Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_right...

അന്ധവിശ്വാസത്തിെൻറ ബലിപീഠത്തിൽ

text_fields
bookmark_border
editorial
cancel

ഇടുക്കി ജില്ലയിലെ മുണ്ടൻമുടിയിൽ കൃഷ്ണൻ, ഭാര്യ സുശീല, മക്കളായ ആർഷ, അർജുൻ എന്നിവരടങ്ങിയ നാലംഗ കുടുംബം അതിക്രൂരമായി കൊലെചയ്യപ്പെട്ട് മൃതദേഹങ്ങൾ വീട്ടിനടുത്ത് കുഴിച്ചിട്ട ഘോരസംഭവമാണിപ്പോൾ കേരളത്തിലെ ചൂടേറിയ വിഷയം. ജൂലൈ 29ന് അർധരാത്രി നടന്ന കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച് വെറും നാലു ദിവസത്തിനകം തുമ്പുണ്ടാക്കിയ 40 അംഗ പൊലീസ് സംഘത്തിന് സംസ്ഥാന സർക്കാർ റിവാർഡ് പ്രഖ്യാപിച്ചിരിക്കുകയാണ്. കേസിലെ മുഖ്യപ്രതികളെ ഇതിനകം പിടികൂടുകയും അവരിൽനിന്ന് സുപ്രധാന വിവരങ്ങൾ പൊലീസിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്. അതുപ്രകാരം, മന്ത്രവാദി കൃഷ്ണെൻറ ശിഷ്യൻതന്നെയായ അനീഷാണ് സംഭവത്തിെൻറ സൂത്രധാരൻ.

കൃഷ്ണന് മന്ത്രവാദപരമായ പൂജയിലൂടെ കണക്കില്ലാത്ത പണവും സ്വർണാഭരണങ്ങളും ലഭിച്ചിട്ടുണ്ടെന്ന വിശ്വാസത്തിൽ അതൊക്കെ തട്ടിയെടുക്കാനും അതിലുപരി ശിഷ്യെൻറ മന്ത്രവാദം ഫലിക്കാതെവന്നപ്പോൾ ഗുരുവിെൻറ കഥകഴിച്ച് അയാളോടൊപ്പമുള്ള 300 മൂർത്തികളുടെ ശക്തി തന്നിലേക്ക് ആവാഹിക്കാമെന്ന മറ്റൊരു മന്ത്രവാദിയുടെ ഉപദേശം അപ്പടി വിശ്വസിച്ചതുമാണ് കൊടുംക്രൂര കൃത്യത്തിന് അനീഷിനെ പ്രേരിപ്പിച്ചതത്രെ. പിടിച്ചെടുത്ത സ്വത്തിൽ പങ്ക് വാഗ്ദാനംചെയ്ത് കൂടെക്കൂട്ടിയ മറ്റൊരു ക്രിമിനലായ ലിബീഷ് പൊലീസിന് നൽകിയ മൊഴിയാണ് സംഭവത്തിെൻറ ചുരുളഴിച്ചിരിക്കുന്നത്. കമ്പിവടികൊണ്ട് തലക്കടിച്ചും മൃഗീയമായി ആക്രമിച്ചും കൃഷ്ണനെയും മകൻ അർജുനെയും മരിക്കാതെതന്നെ കുഴിയിൽ തള്ളുകയായിരുന്നെന്നും പിടിയിലായ പ്രതി പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 

ക്രൂരതയുടെ അളവിലും ഇരകളുടെ എണ്ണത്തിലും വ്യത്യസ്തതയോടെ മന്ത്രവാദം പോലുള്ള കൊടിയ അന്ധവിശ്വാസങ്ങളുടെ പേരിൽ രാജ്യത്ത് നടക്കുന്ന ആദ്യത്തെയോ ഒരുവേള നൂറാമത്തെയോ സംഭവമല്ല മുണ്ടൻമുടിയിലേത്. ലോകത്തേറ്റവും അന്ധവിശ്വാസജടിലവും ദുരാചാര ബന്ധിതവുമായ സമൂഹമാണ് ഇന്ത്യയിലേത് എന്ന് ലജ്ജയോടെയാണെങ്കിലും നാം സമ്മതിച്ചേ മതിയാവൂ. സഹസ്രാബ്ദങ്ങളായി ബുദ്ധിശൂന്യവും യുക്തിരഹിതവുമായ അന്ധവിശ്വാസങ്ങൾ തലയിലേറ്റി ജീവിക്കുന്നവരാണ് ജാതി-മത ഭേദമന്യേ ഇന്ത്യക്കാർ. മന്ത്രവാദം, ആഭിചാരം, മാരണം, ജ്യോത്സ്യം, ഭൂതപ്രേത പിശാചു സേവ, കുട്ടിച്ചാത്തൻ സേവ, വലംപിരിശംഖ്, ഹനുമാെൻറ മോതിരം, അറബി മാന്ത്രിക ഏലസ്സ് തുടങ്ങിയ അസംഖ്യം മൂഢവിശ്വാസാചാരങ്ങളിലൂടെ സാധാരണക്കാരെ മാത്രമല്ല, ബുദ്ധിജീവികളും അഭ്യസ്തവിദ്യരുമായ ആളുകളെപ്പോലും വഴിതെറ്റിക്കാനും ഭയപ്പെടുത്താനും പരിഹാരകർമങ്ങളുടെ പേരിൽ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്യാനും ആൾദൈവങ്ങൾക്കും സിദ്ധന്മാർക്കും പൂജാരിമാർക്കും പുരോഹിതന്മാർക്കും നിർബാധം സാധിക്കുന്നുണ്ട്.

അനുസ്യൂതം തുടരുന്ന ഇൗ ചൂഷണത്തിൽനിന്ന് അവരെ വിലക്കാൻ നാട്ടിൽ നിയമങ്ങളില്ല. അന്ധവിശ്വാസത്തിെൻറ ബലിയാടുകളെ രക്ഷിക്കാൻ ഫലപ്രദമായ സംവിധാനങ്ങളുമില്ല. മറിച്ച്, പണത്തിനും പ്രചാരണത്തിനുംവേണ്ടി വ്യാജ ദൈവങ്ങളെയും സിദ്ധന്മാരെയും പാടിപ്പുകഴ്ത്തുന്ന പരസ്യങ്ങളിലൂടെ അത്തരക്കാർക്ക് ഇരകളെ എത്തിച്ചുെകാടുക്കാൻ മത്സരിക്കുകയാണ് മാധ്യമങ്ങൾ. സന്യാസി നിധിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചതിെൻറ പേരിൽ അയാൾ പറഞ്ഞ സ്ഥാനത്ത് ഖനനം നടത്താൻ കോടികൾ ചെലവിട്ട  ചില സംസ്ഥാന സർക്കാറുകൾ വെരയുണ്ട്.  മനുഷ്യചരിത്രത്തിൽ ഇന്നുവരെ ആരും കാണുകയോ കേൾക്കുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ലാത്ത സാങ്കൽപിക ശക്തികെളയാണ് തീർത്തും യാഥാർഥ്യങ്ങളായി ജനങ്ങളുടെ മുന്നിൽ ‘അവതരിപ്പിക്കപ്പെടുന്നത്’. എന്നിട്ടവയെ പൂജിക്കുകയും പ്രസാദിപ്പിക്കുകയും അവക്കായി മന്ദിരങ്ങൾ നിർമിക്കുകയും ചെയ്യുന്നതിരിക്കെട്ട, വല്ല സാമൂഹികവിരുദ്ധരും അവയുെടനേരെ അനാദരവായി പെരുമാറിയാൽ വൻ കലാപങ്ങൾവരെ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു.

അന്തിമവിശകലനത്തിൽ പണത്തിനും സ്വത്തിനും ലൈംഗിക ചൂഷണത്തിനും വേണ്ടിയാണ് ഏത് വിശുദ്ധ സിദ്ധനും ഇമ്മാതിരി ഹീനകൃത്യങ്ങൾക്ക് മുതിരുന്നതെന്ന് അനേകമനേകം സംഭവങ്ങളിലൂടെ അനാവരണം ചെയ്യപ്പെട്ടിട്ടും സർക്കാറോ ജനങ്ങളോ പാഠം പഠിക്കുന്നില്ല. കമ്പനിയുടമകളുടെയും വ്യാപാരികളുടെയും ബിസിനസുകാരുടെയും വീടുകളിലും ഒാഫിസുകളിലും നിരന്തരം റെയ്ഡ് നടത്തുന്ന ആദായ നികുതി അധികൃതർ സിദ്ധന്മാരുടെയോ മന്ത്രവാദികളുടെയോ അന്ധവിശ്വാസ മൊത്തവിതരണക്കാരുടെയോ ആസ്ഥാനങ്ങളുടെ അരികിലൂടെ പോലും പോകാറില്ല. അവരോട് കണക്കു ചോദിക്കാറുമില്ല. സമീപകാലത്തായി ഇത്തരം ചൂഷണങ്ങൾക്കെതിരെ ബോധവത്കരിക്കുന്ന മനുഷ്യാവകാശ സാമൂഹികപ്രവർത്തകരെ കൊന്നുതള്ളാൻ മാത്രം സ്ഥിതി വഷളായിരിക്കുന്നു. മഹാരാഷ്ട്രയിലെ ദാഭോൽകറും കർണാടകയിലെ കൽബുർഗിയും അന്ധവിശ്വാസികളാൽ നിഷ്കരുണം കൊലചെയ്യപ്പെട്ടവരാണ്. പക്ഷേ, കേസന്വേഷണം എങ്ങുമെത്തിയില്ല.

കുറ്റവാളികൾ നീതിപീഠത്തിെൻറ മുന്നിൽ ഹാജരാക്കപ്പെട്ടിട്ടുമില്ല. മഹാരാഷ്ട്രയിലും കർണാടകയിലും ഇത്തരം വിശ്വാസാചാരങ്ങളെ വിലക്കുന്ന നിയമങ്ങൾ നിലവിൽവന്നെങ്കിലും തദനുസൃതമായ നടപടികളെന്തെങ്കിലും സർക്കാറുകൾ സ്വീകരിച്ചതായി വിവരമില്ല. കേരളത്തിൽ സമാനമായ നിയമനിർമാണം വേണമെന്ന ആവശ്യം കേവലം വനരോദനമായി കലാശിച്ചിരിക്കുന്നു. ഇമ്മാതിരി വിഷയങ്ങളിലെല്ലാം ധീരമായ കാൽവെപ്പുകൾ നടത്തുമെന്ന പ്രതീക്ഷ അസ്ഥാനത്താക്കുകയാണ് ഇടതുപക്ഷ സർക്കാർപോലും. വാളെടുത്തവൻ വാളാൽ എന്ന് പറയാറുള്ളപോലെ മന്ത്രവാദംകൊണ്ട് ജീവിക്കാനിറങ്ങിയവൻ മന്ത്രവാദിയാൽ കൊല്ലപ്പെട്ടതാണ് കൃഷ്ണൻ കുടുംബത്തിെൻറ ദുര്യോഗം. പരിഷ്കാരത്തിെൻറയും പുരോഗമനത്തിെൻറയും പ്രബുദ്ധതയുടെയും ഉത്തുംഗത്തിലെത്തി എന്ന് മേനിനടിക്കുന്ന കേരളത്തിൽ ഇതവസാനെത്ത ദുരന്തമായിരിക്കാൻ സർക്കാറും സാമൂഹിക സംഘടനകളും മനുഷ്യസ്നേഹികളുടെ കൂട്ടായ്മകളും മനസ്സിരുത്തുമോ എന്നാണറിയേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam EditorialMundanmudi Murder case
News Summary - Mundanmudi Murder Case -Malayalam Editorial
Next Story