ചോദ്യംചെയ്യപ്പെടാത്ത ആത്മീയ അധോലോകം
text_fields36 മനുഷ്യജീവനുകൾ, കോടികളുടെ സ്വത്തുവകകൾക്കും ട്രെയിനുകളടക്കം നൂറുകണക്കിന് പൊതു-സ്വകാര്യ വാഹനങ്ങൾക്കും നാശം, രാജ്യതലസ്ഥാനമുൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിൽ നടമാടിയ അരാജകത്വം- അനുയായികളായിരുന്ന വനിതകളെ മാനഭംഗപ്പെടുത്തിയ കൊടുംക്രിമിനലായ ഗുർമീത് റാം റഹീം എന്ന ആത്മീയ വ്യാപാരി കുറ്റക്കാരനാണെന്ന് പ്രത്യേക സി.ബി.െഎ കോടതി വ്യക്തമാക്കിയതിെൻറ പേരിൽ രാജ്യത്ത് സംഭവിച്ച ഭൗതികനഷ്ടത്തെ ഇങ്ങനെ കണക്കാക്കാം. പേക്ഷ, ഇതുമൂലം ലോകത്തിനു മുന്നിലും ഒരു രാജ്യം എന്ന നിലയിൽ സ്വന്തം ജനതക്കു മുന്നിലും ഇന്ത്യക്കുണ്ടായ ബൗദ്ധിക മാനനഷ്ടം അളക്കാവുന്നതിലും അപ്പുറമാണ്. 2012ൽ നിർഭയ കൂട്ടമാനഭംഗസംഭവത്തെ തുടർന്ന് നീതി തേടിയും പ്രതികളോട് അമർഷം പ്രകടിപ്പിച്ചും മെഴുകുതിരി കൊളുത്തിയ രാജ്യത്താണ് ഒരു മാനഭംഗക്കേസ് പ്രതിക്ക് െഎക്യദാർഢ്യം പ്രകടിപ്പിച്ച് ബസുകൾക്ക് തീകൊളുത്തിയത്.
പീഡനക്കേസ് പ്രതിയുടെ അനുയായികൾക്ക് മാരകായുധങ്ങളുമായി സംഘടിക്കാനും കലാപം നടത്താനുമുള്ള എല്ലാവിധ സൗകര്യങ്ങളുമൊരുക്കിയ ഹരിയാന സർക്കാറിനും നെഞ്ചളവിൽ അഭിമാനംകൊള്ളുന്ന ഇന്ത്യൻ പ്രധാനമന്ത്രിക്കും കോടതിയിൽനിന്ന് രൂക്ഷ വിമർശനമെത്തേണ്ടിവന്നു രാജ്യത്തെ ജനങ്ങളെക്കുറിച്ച് ഒന്നാലോചിക്കാൻപോലും. എന്നിട്ടും ഇന്നലെ നടത്തിയ തെൻറ പ്രതിമാസ റേഡിയോ പ്രഭാഷണത്തിൽ വിശ്വാസത്തിെൻറ പേരിലെ ഹിംസ അനുവദിക്കില്ലെന്ന ചെേങ്കാട്ട പ്രസംഗം ആവർത്തിച്ചതല്ലാതെ ഇൗ സംഭവത്തെ ശരിയാംവിധമൊന്ന് അപലപിക്കാനും പ്രധാനമന്ത്രി കൂട്ടാക്കിയില്ല. അധികാരത്തിലേറാൻ പിന്തുണച്ച ഇൗ അധോലോക നായകനെ വിഷമിപ്പിക്കാൻ നരേന്ദ്ര മോദിക്കും മനോഹർ ലാൽ ഖട്ടറിനും മനസ്സുവന്നില്ല എന്നതാണ് സത്യം. പീഡനക്കേസിലുൾപ്പെടെ പ്രതിയായിരിക്കെത്തന്നെ ഇയാളെ പ്രകീർത്തിച്ച് മോദിയും ഖട്ടറും നടത്തിയ അപദാനങ്ങൾ മറക്കാറായിട്ടില്ല. ഇരുവരുടെയും ഉറച്ച അനുയായിയായ പാർലമെൻറ് അംഗം സാക്ഷി മഹാരാജ് ഇൗ അക്രമങ്ങളെല്ലാം അരങ്ങേറുന്നതിനിടെ ഗുർമീതിനെ അനുകൂലിച്ച് പരസ്യ പ്രസ്താവനയുമായി വന്നതിൽനിന്ന് ഭരണകൂടത്തിെൻറ അനുഭാവം ആരോടാണെന്ന് വ്യക്തമായിരുന്നു. തങ്ങൾക്കുകൂടി പങ്കാളിത്തമുള്ള രാഷ്ട്രീയ കൊലപാതകങ്ങളെ ഏകപക്ഷീയെമന്ന് ചിത്രീകരിച്ച് കേരളത്തിൽ ക്രമസമാധാനം തകർന്നെന്ന് അലറിവിളിക്കുന്ന ബി.ജെ.പിയുടെ കേന്ദ്രമന്ത്രിമാരാരും ഹരിയാനയെ ചുടലക്കളമാക്കി മാറ്റിയതിനെപ്പറ്റി മിണ്ടുന്നില്ല.
ഇത്തരം ക്രിമിനലുകൾ എങ്ങനെയാണ് ഭരണസംവിധാനങ്ങളെപ്പോലും നിശ്ചലമാക്കുംവിധം ഇത്രമേൽ ശക്തരാവുന്നത്? രാഷ്ട്രപതിയെ മുതൽ ന്യായാധിപന്മാരെ വരെ കാൽച്ചുവട്ടിലെത്തിക്കാൻ സ്വാധീനം നേടുന്നത്? ഗുർമീതിെൻറ ദുർവൃത്തികളെ സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ച മാധ്യമപ്രവർത്തകനെ വർഷങ്ങൾക്കുമുേമ്പ കൊന്നുകളഞ്ഞിരുന്നു. ബാലികയെ ബലാത്സംഗം ചെയ്ത കേസിൽ ജയിലിലുള്ള മറ്റൊരു ആത്മീയ അധോലോകക്കാരൻ ആശാറാം ബാപ്പുവിനെതിരെ സാക്ഷിമൊഴി നൽകിയവരെല്ലാം ആക്രമിക്കപ്പെട്ടു, മൂന്നു പേർ വെടിയേറ്റു മരിച്ചു. അടിമുടി ദുരൂഹതകൾ നിറഞ്ഞ രാംദേവിനെതിരെ പലകോണുകളിൽ നിന്നും പരാതി ഉയരുേമ്പാഴും രാജ്യം ഭരിക്കുന്നവരുടെ കാവലുണ്ടെന്ന ധൈര്യത്തിൽ നിയമലംഘനങ്ങൾ നിർബാധം തുടരുന്നു. വോട്ടുപിടിക്കാൻ കൂട്ടുനിന്നാൽ പിന്നെ ഭരണത്തണലിൽ ഏതു നിയമത്തെയും വെല്ലുവിളിക്കാമെന്നായിരിക്കുന്നു ഇവർക്ക്.
വസ്തുവകകളും വ്യവസായബന്ധങ്ങളും നീളുന്നുവെങ്കിലും ഗുർമീതിന് എണ്ണംപറഞ്ഞ അനുയായികളില്ലാത്ത കേരളത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അതിക്രമങ്ങളെ ശക്തമായ ഭാഷയിൽ അപലപിച്ചു. എന്നാൽ, അമൃതാനന്ദമയി മഠത്തിൽ നടന്ന ദുരൂഹ മരണത്തിെൻറ അന്വേഷണം തേച്ചുമായ്ക്കപ്പെട്ടതിൽ മുന്നണി ഭേദമന്യേ ‘പ്രബുദ്ധകേരള’ത്തിനും അലോസരമില്ല. ഏതാനും വർഷം മുമ്പ് ഇത്തരം വ്യാജസിദ്ധന്മാരുടെ ഒരു പ്രാദേശിക പതിപ്പ് ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ ഘട്ടത്തിൽ മഞ്ചേശ്വരം മുതൽ പാറശ്ശാല വരെയുള്ള ആത്മീയ തട്ടിപ്പുകാരുടെ ബാധയൊഴിപ്പിക്കാൻ യുവജന സംഘടനകളും പൊലീസും റവന്യൂ അധികൃതരുമെല്ലാം രംഗത്തിറങ്ങിയിരുന്നു. അനധികൃത സമ്പാദ്യവും അവിശുദ്ധ കൂട്ടുെകട്ടുകളും തുറന്നുകാണിച്ച് മാധ്യമങ്ങളുമുണ്ടായിരുന്നു. പിന്നെയെല്ലാം പഴയപടിയായി. ചൂഷണങ്ങൾക്ക് അൽപകാലമെങ്കിലും അറുതി ഉണ്ടായപ്പോൾ മതപണ്ഡിതരും സന്യാസിസമൂഹവും ഉൾപ്പെടെയുള്ള യഥാർഥ മതവിശ്വാസികളാണ് അന്ന് ഏറ്റവും ആശ്വസിച്ചത്. വിശ്വാസത്തെ ചൂഷണംചെയ്തും നിയമങ്ങളെ മറികടന്നും നീങ്ങുന്നവർക്കെതിരെ പ്രതിരോധം തീർക്കുന്നതിലും ഒന്നാമതാവെട്ട കേരളം.
ഒരു കൊടുംക്രിമിനലിന് സ്തുതി പാടി അഴിഞ്ഞാടിയ അക്രമിക്കൂട്ടങ്ങളെ അമർച്ചചെയ്യുന്നതിൽ ഭരണകൂടം പരാജയപ്പെെട്ടങ്കിലും ഇൗ രാജ്യവും ജനങ്ങളും തോറ്റുപോയില്ല എന്ന് ബോധ്യപ്പെടുത്തിയ ചിലരുണ്ട്. ജീവനെടുക്കാൻപോലും മടിക്കാത്ത അതിപ്രബലനായ അക്രമിക്കെതിരെ നിയമ പോരാട്ടത്തിന് മുന്നോട്ടുവന്ന യുവതിയും കുടുംബവും, ഒപ്പം ഭരണകൂടത്തിെൻറ അടുപ്പക്കാരനാണെന്ന് നന്നായറിഞ്ഞിട്ടും സമ്മർദങ്ങളെയും സ്വാധീനങ്ങളെയുമെല്ലാം അതിജയിച്ച് കുറ്റവാളിക്കെതിരെ വിധിപ്രസ്താവ്യം നടത്തിയ ന്യായാധിപനുമുൾപ്പെടെയുള്ളവർ. നിയമവാഴ്ചയെയും നീതിയെയും സ്നേഹിക്കുന്ന ഒാരോ മനുഷ്യനും അവരോട് കടലോളം കടപ്പെട്ടിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.