നിപ: ജാഗ്രതതന്നെ പ്രതിരോധം
text_fieldsആേരാഗ്യരംഗത്ത് ലോകത്തിനുതന്നെ മാതൃകയായ കേരളത്തിൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി മൺസൂൺ കാലമെന്നാൽ ‘പനിക്കാലം’കൂടിയാണ്. മഴക്കാല കെടുതികൾക്കൊപ്പം വിവിധതരം പനികൾ ബാധിച്ച് ഒാരോ വർഷവും നൂറുകണക്കിന് ആളുകളാണ് മരിച്ചുവീഴാറുള്ളത്. മഴക്കാലപൂർവ ശുചീകരണപ്രവർത്തനമെന്ന പേരിൽ സർക്കാർതലത്തിൽ ചില പ്രതിരോധപ്രവർത്തനങ്ങളൊക്കെ നടക്കാറുണ്ടെങ്കിലും അതൊന്നും വേണ്ടത്ര ഫലംചെയ്യാറില്ലെന്നാണ് അനുഭവം. പലപ്പോഴും ആരോഗ്യ അടിയന്തരാവസ്ഥക്ക് സമാനമായ സ്ഥിതിവിശേഷംപോലും സംസ്ഥാനത്ത് ഉടലെടുത്തിട്ടുണ്ട്. ഇൗ വർഷവും അത്തരമൊരു അവസ്ഥയിലേക്കുതന്നെയാണോ കാര്യങ്ങൾ നീങ്ങുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മൺസൂണിെൻറ ലക്ഷണങ്ങൾ കണ്ടുതുടങ്ങുേമ്പാൾതന്നെ, സംസ്ഥാനത്ത് പനിമരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു. എന്നല്ല, അങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ ചിലതെങ്കിലും നിപ എന്ന മാരക വൈറസ് ബാധയേറ്റാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സൂപ്പിക്കട സ്വദേശികളായ കുടുംബത്തിലെ മൂന്നു പേരുടെ മരണം നിപ വൈറസ് മൂലമെന്ന് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച അതേ കുടുംബത്തിലെ മറ്റൊരാൾ ചികിത്സയിലാണ്. ഇതിനുപുറമെ, ഇവരെ ചികിത്സിച്ച നഴ്സ് അടക്കം നാലു പേർ കോഴിക്കോട് ജില്ലയിലും നാലു പേർ മലപ്പുറത്തും മരണത്തിന് കീഴടങ്ങിയിരിക്കുന്നു. ഇൗ മരണങ്ങളും നിപ വൈറസ് മൂലമാണെന്നാണ് സംശയിക്കുന്നത്. നമ്മുടെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിലേക്ക് അടിയന്തര ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട് ഇൗ സംഭവങ്ങൾ.
20 വർഷം മുമ്പ് മലേഷ്യയിലെ കംപങ് സുങ്ഗായ് നിപ എന്ന ചെറുപട്ടണത്തിൽ നൂറിലധികം പേരുടെ ജീവനെടുത്ത വൈറസാണിത്. അങ്ങനെയാണ് ആ വൈറസിന് ‘നിപ’ എന്ന പേരു വന്നത്. അന്ന് പന്നികളിലൂടെയാണ് അത് മനുഷ്യനിലെത്തിയത്. 2000ത്തിനുശേഷം, ബംഗ്ലാദേശിൽ നിപ വൈറസ് പത്തു തവണയെങ്കിലും നാശം വിതച്ചിട്ടുണ്ട്. ഇതിെൻറ അനുരണനങ്ങൾ പലതവണ പശ്ചിമ ബംഗാളിലുമുണ്ടായി. 2001ൽ, സിലിഗുരിയിൽ 40ലധികം ആളുകളാണ് നിപ ബാധയേറ്റ് മരിച്ചത്. ഇൗ വൈറസുകൾ കേരളത്തിൽ എങ്ങനെയെത്തി എന്ന് ഇനിയും കണ്ടുപിടിക്കേണ്ടതാണെങ്കിലും രോഗാണു വാഹകർ വവ്വാലുകളാണെന്ന് ഏറക്കുറെ ഉറപ്പിച്ചിട്ടുണ്ട്. ഇങ്ങനെയൊരു രോഗബാധ സ്ഥിരീകരിച്ച നിമിഷം മുതൽതന്നെ സർക്കാറും ആരോഗ്യവകുപ്പും ആരോഗ്യപ്രവർത്തകരുമെല്ലാം പ്രതിരോധപ്രവർത്തനങ്ങളുമായി ഇറങ്ങിത്തിരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസം മുതൽ പ്രത്യേക ദൗത്യസേന പ്രവർത്തനം ആരംഭിച്ചു. മെഡിക്കൽ കോളജിൽ മൂന്ന് വാർഡുകൾ ഒരുക്കി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സമീപത്തെ താലൂക്ക് ആശുപത്രികളിലും പ്രത്യേക വാർഡുകൾ തുറന്നിട്ടുണ്ട്. പ്രവർത്തനം വിലയിരുത്തുന്നതിനും കൂടുതൽ പഠനങ്ങൾക്കുമായി കേന്ദ്ര സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. കൃത്യമായ മുൻകരുതലുകളിലൂടെ വൈറസിനെ പ്രതിരോധിക്കാവുന്നതേയുള്ളൂവെന്നാണ് ഇൗ മേഖലയിലെ വിദഗ്ധർ പറയുന്നത്.
നിപ വൈറസ് ബാധക്ക് പ്രത്യേക ശമനചികിത്സയില്ലെങ്കിലും ആധുനിക വൈദ്യശാസ്ത്രം ആർജിച്ച അറിവുകളുടെയും സേങ്കതങ്ങളുടെയും സഹായത്തോടെ അതിനെ നിയന്ത്രണവിധേയമാക്കാവുന്നതേയുള്ളൂ. മറ്റൊരർഥത്തിൽ, മുൻകരുതലുകൾതന്നെയാണ് ഏറ്റവും വലിയ പ്രതിരോധം. ആ അർഥത്തിൽ പ്രാരംഭ മുൻകരുതലെടുക്കുന്നതിൽ അധികാരികൾക്ക് വീഴ്ച സംഭവിച്ചു എന്നു പറയാനാകില്ല. അതേസമയം, ആരോഗ്യമേഖലയിൽ അവർ പുലർത്തുന്ന നിസ്സംഗതയുടെയും അശ്രദ്ധയുടെയും അംശങ്ങളിലേക്ക് കൃത്യമായ സൂചന നൽകുന്നുണ്ട് പുതിയ സംഭവവികാസങ്ങൾ. ഇപ്പോൾ നിപ വൈറസിെൻറ സാന്നിധ്യം സ്ഥിരീകരിക്കാൻ ആശ്രയിച്ചത് പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് വൈറോളജി എന്ന സ്ഥാപനത്തെയാണ്. ഇതിെൻറ പ്രാദേശിക കേന്ദ്രം ആലപ്പുഴയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും അവിടെ അടിസ്ഥാന സൗകര്യങ്ങൾപോലുമില്ല. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ, മൈക്രോബയോളജി ഡിപ്പാർട്മെൻറാണ് വൈറോളജിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതത്രെ. സർക്കാറിെൻറ കരട് ആരോഗ്യനയത്തിൽ ഇൗ കുറവ് പരിഹരിക്കുമെന്നൊക്കെ പറയുന്നുണ്ടെങ്കിലും, മെഡിക്കൽ കോളജുകളിലെ വൈറോളജി പഠനവകുപ്പിനെ ഇല്ലാതാക്കുംവിധം അതിനുള്ള ഫണ്ട് മരവിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. പൊടുന്നനെ ഇമ്മട്ടിൽ ഒരു രോഗബാധയുണ്ടായാൽ അതിനെ ഫലപ്രദമായി പ്രതിരോധിക്കാൻ നമ്മുടെ ആരോഗ്യവകുപ്പിന് ശേഷിയില്ലെന്നു ചുരുക്കം. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മെഡിക്കൽ കോളജുകളിലും ഇതര സർക്കാർ ആശുപത്രികളിലും അടിസ്ഥാന സൗകര്യങ്ങൾപോലുമില്ലെന്നത് പുതിയ കാര്യമല്ല. ഇപ്പോൾ ആശുപത്രികളിൽനിന്ന് കേട്ടുകൊണ്ടിരിക്കുന്ന ഇൗ അശുഭ വാർത്തകളുടെ പശ്ചാത്തലത്തിലെങ്കിലും സർക്കാർ ആവശ്യമായ നടപടികളിലേക്ക് നീങ്ങേണ്ടതുണ്ട്.
സർക്കാറും ആരോഗ്യപ്രവർത്തകരും നടത്തുന്ന പ്രതിരോധ-ബോധവത്കരണ പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടുക എന്നതാണ് ഏതൊരു പൗരെൻറയും കടമ. നിർഭാഗ്യകരമെന്നു പറയെട്ട, സമൂഹമാധ്യമങ്ങളിലൂടെയും മറ്റും തീർത്തും തെറ്റായ വാർത്തകളും വിവരങ്ങളുമാണ് പലരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. തക്കാളിപ്പനി, പന്നിപ്പനി തുടങ്ങിയവയെപ്പോലെ മരുന്നുമാഫിയ രൂപംനൽകിയ കെട്ടുകഥയാണ് ‘നിപ വൈറസ് ബാധ’ എന്ന് ഒരുകൂട്ടമാളുകൾ പ്രചരിപ്പിക്കുന്നുണ്ട്. വൈറസ് ബാധയേക്കാൾ അപകടകരമാണ് ഇത്തരം പ്രചാരവേലകൾ. ശാസ്ത്ര-സാേങ്കതികവിദ്യ ഇത്രമേൽ പുരോഗതി കൈവരിച്ച ഇൗ കാലത്തും ‘രോഗാണു സിദ്ധാന്തം’ തെറ്റാണെന്ന് വിശ്വസിക്കുകയും വാദിക്കുകയും ചെയ്യുന്ന ഒരുകൂട്ടർ ഇൗ സാക്ഷര കേരളത്തിൽ ജീവിച്ചിരിക്കുന്നുവെന്നത് ആരെയും അത്ഭുതപ്പെടുത്തും. സാധാരണക്കാരെ ശാസ്ത്രീയ ചികിത്സയിൽനിന്ന് പിന്തിരിപ്പിക്കുന്ന ഇൗ സാമൂഹികവിരുദ്ധരെ പ്രതിരോധിക്കാനും തുറന്നുകാണിക്കാനും സർക്കാർ ജാഗ്രത കാണിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ, നിപ വൈറസ് പോലുള്ള അത്യാഹിതങ്ങളിൽനിന്നുള്ള രക്ഷ പൂർണമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.