്ങളിൽ സ്കൂൾപടി കാണാത്ത അഞ്ചിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവർ.

ഇവിടെ ‘അഛേ ദിൻ’ അഥവാ നല്ല നാളുകൾ എണ്ണിച്ചുട്ട സമ്പന്നന്മാർക്കു മാത്രമുള്ളതാണ്. എല്ലാവരെയും ചേർത്തുപിടിച്ചുള്ള വികാസത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രഭാഷണങ്ങളെ അലങ്കരിക്കുന്നതല്ലാതെ പാവപ്പെട്ടവനു നെട്ടല്ലിൽ നിവർന്നുനിൽക്കാൻ തക്ക പരിചരണമോ പ്രശ്നപരിഹാരമോ ഒന്നും ഉണ്ടാകുന്നില്ല എന്നതു തന്നെയാണ് നേര്. വിദ്യാഭ്യാസം ഭരണഘടനാബദ്ധമായി തന്നെ പൗരനു കിേട്ടണ്ട മൗലികാവകാശമാണ്. എന്നാൽ, നിർബന്ധിത സൗജന്യവിദ്യാഭ്യാസത്തിനുള്ള ഇൗ അവകാശം കുട്ടികൾക്ക് തരപ്പെടുത്താനുതകുന്ന വിദ്യാലയങ്ങൾ ഇപ്പോഴും 12.7ശതമാനം മാത്രമാണ്. ആയിരം പേർക്ക് 0.7 ഡോക്ടർമാരാണ് ഇന്ത്യയുടെ ആരോഗ്യപരിരക്ഷക്കുള്ളത്. ക്ഷേമത്തിനു മതിയായ ഫണ്ടു വകയിരുത്താത്തതു മുതൽ നീക്കിവെക്കുന്നതു മുഴുവൻ അടിത്തട്ടിലേക്ക് എത്തിക്കാനാകുന്നില്ല എന്നതുകൂടിയാണ് പരാജയം.

ഇൗ അസമത്വം നാൾക്കുനാൾ വർധിച്ചുവരുന്നതാണ് ഫീസ് വർധനക്കെതിരായ കാമ്പസ്പ്രക്ഷോഭം മുതൽ കർഷകരുടെ ലോങ്മാർച്ച് വരെയുള്ളവ. സർവരുടെയും വികസനം മുദ്രാവാക്യമാക്കിയ മോദി ഗവൺമെൻറാകെട്ട, സാമൂഹിക ഉച്ചനീചത്വത്തിെൻറ ഇൗ വൻവിടവ് നികത്തുന്നില്ല എന്നു മാത്രമല്ല, ഇന്ത്യൻശരീരത്തിെൻറ അവശിഷ്ടഭാഗത്തുകൂടി കൂടുതൽ വിള്ളലുകളുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഏറ്റവുമൊടുവിൽ രാജ്യത്തെ സാമ്പത്തികരംഗത്തെ ഏറെ പിറകോട്ടുവലിക്കുന്ന വിധത്തിൽ ജനങ്ങളെ മതത്തിെൻറ പേരിൽ വിഭജിക്കുകയും ഏറ്റവും വലിയ ന്യൂനപക്ഷത്തിെൻറയുള്ളിൽ ഭീതി വിതക്കുകയും ചെയ്യുന്നത് രാജ്യത്തെ പിന്നെയും കൂടുതൽ അപചയത്തിലേക്ക് തള്ളിവിടുകയേ ഉള്ളൂ എന്നു ചിന്തിക്കാൻ സാമാന്യബുദ്ധി മതി. അതു നഷ്ടപ്പെട്ട ഭരണകൂടമാണ് തങ്ങളെ നയിക്കുന്നതെന്ന തിരിച്ചറിവാണ് പൗരത്വഭേദഗതി നിയമമെന്ന വിഭജനനീക്കത്തിനെതിരെ ലിംഗ, മത, ജാതി, വർഗഭേദമെന്യേ മുന്നോട്ടുവരാൻ ജനങ്ങളെ ഉത്സുകരാക്കുന്നത്. രാജ്യത്ത് വർധിച്ചുവരുന്ന ഉച്ചനീചഭേദത്തിനു പഴുതടച്ചുള്ള പരിഹാരത്തിന് ഇനിയും ഭരണകൂടം മുതിരുന്നില്ലെങ്കിൽ തിരിച്ചെടുക്കാനാവാത്ത നാശത്തിലേക്കും നഷ്ടത്തിലേക്കുമായിരിക്കും രാജ്യം കൂപ്പുകുത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialmalayalam Editorialoxfam report
News Summary - oxfam report about india-madhyamam editorial
Next Story