അടിച്ചമർത്തലല്ല, സംവാദമാണ് വഴി
text_fieldsതൊഴിലാളിവർഗത്തിെൻറ ജനകീയ ജനാധിപത്യം പുലരുന്നതായി ലോകത്തെങ്ങുമുള്ള മാർക്സിസ്റ്റുകൾ അവകാശപ്പെടുന്ന ചൈനയിൽ യഥാർഥത്തിൽ നിലനിൽക്കുന്നത് നിഷ്ഠുരമായ സർവാധിപത്യമാണെന്ന് തെളിയിക്കാൻ ഇലക്േട്രാണിക് മീഡിയ ലോകം കീഴടക്കിയ ഇക്കാലത്ത് ഏറെ ബുദ്ധിമുേട്ടണ്ടതില്ല. ഇരുമ്പുമറയൊക്കെ കഥാവശേഷമായിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. സോവിയറ്റ് യൂനിയെൻറ പതനം തന്നെ ആ മറ പിച്ചിച്ചീന്തപ്പെട്ടതിെൻറ ഫലമായിരുന്നു. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയ വാർത്തപോലും ജനങ്ങളെ അറിയിക്കാൻ സംവത്സരങ്ങളെടുത്ത ചൈനക്ക് അത്തരം മടയത്തം ആവർത്തിക്കാൻ ഇനി വിചാരിച്ചാലും സാധ്യമാവില്ലെന്നതാണ് സ്ഥിതി. അതുകൊണ്ടുതന്നെ വ്യാപാര-വ്യവസായരംഗത്തെ കുതിച്ചുചാട്ടത്തിനായി അറബ്-മുസ്ലിം രാജ്യങ്ങളുമായി അടുത്തിടപഴകാനും പുറംലോകത്ത് നിന്നുള്ള ബിസിനസുകാർക്കായി സ്വന്തം കവാടങ്ങൾ മലർക്കെ തുറന്നിടാനും നിർബന്ധിതമായ ചൈനക്ക് ആഭ്യന്തരരംഗത്ത് മതസ്വാതന്ത്ര്യം നിലനിൽക്കുന്നുണ്ടെന്ന് തോന്നിപ്പിക്കാൻ തന്ത്രങ്ങൾ പയറ്റേണ്ടിവരുന്നുണ്ട്. ടൂറിസ്റ്റുകളും ബിസിനസുകാരും ധാരാളമായെത്തുന്ന നഗരങ്ങളിൽ ആരാധനാലയങ്ങൾ തുറന്നും അറബി ഭാഷ പഠിപ്പിക്കാൻ ചൈനീസ് യുവാക്കളെ അറബ് ലോകത്തെ യൂനിവേഴ്സിറ്റികളിലേക്കയച്ചും കൂടുതൽ പേർക്ക് ഹജ്ജ് തീർഥാടനത്തിന് അവസരം നൽകിയുമൊക്കെയാണ് ചൈന മുസ്ലിം ലോകത്തിെൻറ കണ്ണിൽപൊടിയിടാൻ ശ്രമിക്കുന്നത്.
സത്യത്തിൽ മതത്തിെൻറ വിശിഷ്യ, ഇസ്ലാമിെൻറ നേരെയുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെയും സർക്കാറിെൻറയും മൗലിക നിലപാടിൽ ഒരു മാറ്റവും സംഭവിച്ചിട്ടിെല്ലന്നും രാജ്യത്തെ മതമുക്തമാക്കാൻ പരമാവധി കർക്കശ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്നുമുള്ള വാർത്തകൾ നിരന്തരം വന്നുകൊണ്ടിരിക്കുന്നു. ഇസ്ലാംപേടി സാർവത്രികമായിത്തീർന്നത് തീവ്രവാദത്തിെൻറയും ഭീകരതയുടെയും പുകമറ സൃഷ്ടിച്ച് സാക്ഷാൽ മതത്തിെൻറ നേരെത്തന്നെ കടുത്ത വേട്ട തുടരാൻ സർക്കാറുകൾക്ക് സുവർണാവസരമാണ് സമ്മാനിച്ചിരിക്കുന്നതെന്നതുമാത്രം. തുർക്കിവംശജരായ മുസ്ലിംകൾ കേന്ദ്രീകരിച്ചിരിക്കുന്ന സിൻജിയാങ് പ്രവിശ്യ ചൈന പിടിച്ചെടുത്ത് പേരിന് സ്വയംഭരണം അനുവദിച്ചുകൊടുത്തിട്ടുണ്ടെങ്കിലും തീർത്തും പ്രതികൂല സാഹചര്യങ്ങളിൽ സ്വത്വം നിലനിർത്താൻ ജീവന്മരണ സമരം വേണ്ടിവരുന്നുണ്ട് ആ ജനതക്ക്. ഏറ്റവുമൊടുവിൽ പരസ്യമായ ആരാധനകൾക്ക് നിയന്ത്രണമേർപ്പെടുത്തുകയും റമദാൻ വ്രതം നിരോധിക്കുകയും ചെയ്തതിനു പുറമെ മുസ്ലിം പേരുകൾ കുഞ്ഞുങ്ങൾക്ക് ഇടുന്നതുപോലും വിലക്കുകയും ചെയ്തിരിക്കുന്നു. ഇത്തവണ ഹജ്ജിന് പുറപ്പെട്ട 11,500 ചൈനീസ് മുസ്ലിംകൾക്ക് സ്മാർട്ട് കാർഡ് ഘടിപ്പിച്ച പ്രത്യേക ട്രാക്കിങ് ഉപകരണം നിർബന്ധമാക്കിയതിന് പിന്നിൽ അവർ പുറംലോകത്ത് എന്തുചെയ്യുന്നു എന്ന് സൂക്ഷ്മനിരീക്ഷണത്തിനാണെന്ന് ചൂണ്ടിക്കാണിക്കെപ്പടുന്നു.
തീർഥാടകരുടെ സുരക്ഷക്കാണിത് ധരിക്കുന്നതെന്ന് സർക്കാർ ഏജൻസിയായ ചൈന ഇസ്ലാമിക് അസോസിയേഷൻ അവകാശപ്പെടുന്നുണ്ടെങ്കിലും സൂക്ഷ്മചലനങ്ങൾപോലും ഒപ്പിയെടുക്കാവുന്ന സാേങ്കതികവിദ്യയാണ് ഇൗ സ്മാർട്ട് കാർഡ് ഉൾക്കൊള്ളുന്നതെന്നാണ് വെളിപ്പെടുത്തൽ. 10 ലക്ഷം ഉയിഗൂർ മുസ്ലിംകളെ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത് അവരിൽ തീവ്രവാദവും ഭീകരതയും ആരോപിച്ചുകൊണ്ടാണ്. അല്ലായിരുന്നെങ്കിൽ ചൈന മറ്റൊരു സിറിയയോ ലിബിയയോ ആവുമായിരുന്നു എന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുെട മുഖപത്രമായ ‘ഗ്ലോബൽ ടൈംസി’െൻറ അവകാശവാദം. എന്നാൽ, ഇൗ തടവറകളിൽ ക്രൂരമായ മനുഷ്യാവകാശലംഘനമാണ് നടക്കുന്നതെന്ന് യു.എൻ സമിതി വെളിപ്പെടുത്തുന്നു. വടക്കൻ പ്രവിശ്യയായ സിങ്ഷിയയിലെ പുനർനിർമിക്കപ്പെട്ട പ്രശസ്തമായ വിഷു ഗ്രാൻറ് മസ്ജിദ് പൊളിക്കാൻ ചൈനീസ് സർക്കാർ ഉത്തരവിട്ടതാണ് ഒടുവിലത്തെ സംഭവം. പക്ഷേ, 30,000 മുസ്ലിംകൾ പ്രതിേഷധവുമായി വന്നു തടസ്സപ്പെടുത്തിയതിനെ തുടർന്ന് താൽക്കാലികമായി തകർക്കൽ നടപടി നിർത്തിവെച്ചിരിക്കുകയാണ്. നിർമാണചട്ടങ്ങളുടെ ലംഘനമാണ് പള്ളി പൊളിക്കലിന് ന്യായീകരണമായി അധികൃതർ പറയുന്നത്. പശ്ചാത്തലം പരിശോധിക്കുേമ്പാൾ മതത്തിെൻറ ഒരു ചിഹ്നവും രാജ്യത്ത് അനുവദിച്ചുകൂടെന്ന ഭരണകൂടശാഠ്യമാണ് പൊളിക്കൽ ധാർഷ്ട്യത്തിെൻറ പിന്നിൽ.
നാസ്തികതയും മതനിഷേധവും താത്ത്വികമായിത്തന്നെ അംഗീകരിച്ച ഒരു കമ്യൂണിസ്റ്റ് രാജ്യത്ത് നടേപറഞ്ഞ തരത്തിലുള്ള മതവിരുദ്ധ നടപടികൾ അപ്രതീക്ഷിതമല്ലെങ്കിലും രണ്ടു കാര്യങ്ങൾ ഇതിലൂടെ വ്യക്തമാവുന്നുണ്ട്. ഒന്ന്, കാൾ മാർക്സിെൻറ ഇരുനൂറാം ജന്മദിനം കൊണ്ടാടെപ്പടുന്ന ഇൗ സന്ദർഭത്തിലും ആഗോള വ്യാപകമായി കമ്യൂണിസത്തിെൻറ പതനത്തിന് വഴിയൊരുക്കിയ മുഖ്യകാരണങ്ങളിലൊന്നായ അന്ധമായ മതവിരോധവും വിശ്വാസനിഷേധവും പുനഃപരിശോധിക്കാൻ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്കോ രാജ്യങ്ങൾക്കോ കഴിയുന്നില്ല. വിശ്വാസ സ്വാതന്ത്ര്യം മനുഷ്യന് ജന്മസിദ്ധമാണെന്നും അത് ഒരു കാരണവശാലും നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും ഭൗതികവാദികൾ ഒേട്ടറെ ദുരനുഭവങ്ങൾക്കുശേഷവും മനസ്സിലാക്കാൻ തയാറല്ല. ജനാധിപത്യ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികൾ തങ്ങൾ മതത്തിനെതിരല്ലെന്നും വിശ്വാസ സ്വാതന്ത്ര്യം അനുവദിക്കുന്നവരാണെന്നും അവകാശപ്പെടാറുണ്ടെങ്കിലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിൽ കവിഞ്ഞ ഒരു മാനവും അതിനില്ല. രണ്ടാമത്, ബൗദ്ധികവും യുക്തിപരവുമായ സംവാദങ്ങളിലൂടെ മതവിശ്വാസികളെ നേരിടാൻ കമ്യൂണിസ്റ്റുകാർക്കിപ്പോലും ധൈര്യമില്ല. ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടതെന്നും ഹിംസയോ ബലപ്രയോഗമോ അഭിമുഖീകരണത്തിെൻറ അംഗീകൃത മാർഗമല്ലെന്നും മനസ്സിലാക്കാൻ അവർ കൂട്ടാക്കുന്നില്ല. അതുകൊണ്ട് അത്യന്തം പരിമിതമായ വിശ്വാസ സ്വാതന്ത്ര്യത്തെപ്പോലും പൊറുപ്പിക്കാൻ ലോകത്തിലെ ഏറ്റവും ശക്തമായ കമ്യൂണിസ്റ്റ് ചൈനക്ക് കഴിയാതെ പോവുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.