Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഅലംഭാവം ...

അലംഭാവം  ആവർത്തിക്കപ്പെടരുത്

text_fields
bookmark_border
editorial
cancel

ഒാഖി ചുഴലിക്കാറ്റുണ്ടാക്കിയ ദുരന്തത്തിെൻറ വ്യാപ്തി വ്യക്തമാകാൻ ഇനിയും ദിവസങ്ങളെടുത്തേക്കും. എന്നാൽ, ഒന്നുറപ്പിച്ചുപറയാൻ കഴിയും, നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നിനെയാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തിെൻറ ഫലമായി രൂപപ്പെട്ട ഒാഖിയുടെ ചുഴറ്റിയടിയിൽ കേരളത്തിെൻറ തീരമേഖല മാത്രമല്ല മലയോരപ്രദേശങ്ങളും പിടിച്ചുലക്കപ്പെട്ടിരിക്കുന്നു. പൂന്തുറ മേഖലയിൽനിന്നുമാത്രം മുപ്പതിലധികം മത്സ്യത്തൊഴിലാളികളാണ് കടലിൽ പോയി നാലുദിനം പിന്നിട്ടിട്ടും തിരിച്ചുവരാത്തത്. കേരളത്തിെൻറ മറ്റു പ്രദേശങ്ങളിലെയും കാണാതായവരുടെ കണക്കെടുത്താൽ എണ്ണം ഇനിയും കൂടും. ലക്ഷദ്വീപും മിനിക്കോയിയും പൂർണമായി ഒറ്റപ്പെട്ട അവസ്ഥയിലാണ്. അവിടത്തെ ദുരന്തത്തിെൻറ ആഴമറിയാൻ ദിവസങ്ങൾതന്നെ വേണ്ടിവന്നേക്കും. മരണസംഖ്യയും നാശനഷ്ടത്തോതും പുറത്തുവന്നതിനേക്കാൾ വർധിച്ചേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. 

സാങ്കേതികവിദ്യ ഏറെ വികസിതമായ ഇക്കാലത്ത് പ്രകൃതിക്ഷോഭങ്ങളെ നേരത്തേയറിഞ്ഞ് മുൻകരുതലുകളെടുക്കാൻ ഏറെ അവസരങ്ങളുണ്ട്. ദൗർഭാഗ്യവശാൽ ഒാഖി ചുഴലിയുടെ തീവ്രത മനസ്സിലാക്കുന്നതിലും മുന്നറിയിപ്പ് നൽകുന്നതിലും നമ്മുടെ ഔദ്യോഗിക സംവിധാനങ്ങൾ പരാജയപ്പെട്ടതിെൻറ ഫലമാണ് ഇത്രയധികം മത്സ്യത്തൊഴിലാളികൾ കടലിൽ അകപ്പെടാൻ ഇടവരുത്തിയത്. നേരേത്ത മുന്നറിയിപ്പ് നൽകിയോ ഇല്ലയോ എന്നതിൽ കാലാവസ്ഥ നിരീക്ഷണ വിഭാഗവും വിവിധ സർക്കാർ ഏജൻസികളും തമ്മിലുള്ള തർക്കം മുറുകുകയാണ്. ഓഖിയടങ്ങിയാലും അതടങ്ങാൻ സാധ്യതയില്ല. പ്രശ്നപരിഹാരത്തേക്കാൾ വിവാദങ്ങളിൽ അഭിരമിക്കുകയാണല്ലോ വലിയ ദുരന്തസമയത്തുപോലും നമ്മുടെ പതിവുശീലം. ഒാഖി ചുഴലിയുടെ മുന്നറിയിപ്പുകൾ എവിടെവെച്ചാണ് അപ്രത്യക്ഷമായതെന്ന് അന്വേഷിക്കുകയും അലംഭാവം കാട്ടിയ ഉദ്യോഗസ്ഥർക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികൾ സ്വീകരിക്കുകയും വേണം. അതിനാവശ്യമായ അന്വേഷണം അടിയന്തരമായി സർക്കാർ പ്രഖ്യാപിക്കുകയും വേണം. എന്നാലേ ഭാവിയിൽ ഇത്തരം ഗുരുതരമായ വീഴ്ചകൾ ആവർത്തിക്കപ്പെടാതിരിക്കുകയുള്ളൂ.

മനുഷ്യരുടെ കരങ്ങൾ നിമിത്തം താറുമാറായ കാലാവസ്ഥ സ്ഥിതിവിശേഷം വരുംനാളുകളിൽ വർധിതമായ രീതിയിൽ പ്രകൃതിക്ഷോഭങ്ങൾക്ക് ഇടവരുത്തുമെന്നാണ് കാലാവസ്ഥ വ്യതിയാനം പഠനവിധേയമാക്കുന്ന സമിതി (ഐ.പി.സി.സി)യുടെ 2012ലെ റിപ്പോർട്ട്. സമുദ്രാതിർത്തിയോട് ചേർന്നുനിൽക്കുന്ന സംസ്ഥാനമെന്ന നിലക്ക് കാറ്റായും പേമാരിയായും ആഞ്ഞടിക്കുന്ന തിരമാലകളായും ഇനിയും കേരളത്തെ ഭീതിജനകമാക്കുമെന്ന് ചുരുക്കം. അതുകൊണ്ട് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെയും ദുരന്തസമയത്തെ പ്രവർത്തനങ്ങളിലെ ഏകോപന സംവിധാനത്തെയും ഭാവിയിൽ പുനഃക്രമീകരിക്കുകയോ പരിഷ്കരിക്കുകയോ വേണ്ടിവരും. എന്നാൽ, ദുരന്തത്തിെൻറ തീവ്രത മുറ്റിനിൽക്കുന്ന ഈ സമയത്ത് ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും മാധ്യമങ്ങളും ജനങ്ങളുെമല്ലാം കൂടുതൽ സംയമനവും ഔചിത്യവും പാലിക്കാൻ ബദ്ധശ്രദ്ധാലുക്കളാകേണ്ടിയിരിക്കുന്നു. അർധസത്യങ്ങളും വ്യാജകഥകളുമാണ് നവമാധ്യമങ്ങളിലൂടെ ചുഴലിക്കാറ്റിനേക്കാൾ വേഗത്തിൽ ആഞ്ഞടിക്കുന്നത്. അതിെൻറയടിസ്ഥാനത്തിൽ തെറ്റായ ധാരണകളിലേക്കും ഇപ്പോൾ അനിവാര്യമല്ലാത്ത പ്രക്ഷോഭങ്ങളിലേക്കും നിസ്സഹായരായ, ഉറ്റവരെക്കുറിച്ച് ആധിയിൽ ജീവിക്കുന്ന തീരദേശത്തെ ജനങ്ങൾ പ്രാദേശികമായി എടുെത്തറിയപ്പെടുന്നുണ്ട്. 

രക്ഷാപ്രവർത്തനങ്ങളിലെ അപര്യാപ്തതകൾ ഇല്ലാതാക്കി ദുരന്തനിവാരണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനാണ് സർക്കാർ അടിയന്തര പ്രാധാന്യം നൽകേണ്ടത്. നാനൂറിനടുത്ത് തൊഴിലാളികളെ രക്ഷപ്പെടുത്താൻ കഴിഞ്ഞുവെന്നത് വളരെ ആശ്വാസകരമായ വാർത്തതന്നെയാണ്. എന്നാൽ, കടലിൽ പോകുന്നതിനെതിരെ മുന്നറിയിപ്പുണ്ടായിട്ടും പ്രിയപ്പെട്ടവരെ തിരഞ്ഞ് വിഴിഞ്ഞം, പൂന്തുറ മേഖലകളിൽനിന്ന് മുപ്പതിലധികം വള്ളങ്ങൾ രക്ഷാപ്രവർത്തനത്തിനായി കടലിലേക്കിറങ്ങിയിരിക്കുന്നത് സർക്കാറിെൻറ രക്ഷാപ്രവർത്തനങ്ങളിലെ അപര്യാപ്തതകൾ വെളിപ്പെടുത്തുന്നതാണ്. വേണ്ടത്ര രക്ഷാകവചങ്ങളില്ലാത്ത തിരച്ചിലുകൾ കൂടുതൽ വേദനജനകമായ ആപത്തുകളെ സൃഷ്ടിക്കാനും ഇടവരുത്തിയേക്കും. അതുണ്ടാക്കുന്ന പ്രതിഷേധക്കാറ്റ് ഓഖിയേക്കാൾ അപകടകാരിയായിരിക്കും. അതിെൻറ ലക്ഷണങ്ങൾ ഇപ്പോൾതന്നെ തീരദേശത്ത് പ്രകടമാണ്. ദുരന്തത്തിലകപ്പെട്ട ജനങ്ങളെ ആശ്വസിപ്പിക്കാനും അവരുടെ തപ്തവികാരങ്ങളെ ഹൃദയത്തിലേക്കേെറ്റടുത്ത് കുളിരേകുവാനും സന്നദ്ധസംഘങ്ങളും സാമൂഹിക പ്രസ്ഥാനങ്ങളും രംഗത്തിറങ്ങണം. വിമർശനങ്ങളും വൈകാരികമായ അഭിപ്രായപ്രകടനങ്ങളുമല്ല ദുരന്തസമയത്തെ രാഷ്ട്രീയപ്രവർത്തനം. എല്ലാ ഭേദങ്ങളും മറന്ന് ദയാപരതയുടെ കുളിർക്കാറ്റായി ഓഖിയുടെ രൗദ്രതയെ മറികടക്കാൻ നമുക്കാകണം. അതിനുശേഷം വീഴ്ചകളെ കണിശമായി വിലയിരുത്തി പ്രതികളെ സമൂഹമധ്യത്തിൽ നിർത്തി വിചാരണ ചെയ്യാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madhyamam editorialarticlemalayalam newsokhiCyclone Ockhi
News Summary - Ockhi: Never Repeat Laziness - Article
Next Story